സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ ആപ്തവാക്യങ്ങൾ ഗുണ്ടകളുടെ മാത്രം മുദ്രാവാക്യങ്ങളായി മാറുമ്പോൾ ഇനിയും വിദ്യാർത്ഥികൾ അവിടെ കുത്തേറ്റുവീഴും! വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിക്കും! അഭിപ്രായസ്വാതന്ത്ര്യത്തിനും സർഗ്ഗാത്മകതയ്ക്കും മേൽ ശുഭ്ര പതാക കൊണ്ട് ശവക്കച്ച തീർക്കുന്നവരറിയുന്നുണ്ടോ ഒരു തരി കനൽ കെടാൻ ഇനി അധികസമയമില്ലെന്ന യാഥാർത്ഥ്യം ?അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഇന്നലെ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും വിദ്യാർത്ഥിനേതാക്കളുടെ ഗുണ്ടായിസവുമെല്ലാം ചാനലുകളിലും മാധ്യമങ്ങളിലും വൻ വാർത്താപ്രാധാന്യത്തോടെ ചർച്ചാവിഷയമായപ്പോൾ അത് ഒട്ടും പുതുമയായി തോന്നാത്ത ഒരു ജനവിഭാഗമുണ്ട്. അത് ഞാനുൾപ്പെടുന്ന തിരുവനന്തപുരത്തെ നഗരവാസികൾക്കാണ്. ഞങ്ങൾ നഗരവാസികളെ സംബന്ധിച്ചിടത്തോളം സ്വാതി തിരുനാൾ സ്ഥാപിച്ച തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ് നഗരത്തിലെ ഗുണ്ടാ റിക്രൂട്ട്‌മെന്റ് സെന്ററായി മാറിയിട്ട് എത്രയോ വർഷങ്ങളായി.എന്നും വിവാദങ്ങൾക്ക് വേദിയാകുന്ന യൂണിവേഴ്സിറ്റി കോളേജ് സിപിഎം ഗുണ്ടകൾക്കും ക്രിമിനലുകൾക്കും ബിരുദം കരസ്ഥമാക്കാൻ പറ്റുന്ന സ്ഥലമായി മാറിക്കഴിഞ്ഞിട്ട് വർഷങ്ങളായി. കോൺഗ്രസ്സ് ഭരിക്കുമ്പോൾ സിപിഎം നടത്തുന്ന സമരപരിപാടികൾക്കിടെ പൊലീസിനെതിരെ ബോംബേറും കല്ലേറും നടത്തുന്നത് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥികളാണെന്നത് പരസ്യമായ ഒരു വസ്തുതയാണല്ലോ.
സ്വാതന്ത്ര്യം,ജനാധിപത്യം,സോഷ്യലിസം എന്നീ ആപ്തവാക്യങ്ങൾ ഗുണ്ടകളുടെ മാത്രം മുദ്രാവാക്യങ്ങളായി മാറുമ്പോൾ ഇനിയും വിദ്യാർത്ഥികൾ അവിടെ കുത്തേറ്റുവീഴും! വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിക്കും! പ്രതികരണശേഷി പോക്കറ്റിനുള്ളിൽ മടക്കിവയ്ക്കപ്പെട്ട യുവത്വങ്ങൾ രാഷ്ട്രീയ അടിമകളായി വിദ്യ അഭ്യസിക്കുന്നുവെന്ന പേരിൽ തെരുവുകളിലെ അക്രമസമരങ്ങളിൽ പങ്കാളികളാകും. അതിനു തയ്യാറാകാത്തവർ ടി സി വാങ്ങി ഇതരകലാലയങ്ങളിലേയ്ക്ക് പോകും.
ഒരു കാലത്ത് രാജകീയകലാലയമായി അനന്തപുരിയുടെ അഭിമാനസ്തംഭമായി തല ഉയർത്തിനിന്നൊരു കലാലയം ഇന്ന് ചെകുത്താൻകോട്ടയായി മാറുമ്പോൾ അതിനുത്തരവാദി എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടനയും സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനവും മാത്രമാണ്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കാലാകാലങ്ങളായി അറിയപ്പെട്ടിരുന്നത് രാജകീയ കലാലയം എന്ന പേരിലായിരുന്നു. സ്വാതിതിരുനാളെന്ന മഹാരാജാവ് 1834ൽ ഈ കലാലയത്തിന്റെ പ്രാഗ് രൂപമായ സ്ഥാപനം തുടങ്ങിയത് സംസ്‌കാരത്തിനും കലയ്ക്കും അറിവിനും ഒരു മുതൽക്കൂട്ടാകുമെന്ന സ്വപ്നത്തിലായിരുന്നിരിക്കണം. ആ സ്വപ്നം മികച്ചരീതിയിൽ തന്നെ അവിടെ 1970കൾ വരെ സാക്ഷാത്കരിക്കപ്പെടുകയും ചെയ്തിരുന്നു. 1866 ൽ ആയില്യം തിരുനാളിന്റെ കാലത്താണ് അത് കോളേജ് ആക്കി ഉയർത്തിയത്. അന്നതിനെ മദ്രാസ് സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു. മഹാരാജാവ് കോളേജ് എന്ന പേരിലാണ് ആദ്യം ഈ കലാലയം അറിയപ്പെട്ടിരുന്നത്.
കെ. കരുണാകരൻ സർക്കാരിന്റെ കാലത്ത് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരുടെ ശല്യവും ഫാസിസവും കൂടിയപ്പോഴാണ് കോളേജിന്റെ ഒരു ഭാഗം കാര്യവട്ടത്തേക്ക് മാറ്റാൻ തീരുമാനമെടുത്തത്. സർക്കാർ നിലപാടിനെ അനുകൂലിച്ച് അന്ന് റേഡിയോയിൽ പ്രതികരണം നടത്തിയെന്നതിന്റെ പേരിലാണ് യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറായിരുന്ന കൃഷ്ണൻ നമ്പൂതിരിയുടെ സൈക്കിളിൽ ബിജെപി പട്ടിയെന്നു നമ്മുടെ അഭിപ്രായസ്വാതന്ത്ര്യദാഹികളായ അന്നത്തെ കുട്ടിസഖാക്കൾ എഴുതിവച്ചത്.
ഇന്നലത്തെ സംഭവത്തിൽ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി കോളേജിലെ ഒരുപറ്റം വിദ്യാർത്ഥികൾ എസ്എഫ്ഐയുടെ ഏകാധിപത്യ ഫാസിസ്റ്റ് നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നത് ശ്രദ്ധേയമാണ്. ഈ കുട്ടികൾ മറ്റേതെങ്കിലും സംഘടനകളിലോ രാഷ്ട്രീയപ്രവർത്തനത്തിലോ അംഗത്വമുള്ളവരോ താൽപര്യമുള്ളവരോ അല്ലായെന്നതുകൊണ്ടുതന്നെ ആ കുട്ടികൾ ഇന്നലെ ചാനലുകൾക്കു മുന്നിൽ തുറന്നുപറഞ്ഞ പല കാര്യങ്ങളും കേരളസമൂഹം ഏറെ ചർച്ചചെയ്യേണ്ടതാണ്. ഇന്നലത്തെ സംഭവത്തെ കുറിച്ച് അവിടെ പഠിക്കുന്ന സുഹൃത്തിന്റെ മകളോട് വിളിച്ചു ചോദിച്ചപ്പോൾ അക്കമിട്ടു ആ പെൺകുട്ടി വിവരിച്ചു തന്നു ആ ചെകുത്താൻകോട്ടയിലെ കുട്ടിസഖാക്കന്മാരുടെ രാഷ്ട്രീയപ്രത്യയശാസ്ത്രം. അവിടെ കുട്ടികൾ എന്ത് ചെയ്യണമെന്നും ചെയ്യണ്ടായെന്നും എസ്എഫ്ഐ തീരുമാനിക്കും, അത് കോളേജ് നടപ്പിലാക്കും. പ്രതികരിച്ചാൽ അവനെ വിസ്തരിക്കാനും ശിക്ഷ നടപ്പിലാക്കാനും പാർട്ടിയും അതിന്റെ കോളേജ് യൂണിറ്റും തയ്യാറാകും. എസ്എഫ്ഐയുടെ ഈ നിലപാടിനെ ചോദ്യം ചെയ്യേണ്ട അദ്ധ്യാപകർ തന്നെയാണ് സ്ഥാനക്കയറ്റത്തിനുവേണ്ടിയും സ്ഥലംമാറ്റത്തിനുവേണ്ടിയും ഇവരെ വളർത്തിയെടുക്കുന്നത്.
