സാന്ത്വനം: മരുഭൂമിയിൽ നിന്നും മലയാളത്തിലേക്കു വീശുന്ന കുളിർക്കാറ്റ്; പാവങ്ങളുടെ കണ്ണീരൊപ്പുന്ന കുവൈത്തിലെ പ്രവാസി കൂട്ടായ്മയെ പരിചയപ്പെടാം..
വിശ്വപ്രഭ
ഏറെ വർഷങ്ങൾക്കുശേഷം തിരിച്ചുപോരുമ്പോൾ ആ നാട്ടിൽ മറന്നുവച്ചത് എന്തൊക്കെയായിരുന്നു? ഇന്നിപ്പോൾ ആലോചിക്കുമ്പോൾ ഏറെ നഷ്ടബോധം തോന്നുന്നത് എന്തിനെക്കുറിച്ചാണ്? സ്വന്തം മനസ്സ് അലിവോടെ സ്വയം പൂകിത്തന്ന ഏതു സാന്ത്വനമാണു ഞാൻ ഉപേക്ഷിച്ചുപോന്നത്?
ഇന്നല്ലെങ്കിൽ നാളെ യുദ്ധമുണ്ടാവുമെന്ന ഭീതിയിലായിരുന്നു മരുഭൂമി. 'ഇനിയൊരു യുദ്ധം എന്നാൽ സർവ്വനാശം എന്നുതന്നെയർത്ഥം' സത്യമായോ നുണയായോ അങ്ങനെ പറഞ്ഞുപരത്തുകയായിരുന്നു ചെങ്കോലും കിരീടവും ധരിച്ച എല്ലാ ഭരണനായകന്മാരുടേയും മുഖ്യജോലി തന്നെ. ഞാണിന്മേൽക്കളിയെന്ന പോലെ പ്രവാസ ജീവിതത്തിന്റെ നാളുകളെണ്ണി കൊണ്ടേയിരിക്കുന്നു ഞങ്ങളൊക്കെ.
ഇന്റർനെറ്റും ഈമെയിലും എന്തിന്, മൊബൈൽ ഫോണുകൾ പോലും ആഡംബരമായിരുന്നു അക്കാലത്തൊക്കെ. പുകമഞ്ഞുപോലെ തെളിഞ്ഞുകാണാവുന്ന ഒന്നോ രണ്ടോ ഡിഷ് ചാനലുകളാണ് മലയാളിക്കു് നാടിനോടും അമ്മമൊഴിയോടുമുള്ള ഏകബന്ധം. ദിനപ്പത്രങ്ങൾ ഇല്ലെന്നു പറഞ്ഞുകൂടാ. മൂന്നും നാലും ദിവസം മുമ്പു നടന്ന സംഭവങ്ങൾ വാർത്തകളായി മുന്നിലെത്തുമ്പോഴേക്കും പലപ്പോഴും ഒരാഴ്ച്ച കൂടി കഴിഞ്ഞിരിക്കും. അഞ്ചു ദിനാർ കൊടുത്താൽ കാൽ മണിക്കൂർ നേരം വിളിക്കാവുന്ന കള്ളഹുണ്ടി ഫോണുകളാണ് അച്ഛനു മക്കളോടും മകന് അമ്മയോടും മധുവിധു തികയാഞ്ഞു പുറപ്പെട്ടുപോന്ന പുത്യാപ്ലക്ക് ബീവിയോടും സുഖദുഃഖവിവരങ്ങളാരായാനുള്ള ഏക മാർഗ്ഗം.
ആ നാളുകളിൽ, ഫർവാനിയയിൽ ആറാം നമ്പർ റിങ് റോഡിനരികേ വിശാലമായി കിടന്നിരുന്ന ഒരു കൊച്ചുമണൽക്കാടിനിപ്പുറം, ഒട്ടൊക്കെ ഒറ്റപ്പെട്ടുനിന്നിരുന്ന ഒരു പഴയ ആറുനിലക്കെട്ടിടത്തിന്റെ ആറാം നിലയിൽ ഒരു അളിയനും അളിയനും കൂടി താമസിച്ചിരുന്നു. ക്രോണിക്ൾ ബാച്ചലർമാരായി നിതാന്തമായി ജീവിച്ചിരുന്ന അവരുടെ സ്വാതന്ത്ര്യത്തിലേക്ക് വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഭടജനം ഇരച്ചുകയറും. അത്രയ്ക്കും സ്വാദിഷ്ഠമായിരുന്നു ശങ്കരേട്ടൻ എന്ന പെരിഞ്ഞനത്തുകാരന്റെ നളപാചകം. ഊണിനു മുമ്പും പിമ്പും പാട്ടും നാടകവും ചർച്ചകളും ഉണ്ടാവും. സതീർത്ഥ്യനും ആത്മമിത്രവുമായ ജയചന്ദ്രന്റെ പാട്ടുകൾ മാത്രം പാടാൻ വാശിപിടിച്ചിരുന്ന ഒരളിയനും നർമ്മത്തിന്റെ ചക്രവർത്തിയും നാടകകേസരിയുമായ മറ്റേ അളിയനും കൂടി മനസ്സിനും മൃഷ്ടാന്നഭോജനം വിളമ്പും.
അതിനിടയിലെ കൊച്ചുവർത്തമാനങ്ങൾക്കിടയിലാണു് നാട്ടിലെ വാർത്താവിശേഷങ്ങൾ കയറിപ്പറ്റുക. പത്രത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നൂഴ്ന്നുകയറി കടൽ കടന്നെത്തുന്ന ചില മങ്ങിയ ചിത്രങ്ങളിൽ അപ്പോൾ കണ്ണുകളുടക്കും. അവയിൽനിന്നും മൗനമായി മുഖമുയർത്തുമ്പോൾ, 'ഞാൻ വിചാരിക്കുന്നതുതന്നെയാണോ നീയും വിചാരിച്ചതു' എന്ന് ആ ചെറുപ്പക്കാരിൽ പലരും അന്യോന്യം വിസ്മയിക്കും.
കുവൈറ്റിൽ നിന്നു് സ്വന്തം വീട്ടിലേക്കോ അക്കൗണ്ടിലേക്കോ ഒരു ഡ്രാഫ്റ്റ് അയക്കുന്നതുപോലും അര ദിവസത്തെ ജോലിയായിരുന്നു അക്കാലത്തൊക്കെ. ദുരിതജീവിതങ്ങളെപ്പറ്റി നാട്ടിൽ നിന്നും ഏങ്ങലടിച്ചുവരുന്ന പത്രക്കുറിപ്പടികൾ സങ്കടമുണ്ടാക്കുന്നതു് ആ ഒരു കാര്യം കൊണ്ടാണു്. കാര്യമായ ഒരു തുകയൊന്നും അയക്കാനുള്ള പാങ്ങ് പലർക്കുമുണ്ടായിരുന്നില്ല. ഇനി അഥവാ അയക്കണമെന്നുകരുതിയാലും, അതിനുവേണ്ടി മാത്രം ജോലിസമയം അവധിയെടുത്ത് എക്സ്ചേഞ്ച് കമ്പനികളിലേക്കു പോവുക ഒട്ടും പ്രായോഗികവുമായിരുന്നില്ല. 'എന്തെങ്കിലും ചെയ്യണം. പക്ഷേ, അടുത്ത മുടക്കുദിവസം വരട്ടെ' എന്നു കരുതി നീട്ടിവെക്കുന്ന അത്തരം കാരുണ്യകൃത്യങ്ങൾ മറ്റു ജീവിതസമരത്തിരക്കുകളിൽ അലിഞ്ഞുമാഞ്ഞുപോകുകയായിരുന്നു മിക്കപ്പോഴും പതിവു.
ഒരു ദിവസം, അക്കൂട്ടത്തിലൊരാൾക്കൊരു ഐഡിയ തോന്നി. 'An idea can change your life' എന്ന പരസ്യവാക്യം വരുന്നതിനും മുമ്പേ ആയിരുന്നു അത്. ഒന്നിനു പകരം ഒരുപാടൊരുപാടു ജീവിതങ്ങൾ മാറ്റി മറിക്കുന്നതായി ആ ചെറിയ ഐഡിയ.
'ഓരോരുത്തരും വെവ്വേറെ അയക്കുന്നതിനുപകരം, കുറച്ചുപേർക്ക് ഒത്തുചേർന്ന് ഓരോ മാസവും തെരഞ്ഞെടുക്കുന്ന ഒരാൾക്കെങ്കിലും അത്യാവശ്യം ഉപകരിക്കുന്ന ഒരു തുക അയച്ചുകൊടുത്താലെന്താ? 'പക്ഷേ, എല്ലാർക്കും ഒരേ ശമ്പളമോ ജോലിയോ അല്ല. പലർക്കും എണ്ണിച്ചുട്ട അപ്പം പോലെയാണു് വരുമാനം. ഇത്തരമൊരു കൂട്ടായ്മയിൽ ആർക്കും തങ്ങളുടെ ഓഹരിപ്പണം കൊണ്ടു ഒരു മേൽക്കൈ വരാനും പാടില്ല. വലിയ തുകയേക്കാൾ പ്രധാനം പതിവായി ഈ ദൗത്യം തുടർന്നു പോവുക എന്നതായിരുന്നു.
