പഴുതുകൾ ഇല്ലാതെ സുരക്ഷ ഒരുക്കിയിട്ടും ഒരു നിമിഷം ആരോ ചട്ടം ലംഘിച്ചപ്പോൾ തീർത്ഥാടകർ ഒന്നിനു മുകളിൽ ഒന്നായി നിലത്തേക്ക് വീണു; ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് നടന്നത് ഇങ്ങനെ; അന്വേഷണം പ്രഖ്യാപിച്ച് സൗദി രാജാവ്
മക്ക: 25 വർഷത്തിന് ശേഷം മക്ക കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുകയാണ് ഇന്നലെ മിനയിൽ തിക്കിലും തിരക്കിലും പെട്ട് 717 തീർത്ഥാടകർ മരിക്കുകയും 800ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം. തീർത്ഥാടകർക്കായി പഴുതടച്ച സുരക്ഷ ഒരുക്കി ശീലമുള്ള സൗദി അറേബ്യയ്ക്ക് താങ്ങാവുന്നതിൽ അപ്പുറമാണ് ഈ ദുരന്തം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി എത്തുന്ന 25 ലക്ഷത്തോലം വരുന്ന തീർത്ഥാടകർക്ക് വേണ്ടി വിപുലമായ സൗകര്യങ്ങളാണ് സൗദി ഒരുക്കാറുള്ളത്. തീർത്ഥാടകരുടെ താമസം, യാത്ര, അനുഷ്ഠാനങ്ങൾക്കുള്ള സൗകര്യങ്ങൾ, സുരക്ഷ, ചികിൽസ...ഓരോ വർഷവും ഹജ് തീർത്ഥാടനകാലത്തു സൗദി ഏറ്റെടുക്കുന്നത് അതീവ ശ്രമകരമായ ദൗത്യമാണ്. ഇത്തവണയും പതിവുപോലെ കുറ്റമറ്റ സംവിധാനങ്ങലാണ് ഒരുക്കിയതെങ്കിലും കർശനമായി പാലിക്കേണ്ട നിർദ്ദേശം കൂട്ടത്തിലാറോ തെറ്റിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തെ വരുത്തിവച്ചത്.
കുറ്റമറ്റ സംവിധാനങ്ങളിലൂടെ തിക്കും തിരക്കും നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സ്വീകരിച്ചിട്ടുള്ള നടപടികൾ മാതൃകാപരമാണ്. ഇത്ര കുറ്റമറ്റ സുരക്ഷാസജ്ജീകരണങ്ങൾക്കിടയിലും അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടമായേ ഇന്നലത്തേതു കാണാനാകൂ.
ഇന്നലെ സൗദി സമയം രാവിലെ ഒൻപതു മണിയോടെ ജംറയുടെ താഴത്തെ നിലയിൽ കല്ലേറ് കർമം നിർവഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് നടുക്കുന്ന അപകടം സംഭവിച്ചത്. ജംറയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ, ജംറ കോംപ്ലക്സിലേക്കുള്ള പാലത്തിന്റെ തുടക്കത്തിലാണ് സംഭവമുണ്ടായത്. കിങ് അബ്ദുൽ അസീസ് റോഡിൽനിന്ന് 204ാം നമ്പർ റോഡും 203ാം നമ്പർ റോഡും സംഗമിക്കുന്നതിനു സമീപത്താണിത്.
ഈജിപ്തിൽനിന്നും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള തീർത്ഥാടകർക്കാണ് ഈ മേഖലയിൽ താമസം അനുവദിച്ചിട്ടുള്ളത്. ഇതിനു തൊട്ടടുത്ത വീഥിയാണ് സൂഖുൽ അറബും ജൗഹറയും. ഈ മേഖല മുഴുവനും ഇന്ത്യൻ ഹാജിമാർക്ക് താമസത്തിനായി അനുവദിച്ചതാണ്. തീർത്ഥാടകരുടെ വലിയ തിക്കും തിരക്കുമാണ് അപകടത്തിലേക്ക് നയിച്ചത്. വേഗത്തിൽ കല്ലേറു കർമ്മം പൂർത്തിയാക്കി മടങ്ങാൻ തീർത്ഥാടകർ തിരക്കുകൂട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
കൊടുംചൂടും അപകടത്തെ കൂടുതൽ ദുഷ്ക്കരമാക്കിയെന്നാന്ന സൂചിപ്പിക്കുന്നകത്. ഇത്രയേറെ ജനങ്ങൾക്കു താമസസൗകര്യം ഒരുക്കുമ്പോൾ തീപിടിത്തം അടക്കമുള്ള അപകടങ്ങൾക്കു സാധ്യതയേറെയാണ്. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ദുരന്തസാധ്യതകളെ പരമാവധി പ്രതിരോധിക്കുന്ന രീതിയിലാണു സൗദി നടപടികൾ.
എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ലെന്നാണ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഈജിപ്ഷ്യൻ പൗരൻ അബ്ദുള്ള ലോട്ട്ഫേ മാദ്ധ്യമങ്ങളോട് പറഞ്ഞു. കരച്ചിലുകളാണ് ആദ്യം കേട്ടത്' ജീവൻ രക്ഷിക്കാനുള്ള പരക്കംപാച്ചിലാണ് ആദ്യം ശ്രദ്ധിച്ചത്. വീൽചെയറിൽ ആരോ കൊണ്ടുപോയ ഒരു വയോധികൻ തിക്കിൽപ്പെട്ട് മരിക്കുന്നതു കണ്ടു. ശ്വാസത്തിനായി ആളുകൾ അദ്ദേഹത്തിനു മുകളിലേക്ക് വലിഞ്ഞുകയറുന്നതും. സൗദി അധികൃതരുടെ ഇടപെടലൊന്നും ആദ്യഘട്ടത്തിൽ ദൃശ്യമായില്ല. തീർത്ഥാടകരെ നിയന്ത്രിക്കാനും ആരുമുണ്ടായിരുന്നില്ല'. അദ്ദേഹം പറഞ്ഞു.
കല്ലേറു നടത്തി മടങ്ങിയവരും നടത്താൻ പോകുന്നവരും തമ്മിലുള്ള തള്ളലാണ് ആദ്യം ഉണ്ടായതെന്നു നൈജീരിയൻ പൗരനായ ഇസ്മയിൽ ഹംബ(58) അറിയിച്ചു. 'തള്ളൽ വർധിച്ചതോടെ ഇരുപക്ഷത്തും ആളുകൾ വീണുതുടങ്ങി. ഭൂരിപക്ഷം തീർത്ഥാടകരും നിർദ്ദേശങ്ങൾ പാലിച്ചാണു നീങ്ങിയത്. എന്നാൽ ചിലർ ഇതിനു വഴങ്ങാതിരുന്നതോടെ വീഴ്ച വ്യാപിച്ചു. തലയ്ക്കു മുകളിലേക്കു പതിച്ചശരീരങ്ങളെ തള്ളിമാറ്റി ശ്വാസം എടുക്കാൻ ഏറെ കഷ്ടപ്പെട്ടു' അദ്ദേഹം പറഞ്ഞു.
'ഞാൻ മക്ക നഗരത്തിന്റെ ഹൃദയ ഭാഗത്താണു നിൽക്കുന്നത്. വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹങ്ങളാണ് എങ്ങും. എനിക്ക് മൃതദേഹങ്ങളെ എണ്ണാൻ പോലും കഴിയുന്നില്ല. കണ്ണെത്താ ദൂരത്ത് നിറഞ്ഞ മൃതദേഹങ്ങൾ. അപൂർവം ചില മൃതദേഹങ്ങൾക്കു സമീപം കണ്ണീരുമായി ബന്ധുക്കളുണ്ട്. മൃതദേഹങ്ങൾ കൂട്ടിയിട്ട സ്ഥലം വഴി സാധാരണക്കാർ കടന്നുപോകുന്നതു പൊലീസ് വിലക്കിയിരിക്കുകയാണ്. ആംബുലൻസുകൾ ഇടയ്ക്കിടെയെത്തി മൃതദേഹങ്ങൾ നീക്കുന്നു. ഹെലികോപ്റ്ററുകളിലും മൃതദേഹങ്ങൾ കൊണ്ടുപോകുന്നുണ്ട്. ആശുപത്രിയിലെത്തിയ മൃതദേഹങ്ങളുടെ അടിസ്ഥാനത്തിലാണു മരിച്ചവരുടെ കണക്ക് പുറത്തുവിടുന്നത്.' ഒരു രക്ഷാ പ്രവർത്തകൻ രാജ്യാന്തര വാർത്താ ചാനലിനോട് പറഞ്ഞു.
എല്ലാ വർഷവും ഹജ് കഴിയുന്നതിന്റെ തൊട്ടടുത്ത ദിനങ്ങളിൽത്തന്നെ അടുത്ത കൊല്ലത്തെ തീർത്ഥാടനം സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിടും. മക്ക അമീറിന്റെ നേതൃത്വത്തിലുള്ള ഉന്നതസമിതിയും ഹജ് മേൽനോട്ട സമിതിയും അടുത്ത കൊല്ലത്തെ പ്രവർത്തനരേഖ സമർപ്പിക്കുകയും സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായ സമയപരിധിക്കുള്ളിൽ പദ്ധതികൾ നടപ്പാക്കുകയുമാണു ചെയ്യുന്നത്.