വ്യാഴാഴ്ച കോളജ് കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാട്ടു പാടിയതിനെ എസ്എഫ്‌ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം. ഈ വനിതാനേതാവിനെ കുറിച്ച് പെൺകുട്ടികൾക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഈയടുത്തകാലത്ത് ആത്മഹത്യയ്ക്കുശ്രമിച്ച പെൺകുട്ടിയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചിരുന്നത് ഈ കുട്ടിസഖാത്തിയായിരുന്നു. വനിതാമതിലിനു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചതും അണിചേരാതിരുന്ന വിദ്യാർത്ഥിനികളെ പിന്നീട് കാന്റീനിൽ വിളിപ്പിച്ച് വിചാരണ നടത്തി ഭീഷണിപ്പെടുത്തിയതും കുട്ടിസഖാത്തിയുടെ ജനാധിപത്യമര്യാദകളിൽ പെടുന്നു. വ്യാഴാഴ്ച കാന്റീനിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാടുകയായിരുന്ന അഖിലിനോട് പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പരാതി നൽകുമെന്ന നിലപാടിൽ അഖിൽ ഉറച്ചുനിന്നു. പിറ്റേ ദിവസം മരചുവട്ടിലിരിക്കുകയായിരുന്ന അഖിലിനെ ചോദ്യം ചെയ്യാനായി വിളിച്ചുക്കൊണ്ടു പോയി. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്.
ഇതറിഞ്ഞ് പെൺകുട്ടികൾ ഉൾപ്പെടെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രകടനത്തിനിറങ്ങിയതോടെ നേതൃത്വം ഒറ്റപ്പെട്ടു. കോളജ് കവാടം പൂട്ടിയ നേതാക്കൾ പ്രതിഷേധത്തിനു നേതൃത്വം നൽകിയവരെ ഒത്തുതീർപ്പിനെന്ന വ്യാജേന യൂണിറ്റ് കമ്മിറ്റി ഓഫിസിലേക്കു വരുത്തി മർദിച്ചു. മുൻ യൂണിറ്റ് ഭാരവാഹികളും എതിർവശത്തു സംസ്‌കൃത കോളജിൽ നിന്നുള്ള എസ്എഫ്‌ഐക്കാരും സംഘടിച്ചെത്തി വിദ്യാർത്ഥികളെ വളഞ്ഞിട്ടു തല്ലി. കുത്തേറ്റുവീണ അഖിലിനെ ആശുപത്രിയിലാക്കാൻ യൂണിയനിലുള്ള സഖാക്കന്മാർ കൂട്ടാക്കാത്തതും വിദ്യാർത്ഥികളെ ക്ഷുഭിതരാക്കുന്നുണ്ട്.
കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിനു സമീപം 3 പൊലീസുകാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയാണ് ഇന്നലെ അഖിലിനെ കുത്തിയ കേസിലും ഉൾപ്പെട്ട എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം. അന്നു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും നസീമിനെ ആദ്യം അറസ്റ്റ് ചെയ്തില്ല. ആൾ ഒളിവിലാണെന്നായിരുന്നു പൊലീസ് വാദം.എന്നാൽ കേരള സർവകലാശാലയിൽ മന്ത്രിമാരായ കെ.ടി. ജലീലും എ.കെ. ബാലനും പങ്കെടുത്ത പരിപാടിയിൽ മുൻനിരയിൽ നസീം ഇരിക്കുന്ന ഫോട്ടോ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സിപിഎം പ്രതിരോധത്തിലായി. നസീം അടുത്ത ദിവസം കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.ആറു മാസങ്ങൾക്കുമുമ്പ് വിവാദമായ ഒരു കുറ്റകൃത്യത്തിൽ പങ്കാളിയായ ഒരുവൻ നഗരത്തിലെ പ്രശസ്തമായ കലാലയത്തിൽ അധ്യയനം നടത്തുന്നതിനോട് വിയോജിക്കുന്നില്ല. പക്ഷേ യാതൊരു വിലക്കുകളോ അച്ചടക്കനടപടികളോ നേരിടാതെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആയി തുടരുന്നതിലെ പ്രതിക്രിയാവാദം എന്താണ് സഖാക്കളെ? പ്രതിപക്ഷ രഹിത കലാലയമെന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എതിർശബ്ദങ്ങളെ അടിച്ചമർത്തിയും ഭീഷണിപ്പെടുത്തിയും നിരന്തരമായ അക്രമപരമ്പകൾ അഴിച്ചിട്ടു കൊണ്ടിരിക്കുമ്പോഴാണ് പൊതുവെ സമാധാന തൽപരരായ ജനാധിപത്യ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അടിച്ചേൽപ്പിക്കപ്പെട്ട മൗനങ്ങളുടെ വിടവിൽ കാമ്പസ് ഫ്രണ്ട് പോലെയുള്ള സംഘങ്ങൾ മേൽവിലാസമുണ്ടാക്കുന്നത് എന്നത് അഭിമന്യൂവിന്റെ അരുംകൊല കാണിച്ചുതന്നിട്ടും പഠിക്കാത്തതെന്താണ് സഖാക്കളേ?
