മോഹൻലാലിന്റെ പ്രിയപ്പെട്ട അബ്ദുല്ലാക്ക.. മമ്മുട്ടിയുടെ സ്വന്തം ഔളക്കയും; പുതുതലമുറയിൽ സൗബിൻ ഷഹീറിന്റെ വരെ പ്രിയങ്കരൻ; ചെറിയ വേഷങ്ങളിലൂടെ വന്ന് 'സുഡാനി'യിലെ രണ്ടാനച്ഛൻ വേഷത്തിലൂടെ ഞെട്ടിച്ചു; സൂരാജ് വെഞ്ഞാറമൂട് അന്ന് ചോദിച്ച പോലെ 'എവിടെയായിരുന്നു ഇക്ക നിങ്ങളിത്ര കാലം': കെ ടി സി അബ്ദുല്ലയെ അനുസ്മരിക്കുന്നു മാധ്യമ പ്രവർത്തകനായ എ.വി.ഫർദിസ്
എ വി ഫർദിസ്
കെ ടി സി അബ്ദുല്ല എന്ന അതുല്യ നടൻ കാലയവനികക്കുള്ളിലേക്ക് നടന്നടുത്തിട്ട് ഈ പതിനേഴിന് ഒരു വർഷം പൂർത്തിയാകുകയാണ് ഈ സന്ദർഭത്തിൽ ആ നടനെയും കഥാപാത്രങ്ങളെയും ഓർമിച്ചെടുക്കുകയാണ് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി കൺവീനർ കൂടിയായ ലേഖകൻ
എവിടെയായിരുന്നു ഇക്ക നിങ്ങളിത്ര കാലം
കോഴിക്കോട്ടെ മുക്കത്ത് ഒരു ചൊല്ലുണ്ട്. 'മക്കത്ത് കണ്ട ഔലിയാനെ മുക്കത്ത് കണ്ടെ'ന്ന് കെ ടി സി അബ്ദുല്ലയെന്ന നാടക, സിനിമാനടൻ കോഴിക്കോട്ടുകാർക്ക് എന്നും വിസ്മയമായി മാറിയിരുന്നത് ഇതുപോലെയായിരുന്നു എങ്ങനെയെന്നാൽ സംഗം തീയേറ്ററിൽ കണ്ടിരുന്ന അബ്ദുല്ലക്കയെ കുറച്ചു കഴിയുമ്പോൾ പട്ടാള പള്ളിയിലെ നിസ്ക്കാരത്തിനായുള്ള സ്വഫിന്റെ മുൻനിരയിൽ കാണും. ഇതായിരുന്നു നാലു പതിറ്റാണ്ടോളം നാടക- സിനിമാ മേഖലയിൽ നിറഞ്ഞു നില്‍ക്കുമ്പോഴും അബ്ദുല്ലക്കയുടെ സ്വഭാവ വൈശിഷ്ട്യം. വാങ്കു കൊടുത്താൽ , സൗകര്യപ്പെടുമെങ്കിൽ ഷൂട്ടിങ് സെറ്റിലാകുമ്പോഴും മൂപ്പർക്ക് പ്രാർത്ഥിക്കണം. പല സമയത്തും മമ്മുട്ടിയെ പോലുള്ളവരും ഇദ്ദേഹത്തോടൊപ്പമുണ്ടാകാറുണ്ടെന്ന് മകൻ ഗഫൂർ പറയാറുണ്ട്.
എന്താണ് ഇത്ര വിശ്വാസിയാകുവാൻ കാരണമെന്തെന്ന് ചോദിച്ചവരോട് അദ്ദേഹം മറുപടിയായി പറഞ്ഞ ഒരു കഥയുണ്ട്. ചെറുപ്പകാലത്ത് നാടകാഭിനയവുമായി നടക്കുന്ന സമയത്ത്, ഇതറിഞ്ഞ ഉമ്മ ഏറെ ബേജാറായി. മകനെ വിളിച്ച് സങ്കടത്തോടു കൂടി തന്റെ ആശങ്കയറിയിച്ചു. അന്ന് ഉമ്മക്ക് കൊടുത്ത വാക്കായിരുന്നു. മതപരമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിൽ നിന്നും ഒരിക്കലും മാറി നടക്കില്ലെന്നത്.
