നിലക്കാത്ത മഞ്ഞ് വീഴ്ചയിൽ വിറങ്ങലിച്ച് ബ്രിട്ടൻ; മിക്ക മോട്ടോർവേകളും ബ്ലോക്ക്; ഹീത്രോവിൽ നിന്നും ബെർമിങ്ഹാമിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു; ട്രെയിനുകൾ മുടങ്ങി; അനേകം സ്കൂളുകൾ അടച്ചു; മിക്ക റോഡുകളിലും കൂട്ടിയിടി; താപനില മൈനസ് 15 ആയതോടെ ഇന്ന് സർവത്ര അപകടസാധ്യത
ഇപ്രാവശ്യത്തെ അസാധാരണമായ വിന്റർ യുകെയിൽ അനുദിനം ശക്തിപ്രാപിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതേ തുടർന്ന് നിലക്കാത്ത മഞ്ഞ് വീഴ്ചയിൽ വിറങ്ങലിച്ച് കൊണ്ടിരിക്കുകയാണ് ബ്രിട്ടൻ. മിക്ക മോട്ടോർവേകളിലും ബ്ലോക്ക് പതിവായിരിക്കുകയുമാണ്.പ്രതികൂലമായ കാലാസവസ്ഥയെ തുടർന്ന് ഹീത്രോവിൽ നിന്നും ബെർമിങ്ഹാമിൽ നിന്നുമുള്ള വിമാനങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ട്രെയിനുകൾ മുടങ്ങുകയും അനേകം സ്കൂളുകൾ അടച്ചിടുകയും ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. മിക്ക റോഡുകളിലും കൂട്ടിയിടി പതിവായ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. താപനില മൈനസ് 15 ആയതോടെ ഇന്ന് സർവത്ര അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
യുകെയുടെ മിക്ക ഭാഗങ്ങളിലും ഇന്നലെ 13 ഇഞ്ചോളം മഞ്ഞ് പെയ്തിറങ്ങിയിരിക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനെ തുടർന്ന് ഇന്ന് രാവിലെ യാത്ര കടുത്ത ദുഷ്കരമാകുമെന്നാണ് ഫോർകാസ്റ്റർമാർ മുന്നറിയിപ്പേകുന്നത്. ഇന്നലെ രാത്രിയിലുടനീളം മഞ്ഞ് തുടർച്ചയായി പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഇന്ന് രാവിലെ റോഡ്-റെയിൽ ഗതാഗതങ്ങളിൽ കടുത്ത തടസങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ വിവിധ പ്രദേശങ്ങളിൽ താപനില മൈനസ് 15 ഡിഗ്രിയോളം താഴ്ന്നത് തികച്ചും പ്രതികൂലമായ കാലാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നാല് മണി മുതൽ രാവിലെ 11 വരെ സൗത്ത് ഈസ്റ്റിലും ലണ്ടനിലും ഐസ് വാണിങ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
ഹീത്രോവിൽ നിന്നും ഇന്നലെ പുറപ്പെടേണ്ടിയിരുന്ന 140 ഹ്രസ്വദൂര വിമാനങ്ങളും 26 ദീർഘദൂര വിമാനങ്ങളുമാണ് റദ്ദാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് എയർവേസ് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 70 ഹ്രസ്വദൂര വിമാനങ്ങളും ഒമ്പത് ദീർഘദൂര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. റിയോ, ടോക്യോ, ലോസ് ഏയ്ജൽസ്, തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ ദീർഘദൂര സർവീസുകളിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ ഈ അടുത്ത ദിവസങ്ങളിലുണ്ടായ വിമാനം റദ്ദാക്കലുകൾ ചുരുങ്ങിയത് 15,000 യാത്രക്കാരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബെർമിങ്ഹാമിൽ നിന്നും ലണ്ടൻ സ്റ്റാൻസ്റ്റെഡ്, ലുട്ടൻ എന്നിവിടങ്ങളിൽ നിന്നുമുള്ള വിമാനങ്ങളും കടുത്ത മഞ്ഞ് കാരണം റദ്ദാക്കിയിരുന്നു. ഇത് മൂലം നൂറ് കണക്കിന് യാത്രക്കാരാണ് അനിശ്ചിതത്വലായത്.