ക്യാംപസിൽ കത്തിക്കുത്തും തുടർന്നുള്ള സംഘർഷവും ഒന്നര മണിക്കൂറോളം നീണ്ടിട്ടും ഒന്നുമറിഞ്ഞില്ലെന്നു പറഞ്ഞുവന്ന പ്രിൻസിപ്പൽ കെ. വിശ്വംഭരനെന്ന മനുഷ്യൻ അദ്ധ്യാപകസമൂഹത്തിനാകമാനം അപമാനമാണ്. ക്രിമിനലുകൾ കയറിയിറങ്ങുന്ന കാമ്പസിൽ പഠിക്കാൻ വരുന്ന കുട്ടികൾക്ക് സംരക്ഷണം നല്കാൻ കഴിയാത്ത പ്രിൻസിപ്പൽ ഒരു കാലത്ത് മഹാരഥന്മാർ അലങ്കരിച്ചിരുന്ന ആ കസേരയിൽ ഇരിക്കാൻ ഒട്ടും യോഗ്യനല്ല.അത്തരമൊരു കസേരയിലിരുന്ന് ആ സ്ഥാനത്തെ അപമാനിക്കുന്നതിനേക്കാൾ നല്ലത് തൊട്ടടുത്തുള്ള ഏ.കെ.ജി.സെന്ററിനു മുന്നിൽ തോർത്ത് വിരിച്ച് ഇരിക്കുകയോ ക്ഷൗരക്കട തുടങ്ങുകയോ ആണ്.ഒ എൻ വിയും പ്രൊഫ. എസ് ഗുപ്തൻ നായരും എം കൃഷ്ണൻ നായരും വിഷ്ണുനാരായണൻ നമ്പൂതിരിയുമൊക്കെ അദ്ധ്യാപനം കൊണ്ട് അലങ്കരിച്ചിരുന്ന പാരമ്പര്യത്തിൽ കരി പുരളാതിരിക്കണമെങ്കിൽ വിശ്വംഭരനെപ്പോലുള്ള പ്രിൻസിപ്പലുമാരെ കണ്ടം വഴി ഓടിക്കണം.
യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു കഴിഞ്ഞ 5 വർഷത്തിനിടെ പഠനം പൂർത്തിയാക്കാതെ 187 വിദ്യാർത്ഥികളാണു ടിസി വാങ്ങിപ്പോയത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ ഏറെക്കാലമായി സംഘടനയ്ക്കുള്ളിൽ തന്നെ പരാതി ഉയരുന്നുണ്ടെങ്കിലും നേതൃത്വം കർശന നടപടികളെടുത്തിരുന്നില്ല. ഈയിടെ ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിലും എസ്എഫ്‌ഐ പ്രതിക്കൂട്ടിലായിരുന്നു.ഒപ്പം ഈ പ്രിൻസിപ്പലും അന്ന് ആരോപണവിധേയനായിരുന്നു.
