ഒരിക്കൽ ലോകത്തിന്റെ പ്രതീക്ഷ ഈ രാജ്യമായിരുന്നു; അമേരിക്കൻ അധിനിവേശത്തിനെതിരെയുള്ള മലയാളിയുടെ സ്വപ്നഭൂമിയായിരുന്നു; ഇപ്പോഴവിടെ പട്ടിണിമൂലം ആർക്കും പുറത്തിറങ്ങാൻ വയ്യ; വെനസ്വേലയിൽ കന്നുകാലികൾക്കുപോലും രക്ഷയില്ല
ഓർമയില്ലേ ഹ്യൂഗോ ഷാവേസിനെ? ചെ ഗുവേരയ്ക്കും ഫിദൽ കാസ്ട്രോയ്ക്കും ശേഷം ലാറ്റിനമേരിക്കയിൽനിന്ന് സാമ്രാജ്യത്വ വിരുദ്ധതയുടെ ചിഹ്നമായി വളർന്നുവന്ന നേതാവിനെ? മരണംവരെ അമേരിക്കൻ അധിനിവേശത്തെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച നേതാവായിരുന്നു അദ്ദേഹം. വെനസ്വേലയുടെ 62-ാമത്തെ പ്രസിഡന്റ്. 2013-ൽ മരിക്കുംവരെ അദ്ദേഹം തന്റെ വാക്കുകളിൽ ഉറച്ചുനിന്നു. തന്റെ രാജ്യത്തെ എണ്ണശേഖരത്തിൽ വിശ്വസിച്ചിരുന്ന ഷാവേസിന്റെ അവസാന കാലമായപ്പോഴേക്കും വെനസ്വേല തളർന്നുതുടങ്ങിയിരുന്നു. ഇപ്പോൾ, ലാറ്റിനമേരിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണവർ.
വെനസ്വേലയുടെ ഇപ്പോഴത്തെ അവസ്ഥ വെളിവാക്കുന്ന ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നു. പട്ടിണികൊണ്ട് വലഞ്ഞ ജനക്കൂട്ടം ഒരു പശുവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യമായിരുന്നു അത്. ഞങ്ങൾക്ക് വിശക്കുന്നുവെന്നും സഹിച്ച് മടുത്തുവെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടം മിണ്ടാപ്രാണിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മെരീദ പ്രവിശ്യയിലെ പാൽമെരീറ്റോയിൽ നടന്ന സംഭവം ലോകം മുഴുവൻ വൈറലായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ക്രിസ്മസ് മുതൽക്ക് വെനസ്വേലയിലെ പല മേഖലകളിലും കടുത്ത പ്രതിഷേധങ്ങളും സമരങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. കൊള്ളയും തീവെപ്പും പലേടത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പട്ടിണിയും തൊഴിലില്ലായ്മയും ജനങ്ങളെ തെരുവിലിറക്കുകയാണ്. പ്രക്ഷോഭത്തിനിടെ, ഇതുവരെ നാലുപേരെങ്കിലും കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ കാരക്കസ് ഒഴികെയുള്ള മേഖലകളിലെല്ലാം കടുത്ത ഭക്ഷ്യ ക്ഷാമവും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
കന്നുകാലികളെ പരസ്യമായി കശാപ്പ് ചെയ്താണ് ജനക്കൂട്ടം പലേടത്തും പട്ടിണിയകറ്റുന്നതെന്നാണ് റിപ്പോർട്ടുകൾ. പൽമെരീറ്റയിൽമാത്രം ഇതിനകം 300-ലേറെ കന്നുകാലികളെ ഭക്ഷണത്തിനായി ജനങ്ങൾ പ്രാകൃതരീതിയിൽ കൊലപ്പെടുത്തി. മിക്ക പട്ടണങ്ങളിലെയും സൂപ്പർമാർക്കറ്റുകളും കടകളും കാലിയാണ്. ഉള്ളിടത്ത് കടുത്ത തോതിൽ കൊള്ളയും നടക്കുന്നതായാണ് റിപ്പോർട്ടുകൾ. അക്രമസംഭവങ്ങൾ വ്യാപിക്കുകയാണ്. ഇതുവരെ നാലുപേർ മരിക്കുകയും പത്തിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രസിഡന്റ് നിക്കോളാസ് മദൂരോയുടെ നയങ്ങളാണ് രാജ്യത്തെ ഈ സ്ഥിതിയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷ നേതാവായ കാർലോസ് പാപ്പരോനി പറഞ്ഞു. ഭക്ഷ്യക്ഷാമവും പട്ടിണിയും പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹായം സ്വീകരിക്കണമെന്ന് നിക്കേളാസ് മദൂരോയോട് കൊളംബിയൻ പ്രസിഡന്റ് യുവാൻ മാനുവൽ സാന്റോസ് ആവശ്യപ്പെട്ടു. നാലുവർഷമായി തുടരുന്ന സാമ്പത്തിക മാന്ദ്യവും ലോകത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പവുമാണ് വെനസ്വേലയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. മദൂരോയുടെ സാമ്പത്തിക നയങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന ആരോപണവും ശക്തമാണ്.
