ഇനി എണ്ണയെ ആശ്രയിച്ച് മുമ്പോട്ടില്ല; സൗദി അറേബ്യ സാമ്പത്തിക നയങ്ങൾ പൊളിച്ചെഴുതുന്നു; വരുമാന നികുതിയും എണ്ണവില നികുതിയും അടക്കം അനേകം പദ്ധതികൾ
ഇത്രയും കാലം എണ്ണവിലയുടെ സമൃദ്ധിയിലായിരുന്നു സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ നിലകൊണ്ടിരുന്നത്. എന്നാൽ അടുത്ത കാലത്തായി എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.തൽഫലമായി എണ്ണവിലയെ ആശ്രയിച്ച് മുമ്പോട്ടില്ലെന്ന കടുത്ത തീരുമാനമെടുക്കാൻ സൗദി നിർബന്ധിതമായിരിക്കുകയാണ്.ഇതിന്റെ ഭാഗമായി തങ്ങളുടെ സാമ്പത്തികനയങ്ങൾ പൊളിച്ചെഴുതാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വരുമാനനികുതിയും എണ്ണവില നികുതിയും അടക്കം അനേകം പദ്ധതികൾ നടപ്പിലാക്കാൻ സൗദി ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതു സംബന്ധിച്ച കൂടിയാലോചനകൾ നടത്തുന്നതിനായി നൂറുകണക്കിന് സൗദി ഒഫീഷ്യലുകളും കമ്പനി എക്സിക്യൂട്ടീവുകളും ഫോറിൻ കൺസൾട്ടന്റുമാരും റിയാദിലെ ആഡംബര ഹോട്ടലുകളിൽ ഫെബ്രുവരിയിൽ യോഗം ചേർന്നിരുന്നു.എണ്ണവിലയിടിയുന്ന പശ്ചാത്തലത്തിൽ സൗദിയുടെ സമ്പദ് വ്യവസ്ഥ എങ്ങനെയാണ് അതിജീവിക്കുകയെന്ന കാര്യം ചർച്ച ചെയ്യുകയായിരുന്നു ഈ യോഗത്തിന്റെ ലക്ഷ്യം. എണ്ണ വിലയെ ആശ്രയിച്ച് ദീർഘകാലം നിലനിൽക്കാനാവില്ലെന്ന് തെളിഞ്ഞ സ്ഥിതിക്ക് സമ്പദ് വ്യവസ്ഥയെ എങ്ങനെ പുനക്രമീകരിക്കാമെന്ന സൗദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നത്.
പുതുതായി നടപ്പിലാക്കുന്ന മാറ്റങ്ങളെ ദി നാഷണൽ ട്രാൻസ്ഫർമേഷൻ പ്ലാൻ(എൻടിപി) എന്നാണറിയപ്പെടുന്നത്. ഈ പദ്ധതികളിൽ പലതും ഇപ്പോൾ രഹസ്യമാണ്. അവ ഏതാനും ആഴ്ചകൾക്കുള്ളിൽ വെളിച്ചത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതികളെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിശദീകരിക്കാൻ മിനിസ്റ്റർമാർ തയ്യാറായിട്ടില്ല. പുതിയ പരിഷ്കാരങ്ങൾ ഉത്കർഷേച്ഛ നിറഞ്ഞതും അതേ സമയം റിസ്കുള്ളതുമാണെന്നാണ് ഒഫീഷ്യലുകളും കൺസൾട്ടന്റുമാരും എക്സിക്യൂട്ടീവുകളും പറയുന്നത്. വസ്തുവകകൾ വിൽക്കൽ, നികുതി വർധിപ്പിക്കൽ, ചെലവ് ചുരുക്കൽ, സ്വകാര്യ മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകൽ തുടങ്ങിയ പരിഷ്കാരങ്ങൾ പുതിയ മാറ്റങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ടാണെന്നാണ് സൂചന. ഇത്തരം മാറ്റങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നതിനെക്കുറിച്ച് വർഷങ്ങളായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും അത് പ്രാവർത്തികമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതു വരെ സൗദി നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ സാമ്പത്തിക ഭരണരംഗത്ത് വന്നിരിക്കുന്ന ചില മാറ്റങ്ങളാണ് പുതിയ പരിഷ്കാരങ്ങൾക്ക് കൂടുതൽ അനുകൂലമായ പരിസ്ഥിതി സംജാതമാക്കിയിരിക്കുന്നത്. അതായത് പോളിസി മെയ്ക്കിങ് ഇപ്പോൾ ധനകാര്യമന്ത്രാലയം , സെൻട്രൽ ബാങ്ക് എന്നീ കോൺസർവേറ്റീവ് ബോഡികളിൽ നിന്നും എടുത്ത് മാറ്റപ്പെടുകയും പകരം ഇതിനുള്ള അധികാരം ഇപ്പോൾ കൗൺസിൽ ഓഫ് എക്കണോമിക് ആൻഡ് ഡെവലപ്മെന്റ് അഫയേർസ് കൗൺസിലിലെ 22 അംഗങ്ങളിൽ വന്ന് ചേർന്നിരിക്കുകയുമാണ്. സൽമാൻ രാജാവ് 2015 ജനുവരിയിൽ അധികാരമേറ്റെടുത്ത ശേഷമാണീ കൗൺസിൽ രൂപീകരിക്കപ്പെട്ടിരുന്നത്.
