തെരേസ മേ തുണി മാറേണ്ടത് എങ്ങനെയെന്ന് വരെ നിർദ്ദേശം; കൂടെ പോകുന്നവർ സുന്ദരികളെ നോക്കുക പോലും അരുത്; സമ്മാനങ്ങൾ വാങ്ങരുത്; ചൈന സന്ദർശിക്കുമ്പോൾ കുടുങ്ങാതിരിക്കാൻ പ്രധാനമന്ത്രിയുടെ സംഘത്തിന് കർശന നിർദ്ദേശം നൽകി ബ്രിട്ടീഷ് അധികാരികൾ
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോയ പ്രധാനമന്ത്രി തെരേസ മെയ്ക്കും സംഘത്തിനും കർക്കശമായ നിർദേശങ്ങളാണ് ബ്രിട്ടീഷ് അധികാരികൾ നൽകിയിരിക്കുന്നത്.അവിടെ പോയി യാതൊരു വിധത്തിലുമുള്ള കെണികളിലുമകപ്പെടാതിരിക്കാനാണ് ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതനുസരിച്ച് തെരേസ മെയ് ഹോട്ടൽ റൂമിൽ വച്ച് തുണി മാറുമ്പോൾ അത് ബെഡ്ഷീറ്റിനടിയിൽ വച്ചാക്കുന്നതായിരിക്കും നല്ലതെന്നും ഇല്ലെങ്കിൽ ചാരക്യാമറകളിൽ പതിഞ്ഞേക്കാമെന്നു വരെ ബ്രിട്ടീഷ് ഒഫീഷ്യലുകൾ മുന്നറിയിപ്പേകിയിട്ടുണ്ട്. തെരേസയുടെ കൂടെയുള്ള സംഘത്തിലുള്ളവർ സുന്ദരികളെ നോക്കരുതെന്നും സമ്മാനങ്ങൾ വാങ്ങരുതെന്നും വിലക്കുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഇവർക്കായി ഈ വേളയിൽ ഉപയോഗിക്കുന്നതിനായി പ്രത്യേക മൊബൈൽ ഫോണുകളും ഇമെയിൽ ഐഡികളും വരെ നൽകിയിട്ടുണ്ട്. ചൈനീസ് സ്റ്റേക്ക് ഹാക്കർമാരുടെ കണ്ണ് വെട്ടിക്കുന്നതിനാണിത്. ചൈനയിലെ വർധിച്ച സുരക്ഷാ സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ ഹോട്ടൽ മുറികളിൽ വച്ച് പോലും പ്രധാനമന്ത്രിയടക്കമുള്ള ബ്രിട്ടീഷ് സംഘം നിരന്തരം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയരായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ചൈനീസ് ചാരവലയിൽ നിന്നും രക്ഷപ്പെടുന്നതിനായി തേരെസയുടെ കൂടെയുള്ള ഉദ്യോഗസ്ഥരോട് ചൈനക്കാരായ ഹോസ്റ്റുമാർ സൗജന്യമായി നൽകുന്ന ഫ്രീ കമ്പ്യൂട്ടർ മെമ്മറി സ്റ്റിക്കുകൾ, മൊബൈൽ ഫോൺ സിം കാർഡുകൾ, ചാർജറുകൾ തുടങ്ങിയവ ഉപയോഗിക്കരുതെന്നും കർക്കശ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗണും സംഘവും 2008ൽ ചൈന സന്ദർശിച്ച വേളയിൽ ആ സംഘത്തിൽ പെട്ട ഒരാൾ ഇത്തരത്തിലുള്ള കെണിയിൽ അകപ്പെട്ടുവെന്ന വെളിപ്പെടുത്തലുണ്ടായതിനെ തുടർന്നാണ് ഇപ്രാവശ്യം കർക്കശമായ ചിട്ടകൾ പാലിക്കാൻ തെരേസയ്ക്കും സംഘത്തിനും നിർദ്ദേശം നൽകിയിരിക്കുന്നത്. അന്ന് താൻ ചൈനയിൽ വച്ച് മയക്കുമരുന്നുപയോഗിച്ചിരുന്നുവെന്നും തന്റെ ഫോൺ നഷ്ടപ്പെടുകയും രഹസ്യ സ്വഭാവമുള്ള രേഖകൾ ചോർത്തപ്പെട്ടിരുന്നുവെന്നുമായിരുന്നു ബ്രൗണിന്റെ സംഘാംഗം വെളിപ്പെടുത്തിയിരുന്നത്.