പട്ടിണി എന്നുതീരും?
സൂപ്പർ മാർക്കറ്റുകളിലെ ഒഴിഞ്ഞ ഷെൽഫുകൾ നോക്കി നെടുവീർപ്പിടുകയാണ് ജീവനക്കാർ.അവ വീണ്ടും നിറയുമെന്ന് അവർ പ്രതീക്ഷിക്കുന്നില്ല. ചോളം കൊണ്ടുപോകുന്ന ട്രക്കുകളും, ഭക്ഷ്യസംഭരണശാലകളും സർക്കാർ ഉടമസ്ഥയിലുള്ള സൂപ്പർ മാർക്കറ്റുകളും കൊള്ളയടിക്കുന്ന ജനം പട്ടിണി മാറ്റാൻ നെട്ടോട്ടമോടുകയാണ്.
അതേസമയം നിക്കോളാസ് മദുരോയുടെ സർക്കാരാകട്ടെ പഴി ചാരി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. രാഷ്ട്രീയ എതിരാളികളും വിദേശ ശക്തികളും പൂഴ്ത്തിവയ്പും, വിലക്കയറ്റവും സൃഷ്ടിച്ച് കലാപം അഴിച്ചുവിടുകയാണെന്നാണ് സർക്കാർ ആരോപിക്കുന്നത്. ഊഹക്കച്ചവടം അവസാനിപ്പിക്കാൻ, 200 ലേറെ സൂപ്പർ മാർക്കറ്റുകളിലെ വില താഴ്ത്തി സർക്കാർ നടത്തിയ പരീക്ഷണവും തിരിച്ചടിയായി. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം വാങ്ങാൻ ജനം തിരക്ക് കൂട്ടിയതോടെ കാര്യങ്ങ്ൾ കൈവിട്ടുപോയി.
പട്ടിണിയുടെ രാഷ്ട്രീയം
രാജ്യം പട്ടിണിയിൽ പൊറുതിമുട്ടുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിന് ഒരു കുറവുമില്ല വെനിസ്വേലയിൽ. 2012 ന് ശേഷമുള്ള രാഷ്ട്രീയ -സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം തേടി ഇടതുസർക്കാരും പ്രതിപക്ഷവും ചർച്ചകൾ പുനരാരംഭിച്ചെങ്കിലും വലിയ പ്രതീക്ഷയ്ക്ക് വകയില്ല.ഡിസംബറിൽ നടന്ന ചർച്ചകൾ പൂർണപരാജയമായിരുന്നു. വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായം സ്വീകരിക്കണം, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണം തുടങ്ങിയ പ്രതിപക്ഷ ആവശ്യങ്ങളോട് മദുരോ പുറം തിരിഞ്ഞ് നിൽപാണ്. കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ച സാമ്പത്തിക ഉപരോധത്തിൽ അയവ് വരുത്താൻ പ്രതിപക്ഷം സമ്മർദ്ദം ചെലുത്തണമെന്നാണ് ഭരണകൂടത്തിന്റെ നിലപാട്. സാമ്പത്തിക ഉപരോധം വന്നതോടെ പട്ടിണി പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ അടഞ്ഞുവെന്ന് മാത്രമാണ് കടം തിരിച്ചടയ്ക്കാനുള്ള വഴികളും ്അടഞ്ഞു. ഡിസംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് കണ്ണ് വച്ചാണ് നിക്കോളാസ് മദുരോയുടെ അനുരഞ്ജന നീക്കം.
ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പ്രിസഡന്റ് ഡാനിലോ മേദിന് നയിക്കുന്ന അനുരഞ്ജന ചർച്ചകളിൽ ബൊളിവിയ, ചിലി, മെക്സികോ, നിക്കരാഗ്വ എന്നീ രാജ്യങ്ങളുടെ പ്രിതിനിധികളുമുണ്ട്.ഈ വട്ട ചർച്ചകളിലെങ്കിലും അനുരഞ്ജനമുണ്ടായില്ലെങ്കിൽ തങ്ങൽ പിന്മാറുമെന്ന് ചില രാജ്യങ്ങൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വത്തിക്കാൻ നേതൃത്വം നൽകിയ 2016 റൗണ്ട് ചർച്ചകളും പരാജയമായിരുന്നു.