വിവിധ രാജ്യങ്ങൾക്കും ആഭ്യന്തര തീർത്ഥാടകർക്കുമുള്ള ക്വോട്ട നിർണയിക്കുന്നതുമുതൽ സുരക്ഷിത തീർത്ഥാടനത്തിനുള്ള പഴുതടച്ച ആസൂത്രണം തുടങ്ങുന്നു. തീർത്ഥാടക വിമാനസർവീസുകളുടെ സമയക്രമം, ജിദ്ദ വിമാനത്താവളത്തിൽ ഹജ് ടെർമിനലിന്റെ പ്രവർത്തനം, മദീനയിൽ ഇറങ്ങുന്ന തീർത്ഥാടകർക്കു മക്കയിലേക്കെത്താനുള്ള വാഹന സൗകര്യം (പതിനായിരക്കണക്കിനു ബസുകളാണു സർവീസിനുള്ളത്), മക്കയിലും അസീസിയയിലും മദീനയിലും തീർത്ഥാടകർക്കു രാജ്യം തിരിച്ചു താമസസൗകര്യം, ഓരോ തീർത്ഥാടക ക്യാംപിലുമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കൽ, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിൽസാ സംവിധാനം, മെഡിക്കൽ സംഘത്തിന്റെ ഏകോപനം, തീർത്ഥാടകർക്കുള്ള സംസം ജല വിതരണം, ഓരോ രാജ്യത്തെയും ഹജ് മിഷനുകളുമായുള്ള നിരന്തര ആശയവിനിമയം...അങ്ങനെ വിവിധ മേഖലകൾ തിരിച്ചു പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇങ്ങനെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടും ദുരന്തമാണ് സൗദിക്ക് നേരിടേണ് വന്നത്.
ഹജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ഹറം വൊളന്റിയർമാർക്കും സൈന്യത്തിനും പുറമേ ഒരു ലക്ഷം അംഗങ്ങളുള്ള പ്രത്യേക ദൗത്യസേനയും രംഗത്തുണ്ട്. യെമനിൽ ഹൂതികൾക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ ദശരാഷ്ട്രസഖ്യം ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ ഇക്കുറി സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും എങ്ങനെയാണ് ദുരന്തം ഉണ്ടായതെന്ന് ഇനിയും പൂർണ്ണമായും വ്യക്തമായിട്ടില്ല.
അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൗദി രാജാവ് സൽമാനാണ് ഉത്തരവിട്ടത്. ഉയർന്ന ചൂടാണ് രക്ഷാപ്രവർത്തനങ്ങളെ കൂടുതൽ ദുഷ്ക്കരമാക്കിയതെന്നാണ് റിപ്പോർട്ട്. തീർത്ഥാടകർ നിർദ്ദേശങ്ങൾ പാലിക്കാഞ്ഞതാണ് അപകടകാരണമെന്ന് സൗദി ആരോഗ്യമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. അപകടത്തെക്കുറിച്ചന്വേഷിക്കാൻ ഹജ്ജ് കമ്മിറ്റി ചെയർമാനും സൗദി രാജകുമാരനുമായ മുഹമ്മദ് ബിൻ നയേഫ് ഉത്തരവിട്ടു. ദുരന്തത്തിനുശേഷവും കല്ലെറിയൽകർമം നടന്നു. ദുരന്തം തീർത്ഥാടനത്തെ ബാധിക്കില്ലെന്ന് നയേഫ് രാജകുമാരൻ അറിയിച്ചു.
ഹജ്ജ് ക്യാമ്പിൽ ഹൃദയം തകർക്കുന്ന കാഴ്ചകളാണ്. മൃതദേഹങ്ങൾ അട്ടിയിട്ട പോലെ കിടക്കുകയാണ്. മൃതദേഹങ്ങളും പരിക്കേറ്റവരെയും കയറ്റി ആംബുലൻസുകൾ നിരനിരയായി പോകുന്നു. ഹാജിമാരെ സുരക്ഷിതമായ വഴികളിലൂടെ തിരിച്ചു വിടുകയാണ്. നാല് ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഈ ഹജ്ജ് കാലത്ത് രണ്ടാമത്തെ അത്യാഹിതമാണിത്. ഏതാനും ദിവസം മുൻപ് മക്കയിൽ മുഖ്യ ദേവാലയത്തിലെ കൂറ്റൻ ക്രെയിൻ വിശ്വാസികൾക്ക് മേൽ തകർന്നു വീണ് നൂറിലേറെ പേർ മരിക്കുകയും നാനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2006ൽ മിനായിൽ തന്നെ തിക്കിലും തിരക്കിലും 364 തീർത്ഥാടകർ മരിച്ചിരുന്നു. സൗദി ഭരണകൂടം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് ഒൻപത് വർഷമായി ഹജ്ജിനിടെ വലിയ അപകടങ്ങളൊന്നും ഉണ്ടായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്