കടുത്ത മഞ്ഞ് തുടരുന്നതിനാൽ ഇന്ന് ' ബ്ലാക്ക് ഐസ് മൺഡേ' ആയിരിക്കും സംജാതമാകുന്നതെന്നാണ് ആർഎസി മുന്നറിയിപ്പേകുന്നത്. തങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് പത്ത് വർഷത്തിനിടെയെത്തുന്ന ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നു ഇന്ന് സഹായത്തിനായി ചുരുങ്ങിയത് 11,000 ഫോൺവിളികളെങ്കിലും തങ്ങളെ തേടിയെത്തുമെന്നും ആർഎസി വെളിപ്പെടുത്തുന്നു. ഇന്നലെ വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാവൂ എന്ന് വിവിധ പൊലീസ് സേനകളും ഹൈവേ ഏജൻസികളും താക്കീത് നൽകിയിരുന്നു. റോഡുകളിൽ കടുത്ത അപകടസാധ്യത നിലനിൽക്കുന്നതിനാൽ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട്, പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആംബർ കാലാവസ്ഥാ മുന്നറിയിപ്പുയർത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ഊഷ്മാവ് മൈനസ് 11 ഡിഗ്രിയോളം ഇടിഞ്ഞ് താഴുകയും 2017ലെ ഏറ്റവും തണുത്ത രാത്രി സംജാതമാവുകയും ചെയ്തിരുന്നു.
കടുത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് എം1ന്റെ വടക്കോട്ടുള്ള സെക്ഷൻ അടക്കേണ്ടി വന്നിരുന്നു. തൽഫലമായി 20 മൈലോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഗ്ലൗസെസ്റ്റർഷെയറിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് കടുത്ത ഗതാഗത തടസമാണുണ്ടായിരുന്നത്. നെറ്റിൽടൺ ബോട്ടത്തിലെ എ417 ഗ്ലൗസെസ്റ്റർ-സിറെൻസെസ്റ്റർ റോഡിലാണ് കൂട്ടിയിടി നടന്നിരിക്കുന്നത്. കൗണ്ടി ദർഹാമിലെ എ 19 സൗത്ത് ബോണ്ടിൽ 11 കാറുകളായിരുന്നു കൂട്ടിയിടിച്ചത്. ഇതിനെ തുടർന്ന് എ 689, എ 1027 ജംക്ഷനുകൾക്കിടയിൽ റോഡ് അർധരാത്രി വരെ അടച്ചിടേണ്ടി വന്നിരുന്നു. ഇന്നലെ 14,000 ബ്രേക്ക്ഡൗണുകളാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് എഎ വെളിപ്പെടുത്തുന്നത്.
കടുത്ത മഞ്ഞ് വീഴ്ചയും പ്രതികൂലമാ കാലാവസ്ഥയും നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളും വിവിധ രോഗങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അത് വിവിധ എൻഎച്ച്എസ് ഹോസ്പിറ്റലുകൾക്ക് മേൽ കടുത്ത സമ്മർദമാണുണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ തന്നെ വേണ്ടത്ര ജീവനക്കാരില്ലാതെ വീർപ്പ് മുട്ടുന്ന ഹോസ്പിറ്റലുകളിലെ ദുരിതം ഇതോടെ ഇരട്ടിയായിട്ടുമുണ്ട്. ജീവനക്കാർക്കായി സഹായം അഭ്യർത്ഥിച്ച് കൊണ്ട് വെസ്റ്റ് മിഡ്ലാൻഡ്സിലെ എൻഎച്ച്എസ് ട്രസ്റ്റായ ഹേർട്ട് ഓഫ് ഇംഗ്ലണ്ട് ട്രസ്റ്റ് രംഗത്തെത്തിയിരുന്നു. ബെർമിങ്ഹാം, സോളിഹുൾ എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകൾ ഇതിന് കീഴിലാണ് വരുന്നത്.
പ്രതികൂലമായ കാലാവസ്ഥ വയോജനങ്ങൾ, കുട്ടികൾ , നേരത്തെ തന്നെ രോഗങ്ങളുള്ളവർ തുടങ്ങിയവർക്ക് കടുത്ത ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നും അതിനാൽ അവർ തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കടുത്ത മുന്നറിയിപ്പ് എൻഎച്ച്എസ് നൽകിയിട്ടുണ്ട്. വർധിച്ച തണുപ്പ് ഹേർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയവക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടും മുന്നറിയിപ്പേകുന്നു.
Stories you may Like
- ശ്രീനഗറിൽ അതിശക്തമായ മഞ്ഞുവീഴ്ച, വിനോദ സഞ്ചാരകേന്ദ്രങ്ങൾ സജീവമായി
- ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച; പ്രദേശവാസികൾക്ക് ഹിമപാത മുന്നറിയിപ്പ് നൽകി
- രണ്ടരമാസത്തോളം നീണ്ട 'വേനൽക്കാല'ത്തിന് വിട; കശ്മീരിൽ ഇനി മഞ്ഞുകാലം
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