മനുഷ്യർ ചെയ്യുന്ന അൺ സ്കിൽഡ്, സെമി സ്കിൽഡ് ജോലികൾ റോബോട്ടിലേക്കും ഓട്ടോമേഷനിലേക്കും മാറ്റിയാൽ ആയിരക്കണക്കിന് മലയാളികൾക്ക് കേരളത്തിൽ തന്നെ ജോലി ചെയ്യാം; ലോകത്തെവിടെ നിന്നും മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനുമും അവസമുള്ള നാടായി കേരളം മാറണം: ലോക-കേരളസഭയിലെ പ്രതീക്ഷകൾ പങ്കുവെച്ച് മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി
ലോക-കേരളസഭയിൽ ഒരു പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ എന്നെ ക്ഷണിച്ചതിന് കേരള ഗവൺമെന്റിനോട് നന്ദി പറയുന്നു. കേരളത്തെ വിദേശത്തിരുന്നുകൊണ്ട്, എന്നാൽ അനുദിനവും, അതിസൂക്ഷ്മവുമായി നോക്കിക്കാണുന്ന ഒരാൾ എന്ന നിലയിൽ ചില കാര്യങ്ങൾ നിങ്ങളോട് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.
1. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ വലിയ സാമ്പത്തിക മുന്നേറ്റമാണ് കേരളം കൈവരിച്ചിട്ടുള്ളത്. ഐക്യകേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ട കാലത്ത് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായിരുന്ന കേരളം, ഇപ്പോൾ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷത്തെ എക്കണോമിസ്റ്റ് മാസികയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പതിനായിരം ഡോളറിനോടടുക്കുന്നു നമ്മുടെ പ്രതിശീർഷ വരുമാനം (പർച്ചേസിങ് പവർ പാരിറ്റി അനുസരിച്ച്). ഇത് ഇന്ത്യൻ ശരാശരിയുടെ ഇരട്ടിയിൽ അധികവും, ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മടങ്ങ്
അധികവുമാണ്.
ഈ മാറ്റം കുടിയേറ്റം മൂലം ഉണ്ടായതല്ലേ? സുസ്ഥിരമാണോ? എന്നതൊക്കെ പ്രസക്തമായ ചോദ്യങ്ങളാണെങ്കിലും, 2017 -ലെ കേരളം, സമ്പന്നമായ ഒരു പ്രദേശം ആണെന്നത് ഒരു വസ്തുത തന്നെയാണ്. ഇന്ത്യയിൽ ഒരിടത്തും കാണാത്ത തരത്തിൽ ഗ്രാമങ്ങളിൽ പോലുമുള്ള വലിയ വീടുകൾ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളോഹരി കാറുകളും വൈറ്റ് ഗൂഡ്സും വിൽപ്പന നടക്കുന്ന കമ്പോളം, സാധാരണമാകുന്ന വിനോദയാത്രകൾ, വിദേശത്തേക്ക് പഠിക്കാൻ പോകുന്നവരുടെ വർഷം തോറും ഇരട്ടിക്കുന്ന എണ്ണം, എന്നിങ്ങനെ ഇതിന്റെ പ്രതിഫലനം നമുക്ക് ചുറ്റുമുണ്ട്. ലോകത്തിൽ ആകെ വിറ്റഴിക്കപ്പെടുന്ന സ്വർണ്ണാഭരണത്തിന്റെ ഇരുപത് ശതമാനവും, ലോക ജനസംഖ്യയിൽ ഒരു ശതമാനം പോലുമില്ലാത്ത കേരളത്തിലെ വിപണിയിലാണ് നടക്കുന്നത്.
അതേസമയം തന്നെ നമ്മുടെ പൊതു ചിതാഗതിയും വികനസ നയങ്ങളും ഒക്കെ നാം ഒരു പാവപ്പെട്ട സ്ഥലം ആണെന്ന ചിന്തയിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് മാറി നമുക്കൊരു പുതിയ വികസന കാഴ്ചപ്പാട് ഉണ്ടായേ പറ്റൂ.
