Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭിണികളെ പരിശോധിക്കാൻ നേരം ശരീര ഭാഗങ്ങളിൽ സ്പർശിച്ചു; ലൈംഗിക ചുവയോടെ സംസാരിച്ചു; ലണ്ടനിലെ ഇന്ത്യൻ ഡോക്ടർക്കെതിരെയുള്ള കേസിന്റെ വിചാരണ തുടങ്ങി

ഗർഭിണികളെ പരിശോധിക്കാൻ നേരം ശരീര ഭാഗങ്ങളിൽ സ്പർശിച്ചു; ലൈംഗിക ചുവയോടെ സംസാരിച്ചു; ലണ്ടനിലെ ഇന്ത്യൻ ഡോക്ടർക്കെതിരെയുള്ള കേസിന്റെ വിചാരണ തുടങ്ങി

റ് ഗർഭിണികളെ പരിശോധിക്കുന്ന വേളയിൽ ശരീര ഭാഗങ്ങളിൽ ലൈംഗിക അർത്ഥത്തോടെ സ്പർശിക്കുകയും ലൈംഗി ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന കുറ്റം ആരോപിക്കപ്പെട്ട ഇന്ത്യൻ ഡോക്ടറായ ഗൈനക്കോളജിസ്റ്റ് മഹേഷ് പട് വർധൻ(53) എന്ന ഇന്ത്യൻ ഡോക്ടർക്കെതിരെയുള്ള കേസിന്റെ വിചാരണ ആരംഭിച്ചു. ലണ്ടനിലെ എസെക്‌സിലാണീ ഡോക്ടർ താമസിക്കുന്നത്. പരിശോധനയ്ക്കിടെ ഇദ്ദേഹം സ്ത്രീകളുടെ സ്തനങ്ങൾ ലൈംഗിക അർത്ഥത്തിൽ സ്പർശിച്ചുവെന്ന ആരോപണവും ഉയർന്ന് വന്നിട്ടുണ്ട്.ചാർലറ്റണിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ, സൗത്ത് ഈസ്റ്റ് ലണ്ടൻ, എന്നിവിടങ്ങളിലെ എൻഎച്ച്എസ് രോഗികളെയും എസെക്‌സിലെ ബ്ലാക്ക്ഹീത്ത് ഹോസ്പിറ്റൽ, ബക്ക്‌ഹേർട്ടിലെ ദി ഹോളിയിലുള്ള പ്രൈവറ്റ് പേഷ്യന്റ് എന്നിവർക്കായിരുന്നു പട് വർധൻ ചികിത്സയേകിയിരുന്നത്.

താൻ പരിശോധനയ്ക്ക് വിധേയയാക്കിയ ഒരു സ്ത്രീയോട് നിക്കർ അഴിച്ച് മാറ്റാനും കോസ്‌മെറ്റിക് സർജറിക്ക് വിധേയയാക്കിയ യുവതിയോട് അവർ വളരെ സെക്‌സിയാണെന്നും ഡോ. പട് വർധൻ പറഞ്ഞിരുന്നതായി വൂൾവിച്ച് ക്രൗൺ കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ലൈംഗിക കുറ്റവുമാിയ ബന്ധപ്പെ്ട ആറ് കൗണ്ടുകൾ ഡോക്ടർ നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ചുള്ള രണ്ട് കൗണ്ടുകളും അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. കേറ്റ് ബെക്‌സെന്ന 37കാരിയായിരുന്നു ആദ്യം പട് വർധന്റെ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. തന്റെ കാലുകൾക്കിടയിൽ പട് വർധൻ പത്ത് സെക്കൻഡുകൾ തപ്പിയിരുന്നുവെന്നാണ് ഇവർ പരാതിപ്പെട്ടിരിക്കുന്നത്. എന്നാൽ ആ സമയത്ത് താൻ ഞെട്ടിയിരുന്നതിനാൽ ഇതിനെതിരെ ഒന്നും പറയാൻ സാധിച്ചിരുന്നില്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ജനറൽ മെഡിക്കൽ കൗൺസിൽ പട് വർധനെതിരെ അച്ചടക്ക നടപടിയെടുത്തതറിഞ്ഞതിനെ തുടർന്നാണ് പിന്നീട് ബെക്‌സ് പട് വർധനെതിരെ പൊലീസിൽ റിപ്പോർട്ട് ചെയ്തത്.

ക്യൂൻസ് എലിസബത്ത് ഹോസ്പിറ്റലിൽ വച്ച് തന്നെയാണ് രണ്ടാമത്തെ സ്ത്രീയായ 32 കാരിക്ക് പട് വർധന്റെ പീഡനം പരിശോധനയ്ക്കിടെ ഏറ്റ് വാങ്ങേണ്ടി വന്നത്. ഡോക്ടർ ഇവരുടെ പുറകു വശത്ത് നിന്ന് തന്റെ കൈകൾ കൊണ്ട് അവരുടെ മാറിൽ സ്പർശിച്ചുവെന്നാണ് പരാതി.തുടർന്ന് സ്ത്രീ ഒന്നും പറയാനാവാതെ തരിച്ച് നിന്ന് പോയെന്നും റിപ്പോർട്ടുണ്ട്.തന്റെ വസ്ത്രം അഴിക്കരുതെന്ന് ഈസ്ത്രീ ഡോക്ടറോട് അപേക്ഷിച്ചിരുന്നുവെന്നും വെളിപ്പെട്ടിരുന്നു.തുടർന്ന് 35 വയസുള്ള പ്രൈവറ്റ് പേഷ്യന്റായ സ്ത്രീയായിരുന്നു പട് വർധന്റെ പീഡനത്തിന് ഇരയായത്. തന്റെ കാലിന് ഇടയിൽ അദ്ദേഹം തപ്പി നോക്കിയെന്നായിരുന്നു അവരുടെ പരാതി.തന്റെ ലൈംഗിക ജീവിതത്തെ പറ്റി ഡോക്ടർ തിരക്കിയതായും അവർ വെളിപ്പെടുത്തിയിരുന്നു. 37വയസുള്ള സ്ത്രീയായിരുന്നു ഡോക്ടറുടെ നാലാമത്തെ ഇര. ഇവരുടെ നിതംബത്തിലെ ടാറ്റൂ കാണിച്ച് കൊടുക്കാൻ വരെ ഡോക്ടർ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

പട് വർധന്റെ പീഡനത്തിന് ഇരയായ അഞ്ചാമത്തെ സ്ത്രീ 30 കാരിയായ പ്രൈവറ്റ് പേഷ്യന്റായിരുന്നു. ഗർഭാശയത്തിൽ നീരുനിറഞ്ഞതിനെ തുടർന്നായിരുന്നു ഇവർ ചികിത്സയ്‌ക്കെത്തിയിരുന്നത്. ഇവരുടെ കാൽമുട്ടിന് മുകളിൽ കൈ വച്ച് ഡോക്ടർ സുന്ദരിയാണെന്ന് കമന്റടിച്ചുവെന്നാണ് പരാതി.തുടർന്ന് പരിശോധനയുടെ ഭാഗമെന്നോണം ദേഹത്ത് ലൈംഗിക തൃഷ്ണയോടെ സ്പർശിച്ചുവെന്ന പരാതിയും അവർ ഉന്നയിച്ചിരുന്നു.പിന്നീട് ഒരു 26കാരിയായിരുന്നു ഡോക്ടറുടെ പീഡനത്തിന് ഇരയായിരുന്നത്. തുടക്കത്തിൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഡോക്ടർ മറുപടിയൊന്നും പറയാത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP