അംബാസിഡറിനും എച്ചഎംടിക്കും എന്തുപറ്റിയതാണ്?
അംബാസിഡർ കാറും എച്ച്എംടി വാച്ചും നമുക്ക് കാട്ടിത്തരുന്ന ആദ്ധ്യായം എന്താണ്. അടുത്തയിടയിലാണ് രണ്ടും എന്നന്നേക്കുമായി പ്രവർത്തനം നിർത്തുവാൻ തീരുമാനിച്ചത്. കെൽട്രോണിന്റെ (KELTRON) ടിവിയും റേഡിയോയും നിർത്തി പോകുന്നതും നമ്മൾ കണ്ടതാണ്. വർഷങ്ങൾ തുടർച്ചയായി ഭീമമായ സാമ്പത്തിക നഷ്ടം സഹിച്ചു കുറെ ജോലിക്കാരെ നിലനിർത്താനായി മാത്രം നിലനിന്നിരുന്ന സ്ഥാപനങ്ങൾ ആരെന്ത് പറഞ്ഞാലും സമൂഹത്തിനു ഒരു ബാധ്യത തന്നെയാണ്. കാലാകാലങ്ങളിൽ നടപ്പാക്കാമായിരുന്ന മാറ്റങ്ങൾ നടത്തുന്നതിന് മേല്പറഞ്ഞ സ്ഥാപനങ്ങളൊക്കെ വൻ വില നല്‍കേണ്ടി വന്നു.
ലോകത്തില ഒരു വികസിത രാജ്യത്തില്ലും നഷ്ടങ്ങൾ കുമിഞ്ഞു കൂടുന്ന സ്ഥപങ്ങളൊന്നും നമ്മുടെ നാട്ടിലെ പോലെ നിലനിർത്തിയതായി കേട്ടിട്ടില്ല. ആദ്യമാദ്യം കുറച്ചു സഹായങ്ങൾ കൊടുക്കും. പിന്നെയും ഫലങ്ങളില്ലെങ്കിൽ അവയ്ക്കൊക്കെ താഴിടുക തന്നെ അവിടെയൊക്കെ കാണുന്നത്. എച്ച്എംടി വാച്ചുകൾ കഴിഞ്ഞ 12 വർഷത്തിലേറെയായി ഭീമ നഷ്ടത്തിലാണ് പ്രവർത്തിച്ചതെന്നു അറിയുന്നു.
അംബാസിഡർ കാറുകളെ സംബന്ധിച്ചു പറയുകയാണെങ്കിൽ കാലാകാലങ്ങളിൽ വേണ്ടരീതിയിലുള്ള വൈവിധ്യകരണം (DIVER SIFICATION ) നടന്നിരുന്നുവെങ്കിൽ കമ്പനി നിലനിർത്തുക തന്നെയല്ല ഒരു പക്ഷെ ഇന്നും രാജ്യത്തെ വാഹന നിർമ്മാതാക്കളുടെ മുൻനിരയിൽ തന്നെ അതിനു നില്കുവാൻ കഴിഞ്ഞേനെ. കുറഞ്ഞപക്ഷം ഭാരതത്തിലെ ഓട്ടോറിക്ഷകളുടെ വിപണി സാധ്യത എങ്കിലും മുന്നിൽകണ്ട് മാറ്റങ്ങൾ വരുത്തുമായിരുന്നു എങ്കിൽ ഇന്ന് ബജാജ് പോലെ തന്നെ ഒരുപക്ഷെ ഓട്ടോ വിപണിയിൽ എങ്കിലും അംബാസിഡർ എന്ന ബ്രാൻഡ് മുൻപന്തിയിൽ നിന്നേനെ. ഇപ്പോഴും ഭാരതത്തിനോട് ചേർന്ന് കിടക്കുന്ന പാക്കിസ്ഥാൻ ഒഴികെയുള്ള സ്ഥലങ്ങളിൽ എല്ലാം ബജാജ് ഓട്ടോകൾക്ക് സാമാന്യം നല്ല വിപണി തന്നെ ഉണ്ട്.
