ഐസിസ് വധിച്ച കൈല ലോകത്തെ മാറ്റി മറിക്കാൻ ജീവിതം മാറ്റിവച്ച യുവതി; കണ്ണീരൊപ്പുന്നവരെ തേടിയുള്ള യാത്രയിൽ ഇവൾ ഇന്ത്യൻ ദരിദ്രർക്കിടയിലും പ്രവർത്തിച്ചു
ഐസിസ് തടവിൽ കഴിയുകയായിരുന്ന യുഎസ് സ്വദേശിയായ 26കാരി കൈലമുള്ളർ ജോർദാൻ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് കൊല്ലപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിറയുകയാണല്ലോ.മുളയിലേ അറിയാം വിളയുടെ ഗുണം എന്ന് പറഞ്ഞത് പോലെയായിരുന്നു കൈല മുള്ളറുടെ ജീവിതം. അതായത് വിദ്യാർത്ഥിനിയായിരിക്കുമ്പോൾ തന്നെ ലോകം മാറ്റി മറിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കൈല വെളിപ്പെടുത്തിയുകയും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. കണ്ണീരൊപ്പുന്നവരെ തേടിയുള്ള യാത്രയിൽ ഇവൾ ഇന്ത്യൻ ദരിദ്രർക്കിടയിലും പ്രവർത്തിച്ചിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അരിസോണയിലെ ഒരു ചെറിയ പട്ടണമായ പ്രീസ്കോട്ടിലെ ഈ പെൺകുട്ടിക്ക് വളരെ വലിയ ഒരു സൗഹൃദവലയം അന്നേയുണ്ടായിരുന്നു. അവരുടെ സ്കൂൾ ഇയർബുക്കിലെ ചിത്രങ്ങൾ ചടുലമായ വിദ്യാർത്ഥി ജീവിതത്തെയാണ് വരച്ച് കാട്ടുന്നത്. മനുഷ്യസ്നേഹം തലയ്ക്ക് പിടിച്ച് ഈ കൊച്ചുസുന്ദരി വർഷങ്ങൾക്ക് ശേഷം ഐസിസിന്റെ താവളത്തിൽ കിടന്ന് മരിക്കുമെന്ന് അന്ന് ആർക്കും ഊഹിക്കാൻ സാധിക്കുമായിരുന്നില്ല. 2013 ഓഗസ്റ്റിലാണ് സിറിയയിലെ ആലെപ്പോവിൽ വച്ച് ഇവർ ഐസിസിന്റെ പിടിയിലായത്. അഭ്യന്തരകലാപത്തെ തുടർന്ന് അഭയാർത്ഥികളായിരുന്നവരുടെ കണ്ണീരൊപ്പാൻ വേണ്ടി അവിടെ ഓടിയെത്തിയതായിരുന്നു കൈല.
തങ്ങളുടെ മകൾ കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കാൻ കൈലയുടെ രക്ഷിതാക്കളോ ഈ വിവരം സ്ഥിരീകരിക്കാൻ യുഎസ് സർക്കാരിനോ ഇനിയുമായിട്ടില്ല. ജോർദാനും യുഎസിനുമിടയിൽ സ്പർദയുണ്ടാക്കാൻ ഐസിസ് മെഞ്ഞെടുത്ത കെട്ടുകഥയാണിതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ കൈല ഇനിയൊരിക്കലും മാതൃരാജ്യത്തേക്ക് തിരിച്ച് വരില്ലെന്നാണ് ചിലർ ഭയപ്പെടുന്നത്.
കണ്ണീർ കുടിക്കുന്നവരെ സഹായിക്കാൻ കൈല വിദേശത്തേക്ക് പോവുകയും ഇന്റർനാഷണൽ എയ്ഡ് ഏജൻസിയിൽ പ്രവർത്തിക്കുകയും ചെയ്തതിൽ ഒട്ടും അത്ഭുതപ്പെടാനില്ലെന്നാണ് അവരുടെ സ്കൂൾ കാലത്തെ സഹപാഠികളിൽ ചിലർ പറയുന്നത്. ദയാലുവും വലിയ ഹൃദയത്തിന്റെ ഉടമയുമായ കൈല പഠിക്കുന്ന കാലത്തെ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നുവെന്നാണ് പ്രിസ്കോട്ടിലെ ട്രി സിറ്റി കോളജ് പ്രെപ് ഹൈസ്കൂളിലെ സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നത്. പ്രിസ്കോട്ടിൽ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ അമേരികോർപ്സ് പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ട സന്നദ്ധപ്രവർത്തനങ്ങൾക്ക് കൈലയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. സുദാനിലെ ദർഫർ മേഖലയിൽ പ്രവർത്തിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് 2007ൽ തന്നെ കൈല ഒരു പത്രത്തോട് വെളിപ്പെടുത്തിയിരുന്നു. ദർഫറിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുയർത്തിക്കാട്ടി രണ്ട് നിശബ്ദ മാർച്ചുകൾ തന്റെ ഹോംടൗണിൽ 2007ൽ കൈല നടത്തിയിരുന്നു. ഇക്കാര്യത്തിൽ യുഎസിന്റെ നയം മാറ്റുന്നതിനായി കൈല യുഎസ് കോൺഗ്രസിന് കത്തെഴുതുകയും ഫോൺ വിളിക്കുകയും ചെയ്തിരുന്നു.