കോഴിക്കോടൻ നാടക പാരമ്പര്യം വെള്ളിത്തിരയ്ക്ക് സംഭാവന നല്‍കിയവരുടെ കണ്ണിയിലെ ഏറ്റവും അവസാനികളിൽ ഒരാളായി എണ്ണാവുന്ന വ്യക്തിയായിരുന്നു കെ ടി സി അബ്ദുല്ല. കോഴിക്കോടിന്റെ എല്ലാ നന്മയും മനസ്സിൽ ആവാഹിച്ച് മുഖത്തെ പുഞ്ചിരിയിലൂടെയും തന്റെ ഹൃദയം തുറന്നുള്ള പെരുമാറ്റത്തിലൂടെയും മുന്നിലെത്തുന്നവരിലേക്ക് സന്നിവേശിപ്പിക്കുവാൻ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തെ എല്ലാ വർക്കും ഏറെ പ്രിയങ്കരനാക്കിയത്.
സിനിമയിൽ ഇദ്ദേഹത്തെ വേറിട്ടയാളപ്പെടുത്തിയ കഥാപാത്രങ്ങളിലൊന്നായ അറബിക്കഥയിലെ അബ്ദുല്ലാക്ക് മുൻപ് തന്നെ ഇദ്ദേഹം മോഹൻലാലിന്റെ പ്രിയപ്പെട്ട അബ്ദുല്ലാക്കയായതും മമ്മുട്ടിയുടെ സ്വന്തം ഔളക്കയായതുമിങ്ങനെയാണ്. ഇത് 'പുതുതലമുറയിലെ സൗ ബിൻ ഷഹീറിൽ വരെ എത്തി നില്‍ക്കുകയാണ്. അതേ പോലെ സംവിധായകരാണെങ്കിൽ രാമു കാര്യാട്ടിൽ നിന്ന് തുടങ്ങി സക്കരിയയിലും ഷാനു സമദിൽ വരെ വന്നെത്തുകയാണ് ആ കണ്ണികൾ. എന്താണ് ഈ എല്ലാവരെയും അടുപ്പിക്കുന്ന സ്വഭാവത്തിന്റെ രഹസ്യമെന്ന് ഈ ലേഖകൻ ചോദിച്ചപ്പോൾ ' മോനെ, മുഹമ്മദ് നബി പറഞ്ഞതെന്താ, മുതിർന്നവരെ ബഹുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കണംന്ന്...ല്ലേ. അത്രേയുള്ളൂ വിഷയം.
അതേ തന്റെയടുത്തെത്തുന്ന പ്രായം കുറഞ്ഞവരെല്ലാം അബ്ദുല്ലക്കക്ക് മോനായിരുന്നു. വെറുമൊരു വിളിയായിരുന്നില്ലത് മറിച്ച് സ്നേഹം നിറഞ്ഞു തുളുമ്പുന്ന കേൾക്കുന്നവരെ അടുപ്പിക്കുന്ന ഒരാകർഷണമായിരുന്നത്. അതോടൊപ്പം 1976 ൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് രൂപീകരിച്ചതുമുതൽ അതിന്റെ മുഖ്യ ചുമതലക്കാരനായതു കൊണ്ട് കൂടിയുള്ള ബന്ധമുണ്ടായിരുന്നു. കഥ പറച്ചിൽ മുതൽ പ്രതിഫലം ഉറപ്പിക്കുന്നിടത്തു വരെ ഒരു കസേരയിൽ അബ്ദുല്ലക്കയുമുണ്ടായിരുന്നു. ഗൃഹലക്ഷ്മിയുടെ ഉടമസ്ഥനായ പി.വി ഗംഗാധരനുമായുള്ള സഹോദരതുല്യ ബന്ധമായിരുന്നിതിന് കാരണം. 1959-ൽ കെ ടി സി യിൽ ജോലിക്കാരനായി പടി കയറുമ്പോൾ , അവിടെ മൊതലാളി പി വി സാമിയുടെ മകനായ ഗംഗാധരനെയല്ല അബ്ദുല്ലക്ക ആദ്യം തന്നെ കണ്ടത് മറിച്ച് തന്റെ പ്രായക്കാരനായ ഒരു കൂട്ടുകാരനെയായിരുന്നു.
