അഭയം തേടി അലയുന്ന റോഹിങ്ക്യ മുസ്ലിംങ്ങളെ ആട്ടിയോടിക്കാൻ യുദ്ധക്കപ്പലുകളും വിമാനങ്ങളുമായി മുസ്ലിം ജനസംഖ്യയിൽ ഒന്നാമതായ ഇന്തോനേഷ്യ; അഭയാർത്ഥി ബോട്ടിൽ ഭക്ഷണത്തിന് വേണ്ടി തമ്മിലടിച്ച് നൂറുകണക്കിന് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; കടുത്ത ആശങ്ക രേഖപ്പെടുത്തി ലോക മനുഷ്യാവകാശ സംഘടന
ജക്കാർത്ത: നിലയുറപ്പിക്കാൻ ഒരു പിടി മണ്ണിന് വേണ്ടി കടലിൽ അലയുന്ന റോഹിങ്ക്യൻ മുസ്ലിംങ്ങളോട് കരുണയില്ലാത്ത നിലപാട് മുസ്ലിംരാജ്യങ്ങളും തുടരുന്നു. ബോട്ടുകളിലൂടെ കരതേടി എത്തുന്നവരുടെ ബോട്ടുകളെ തുരത്താൻ വേണ്ടി ഇന്തോനേഷ്യ സൈന്യത്തെ തന്നെ നിയോഗിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. റോഹിങ്ക്യകളെ തുരത്താൻ വേണ്ടി നാല് പടക്കപ്പലുകളും ഒരു വിമാനവും വിന്യസിച്ചാണ് ഇന്തോനേഷ്യ അഭയാർത്ഥഇകളെ തുടരത്താൻ ഒരുങ്ങുന്നത്. അഭയാർത്ഥി പ്രവാഹു കൂടുന്നതിന് അനുസരിച്ച് അവരെ ആട്ടിയോടിക്കാനുള്ള ശ്രമവുമായാണ് ഇൻഡോനേഷ്യ രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച ഒരു പടക്കപ്പലും വിമാനവും ഉണ്ടായിരുന്നതാണ് കഴിഞ്ഞ ദിവസം നാലായി ഉയർത്തിയത്. അഭയാർഥികൾക്ക് ഒരുകാരണവശാലും രക്ഷയൊരുക്കരുതെന്ന് മത്സ്യത്തൊഴിലാളികൾക്കും ഇന്തോനേഷ്യ കർശനനിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം 300 ഓളം പേരടങ്ങിയ ബോട്ട് മുങ്ങുന്നതിനിടെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. അഭയാർഥികൾ തങ്ങളുടെ തീരങ്ങളിലത്തെുന്നത് നിയമവിരുദ്ധമാണെന്ന് ഇന്തോനേഷ്യൻ സൈനിക വക്താവ് അറിയിച്ചു. മേഖലയിലെ മറ്റ് രാജ്യങ്ങൾ റോഹിങ്ക്യകൾക്കു മുന്നിൽ അതിർത്തികൾ കൊട്ടിയടച്ചതിനു പിന്നാലെയാണ് ഇന്തോനേഷ്യയും നടപടികൾ കർശനമാക്കിയത്. കഴിഞ്ഞയാഴ്ച 700 ഓളം പേരാണ് ഇന്തോനേഷ്യയിലെ ആച്ചേ തീരത്തത്തെിയത്. ഇതോടെ രാജ്യത്ത് അഭയംതേടിയവരുടെ എണ്ണം 3000 ആയി.
നൂറുകണക്കിന് അഭയാർഥികളുമായി നിരവധി ബോട്ടുകൾ ഇപ്പോഴും കടലിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒരുരാജ്യവും സ്വീകരിക്കാത്തതിനാൽ ഭക്ഷണവും അവശ്യവസ്തുക്കളുമില്ലാതെ നടുക്കടലിൽ കടുത്ത ദുരിതമനുഭവിക്കുന്നവരെ എന്തുചെയ്യാനാവുമെന്നതാണ് പുതിയ പ്രതിസന്ധി. മ്യാന്മർ സർക്കാറാണ് ഈ മാനുഷികദുരന്തത്തിന്റെ ഉത്തരവാദികളെന്ന് അയൽരാജ്യങ്ങൾ കുറ്റപ്പെടുത്തുന്നു.
