Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുകെയിലെ പാർക്കിൽ രാത്രി രണ്ട് മണിക്ക് കണ്ടത് യഥാർത്ഥ സ്ത്രീയോ പ്രേതമോ...? പ്രേതത്തേക്കാൾ ഭയങ്കരമായ കാഴ്ചയുടെ വീഡിയോ പകർത്തി യുവാവ്

യുകെയിലെ പാർക്കിൽ രാത്രി രണ്ട് മണിക്ക് കണ്ടത് യഥാർത്ഥ സ്ത്രീയോ പ്രേതമോ...? പ്രേതത്തേക്കാൾ ഭയങ്കരമായ കാഴ്ചയുടെ വീഡിയോ പകർത്തി യുവാവ്

ലണ്ടൻ: രാത്രി രണ്ട് മണിക്ക് പ്രേതസമാനയായ ഒരു സ്ത്രീയെ കണ്ടതായി യുവാവ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തി. വെറുതെ വാചകമടിക്കുകയല്ലാതെ ഈ ഭയപ്പെടുത്തുന്ന രൂപത്തിന്റെ വീഡിയോയും യുവാവ് പകർത്തി പങ്ക് വച്ചിട്ടുണ്ട്. താനും സഹോദരിയും ഒരു കുടുംബപരിപാടിയിൽ പങ്കെടുത്ത് സൈക്കിളിൽ മടങ്ങവെ കേംബ്രിഡ്ജിലെ പാർക്കിൽ ഈ രൂപം ഇരിക്കുന്നത് കണ്ടുവെന്നാണ് യുവാവ് സാക്ഷ്യപ്പെടുത്തുന്നത്. ഈ സ്ത്രീരൂപം യഥാർത്ഥ സ്ത്രീയാണോ..? അതോ പ്രേതമാണോ..? എന്ന ചോദ്യങ്ങൾ ശക്തമാവുകയാണ്. എന്തായാലും പ്രേതത്തേക്കാൾ ഭയങ്കരമായ കാഴ്ചയുടെ വീഡിയോ ആണ് യുവാവ് പകർത്തിയിരിക്കുന്നത്.

പാർക്കിലെ ബെഞ്ചിൽ ഇരുന്ന പ്രേതരൂപം '' മമ്മീ..മമ്മീ...ഹെൽപ്..ഹെൽപ്...''എന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തുന്നു. ഇത് കണ്ട് ഭയന്ന് തങ്ങൾ ആദ്യം വേഗം സൈക്കിൾ ഓടിച്ച് ഇവിടെ നിന്നും പോകാൻ തീരുമാനിക്കുയായിരുന്നുവെന്ന് യുവാവ് പറയുന്നു. എന്നാൽ പിന്നീട് തിരിച്ച് വന്ന് ഈ അപൂർവ രൂപത്തിന്റെ ഏതാനും ചിത്രങ്ങളും വീഡിയോയും പകർത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. താൻ ഈ രൂപത്തിന്റെ കഥ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നുറപ്പായിരുന്നുവെന്നും അതിനാലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്നും യുവാവ് വിശദീകരിക്കുന്നു.

തന്റെ ക്യാമറയുടെ ലൈറ്റ് ഓൺ ചെയ്തിട്ടും താൻ ഫോട്ടോ എടുക്കുന്ന വിവരം ഈ രൂപം അറിഞ്ഞിരുന്നില്ലെന്നും യുവാവ് വെളിപ്പെടുത്തുന്നു. ആ രൂപം തന്നെ കണ്ട് തന്റെ നേരെ വന്നാൽ ഓടി രക്ഷപ്പെടാനായിരുന്നു യുവാവിന്റെ പദ്ധതി. ഇതൊരു യഥാർത്ഥ ഹൊറർ സിനിമ പോലുള്ള അനുഭവമായിരുന്നുവെന്നാണ് യുവാവിന്റെ പക്ഷം. ഇവരെ ചിലപ്പോൾ കേംബ്രിഡ്ജുകാർ ഇതിന് മുമ്പ് കണ്ടിരിക്കാമെന്നും ഇവരെ സഹായിക്കാൻ കൂടുതലെന്തെങ്കിലും ആളുകൾ ചെയ്യേണ്ടിയിരിക്കുന്നുവെന്നും യുവാവ് അഭിപ്രായപ്പെടുന്നു. സ്‌പൈസിലും ബ്ലാക്ക് മാമ്പയിലും കാണപ്പെടുന്ന സിന്തറ്റിക് കനാബിനോയ്ഡ്‌സ് എത്രത്തോളം അപകടകരമായ പ്രത്യാഘാതമാണ് ആളുകളിലുണ്ടാക്കുന്നതെന്ന് തങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനാലാണ് മിസ് യൂസ് ഓഫ് ഡ്രഗ്‌സ് ആക്ട് പ്രകാരം ലീഗൽ ഹൈസ് നിരോധിച്ചിരിക്കുന്നതെന്നും ഇത്തരം വസ്തുക്കൾ ഉപയോഗിച്ചവർ ഇത്തരത്തിൽ അസ്വാഭാവികമായി പെരുമാറിയേക്കാമെന്നുമാണ് ഹോം ഓഫീസ് വക്താവ് നേരത്തെ പ്രതികരിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP