ഗ്വണ്ടാനമോ എന്നെ കൊല്ലുന്നു
ഇവിടെ ഒരാളുടെ തൂക്കം വെറും 77 റാത്തലാണ്. മറ്റൊരാളുടേത് 98. അവസാനമായി എനിക്കറിയാവുന്ന കാര്യം, എന്റെ തൂക്കം 132 റാത്തലാണ് എന്നതാണ്. അത് ഒരു മാസം മുമ്പായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 10 മുതൽ ഞാൻ പട്ടിണിസമരത്തിലാണ്. 30 റാത്തൽ ഇതിനകം കുറഞ്ഞു. എന്റെ അന്തസ്സ് പുനസ്ഥാപിക്കുന്നതുവരെ ഞാൻ ആഹാരം കഴിക്കില്ല. കഴിഞ്ഞ 11 കൊല്ലവും മൂന്നുമാസവുമായി എന്നെ ഗ്വണ്ടാനമോയിൽ കാരാഗൃഹത്തിലടച്ചിരിക്കയാണ്. ഒരു കുറ്റവും എനിക്കെതിരേ ചുമത്തിയിട്ടില്ല; ഒരു വിചാരണയും എനിക്കു ലഭിച്ചിട്ടുമില്ല.
വർഷങ്ങൾക്കു മുമ്പേ എനിക്കു വീട്ടിലെത്താമായിരുന്നു. ഞാൻ ഒരു ഭീഷണിയാണെന്ന് ആരും കരുതുന്നില്ല. പക്ഷേ, എന്നിട്ടും ഞാനിതാ ഇവിടെത്തന്നെയിപ്പോഴും. വർഷങ്ങൾക്കു മുമ്പ് അമേരിക്കൻ സൈനികമേധാവികൾ പറഞ്ഞു, ഞാൻ ബിൻലാദിന്റെ അംഗരക്ഷകനാണെന്ന്. ഞാൻ മുമ്പു കാണാറുണ്ടായിരുന്ന അമേരിക്കൻ സിനിമകളിലേതുപോലെ വെറും അസംബന്ധമാണത്. പക്ഷേ, അവർതന്നെയും അതു വിശ്വസിക്കുന്നതായി തോന്നുന്നില്ല. എന്നാൽ, ഞാനിവിടെ എത്രകാലം കഴിയണമെന്നതും അവർ തീരുമാനിച്ചതായി തോന്നുന്നില്ല.
2000ത്തിൽ ഞാൻ യമനിലായിരിക്കെ, ഫാക്ടറി ജോലിവകയിൽ എനിക്കു മാസം ലഭിക്കുന്ന 50 ഡോളറിലേറെ അഫ്ഗാനിസ്താനിൽ നേടാമെന്നും അങ്ങനെ എന്റെ കുടുംബത്തെ സഹായിക്കാമെന്നും ഒരു ബാല്യകാലസുഹൃത്ത് എന്നോടു പറഞ്ഞു. അഫ്ഗാനിസ്താനെ സംബന്ധിച്ച് എനിക്ക് ഒന്നും അറിയുമായിരുന്നില്ല. പക്ഷേ, ഞാനൊരു ശ്രമം നടത്തിനോക്കിയതാണത്.
അവനെ വിശ്വസിച്ചതു തെറ്റായി. അവിടെ ജോലിയൊന്നുമില്ലായിരുന്നു. എനിക്കു തിരിച്ചുപോവണമെന്നുണ്ടായിരുന്നു. പക്ഷേ, നാട്ടിലേക്കു പറക്കാൻ പണമില്ല. 2001ലെ അമേരിക്കൻ ആക്രമണത്തെ തുടർന്ന് മറ്റ് ഏവരെയുംപോലെ ഞാനും പാക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടു. യമനിലെ നയതന്ത്രകാര്യാലയത്തിലെ ചിലരെ കാണാൻ ശ്രമിച്ചപ്പോൾ പാക്കിസ്ഥാനികൾ എന്നെ അറസ്റ്റ് ചെയ്തു. തുടർന്ന് അവരെന്നെ കാന്തഹാറിലേക്ക് അയക്കുകയും ഗ്വണ്ടാനമോയിലേക്കുള്ള ആദ്യവിമാനത്തിൽ തന്നെ നാടുകടത്തുകയും ചെയ്തു.