2.കഴിഞ്ഞ മുപ്പത് വർഷത്തെ കേരള വികസനത്തിൽ കുടിയേറ്റം വലിയ പങ്കു വഹിച്ചതിനാൽ ഇത് എല്ലാക്കാലവും നിലനിൽക്കുമെന്നും വിദേശത്തേക്കുള്ള കുടിയേറ്റമാണ് കേരളത്തിന്റെ അടിസ്ഥാന വികസന അവസരം എന്ന തെറ്റിദ്ധാരണയിലേക്ക് നമ്മുടെ സമൂഹവും നേതൃത്വവും ചുരുങ്ങിയിരിക്കുന്നു. ഗൾഫിലെ പ്രതിസന്ധിയും അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളുമൊക്കെ നമ്മെ പേടിപ്പിക്കുന്നു. വാസ്തവത്തിൽ ഗൾഫിൽ നിന്നും കുറെ ആയിരങ്ങൾ ഇന്ത്യയിലേക്ക് വരുന്നു എന്നതോ, അമേരിക്കയിലേക്ക് കുറേ പേർക്ക് പോകാൻ സാധിക്കുന്നില്ല എന്നതോ അല്ല നമ്മുടെ പ്രധാന പ്രശ്നം. മറിച്ച് ആധുനിക സാങ്കേതിക വിദ്യകളുമായി പരിചയമുള്ള, മോഡേൺ മാനേജ്മെന്റ് കൾച്ചറിൽ പരിശീലനം ലഭിച്ച, ലോകമെമ്പാടും പ്രൊഫഷണൽ ബന്ധങ്ങളുള്ള ലക്ഷക്കണക്കിന് മലയാളികൾ ഇപ്പോഴും നാട്ടിൽ എത്തുന്നില്ല എന്നതാണ്, ഒരു എൻജിനീയറിങ് ഡിഗ്രി എടുത്താൽ പോലും അവരുടെ കഴിവുകൾ ഉപയോഗിക്കാൻ അവസരമില്ലാത്ത ഒരു ഗ്രാമീണ സമ്പദ്വ്യവസ്ഥയായി കേരളം തുടരുന്നു എന്നതാണ്. ഇപ്പോൾ കേരളത്തിന് പുറത്തുള്ള മലയാളികളിൽ പകുതിപ്പേർ സ്വമേധയാ, അല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കേരളത്തിൽ എത്തിപ്പറ്റുന്ന ഒരു കാലത്ത് അവർ ആർജ്ജിച്ച അറിവും ബന്ധങ്ങളും സമ്പാദ്യവും ഉപയോഗിച്ച്, ലോകത്തിനു മാതൃകയായ ഒരു അറിവിന്റെ സമ്പദ്വ്യവസ്ഥയായി നാം മാറും. ശരിയായ നയങ്ങളുണ്ടെങ്കിൽ അതിപ്പൊഴേ തുടങ്ങാം, മറ്റു രാജ്യങ്ങളിൽ പ്രതിസന്ധി വരാൻ കാത്തിരിക്കേണ്ട കാര്യമില്ല.
3. കൃഷിക്കോ, വീടുവക്കാനോ ആയി ഭൂമിയുടെ ആവശ്യം കേരളത്തിൽ കുറഞ്ഞുവരികയാണ്. അതേസമയം ഭൂമിയുടെ വില അതിന്റെ പ്രൊഡക്ടിവിറ്റിയുടെ പതിന്മടങ്ങായി തുടരുകയും ചെയ്യുന്നു. ആളുകൾ സ്വത്തും സമ്പാദ്യവുമായി ഭൂമിയെ കാണുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂമിയെ സമ്പാദ്യമായി കരുതി തുണ്ടുതുണ്ടാക്കി കൈവശം വെക്കുകയും കൈമാറുകയും ചെയ്യുന്ന അസംബന്ധമായ ഭൂ-ഉപയോഗ രീതി മാറിയേ പറ്റൂ.
