നിയമം പരിഷ്കരിച്ചില്ലെങ്കിൽ സ്കോട്ട്ലൻഡ് സ്വന്തമായി പോസ്റ്റ് സ്റ്റഡി വിസ ഏർപ്പെടുത്തുമെന്ന് എസ്എൻപി; ഇന്ത്യൻ വിദ്യാർത്ഥികളുടെ ചാകര വെട്ടിയൊതുക്കാൻ ഒരുങ്ങി കാമറോണും
പോസ്റ്റ് സ്റ്റഡി വിസ എന്ന പേരിൽ അനേകായിരം മലയാളികൾ യുകെയിൽ എത്തിയിട്ട് അധികകാലം ആയിട്ടില്ല. പഠനം കഴിഞ്ഞാൽ രണ്ട് വർഷം ജോലി ചെയ്യാനുള്ള വിസയായിരുന്നു അത്. അവരിൽ മഹാഭൂരിപക്ഷവും പഠന ശേഷവും വർക്ക് പെർമിറ്റ് തരപ്പെടുത്തി തുടരുന്നു. എന്നാൽ ഇക്കഴിഞ്ഞ സർക്കാർ നടത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായി പോസ്റ്റ് സ്റ്റഡി വിസയും എടുത്തു കളഞ്ഞു. കൂടുതൽ നിയന്ത്രണങ്ങൾ ഓരോ ദിവസവും പ്രഖ്യാപിക്കുമ്പോൾ ബ്രിട്ടൺ ഇങ്ങനെ ഒരു കാര്യം പുനരവലോകനം ചെയ്യുന്ന കാര്യം ആർക്കും ആലോചിക്കാൻ കൂടി വയ്യ.ഇവിടേക്കെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ചാകരെയെ വെട്ടിയൊതുക്കാൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് കാമറോൺ എന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികൾ വ്യക്തമാക്കുന്നുമുണ്ട്.
എന്നാൽ സ്കോട്ട്ലന്റിൽ ഇന്ത്യൻ വിദ്യാർത്ഥികളെ കൂടിയേ മതിയാവൂ എന്ന വാശിയിലാണ് സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി. ഒട്ടേറെ സ്വാതന്ത്ര്യം അവർക്ക് പുതുതായി അനുവദിച്ചെങ്കിലും ഇമിഗ്രേഷൻ കാര്യത്തിൽ ഇനിയും അത് നൽകിയിട്ടില്ലാത്തത് മൂലം അതിന് പ്രായോഗികമായ തടസ്സമുണ്ട്. എന്തായാലും സ്കോട്ട്ലന്റിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിച്ചേ മതിയാവൂ എന്ന വാശിയിലാണ് എസ്എൻപി ഇപ്പോൾ. അതിനുള്ള അന്ത്യ ശ്വാസനം സർക്കാരിന് നൽകി കഴിഞ്ഞു. അത് അനുവദിച്ചില്ലെങ്കിൽ സ്വന്തമായി നിയമം കൊണ്ട് വന്ന് ഇത് പാലിക്കുമെന്ന ഭീഷണിയാണ് എസ്എൻപി ഇപ്പോൾ ഉയർത്തുന്നത്.
2012 ഏപ്രിലിൽ യുകെ ഗവൺമെന്റ് നിരോധിച്ച ടയർ 1 വിസ( പോസ്റ്റ്സ്റ്റഡി വർക്ക്) പുനഃസ്ഥാപിക്കുമെന്നത് എസ്എൻപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ടയർ 1 വിസ ഇ്ല്ലാതായതോടെ ഉന്നതപഠനത്തിനായി ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുട എണ്ണത്തിൽ 50 ശതമാനം താഴ്ചയുണ്ടായിരുന്നു.സ്കോട്ട്ലൻഡിന് ഇമിഗ്രേഷൻ ആവശ്യമാണെന്നും രാജ്യത്തിന് ഇന്ത്യയിൽ നിന്നുള്ള മിടുക്കന്മാരായ വിദ്യാർത്ഥികളെ ഇവിടുത്തെ 19 യൂണിവേഴ്സിറ്റികളിലേക്കും പഠിക്കാനായും അതിന് ശേഷം ഇവിടെ ജോലി ചെയ്ത് ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കാനും ആവശ്യമുണ്ടെന്നുമാണ് സ്കോട്ട്ലൻഡിലെ ഇന്റർനാഷണൽ ഡെവലപ്മെന്റ് മിനിസ്റ്ററായ ഹുമാസ യൂസഫ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്. സ്കോട്ട്ലൻഡിലെ ജനതയ്ക്ക് പെട്ടെന്ന് പ്രായമായി വരുകയാണെന്നും അതിനാൽ ഇവിടെ കഴിവുറ്റ തൊഴിലാളികളുടെ പോരായ്മ നന്നായി അഭിമുഖീകരിക്കുന്നുണ്ടെന്നും മിനിസ്റ്റർ പറയുന്നു. ആ ഒഴിവുകൾ നികത്താൻ ഇന്ത്യയിൽ നിന്നുള്ള മിടുക്കന്മാരായ കുടിയേറ്റക്കാരെ ആവശ്യമുണ്ട്. സ്കോട്ട്ലൻഡിന് എൻജിനീയർമാർ, എണ്ണവാതക വ്യവസായത്തിലെ വിഗദ്ധന്മാർ, ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റുകൾ, പീഡിയാട്രീഷ്യൻസ് തുടങ്ങിയവരെ വൻതോതിൽ ആവശ്യമുണ്ടെന്നും സ്കോട്ട്ലൻഡ് മിനിസ്റ്റർ വെളിപ്പെടുത്തുന്നു.