കൈ തെരഞ്ഞെടുത്ത വഴിയിൽ താൻ അതിശയം കൊള്ളുന്നില്ലെന്നാണ് സ്കൂൾ സുഹൃത്തായ ലിസ് പീറ്റേർസ് പറയുന്നത്. അവൾക്ക് എപ്പോഴും മറ്റുള്ളവരെ സഹായിക്കണമായിരുന്നുവെന്നും ലോകവും സമൂഹവും നന്നാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ലിസ് ഓർമിക്കുന്നു. സംസ്ഥാനതലത്തിൽ നടത്തിയ എൻവിറോത്തോൺ എന്ന മത്സരത്തിൽ തങ്ങൾ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നുവെന്നും ലിസ് വെളിപ്പെടുത്തുന്നു. ഇതിന് പുറമെ കൈല സ്കൂളിലെ റോബോട്ടിക് ടീമിലും സജീവമായിരുന്നു. 2007ലാണ് കൈല ഗ്രാജ്വേഷൻ പൂർത്തിയാക്കിയത്. റോവിങ് ടീം, സയൻസ് നാഷണൽ ടീം എന്നിവയിലും കൈല അംഗമായിരുന്നു. സ്കൂളിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ലിയോ ക്ലബിലും കൈല സജീവമായിരുന്നു. ബിരുദ പഠന കാലത്ത് അവൾ ബെസ്റ്റ് പഴ്സണാലിറ്റി, ബെസ്റ്റ് ഡ്രെസ്സ്ഡ്, ബെസ്റ്റ് സ്മൈൽ തുടങ്ങിയ പദവികൾ നേടിയിരുന്നു. ഇയർബുക്ക് ഫോട്ടോകളിൽ അവൾ സഹപാഠികളോടൊത്ത് ചിരിച്ച് നിൽക്കുന്നത് കാണാം.
സ്കൂൾ പഠനത്തിന് ശേഷം നോർത്തേൺ അരിസോണ യൂണിവേഴ്സിറ്റിയിൽ ചേർന്ന കൈല അവിടെയും പ്രവർത്തനങ്ങളിൽ സജീവമായി. അക്കാലത്ത് സന്നദ്ധ സംഘടനകളുടെ ഭാഗമായി വിദേശരാജ്യങ്ങളിലും അവർ സേവനമനുഷ്ഠിച്ചിരുന്നു. ഉത്തരേന്ത്യ, ഇസ്രയേൽ , ഫലസ്തീൻ എന്നിവിടങ്ങളിൽ അവർ പ്രവർത്തിച്ചത് ഇക്കാലത്താണ.് 2011ൽ അവർ വീണ്ടും അരിസോണയിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് അവിടെ ഒരു എച്ച്ഐവി/ എയ്ഡ്സ് ക്ലിനിക്കിൽ പ്രവർത്തിക്കുകയും വുമൺസ് ക്ലിനിക്കിൽ വളണ്ടിയറായി സേവനമനുഷ്ഠിക്കുയുമുണ്ടായി. ആ വർഷം അവസാനം കൈല തെക്ക് കിഴക്കൻ ഫ്രാൻസിലേക്ക് പോവുകയും അവിടെ പ്രവർത്തിക്കുയും ചെയ്തു. തുടർന്ന് 2012ൽ കൈല തുർക്കിയിലേക്ക് പോയി. ഡാനിഷ് റെഫ്യൂജി കൗൺസിലിന് വേണ്ടിയായിരുന്നു അവർ അവിടെ പ്രവർത്തിച്ചത്. തുർക്കിയിലേക്ക് സ്ത്രീകളെയും കുട്ടികളെയും അഭയാർത്ഥികളായി കടക്കാൻ സഹായിക്കുകയായിരുന്നു അവരുടെ കർത്തവ്യം. ഐസിസ് ഉയർത്തിയ കലാപത്തിന്റെ ഫലമായി വേർപെട്ട് പോയ കുടുംബാംഗങ്ങളെ ഒന്നിപ്പിക്കാനായി അവർ പലവട്ടം സിറിയയിലേക്കും പോയിരുന്നു. ഇതിനിടെയാണ് കൈല മുള്ളറെ ഐസിസ് തടവ് പുള്ളിയായി പിടിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