4. ഓട്ടോമേഷനെക്കുറിച്ച് ലോകമെങ്ങും ആശങ്കകൾ ഉയരുമ്പോൾ അതിനെ രണ്ടുകൈയും നീട്ടി സ്വീകരിക്കാനുള്ള സുവർണ്ണാവസരമാണ് കേരളത്തിനുള്ളത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ എല്ലാ വിഭാഗങ്ങളിലും, അത് നിർമ്മാണമേഖലയോ, പ്ലൈവുഡ് നിർമ്മാണമോ, മൽസ്യബന്ധനമോ ആകട്ടെ, പ്രത്യേക സ്കിൽ ഒന്നുമില്ലാത്ത ലക്ഷക്കണക്കിന് മറുനാടൻ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അതേസമയം തന്നെ അഭ്യസ്തവിദ്യരായ മലയാളികൾക്ക് ഈ രംഗങ്ങളിൽ പുതിയ തൊഴിലുകൾ ഇല്ലാതായിരിക്കുന്നു. ഇപ്പോൾ മനുഷ്യർ ചെയ്യുന്ന ഈ അൺ സ്കിൽഡ്, സെമി സ്കിൽഡ് ജോലികൾ റോബോട്ടിലേക്കും ഓട്ടോമേഷനിലേക്കും മാറ്റിയാൽ ആയിരക്കണക്കിന് മലയാളികൾക്ക് ഇവയെ നിയന്ത്രിക്കുന്ന ഉയർന്ന ജോലികൾ ചെയ്യാൻ സാധിക്കും. കുടിയേറ്റം ഉണ്ടാക്കുന്ന അനവധി പ്രശ്നങ്ങൾക്ക് പരിഹാരമാകുകയും ചെയ്യും. ഇപ്പോൾ കേരളത്തിൽ കാണുന്ന വികസനം മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ എത്തുമ്പോഴേക്കും അവിടെയും, ലോകത്ത് മറ്റിടങ്ങളിലും ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വികസനത്തെ നയിക്കാൻ മലയാളികൾക്ക് സാധിക്കും.
5. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ ലോകത്തിൽ നിന്നോ മാറി നിൽക്കുന്ന ഒരു സമൂഹമോ സമ്പദ് വ്യവസ്ഥയോ അല്ല ഞാൻ സ്വപ്നം കാണുന്നത്. മറിച്ച് ലോകത്തെവിടെ നിന്നും മിടുക്കന്മാരും മിടുക്കികളും പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ഒരു പ്രദേശം, പ്രതിവർഷം ഒരു കോടി വിദേശികളെങ്കിലും ടൂറിസ്റ്റുകളായി എത്തുന്ന കേരളം, ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്ന കേരളം, ലോകത്തെവിടെ നിന്നും ആളുകൾ ആരോഗ്യ സംരക്ഷണത്തിന് എത്തുന്ന കേരളം, വികസിത രാജ്യങ്ങളിലെ ഗവേഷകർ സബാറ്റിക്കൽ അവധി ചിലവഴിക്കാൻ എത്തുന്ന കേരളം, ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ്, ചൈന, ജപ്പാൻ തുടങ്ങിയ നാടുകളിൽ നിന്നും യുവാക്കളും യുവതികളും ഒന്നോ രണ്ടോ വർഷം വന്ന് നമ്മുടെ കുട്ടികളെ അവരുടെ ഭാഷയും സംസ്കാരവും പഠിപ്പിക്കുന്ന കേരളം. അങ്ങനെ ലോകവുമായി അഭിമാനത്തോടെ ആത്മവിശ്വാസത്തോടെ ഇടപെടുന്ന കേരളം..! അതാണ് ഞാൻ കാണുന്ന കേരളം. ഇതൊരു സ്വപ്നമല്ല, സാധ്യമാണ്.
