പൊളിഞ്ഞ വേലി നോക്കി അതിർത്ഥി കടക്കാൻ നദി മുറിച്ച് കടക്കുന്നത് ആയിരങ്ങൾ; അനേകം അഭയാർത്ഥികൾ വെള്ളത്തിൽ ഒലിച്ച് പോകുന്നു; മാസിഡോണിയയിൽ അതിർത്ഥിയിലെ കണ്ണീർക്കഥകൾ തുടരുന്നു
അഭ്യന്തര കലാപത്താലും പട്ടിണിയാലും ഏത് നിമിഷവും ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ നിന്നും കരകയറുന്നതിനാണ് സിറിയയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികൾ യൂറോപ്പ് എന്ന സ്വപ്നഭൂമിയിലേക്ക് പലായനം ചെയ്ത് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നത്. ഇവിടെയെത്തിപ്പെടാൻ ജീവൻ പണയം വച്ചും ഇവർ ശ്രമിക്കുന്നുണ്ട്. മിക്കവരും തീരെ സുരക്ഷയില്ലാത്ത ചെറുബോട്ടുകളിലാണ് യൂറോപ്പിലെത്താൻ വേണ്ടി മെഡിറ്ററേനിയൻ മുറിച്ച് കടക്കുന്നത്. ഇതിനിടയിൽ ചിലരെല്ലാം മുങ്ങിമരിക്കുന്നുമുണ്ട്.
ഇപ്പോഴിതാ മാസിഡോണിയൻ അതിർത്തിയിൽ ദിവസങ്ങളായി കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് അഭയാർത്ഥികൾ അത്തരമൊരു ജീവന്മരണ പോരാട്ടത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. പൊളിഞ്ഞ വേലി നോക്കി അതിർത്തി കടക്കാൻ ഇവിടെ ഒരു നദി മുറിച്ച് കടക്കുന്നത് ആയിരങ്ങളാണ്. ഇതിനിടയിൽ അനേകം അഭയാർത്ഥികൾ ഒലിച്ച് പോകുന്നുമുണ്ട്. ഇത്തരത്തിൽ മാസിഡോണിയൻ അതിർത്തിയിലെ കണ്ണീർക്കഥകൾ തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഇത്തരത്തിൽ നദി മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ ഒലിച്ച് പോയി മുങ്ങി മരിച്ച ഒരു ഗർഭിണിയുടേതടക്കമുള്ള മൂന്ന് അഭയാർത്ഥികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച മാസിഡോണിയൻ അതിർത്തിക്കടുത്ത് കണ്ടെടുത്തിട്ടുണ്ട്. ഇതിന് ശേഷവും 1000ത്തിനടുത്ത് അഭയാർത്ഥികൾ ആറ് കിലോമീറ്ററോളം നടന്ന് നദിക്കടുത്തേക്ക് എത്തിയിരുന്നു. നദിക്കക്കരെ സുരക്ഷാ വേലിയില്ലെന്നും അതിലൂടെ അതിർത്തി എളുപ്പത്തിൽ കടന്ന് യൂറോപ്പിലേക്കുള്ള വഴിതുറക്കാമെന്നുമുള്ള പ്രതീക്ഷയാണ് ഇവരെ കുത്തിയൊഴുകുന്ന നദി മുറിച്ച് കടക്കാൻ പ്രേരിപ്പിക്കുന്നത്. നദിക്ക് കുറുകെ കയറുകൾ കെട്ടിയും കൈകൾ ചേർത്ത് പിടിച്ചും നദി മുറിച്ച് കടക്കുന്നതിന്റെ ഭീതിദമായ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ശക്തമായ ഒഴുക്കിനെ നേരിട്ട് മുന്നോട്ട് പോകാൻ കുട്ടികളും വയോധികരും സ്ത്രീകളും പാടുപെടുന്നുമുണ്ട്. കാലൊന്ന് തെറ്റിയാൽ കടുത്ത അപകടത്തിലേക്ക് നയിക്കുന്ന ശക്തമായ ഒഴുക്കാണ് ഈ നദിയുടെ മിക്ക ഭാഗങ്ങളിലുമുള്ളത്. ദിവസങ്ങളായി ഇവിടെ മഴ പെയ്യുന്നതിനാൽ നദിയിൽ വെള്ളം അപകടകരമാം വിധം കയറിയിട്ടുമുണ്ട്. ഗ്രീക്ക് ഗ്രാമമായ ചാമിലോയ്ക്കടുത്ത് സുരക്ഷാ വേലിയില്ലെന്ന വാർത്ത പരന്നതിനെ തുടർന്നാണ് അഭയാർത്ഥികൾ നദി കടന്ന് അവിടേക്ക് കുതിക്കാൻ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ മാസിഡോണിയ കടന്ന് വടക്കോട്ട് പോയി ജർമനി പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലെത്താമെന്നാണ് അഭയാർത്ഥികൾ പ്രതീക്ഷിക്കുന്നത്.