ഇയാൾ സുന്ദരിയായ ഒരു ചൈനീസ് യുവതിക്കൊപ്പം നടന്ന് നീങ്ങുന്ന ചിത്രങ്ങളും അന്ന് പുറത്ത് വന്നിരുന്നു.ബ്രെക്സിറ്റ് വോട്ടിനെ തുടർന്ന് ബ്രിട്ടൻ ഫ്രീ ട്രേഡിന്റെ ആഗോള നേതാവായി മാറിയെന്നാണ് ഹീത്രോ എയർപോർട്ടിൽ നിന്നും ആർഎഎഫ് വിമാനത്തിൽ കയറി ചൈനയിലേക്ക് പോകുന്നതിന് മുമ്പ് തെരേസ മെയ് പ്രസ്താവിച്ചത്. നിലവിൽ ചൈനയുടമായുള്ള ബന്ധത്തിലെ സുവർണകാലഘട്ടത്തിലൂടെയാണ് യുകെ കടന്ന് പോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ ബിസിനസിനായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നാണ് ജി 20നുള്ള തന്റെ സന്ദേശമെന്നാണ് തെരേസ വ്യക്തമാക്കുന്നത്. നയതന്ത്രപരമായ പങ്കാളിത്തം എത്തരത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വികസിപ്പിക്കാമെന്ന കാര്യത്തിൽ താൻ ചൈനീസ് പ്രസിഡന്റ് ജിൻപിംഗുമായി തുറന്ന ചർച്ചകൾ നടത്തുമെന്നും തെരേസ വ്യക്തമാക്കി. ഇതിന് പുറമെ ഫ്രീ ട്രേഡ് ലോകമാകമാനം എങ്ങനെ വികസിപ്പിക്കാമെന്ന് താൻ മറ്റ് ലോകനേതാക്കന്മാരുമായും ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ ലഭിക്കുന്ന പരമാവധി വ്യാപാര അവസരങ്ങൾ നേടിയെടുക്കുകയും ഫ്രീ ട്രേഡിന്റെ ആഗോള ലീഡറായി ബ്രിട്ടനെ മാറ്റുകയുമാണ് ലക്ഷ്യമിടുന്നത്.
ജി 20ൽ വച്ച് തെരേസ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ തുടങ്ങിയ ആഗോള നേതാക്കന്മാരുമായും വിശദമായ ചർച്ചകൾ നടത്തുന്നതാണ്. ബ്രെക്സിറ്റിനെ തുടർന്ന് ബ്രിട്ടൻ അവർക്കോരോരുത്തർക്കും നല്ലൊരു വ്യാപാര പങ്കാളിയും നയതന്ത്ര പങ്കാളിയുമാണെന്ന് ഓരോ രാജ്യത്തെയും ബോധ്യപ്പെടുത്തുകയാണീ ചർച്ചകളുടെ ലക്ഷ്യം. ബീജിംഗിന്റെ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ന്യൂക്ലിയർ സ്ഥാപനം യുകെയിൽ
ആരംഭിക്കാനിരിക്കുന്ന ഹിങ്ക്ലെ പോയിന്റ് പ്രൊജക്ടിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകിയെന്നതിന്റെ പേരിൽ തെരേസയും ബീജിംഗും തമ്മിൽ അടുത്ത കാലത്ത് ചില്ലറ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ ചൈനീസ് പ്രസിഡന്റുമായി നേർക്ക് നേർ ചർച്ചകൾ നടത്തുമെങ്കിലും അതിൽ വച്ച് പ്രസ്തുത പ്രൊജക്ടിനെക്കുറിച്ച് പ്രസ്താവനകളൊന്നുമുണ്ടാവില്ലെന്നാണ് സൂചന. എന്നാൽ സോമർസെറ്റിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രൊജക്ട് വേണമോ വേണ്ടയോ എന്ന കാര്യത്തിലുള്ള തീരുമാനം അടുത്തുണ്ടാകുമെന്നാണ് കരുതുന്നത്.
ഫ്രഞ്ച് എനർജി ഭീമനായ ഇഡിഎഫ് ചൈനയുടെ ജനറൽ ന്യൂക്ലിയറുമായി ചേർന്ന് 18 ബില്യൺ പൗണ്ട് മുടക്കി പ്ലാന്റ് പണിതാണീ പ്രൊജക്ട് നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ തെരേസ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാത്തതിനെ തുടർന്ന് പ്രൊജക്ട് നീളുകയാണ്. ചൈന ഈ പ്രൊജക്ടിൽ ഇടപെടുന്നത് മൂലമുണ്ടാകുന്ന സുരക്ഷാ ആശങ്കകളും ഈ പവർസ്റ്റേഷനിൽ നിന്നുണ്ടാക്കുന്ന ഊർജത്തിന് വേണ്ടി വരുന്ന ഉയർന്ന മുതൽമുടക്കും മൂലമാണ് ഈ വിഷയത്തിൽ തെരേസ തീരുമാനം വൈകിപ്പിക്കുന്നത്.ഇതാദ്യമായിട്ടാണ് പുട്ടിനുമായി തെരേസ നേർക്ക് നേർ ചർച്ച ചെയ്യുന്നതെന്ന പ്രത്യേകതയും ഈ സമ്മിറ്റിനുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തെരേസ ചർച്ച നടത്തുന്നതാണ്. വ്യാപാരബന്ധങ്ങൾ വളർത്തുന്നതിനായിരിക്കും ഇരു നേതാക്കളും മുൻഗണന നൽകുന്നത്. ഓസ്ട്രേലിയയുമായി ഫ്രീ ട്രേഡ് ഡീൽ പ്രാവർത്തികമാക്കാനും സമ്മിറ്റിനിടെ തെരേസ ശ്രമം നടത്തും. ഇതിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽ കോളം ടേൺബുളുമായും തെരേസ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Stories you may Like
- 2024ലെ ഇലക്ഷൻ പരമ്പരയിൽ ഭരണമാറ്റം ബ്രിട്ടനെ പ്രയാസപ്പെടുത്തുമോ?
- സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ഭർത്താവ് മകളുടെ മുമ്പിൽ വച്ച് വെടിവച്ചുകൊന്നു
- അംഗീകാരം പോയതിൽ വഹാബിന്റെ സ്കൂളും
- ഇന്ത്യ ഉൾപ്പെടുന്നത് ന്യുനതകൾ ഏറെയുള്ള രാജ്യങ്ങളുടെ പട്ടികയിൽ
- മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കുടുംബത്തിനെതിരെ കേസ് കൊടുക്കുമെന്ന് ആയ പറയുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