അധികാരത്തിൽ കടിച്ചുതൂങ്ങി മദുരോ
ഒരിക്കൽ സമ്പൽ സമൃദ്ധമായിരുന്ന രാഷ്ട്രം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതോടെ, സ്വേച്ഛാധിപത്യസ്വഭാവം കാട്ടിയതാണ് മദുരോയെ അപ്രിയനാക്കിയത്. രാഷ്ടീയ എതിരാളികളെയെല്ലാം ജയിലിൽ അടയ്ക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നടക്കുന്ന പ്രക്ഷോഭത്തിനിടെ 46 പേരെയാണ് സുരക്ഷാസേന കൊന്നൊടുക്കിയത്.
തന്റെ പാർട്ടിക്ക വെല്ലുവിളികൾ ഉയരാതിരിക്കാൻ പ്രാദേശിക തിരഞ്ഞെടുപ്പ് പലവട്ടം മാറ്റിവച്ചു.കഴിഞ്ഞ ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പോടെ, സർക്കാരിൽ പൂർണനിയന്ത്രണം കൈയടക്കാൻ മദുരോയ്ക്കും കൂട്ടർക്കും കഴിഞ്ഞു. പ്രതിപക്ഷത്തിന് മുൻകൈയുണ്ടായിരുന്ന പാർലമെന്റിന്റെ മേലെ ഭരണഘടന വരെ തിരിത്തിയെഴുതാനും, തന്റെ അധികാരങ്ങൾ ഇരട്ടിയാക്കാനുമുള്ള സൂപ്പർബോഡി സൃഷ്ടിക്കുകയായിരുന്നു മദുരോ.
സാമ്പത്തിക പ്രതിസന്ധി വന്ന വഴി
ആഗോള എണ്ണവില ഇടിഞ്ഞതോടെയാണ് 2014 ൽ വെനിസ്വേല പ്രതിസന്ധിയുടെ കാണാക്കയത്തിലേക്ക് വീണത്.കറൻസി നിയന്ത്രണങ്ങൾ കൂടിയായതോടെ പണപ്പെരുപ്പം കുതിച്ചുയർന്നു.700 ശതമാനം വിലക്കയറ്റമാണ് കഴിഞ്ഞ വർഷാവസാനം ഉണ്ടായത്.2015 നും 2016 നും ഇടയിലുള്ള ഭക്ഷ്യക്ഷാമം മൂലം 75 ശതമാനത്തോളം വരുന്ന ജനങ്ങളുടെ ശരീരഭാരം ശരാരരി 19 പൗണ്ടോളം കുറഞ്ഞു.തങ്ങളുടെ പ്രതിസന്ധിക്ക് അമേരിക്കയെ മദുരോ പഴിക്കുമ്പോൾ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സന്നദ്ധമാവാത്ത മദുരോയെ വൻവെല്ലുവിളിയായാണ് യുഎസ് കാണുന്നത്്.
ക്രൂഡ് ഓയിൽ വില്പന പ്രധാനവരുമാനയുള്ള രാജ്യത്തിന് ഡൊണാൾഡ് ട്രംപിന്റെ യുദ്ധഭീഷണിയും അമേരിക്കൻ ഭരണകൂടം നടത്തുന്ന നയതന്ത്ര മാറ്റങ്ങളും എല്ലാം ദോഷകരമായി തീർന്നു എന്നും, രാജ്യത്തെ കടക്കെണിയിലേയ്ക്ക് തള്ളി വിട്ടുവെന്നും മദുരോ കുറ്റപ്പെടുത്തുന്നു.
അതെ സമയം എണ്ണവില ഉയർന്ന നാളുകളിൽ രാജ്യത്തെ ആഭ്യന്തര ഉദ്പാദനം കുറയ്ക്കാൻ നിർബന്ധിച്ച ഗവൺമെന്റ് കുറഞ്ഞ വിലയിൽ ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്തു തുടങ്ങിയതാണ് രാജ്യം ഇപ്പോൾ നേരിടുന്ന ദുരവസ്ഥയ്ക്ക് കാരണം എന്നാണ് വിമർശകരും, സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെടുന്നത്. രാജ്യത്തിന് വേണ്ട ഭക്ഷണത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ആഭ്യന്തര തലത്തിൽ തന്നെ ഉദ്പാദിപ്പിച്ചിരുന്ന രാജ്യമായിരുന്നു വെനിസ്വേല. പക്ഷെ നിക്കോളാസ് സർക്കാർ തങ്ങളുടെ വികസന പൊങ്ങച്ചങ്ങളുടെ ഭാഗമായി രാജ്യത്തിന് വേണ്ട എഴുപതു ശതമാനം ഭക്ഷണ സാധനങ്ങളും കുറഞ്ഞ വിലയിൽ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ആഭ്യന്തര ഉദ്പാദനം വളരെ കുറയാൻ തുടങ്ങി. ഈ ഉദാരവത്ക്കരണ നയം തന്നെയാണ് ഇപ്പോൾ രാജ്യത്തെ പട്ടിണിയുടെ പടുകുഴിയിലേയ്ക്ക് തള്ളിവിട്ടതെന്ന് അവർ ആരോപിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്