അതിനാൽ ചില കാര്യങ്ങൾ കൂടി തീരുമാനമായി ഓരോരുത്തരും മാസം ഒരൊറ്റ ദിനാർ മാത്രം (അന്നു് ഏകദേശം 140 ഇന്ത്യൻ രൂപ) പങ്കുപറ്റിയാൽ മതി. മാത്രമല്ല, എത്ര കുറച്ചായാലും കൂടുതലായാലും, ആ തുക മുഴുവൻ നാട്ടിലെത്തിച്ചിരിക്കും. അതിൽ നിന്നും ഒരൊറ്റ ഫിൽസ് പോലും നടത്തിപ്പിനായോ യോഗം കൂടാനോ ചെലവിടില്ല. അംഗങ്ങളുടെ സ്വന്തം നാട്ടിലുള്ളവരെ സ്വയം ശുപാർശ ചെയ്യില്ല. പത്രക്കുറിപ്പുകൾ മാത്രമായിരിക്കും പരിഗണിക്കുക. അവയിൽനിന്നുതന്നെ, കൂട്ടായി ആലോചിച്ചേ അർഹരെ തെരഞ്ഞെടുക്കൂ.
എട്ടോ ഒമ്പതോ പേരായിരുന്നു അന്നത്തെ കൂട്ടത്തിലുണ്ടായിരുന്നതു്. ഏറിവന്നാൽ രണ്ടായിരം രൂപ ഒരു മാസം അയക്കാം. അതെങ്കിൽ അതു് എന്നായിരുന്നു എല്ലാരും സമാധാനിച്ചതു്. പരിപൂർണ്ണരോഗശാന്തിക്കുതകിയില്ലെങ്കിലും വെറുമൊരു സാന്ത്വനമെങ്കിലുമാവട്ടെ തങ്ങളുടെ സഹായം.
എന്നാൽ കാട്ടുതീപോലെയാണു് ആ കൂട്ടായ്മ പടർന്നുപിടിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ അംഗസംഖ്യ പത്തും നൂറുമായി പെരുകി. വലിയ സംഘമായിത്തീർന്നതോടെ, വെറും കൂട്ടായ്മ എന്നതുമാറി ഒരു സംഘടന തന്നെ രൂപീകരിക്കാമെന്നായി.
അതിനു പേരിട്ടതോ? 'സാന്ത്വനം'.
ആ 'ഒരു ദിനാർ അയൽക്കൂട്ടം' ഇന്ന് എത്തിനിൽക്കുന്നതു് 3000ത്തിലധികം അംഗബലത്തിലാണ്. ഓരോ മാസവും തെരഞ്ഞെടുത്ത എഴുപതോളം രോഗികൾക്കു് ഇന്നു സാന്ത്വനം സഹായമെത്തിക്കുന്നു. കൂടാതെ, പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള വിവിധ ആതുരാലയങ്ങളിലും അനാഥാലയങ്ങളിലും മരുന്നും യന്ത്രവും സൗജന്യസത്രങ്ങളും ശുശ്രൂഷകരുമടക്കം വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ശരാശരി മലയാളിക്കു് വെറും കെട്ടുകാഴ്ച മാത്രമായിത്തീർന്ന ഓണവും പെരുന്നാളും അശരണക്കൂട്ടങ്ങൾക്കിടയിൽ ഉത്സവമാക്കി മാറ്റുന്നു.
കാൽ നൂറ്റാണ്ടിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ഒരു പ്രവാസജീവിക്ക് എന്തിനെക്കുറിച്ചാവണം ഏറ്റവും തീവ്രമായ നഷ്ടബോധം? ചോദ്യം എന്നോടാണെങ്കിൽ, ഉത്തരം മരുഭൂമിയിലെ ചൂടിലും നിരന്തരം വീശിക്കൊണ്ടിരുന്ന 'സാന്ത്വനം' എന്ന സുഖശീതളക്കാറ്റിനെക്കുറിച്ചു് എന്നാവും.
മലയാളികളുടെ പതിവുകൾ തെറ്റിച്ച്, ജാതി, മതം, രാഷ്ട്രീയം തുടങ്ങിയ വിഭാഗീയതകളൊന്നും ഏശാതെ പിന്നെയും പിന്നെയും പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുന്ന, ഇപ്പോൾ പതിനഞ്ചാം പിറന്നാളിലെത്തിനിൽക്കുന്ന സാന്ത്വനത്തെക്കുറിച്ചാണ് ഇതോടൊപ്പമുള്ള ഡോക്യുമെന്ററി ചിത്രം. തിരക്കിൽ നിന്നും ഒരിത്തിരി സമയം മാറ്റിവച്ച് നിങ്ങളും ഈ ചിത്രം കാണുമല്ലോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