6. എന്നാൽ ഇതൊക്കെ വെറുതെയങ്ങ് യാഥാർഥ്യമാകുന്ന ഒന്നല്ല. കേരളത്തിലെ നയങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ കുരുങ്ങി കിടക്കുമ്പോൾ കേരളത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് നയിക്കാൻ പറ്റില്ല. ലോകശക്തികളായ അമേരിക്കയിലും റഷ്യയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും ഒക്കെ നാല്പത് വയസ്സ് മാത്രം പ്രായമുള്ളവർ രാജ്യങ്ങളെ നയിക്കുന്നത് സർവ്വസാധാരണമായ നൂറ്റാണ്ടിൽ, കാനഡയിലും ഫ്രാൻസിലും ഒക്കെ മന്ത്രിസഭയുടെ അൻപത് ശതമാനവും സ്ത്രീകൾ ആയിരിക്കുന്ന കാലമാണ്. എന്നാണ് നമ്മുടെ അസംബ്ലിയിലും മന്ത്രിസഭയിലും ലോക കേരള സഭയിലും ഒക്കെ അൻപത് ശതമാനം എങ്കിലും യുവാക്കളും സ്ത്രീകളും ഒക്കെ വരുന്നത് ?. അന്നാണ് നാം ശെരിക്കും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തുന്നത്.
ഒരു കാര്യം കൂടി പറഞ്ഞു ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കാം. കേരളത്തിലെ എല്ലാ എം എൽ എ മാരും വർഷത്തിൽ ഒരിക്കലെങ്കിലും ഒറ്റക്കോ കൂട്ടമായോ ഇന്ത്യക്ക് പുറത്ത് ഒരു രാജ്യത്ത് രണ്ടാഴ്ചയെങ്കിലും നിർബന്ധമായി ചിലവഴിക്കണം എന്ന ചിന്ത ഉള്ള ആളാണ് ഞാൻ. ഇതിന് വേണ്ടി ചെലവാക്കുന്ന ഒരു പണവും ധൂർത്തല്ല. പക്ഷെ തൽക്കാലം ഇതിന് സാധ്യത കുറവായതിനാൽ ഞാൻ ഒരു ആശയം പറയാം. ലോക കേരള സഭയിൽ ഉള്ള പുറം രാജ്യത്തുള്ള ഓരോ മലയാളിയും കേരളത്തിലെ ഓരോ ജനപ്രതിനിധിയും തമ്മിൽ ഒരു ട്വിന്നിങ് നടത്തണം. എന്നിട്ട് ഈ ജനപ്രതിനിധിയെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ച് അവിടുത്ത വികസന മാതൃകകളും മലയാളികളുടെ അവസരങ്ങളും വെല്ലുവിളികളും ഒക്കെ പരിചയപ്പെടുത്താൻ ഉള്ള അവസരം ഉണ്ടാക്കണം. അതുപോലെ തന്നെ അവിടുത്തെ മലയാളികളുടെ പ്രശ്നങ്ങളും പുതിയ വികസന ആശയങ്ങളും നമ്മുടെ സഭകളിൽ പ്രതിഫലിപ്പിക്കാൻ ഞങ്ങൾക്കും ഈ പങ്കാളിയെ ഉപയോഗിക്കാമല്ലോ. അങ്ങനെ ഒരാളെ വച്ച് അടുത്ത ഓരോ വർഷവും യൂറോപ്പിലേക്ക് ക്ഷണിക്കാൻ ഞാൻ തയ്യാറാണ്. ഇത്തരം ഒരു പദ്ധതി ഉണ്ടാക്കണമെന്ന് ഞാൻ ബഹുമാനപ്പെട്ട സഭാ നേതാവിനോട് ആവശ്യപ്പെടുന്നു.
ലോക കേരള സഭക്ക് എല്ലാവിധ ആശംസകളും.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്