അതേസയം ഇൻഡോനേഷ്യ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് കടലിൽ കുടുങ്ങിയ അഭയാർഥിബോട്ടിൽ അവസാന ഭക്ഷണത്തിനു വേണ്ടി നടന്ന പോരാട്ടത്തിൽ നൂറുപേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. രക്ഷപ്പെടുത്തിയ അഭയാർഥികളെ ഉദ്ധരിച്ച് ബി.ബി.സി.യാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. ബോട്ടിലെ അതിഭീകരമായ അവസ്ഥയാണ് രക്ഷപ്പെട്ടവർ പറഞ്ഞത്. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. കുത്തും വെട്ടുമുണ്ടായി. പലരെയും ജീവനോടെയും പരിക്കോടെയും കടലിൽ തള്ളിയതായും അവർ വെളിപ്പെടുത്തി.
റോഹിങ്ക്യകളുടെ വരവ് നിയന്ത്രിക്കാൻ വടക്കുകിഴക്കൻ മേഖലയിലെ ജലാതിർത്തികൾ മലേഷ്യ സമ്പൂർണമായി അടച്ചിട്ടുണ്ട്. ബോട്ടുകൾ കരക്കണയാതിരിക്കാൻ തായ്ലൻഡും ജാഗ്രത ശക്തമാക്കിയ നിലയിലാണ്. ഇതിനിടെയാണ് മുങ്ങുന്ന ബോട്ടുകളിലുള്ളവരെ പോലും രക്ഷപ്പെടുത്തരുതെന്ന് ഇന്തോനേഷ്യ മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ, സർക്കാർ ഭീഷണികൾ അവഗണിച്ചും നിർബന്ധിതഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മ്യാന്മറിലെ റഖൈൻ സംസ്ഥാനത്ത് പൗരത്വംപോലും നിഷേധിക്കപ്പെട്ട് തുല്യതയില്ലാത്ത ഭരണകൂട ഭീകരതകൾക്കു നടുവിൽ കഴിയുന്ന റോഹിങ്ക്യകൾ ഇപ്പോഴും നാടുവിടൽ തുടരുന്നുണ്ട്. മറ്റൊരു പോംവഴിയുമില്ലാത്തതിനാൽ കഴിഞ്ഞ മൂന്നുവർഷങ്ങൾക്കിടെ 120,000 പേരാണ് ഇതുവരെയായി രാജ്യംവിട്ടത്. ഇവരെ ആദ്യം തായ്ലൻഡിലത്തെിച്ച് പിന്നീട് മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും എത്തിക്കലാണ് പതിവ്. തായ്ലൻഡ് നടപടി കർശനമാക്കിയതോടെ നേരിട്ട് കടൽവഴിയാണ് ഇപ്പോൾ കടത്ത്.
മാസങ്ങൾ കടലിൽ കഴിയുന്നതിനിടെ ഭക്ഷണമില്ലാതെയും ചെറിയപ്രശ്നങ്ങളുടെ പേരിൽ പരസ്പരം സംഘട്ടനങ്ങളിലേർപ്പെട്ടും നിരവധിപേർ മരണത്തിന് കീഴടങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ആച്ചെയിലാണ് ഏറ്റവുംകൂടുതൽ പേർ അവസാനമായി അഭയംതേടിയത്. ഇനിയും ഇവിടെ ആളുകളെ സ്വീകരിക്കാനാവില്ലെന്ന് മേഖലാ ഗവർണർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അഭയം തേടിയവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഏറെക്കാലം ഇവരുടെ സംരക്ഷണത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ ലോക രാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, 6,000-8,000 പേർ ഇപ്പോഴും നടുക്കടലിൽ കുടുങ്ങിക്കിടക്കുന്നെന്നാണ് സൂചന.
റോഹിങ്ക്യ അഭയാർഥി പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തും ആശങ്ക രേഖപ്പെടുത്തി. കടലിൽ ഭക്ഷണവും വെള്ളവുമില്ലാതെ ജീവനുവേണ്ടി മല്ലടിക്കുന്ന ആയിരക്കണക്കിന് അഭയാർഥികളെ രക്ഷപ്പെടുത്താൻ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങൾ മുന്നോട്ടുവരാത്തത് കാടത്തമാണെന്ന് മനുഷ്യാവകാശവിഭാഗം വക്താവ് വിവിയൻ ടാൻ പറഞ്ഞു.
മനുഷ്യത്വരഹിതമായ സമീപനമാണ് നിർഭാഗ്യവശാൽ അഭയാർഥികളുടെ കാര്യത്തിൽ ചിലരാജ്യങ്ങളിൽ നിന്നുണ്ടാവുന്നത്. ബോട്ടിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും വേണ്ടി രൂക്ഷമായ ഏറ്റുമുട്ടൽവരെ നടക്കുന്നതായി റിപ്പോർട്ടുണ്ട്. അവരെ രക്ഷപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കയാണ്- ടാൻ മുന്നറിയിപ്പ് നൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