പ്രസ്തുത കൗൺസിലിന്റെ ചെയർമാനായി വർത്തിക്കുന്നത് അബ്ദുള്ളരാജാവിന്റെ മകനും ഡെപ്യൂട്ടി ക്രൗൺ പ്രിൻസുമായ മുഹമ്മദ് ബിൻ സൽമാനാണ്. അദ്ദേഹത്തിന് വെറും 30 വയസു മാത്രമേ പ്രായമുള്ളൂ. പ്രതിരോധ മന്ത്രിയെന്ന നിലയിൽ 2015 മാർച്ചിൽ യെമനിൽ ഇടപെടാൻ സൗദി സൈന്യത്തെ നിയോഗിച്ചത് ഇദ്ദേഹമായിരുന്നു. ഇപ്പോൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പൊളിച്ചെഴുതണമെന്ന ശക്തമായ ആവശ്യം നടപ്പിലാക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സൗദി കിങ്ഡം സ്ഥാപിച്ചതിന് ശേഷം സർക്കാർ മുൻകൈയെടുത്ത് ഇത്തരത്തിലുള്ള ഒരു നീക്കം നടത്തുന്നത് ഇതാദ്യമായിട്ടാണെന്നാണ് പ്രമുഖ ബാങ്കറായ മുഹമ്മദ് അൽ-അഫിഫ് പറയുന്നത്.
കൺസൾട്ടന്റിനായി ചെലവാക്കുന്നത് മില്യൺ കണക്കിന് ഡോളറുകൾ
എണ്ണവില ബാരലിന് 30 ഡോളർ താഴെ പോയപ്പോഴാണ് മുഹമ്മദ് രാജകുമാരനും ഉന്നത ഉദ്യോഗസ്ഥരും എൻടിപിയെക്കുറിച്ച് കഴിഞ്ഞ വർഷം അവസാനം ആദ്യമായി ചർച്ച ചെയ്തിരുന്നത്. ഇതിലൂടെ രാജ്യത്തിലെ വാർഷിക ബജറ്റിൽ 100 ബില്യൺ ഡോളറിന്റെ കുറവുണ്ടായിരുന്നു. തൽഫലമായി രാജ്യത്തെ സാമ്പത്തിക രംഗത്ത് ത്വരിതമായ മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാവുകയുമായിരുന്നു. മുഹമ്മദ് രാജകുമാരനാണ് അന്തിമമായ തീരുമാനമെടുക്കുന്ന ആളെന്നിരിക്കെ അദ്ദേഹമാണ് അഡെൽ അൽ-ഫക്കിയെ എക്കണോമി ആൻഡ് പ്ലാനിങ് മിനിസ്റ്ററെ നിയമിച്ചത്.പുതിയ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ഫക്കി ഈ ചുരുങ്ങിയ സമയത്തിനുള്ളി ഡസൻ കണക്കിന് ഗ്രൂപ്പുകളുമായി തന്റെ വാട്ട്സ്ആപ്പിലൂടെ ചാറ്റ് നടത്തിയിരുന്നു. എൻടിപിക്കായി വിദേശ കൺസൾട്ടന്റുമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി സൗദി മില്യൺ കണക്കിന് ഡോളറുകളാണ് ചെലവാക്കുന്നത്. കൺസൾട്ടൻസികൾക്കായി സൗദി ചെലവാക്കിയ തുക 2014ൽ 1.06 ബില്യൺ ഡോളറായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം അതിൽ 10 ശതമാനം വർധനവുണ്ടായിരുന്നുവെന്നാണ് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സോഴ്സ് ഗ്ലോബൽ റിസർച്ച് കണക്കാക്കിയിരിക്കുന്നത്.പാശ്ചാത്യ ഡിഗ്രിയുള്ള കൺസൾട്ടന്റുമാരും മിനിസ്ട്രി ഒഫീഷ്യലുകളും എൻടിപി പ്രാവർത്തികമാക്കാൻ റിയാദിലെ ഖോസമ ഓഫീസ് ബിൽഡിംഗിൽ പ്രവർത്തിച്ച് വരുകയാണ്. ഇവരിൽ പലരും സൗദി യുവാക്കളാണ്.