കഴിഞ്ഞമാസം മാർച്ച് 15നാണ് ജയിൽ ആശുപത്രിയിൽ ഞാൻ രോഗിയായി എത്തിയത്. നിർബന്ധിച്ച് ആഹാരം കഴിക്കുന്നതിന് ഞാൻ വിസമ്മതിച്ചു. അക്രമത്തിനു കോപ്പുകൂട്ടുന്ന തരത്തിൽ എട്ടു പൊലീസുകാരടങ്ങുന്ന ഒരു സംഘം ഇ.ആർ.എഫുകാർ- കൊടും പ്രത്യാക്രമണ സേന- എന്റെ മുറിയിലേക്ക് ഇരച്ചുകയറി. അവരെന്റെ കൈയും കാലും കട്ടിലിനോടു ചേർത്തുകെട്ടി, നിർബന്ധിച്ചു മൂക്കിലൂടെ കുഴലിട്ട് ആഹാരം കഴിപ്പിച്ചു. ഈ അവസ്ഥയിൽ 26 മണിക്കൂർ ഞാൻ കഴിഞ്ഞു. ഈ സമയം അവരെന്നെ ടോയ്ലറ്റിൽ പോവാൻ അനുവദിച്ചില്ല. അവർ കഥീറ്റർ അകത്തേക്കു കടത്തി. അതു വേദനാജനകവും അപമാനകരവും അനാവശ്യവുമായിരുന്നു. നമസ്കരിക്കാൻ പോലും അവരെന്നെ അനുവദിച്ചില്ല.
എന്റെ മൂക്കിലൂടെ അവർ ആഹാരക്കുഴൽ കടത്തിയത് ഞാൻ ഒരിക്കലും മറക്കില്ല. ഇങ്ങനെ നിർബന്ധിച്ച് ആഹരിപ്പിക്കുന്നത് എത്രമാത്രം വേദനാജനകമാണെന്നത് എനിക്കു വിവരിക്കുക പോലും സാധ്യമല്ല. തള്ളിക്കയറ്റുന്നതുപോലെ ആയിരുന്നു അത്. എനിക്കു ഛർദിക്കാൻ തോന്നി. പക്ഷേ, കഴിഞ്ഞില്ല. തൊണ്ടയിലും നെഞ്ചിലും വയറിലുമെല്ലാം വേദന. ഇതിനു മുമ്പ് അത്തരമൊരു വേദന ഞാൻ അനുഭവിച്ചിട്ടില്ല. ഇനിമേൽ ആർക്കുമീ ക്രൂരമായ ശിക്ഷ നൽകരുതേ എന്നു ഞാൻ കരുതിപ്പോയി.
ദിവസവും രണ്ടുപ്രാവശ്യം അവർ വരും. എന്റെ കൈത്തണ്ടകളും കാലുകളും തലയും കെട്ടിവരിഞ്ഞുവച്ചിരിക്കയാണ്. അവരെപ്പോഴാണു വരുകയെന്നറിയില്ല. ചിലപ്പോൾ രാത്രിയാവും വരുക; രാത്രി ഏറെ വൈകി പതിനൊന്നു മണിക്ക് ഞാനുറങ്ങുമ്പോൾ.
ഇപ്പോൾ ഞങ്ങളിൽ വളരെ പേർ നിരാഹാരസമരം നടത്തുന്നുണ്ട്. എന്നാൽ, നിർബന്ധിച്ച് ആഹാരം കഴിപ്പിക്കാൻ മതിയായ വൈദ്യശാസ്ത്രവിദഗ്ധർ ഇവിടെയില്ല. ഒരു ചടങ്ങുപോലെ അവർ എല്ലാ സമയവും ആളുകളെ നിർബന്ധിച്ച് ആഹാരം കഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഒരിക്കൽ നിർബന്ധിച്ച് ആഹാരം കഴിപ്പിക്കുന്നതിനിടയ്ക്ക് നഴ്സ് ആഹാരക്കുഴൽ 18 ഇഞ്ച് അധികമായി എന്റെ വയറിലേക്കു കുത്തിയിറക്കി. എന്നെ ആഹരിപ്പിക്കുന്നതു നിർത്തണേ എന്ന് അപേക്ഷിക്കുവോളം വേദനാജനകമായിരുന്നു അത്. എന്നെ ആഹരിപ്പിക്കുന്നതു നിർത്താൻ ആ നഴ്സ് വിസമ്മതിച്ചു. അതിനിടയിൽ കുറച്ച് ആഹാരം എന്റെ വസ്ത്രത്തിൽ പതിച്ചു. വസ്ത്രം മാറ്റണമെന്നു ഞാനവരോട് ആവശ്യപ്പെട്ടു. എന്റെ അന്തസ്സിന്റെ അവസാനത്തെ കീറക്കഷണം സംരക്ഷിക്കാൻ പോലും അവർ സമ്മതിച്ചില്ല.