തങ്ങളുടെ രാജ്യത്തിലേക്ക് അഭയാർത്ഥികൾ പ്രവേശിക്കുന്നത് മാസിഡോണിയ കഴിഞ്ഞ ആഴ്ച മുതൽ കർക്കശമായി തടയാൻ തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് വടക്കൻ ഗ്രീക്കിലെ ഗ്രാമമായ ഇഡോമെനിക്കടുത്തുള്ള അഭയാർത്ഥി ക്യാമ്പിൽ കുടുങ്ങിപ്പോയ 14,000ത്തോളം അഭയാർത്ഥികൾ ഇവിടുത്തെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി മറ്റ് വഴികൾ തേടാൻ നിർബന്ധിതരായിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് അവരിൽ പെട്ടവർ ഇത്തരത്തിൽ നദി മുറിച്ച് കടക്കൽ പോലുള്ള സാഹസങ്ങളിൽ ഏർപ്പെടുന്നത്. നദിക്കരയിലേക്കെത്താനായി ഈ ക്യാമ്പിൽ നിന്നും പ്രതികൂല സാഹചര്യങ്ങൾ നിറഞ്ഞ പാതയിലൂടെ കിലോമീറ്ററുകളാണ് അഭയാർത്ഥികൾ താണ്ടുന്നത്.
നദി കടക്കുന്നവർ എത്തിച്ചേരുന്നത് വേലികളില്ലാത്ത അതിർത്തിയിലാണ്. അതിലൂടെ മാസിഡോണിയയിലേക്ക് പ്രവേശിക്കുന്ന അവർ യൂറോപ്പിനെ ലക്ഷ്യമാക്കി നടന്ന് നീങ്ങുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് അതിർത്തി കടക്കേണ്ടെന്ന് വിവരിക്കുന്ന ലഘുലേഖ ഇഡോമെനി ക്യാമ്പിൽ വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. നദി മുറിച്ച് കടന്നാൽ മാസിഡോണിയൻ അതിർത്തി കടന്ന് ജർമനിയിലെത്താൻ സാധിക്കുമെന്നാണ് ലഘുലേഖയിൽ നിർദേശമുള്ളത്. നദി കടന്നാൽ മാസിഡോണിയയിലൂടെ 500 കിലോമീറ്റർ നടന്നാൽ ജർമനിയിലെത്താമെന്നും ഒരു ജർമൻ രാഷ്ട്രീയനേതാവ് ഒപ്പിട്ട ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഏത് ദിശയിൽ നടന്നാൽ നദിക്കരയിലെത്താമെന്ന് ലഘുലേഖയിൽ വ്യക്തമല്ല. നദിക്കരയിലേക്കുള്ള യാത്രക്കിടെ അഭയാർത്ഥികൾക്ക് പലപ്പോഴും വഴിതെറ്റുകയും അതിനെത്തുടർന്നുള്ള വാഗ്വാദങ്ങൾ അരങ്ങേറുന്നുമുണ്ട്. എന്നാൽ നദി കടന്നാൽ ജർമനിയിലെത്താൻ സാധിക്കില്ലെന്ന അറിയിപ്പ് ലൗഡ് സ്പീക്കറുകളിലൂടെ മുഴക്കി ഗ്രീക്ക് പൊലീസ് അധികം വൈകാതെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ ഗ്രീക്ക് പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ അഭയാർത്ഥികൾ നദി കടക്കുന്നത് തുടരുകയാണ്.
നദി കടക്കാൻ ശ്രമിക്കുന്നതിനിടെ 19 അഫ്ഗാൻ അഭയാർത്ഥികളെ അടുത്തുള്ള റിസപ്ഷൻ സെന്ററിലെത്തിച്ചിരുന്നു അധികൃതർ. ഇവരിൽ നാല് പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ബാൽക്കൻ രാജ്യങ്ങൾ യൂറോപ്പിലേക്കുള്ള പ്രധാന പാത അഭയാർത്ഥികൾക്ക് മുന്നിൽ കഴിഞ്ഞയാഴ്ച കൊട്ടിയടച്ചതോടെയാണ് 12,000ത്തിൽ അധികം അഭയാർത്ഥികൾ ഗ്രീക്ക് ഭാഗത്ത് കെട്ടിക്കിടക്കാനിടയായത്. ഇതിനെ തുടർന്നാണ് മറ്റ് അപകടകരമായ വഴികളിലൂടെ ഇവർ അതിർത്തി കടക്കാൻ ശ്രമിക്കാൻ തുടങ്ങിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- യൂറോപ്യൻ രാഷ്ട്രീയം വലത്പക്ഷത്തേക്ക് ചായുമ്പോൾ
- ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
- ചെറു ബ്വോട്ടുകളിൽ എത്തിച്ചേർന്നത് 497 അഭയാർത്ഥികൾ
- ഇംഗ്ലണ്ടിലെ കപ്പലിൽ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥിയുടെ പെട്ടെന്നുള്ള മരണം; വിവാദം തുടരുന്നു
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