മരണം വരെ ഈ ബന്ധം സുദൃഢമായിത്തന്നെ നിന്നു. അര നൂറ്റാണ്ടുകാലത്തെ കെ ടി സി ജോലിയിലെ റിട്ടർയമെന്ററിനു ശേഷവും മരണംവരെ സീനിയർ മാനേജർ എന്ന കസേരയിൽ അദ്ദേഹമിരുന്നതുമിതു കൊണ്ടാണ്.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സിനിമകളിലെ ചെറിയ ചെറിയ വേഷങ്ങളിലൂടെ നാലു പതിറ്റാണ്ടായി സജീവമായ ഇദ്ദേഹത്തിലെ അഭിനേതാവിനെ ഒരു പക്ഷേ ആദ്യമായി മലയാള പ്രേക്ഷകർക്ക് മുന്നിൽ വ്യക്തമാക്കി കൊടുക്കുന്നത്, യെസ് യുവർ ഓർണറിലെ അമ്പുട്ടി മുതലാളിയായിരുന്നുവെന്ന് പറയാം. തന്റെ സമ്പാദ്യമെല്ലാം കേസ് നടത്തി, തുലഞ്ഞ ഒരു മുതലാളിയുടെ ദൈന്യതയ്യാർന്ന 'പ്രകടനത്തെ അദ്ദേഹം മനോഹരമാക്കിയതാണ്, അറബിക്കഥയിലെ അബ്ദുല്ലയെന്ന പ്രായം ചെന്ന ദുബൈക്കാര ലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്.ഇതോടു കൂടിയാണ് സിനിമാലോകം ഒരർത്ഥത്തിൽ കെ ടി സി അബ്ദുല്ലയെ തിരിച്ചറിയുന്നത്.
അങ്ങനെയാണ് സുഡാനി ഫ്രം നൈജീരിയയിലെ രണ്ടാനച്ഛന്റെ വേഷം, ഒരു നാടകീയതയുമില്ലാതെ ഇദ്ദേഹത്തിന് പ്രേക്ഷകന് മുന്നിൽ സമർപ്പിക്കാനാകുന്നത്. ഇതോടു കൂടി സിനിമാ- പൊതു പ്രേക്ഷകലോകം ഒന്നാകെ ആ അഭിനയ മികവിന് മുന്നിൽ കൂപ്പുകൈ സമർപ്പിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ മുന്നിൽ കണ്ടാണ് ഷാനുസമദ് ' മൊഹബ്ബത്തിൻ കുഞ്ഞബ്ദുല്ലയിലെ കുഞ്ഞബ്ദുല്ല എന്ന മുഴുനീളെ കഥാപാത്രത്തെ ഒരുക്കിയത്. പക്ഷേ ഈ സിനിമയുടെ ചിത്രീകരണത്തിനിടക്കാണ് അത് പൂർത്തിയാക്കുവാൻ കഴിയാതെ കാലയവനികക്കുള്ളിലേക്ക് അദ്ദേഹം മറഞ്ഞു പോകുന്നത്. ഇപ്പോൾ ആ സിനിമ ഇന്ദ്രൻസിന്റെ മുഖ്യ കഥാപാത്രത്തിലൂടെ റിലീസിംഗായ ഒരു സന്ദർഭത്തിൽ അത് കണ്ട പ്രേക്ഷകരെല്ലാം അബ്ദുല്ലക്കയായിരുന്നു ആ വേഷം ചെയ്തിരുന്നെങ്കിൽ....
ഒരു പക്ഷേ പണ്ട് സൂരാജ് വെഞ്ഞാറമൂട് സുഡാനിയിലെ അഭിനയം കണ്ട് എഫ് ബി യിൽ എവിടെയായിരുന്നു..ക്ക
നിങ്ങളിത്ര കാലം ...... എന്ന് കുറിച്ചതു പോലെ ചോദിക്കുമായിരുന്നു, തീർച്ച.
Stories you may Like
- ഓപ്പറേഷൻ കാവേരി: വിമാനത്തിലും കപ്പലിലുമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമം
- 'മോദി സർക്കാരിന്റെ സ്ട്രോങ് അവിടെയാണ് മനസ്സിലാകുന്നത്'
- ജനലിൽക്കൂടി ബുള്ളറ്റ് എത്തി നെറ്റിയിൽ തുളഞ്ഞു കയറി
- ഓപ്പറേഷൻ കാവേരിയിൽ ആദ്യ സംഘം ഡൽഹിയിൽ; ആലക്കോടിന് ആശ്വാസവാർത്ത
- സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡൽഹിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