സ്കോട്ട്ലൻഡ് വിസ സ്കീം പ്രകാരം, സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മിടുക്കരായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇവിടെ ജോലി ചെയ്യാനുള്ള അവസരം 2006ൽ ആദ്യമായി ഇവിടെ നടപ്പിലാക്കിയത് ഗ്ലാസ്കോ ആയിരുന്നുവെന്ന് മന്ത്രി പറയുന്നു. ഈ സ്കീം പ്രകാരം മിടുക്കരായ ഇന്ത്യൻ വിദ്യാർത്ഥികളടക്കമുള്ള വിദേശീയർക്ക് ഇവിടെ ജോലിചെയ്യാനായി രണ്ടുവർഷം കൂടി തുടരാനും കൂടുതൽ പ്രവൃത്തിപരിചയം നേടാനും സാധിച്ചിരുന്നു. 2008 ൽ യുകെ വൈഡ് ടയർ 1 വിസ(പോസ്റ്റ്സ്റ്റഡി വർക്ക്) യിൽ ലയിപ്പിക്കുന്നത് വരെ പ്രസ്തുത സ്കീം നിലനിന്നിരുന്നു. എന്നാൽ ഡേവിഡ് കാമറോണിന്റെ നേതൃത്ത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ ഇത് പിന്നീട് റദ്ദാക്കുകയായിരുന്നു.
പോസ്റ്റ് സ്റ്റഡി വിസ പുനഃസ്ഥാപിക്കാൻ വേണ്ടി അടുത്ത മാസം യുകെ ഗവൺമെന്റുമായി വിലപേശൽ നടത്തുമെന്നാണ് ഇന്റർനാഷണൽ ഡെവലപ്മെന്റ് മിനിസ്റ്റർ പറയുന്നത്.ഇക്കാര്യത്തിൽ സ്കോട്ടിഷ് പാർലമെന്റിലെ എല്ലാ പാർട്ടികൾക്കും യോജിപ്പാണുള്ളത്. ഇക്കാര്യത്തിനായി താൻ യുകെ ഇമിഗ്രേഷൻ മിനിസ്റ്ററായ ജെയിംസ് ബ്രോക്കെൻഷെയറിനെ കാണുന്നുണ്ടെന്നും ഹുമാസ യൂസഫ് പറഞ്ഞു. സ്കോട്ട്ലൻഡിന്റെ ആവശ്യങ്ങൾ വെസ്റ്റ്മിൻസ്റ്റർ മനസിലാക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഥവാ ഇക്കാര്യം യുകെ നിരസിക്കുകയാണെങ്കിൽ തങ്ങൾ ഫ്രഷ് ടാലന്റ് വർക്കിങ് ഇൻ സ്കോട്ട്ലൻഡ് സ്കീം വിസ പുനഃസ്ഥാപിക്കുമെന്നും മന്ത്രി ഉറപ്പ് നൽകുന്നു. ഈ വിസ പ്രകാരം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്കോട്ട്ലാൻഡിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാനും അതിന് ശേഷം ഇവിടെ ജോലി ചെയ്യാനും സാധിക്കും.
പുതിയ വിസ എത്തരത്തിലാണ് സ്കോട്ട്ലൻഡിൽ പ്രാവർത്തികമാക്കേണ്ടെതെന്നതിനെ കുറിച്ച് ആലോചിക്കാൻ എസ്എൻപി 12 അംഗങ്ങളുള്ള ഒരു ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിൽ എസ്എൻപി, ലേബർ പാർട്ടി, കൺസർവേറ്റീവ് പാർട്ടി, ലിബറൽ ഡെമോക്രാറ്റ്, ഗ്രീൻപാർട്ടി എന്നിങ്ങനെ സ്കോട്ട്ലൻഡിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള ഓരോ പ്രതിനിധികളെ വീത്ം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ യൂണിവേഴ്സിറ്റികൾ, വ്യവസായം എന്നിവയിൽ നിന്നുള്ള പ്രതിനിധികളെയും ഈ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2010 2011 നും 2013 2014നും ഇടയിൽ സ്കോട്ട്ലൻഡിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 63 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
എന്തായാലും എസ്എൻപിയുടെ പ്രഖ്യാപനം മലയാളികൾക്ക് വീണ്ടും ആവേശം പകർന്നിട്ടുണ്ട്. രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ ഉണ്ടെങ്കിൽ 19 യൂണിവേഴ്സിറ്റികളിൽ അനേകം പേർക്ക് പഠിക്കാം. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളെ വച്ച് നോക്കുമ്പോൾ സ്കോട്ടിഷ് യൂണിവേഴ്സിറ്റികളുടെ ഫീസ് കുറവാണ്. എന്ന് മാത്രമല്ല യുകെ യൂണിവേഴ്സിറ്റി എന്ന പേരാണ് ലഭിക്കുന്നത്. രണ്ട് വർഷം ജോലി ചെയ്താൽ പഠിച്ച് പഠനം വസൂലാക്കാനും പറ്റും. മാത്രമല്ല ഇതേ വിസയിൽ തന്നെ ഇംഗ്ലണ്ടിലേക്കും എത്താൻ കഴിയും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