പ്രസിഡന്റ് ഒബാമ ഒരു തടവുകാരനെപ്പോലും യമനിലേക്കു തിരിച്ചയക്കാൻ വിസമ്മതിക്കുന്നുവെന്ന ഒരേയൊരു കാരണംകൊണ്ടു മാത്രമാണ് ഞാനിവിടെ. ഇതിലൊരു അർഥവുമില്ല. ഞാനൊരു മനുഷ്യനാണ്; ഒരു പാസ്പോർട്ടല്ല. ഒരു മനുഷ്യനോടെന്നപോലെ എന്നോടു പെരുമാറണമെന്നു ഞാനാഗ്രഹിക്കുന്നു.
ഞാൻ ഇവിടെ മരിക്കാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, പ്രസിഡന്റ് ഒബാമയും യമൻ പ്രസിഡന്റും വല്ലതും ചെയ്യുന്നതുവരെ (അതു സംഭവിക്കില്ലല്ലോ). അതിനാലാണ് എല്ലാ ദിവസവും ഞാൻ ഈ സാഹസത്തിനു മുതിരുന്നത്.
എവിടെയാണെന്റെ ഭരണകൂടം? നാട്ടിലേക്കു പോവാനായി അവരുദ്ദേശിക്കുന്ന ഏതു സുരക്ഷാനടപടിക്കും വിധേയനാവാൻ, അവ പാടെ അനാവശ്യമാണെങ്കിൽപ്പോലും ഞാൻ തയ്യാറാണ്. സ്വതന്ത്രനാവാൻ ആവശ്യമായ ഏതു കരാറും പാലിക്കാൻ ഞാൻ തയ്യാറാണ്. എനിക്കിപ്പോൾ 35 വയസ്സായി. എനിക്കെന്റെ കുടുംബത്തെ കാണണം. സ്വന്തമായി ഒരു കുടുംബം കെട്ടിപ്പടുക്കണം.
നിരാശാജനകമാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെയുള്ള തടവുകാരെല്ലാം ഭീകരപീഡനം സഹിക്കുകയാണ്. ഇവിടെ ചുരുങ്ങിയത് 40 പേർ നിരാഹാരസമരത്തിലാണ്. ആളുകൾ ക്ഷീണിച്ചു ബോധമറ്റുവീഴുന്നു. ഞാൻ ചോര ഛർദിച്ചു. ഞങ്ങളുടെ തടവിന് ഒരറ്റം കാണുന്നില്ല. ആഹാരം കഴിക്കാതെ മരിക്കാൻ തയ്യാറാവുകയാണ് ഞങ്ങൾ.
അപായകരമാംവിധം വൈകുന്നതിനു മുമ്പ്, ഞങ്ങൾ അനുഭവിക്കുന്ന വേദന ഹേതുവായി, ലോകത്തിന്റെ കണ്ണുകൾ ഗ്വണ്ടാനമോയിലേക്കു വീണ്ടും തിരിയുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.
(യമനീ പൗരനായ സമീർ നാജീ അൽ ഹസ്സൻ മഖ്ബൂൽ വിധിവൈപരീത്യമെന്ന നിലയ്ക്കാണു ഗ്വണ്ടാനമോ തടങ്കൽപ്പാളയത്തിൽ അകപ്പെടുന്നത്. വിചാരണയില്ലാതെ 11 വർഷത്തിലധികമായി ഇരുമ്പുകൂടുകളിൽ കഴിയുന്ന സമീർ, ദ്വിഭാഷിയിലൂടെ നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടിയുള്ള നിയമസഹായ വേദിയുടെ അഭിഭാഷകനോട് ടെലിഫോൺ മുഖേന പറഞ്ഞ ഈ അനുഭവങ്ങൾ ന്യൂയോർക്ക് ടൈംസ് ഈയിടെ പ്രസിദ്ധീകരിച്ചു.)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