പൂർവ മാതൃകകൾ
ഇത്തരത്തിലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ ഇതിന് മുമ്പ് യുഎഇയിൽ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള ചില പരിഷ്കാരങ്ങൾ ഇവിടെ ആരംഭിച്ചിരുന്നു. ഗസ്സോലൈൻ സബ്സിഡികൾ വെട്ടിക്കുറയ്ക്കൽ നടത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇതിന് മുമ്പ് 2010ൽ മലേഷ്യയിലും ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു. വിദേശനിക്ഷേപം കൂടുതൽ ആകർഷിക്കുന്നതിന് മുൻഗണന നൽകിക്കൊണ്ടുള്ള പരിഷ്കാരമായിരുന്നു അത്. അന്നതിന് നേതൃത്വം നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ചവരാണ് കൺസൾട്ടൻസി മാക് കിൻസെ ആൻഡ് കമ്പനി. ഇപ്പോൾ സൗദിയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിയിലും അവർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സൗദിയുമായി ബന്ധപ്പെട്ട ചില ദ്വീപുകളിലെ ടൂറിസം സൗകര്യങ്ങൾ വികസിപ്പിക്കാൻ സ്വകാര്യ കമ്പനികളെ നിയോഗിക്കൽ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമാണ്. വിമാനത്താവളങ്ങളിലെ ചുവപ്പ് നാട പരമാവധി ഒഴിവാക്കൽ, ചില സ്കൂളുകളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പരിഷ്കാരങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.ദീർഘകാലമായി സൗദി നടപ്പിലാക്കാനൊരുങ്ങുന്ന സ്വകാര്യ വൽക്കരണത്തെ ത്വരിതപ്പെടുത്താനും എൻടിപി വഴിയൊരുക്കുന്നതാണ്.
എൻടിപി എപ്പോൾ നടപ്പിൽ വരും...? പ്രതിസന്ധികളുണ്ടോ...?
എൻടിപി എപ്പോഴാണ് നടപ്പിൽ വരുകയെന്നതിനെക്കുറിച്ച് ഇപ്പോൾ വ്യക്തമായ ചിത്രം തെളിഞ്ഞിട്ടില്ല. ചിലർ പറയുന്നത് ഇത് വളരെ വൈകി മാത്രമേ നടപ്പിലാവുകയുള്ളുവെന്നാണ്. 2020ലെ ബജറ്റ് കമ്മിയെ അതിജീവിക്കാൻ നികുതി വർധനവിലൂടെയും ചെലവ് ചുരുക്കലിലൂടെും 100 ബില്യൺ ഡോളർ അധികമായ സംഭരിക്കേണ്ടതുണ്ടെന്നും ഇത് ജിഡിപിയുടെ 16 ശതമാനമാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനാൽ അതിന് മുമ്പ് എൻടിപി എത്രയും വേഗം നടപ്പിലാക്കണമെന്നും ചില വിദഗ്ദ്ധർ നിർദേശിക്കുന്നുണ്ട്. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട ചില പരിഷ്കാരങ്ങൾ വാർത്തകളിൽ നിറയാറുണ്ടെങ്കിലും മിക്കവയും ചെറിയ മാറ്റങ്ങളേ സമ്പദ് വ്യവസ്ഥയിലുണ്ടാക്കാറുള്ളുവെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.ഇത്തരത്തിൽ ചില രാജ്യങ്ങളിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വേണ്ട വിധം നടപ്പിലായിട്ടില്ലെന്ന കാര്യം സൗദി എക്കണോമിസ്റ്റായ ഇഹ്സാൻ ബു ഹുലൈഗ ചൂണ്ടിക്കാട്ടുന്നു.ഉദാഹരണമായി മലേഷ്യയിൽ നിക്ഷേപത്തിലെ സ്വകാര്യ മേഖലയുടെ പങ്ക് 2009ലെ 52 ശതമാനത്തിൽ നിന്നും 2014ൽ 64 ശതമാനമായി വർധിപ്പിച്ചിരുന്നു. എന്നാൽ രാജ്യത്തെ കറൻസി ഉൽപന്ന വിലകൾക്കൊപ്പം ഇടിഞ്ഞതിനാൽ അത് പ്രാവർത്തികമായില്ല. ഈ അവസ്ഥ സൗദിയിലുണ്ടാവരുതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്