1990 കളിൽ അംബാസിഡർ കാറുകളുടെ ടാക്സി മാർക്കറ്റ് ഇടിഞ്ഞപ്പോൾ തന്നെ കമ്പനി മാറ്റങ്ങളെ കുറിച്ചും വൈവിധ്യകരണത്തെയും കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു. അന്നുവരെ അംബാസിഡർ മാത്രം കയ്യടക്കിവച്ചിരുന്ന ടാക്സി സെക്ടറിൽ മറ്റ് വാഹനങ്ങൾ വന്നു തുടങ്ങുകയും റോഡുകളിൽ അംബാസിഡർ വാഹങ്ങളുടെ മേൽക്കോയ്മ (UPPERHAND) ചോദ്യം ചെയ്തു തുടങ്ങിയപ്പോഴേ കൊൽക്കത്ത കമ്പനി മറ്റു വഴികളെ കുറിച്ചാലോചിക്കേണ്ടതായിരുന്നു. പക്ഷെ അവർ കണ്ണുംകെട്ടി ഇരുന്ന സമയത്ത് എക്സ്പ്രസ്സ് വേഗത്തിൽ മറ്റുള്ളവർ വളരുകയും അംബാസിഡർ കാറുകളെ കാഴ്ചക്കാർ ആകി മാറ്റുകയും ചെയ്തു എന്നതാണ് സത്യം.
ഏതാണ്ടിതുപോലെ ഒക്കെയാണ് എച്ച് എം ടി വാച്ചുകൾക്കും സംഭവിച്ചിരിക്കുന്നത്. അംബാസിഡർ സ്വകാര്യ മേഖലയിലായിരുന്നു എങ്കിൽ എച്ച് എം ടി പൊതു മേഖലയിലാണെന്നു മാത്രം. 1991ലെ സാമ്പത്തിക ഉദാരവത്ക്കരണത്തോടെ വിദേശ നിർമ്മിത വാച്ചുകളുടെ വലിയ നിലയിലുള്ള കടന്നു കയറ്റവും ടൈറ്റാൻ അടക്കമുള്ള ഇന്ത്യൻ കമ്പനികളുടെ ശക്തമായ മാർക്കറ്റിങ് തന്ത്രങ്ങളെ ചെറുക്കാൻ കഴിയാതെ പോയതുമാണ് എച്ച് എം ടി വാച്ചുകളെ വിപണിയിൽ നിന്നും തുടച്ചു നീക്കിയത്. ഒരു കാലത്ത് ഭാരതത്തിലെ ടി വി മാർക്കറ്റിൽ ശക്തരായിരുന്നു നമ്മുടെ കെൽട്രോൺ. കമ്പനി വിപണിയിൽ നിന്നും പുറത്തു പോയത് പോലും വളരെ വൈകി മാത്രമാണ് നാട്ടുകാർ പോലും അറിഞ്ഞത്. മാറ്റങ്ങളോട് മുഖം തിരിച്ചു നില്‍ക്കാനുള്ള നമ്മുടെ പ്രവണതയും പുതിയവ സ്വീകരിക്കാനുള്ള വൈമുഖ്യതയുമാണ് മേല്പറഞ്ഞ സ്ഥാപനങ്ങൾക്ക് സംഭവിച്ചത്.
ഇനിയും രാജ്യത്തു നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ കെഎസ്ആർടിസി ഉൾപ്പെടെ ഉള്ള പല സഥാപനങ്ങളുടെയും സ്ഥിതി മറ്റൊന്നായിരിക്കുകയില്ല. അടുത്ത കാലത്ത് കോട്ടയം പട്ടണത്തിൽ കൂടി കടന്നു പോകുമ്പോൾ കണ്ട ഒരു കാര്യം പറയാം. കേരള സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാർ കസ്റ്റമേഴ്സ് ഇല്ലാതെ സുഖം ആയി കിടന്നുറങ്ങുന്നു. അതും ഓണം സീസണിൽ. തൊട്ടടുത്തുള്ള വസ്ത്രവ്യാപാര സ്ഥാപങ്ങള്ളിൽ ഒക്കെ തിരക്കോട് തിരക്ക്. ഇത്തരം വെള്ളാനകളായ (വൈറ്റ് എലെഫന്റ്റ്) പ്രസ്ഥാനങ്ങളെ നിലനിർത്താൻ മുടക്കുന്ന കാശിനു നാല് വാഴ വച്ചാൽ അതിൽ നിന്നെങ്കിലും വലതും പൊതുജനത്തിന് കിട്ടും.
മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞാലെ എത്ര വമ്പന്മാർ വന്നാലും നന്നായി പ്രവർത്തിക്കാൻ കഴിയും എന്നുള്ളതിന്റെ മികച്ച ഉദാഹരണമല്ലെ ഗുജറാത്തിലെ അമുൽ എന്ന സഹകരണ മേഖലയിൽ തുടങ്ങിയ സ്ഥാപനം. ഇത്ര മത്സരമുള്ള ഒരു മേഖല ആയിട്ടുകൂടി ഇന്നും അമുൽ ഉത്പന്നങ്ങൾക്ക് ഭാരത്തിൽ തന്നെയല്ല ഇന്ത്യക്കാർ കൂടുതലുള്ള എല്ലാ വിദേശ വിപണിയിലും നല്ല സാന്നിധ്യമുണ്ട്.
എന്തിന് അമൂൽ തന്നെ പറയണം. നമ്മുടെ ഇന്ത്യൻ കോഫീ ഹൗസ് തന്നെ എടുത്തൽ പോരെ. ഏതാണ്ട് 100 ഓളും ബ്രാഞ്ചുകളുള്ളതിൽ പകുതിയും നഷ്ടത്തിലായിട്ടും ബാക്കി ഉള്ളവ കൊണ്ട് ആ പ്രസ്ഥാനം സാമാന്യം നന്നായി നടക്കുന്നില്ലേ. നമ്മുടെ സർക്കാർ സ്ഥാപനങ്ങിളിൽ എല്ലാം കാന്റീൻ നടത്താൻ ഇപ്പോഴും ആദ്യം അധികാരികൾ അപ്പ്രോച് ചെയ്യുന്നത് ഐ സി എച്ചിനെ അല്ലെ. സ്വകാര്യ ആശുപത്രികൾ വരെ ഇപ്പോൾ ഐ സി എച്ച് ഇന്ന് സ്ഥലം കൊടുക്കാൻ റെഡി ആയി രംഗത്ത് വരുന്നു. കൂടാതെ കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളിൽ എല്ലാം കാന്റീൻ തുടങ്ങാനുള്ള ശ്രമവും കമ്പനി നടത്തുന്നു. ഇത്തരം ശ്രമങ്ങൾ നമ്മെ കാണിച്ചു തരുന്നത് വ്യാപാരം നന്നാവാൻ ഒരു എം ബി എയും വേണ്ട പ്രായോഗിക ബുദ്ധിയും കഠിനാധ്വാനവും കാര്യങ്ങളെ മുൻകൂട്ടി കാണാനുള്ള ദീർഘവീക്ഷണവും മതി എന്നുള്ളതാണ്.
അടുത്തകാലത്ത് നടന്ന ഒരു സംഭവം ഞാൻ ഇവിടെ വിവരിക്കട്ടെ. മധ്യ തിരുവിതാംകൂറിലെ ഒരു പ്രമുഖ ടൗണിൽ 40 വർഷത്തിലേറെ പ്രവർത്തിച്ച കെട്ടിടത്തിൽ നിന്ന് ഐ സി എച്ച് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. അതോടൊപ്പം അവിടുത്തെ ജോലിക്കാർ തൊഴിൽരഹിതരാകുകയും ചെയ്തു. ആ കെട്ടിടം പുതുക്കി പണിത ശേഷം അവിടെ മുൻപുണ്ടായിരുന്ന ജോലിക്കാർക്കൊപ്പം ചേർന്ന് മൂന്ന് സ്വകാര്യ സംരംഭകർ അതെ സ്ഥലത്ത് ഇന്ത്യൻ കോഫി ഹൗസിനു സാമ്യമുള്ളതായ പേരോട് കൂടി തുടങ്ങിയ സ്ഥാപനും ഇന്ന് അവിടെ വൻ ഹിറ്റായി മാറി കഴിഞ്ഞു. മുൻപ് കോഫീ ഹൗസിൽ ഉണ്ടായിരുന്ന ജോലിക്കാരുടെ കഠിന ശ്രമവും അവരോടൊപ്പം ചേർന്ന സംരംഭകരുടെ അവസരത്തിനൊത്തുള്ള പ്രവർത്തനവുമാണ് സ്ഥാപനത്തെ വിജയത്തിലേക്ക് നയിച്ച്കൊണ്ടിരികുന്നത്. ഇതും നഷ്ടം മാത്രം കൈമുതലുള്ള കെഎസ്ആർടിസി ഉൾപ്പെടെ ഉള്ള പൊതു മേഖലയിലെ മാനേജർമാർക്കും തൊഴിലാളികൾക്കും ഒരു പ്രചോദനവും മാതൃകയുമാവട്ടെ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