കലാലയരാഷ്ട്രീയത്തിൽ അഭിരമിക്കുന്ന ,അതാണ് ജീവിതമെന്നു ധരിച്ചുവശായിരിക്കുന്ന കുഞ്ഞനിയന്മാരോടും അനിയത്തിമാരോടും ഒരു വാക്ക്! കുഞ്ഞുങ്ങളേ,അഭിമന്യുവിനെപ്പോലെ അഖിലും ഒരു പ്രതീകം മാത്രമാണ്.കത്തിക്ക് വേണ്ടത്ര മൂർച്ചയുണ്ടാവാത്തതുക്കൊണ്ടുമാത്രം ഈ പ്രസ്ഥാനത്തിനു ഇന്നലെ ഒരു രക്തസാക്ഷിയെ നഷ്ടപ്പെട്ടു.ഒപ്പം പാർട്ടി ഫണ്ടിൽ വന്നുചേരേണ്ടിയിരുന്ന രണ്ടരക്കോടിയും.അതിനപ്പുറമൊന്നുമില്ല രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്.നിങ്ങൾക്കുമുന്നിലുള്ള രാഷ്ട്രീയമഹാരഥന്മാരുടെ കുടുംബത്തിലേയ്ക്ക് ഒന്ന് കണ്ണോടിക്കൂ മക്കളേ! അവിടെ നിങ്ങൾ കാണുന്നില്ലേ ഉന്നതവിദ്യാഭ്യാസം വിദേശസർവ്വകലാശാലകളിൽ നിന്നും നേടിയ നവലിബറലുകളെ. ഉന്നതവിദ്യാഭ്യാസം നേടി, കോടികൾ സമ്പാദിച്ചു സേഫ്‌സോണിലിരുന്ന് കൊണ്ട് വിപ്ലവം പ്രസംഗിക്കുന്ന അവരിൽ എത്രപേർ നിങ്ങളെപ്പോലെ തെരുവിൽ ലാത്തിയടിയേറ്റ് പുളഞ്ഞിട്ടുണ്ട്?എത്ര കേസുകളിൽ പ്രതിപട്ടികയിലുൾപ്പെട്ടിട്ടുണ്ട്? രാഷ്ട്രീയചാണകൃന്മാരുടെ മക്കളെല്ലാം പഠിച്ചു നല്ല നിലകളിലെത്തിയിട്ടേ പ്രവർത്തനം തുടങ്ങുന്നുള്ളൂ എന്നതിലെ വൈചിത്ര്യം നിങ്ങൾ കണ്ടിട്ടുണ്ടോ?നിങ്ങൾ പാവം കുട്ടികൾ !ഒരു നിമിഷം സ്വന്തം കുടുംബത്തെക്കുറിച്ചോർക്കൂ! കുടുംബത്തിനു താങ്ങും തണലുമാവേണ്ടവരായ നിങ്ങൾ വരുംവരായ്കകൾ ഓർക്കാതെ ,സിരകളിൽ കൊടിയുടെ നിറവും വീര്യവും മാത്രം ആവാഹിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ കുടുംബത്തിലെ അവസ്ഥയോ തന്റെ ഭാവിയോ തന്നെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ വികാരമോ ഒന്നും ഓർക്കുന്നില്ല.ഇവിടെ കുത്തേറ്റവനും കുത്തിയവരും ഒരർത്ഥത്തിൽ ഇരകളാണ്.കലാലയരാഷ്ട്രീയത്തിന്റെ തെറ്റായ തത്വസംഹിതയുടെ പാവം ഇരകൾ.
പഠനം എങ്ങുമെത്താതെ, ഭാവി ജീവിതം പെരുവഴിയിലും, രാഷ്ട്രീയത്തിലും ഒന്നുമല്ലാതെ കുടുംബം മറന്ന് ജീവിതം തുലച്ച് പെരുവഴിയിൽ ആയിപ്പോകുന്ന ആയിരങ്ങളിൽ കുറച്ചുപേരാണ് അവർ.കുഞ്ഞുങ്ങളേ,നിങ്ങളുടെ ചിന്താശേഷിയും സർഗ്ഗശേഷിയും കൊണ്ട് വിരിയിക്കേണ്ടത് രക്തപ്പുഷ്പങ്ങളെയല്ല.
ഒന്നുമറിയാത്ത പ്രായത്തിൽ യുവതലമുറയുടെ ഭാവി നശിപ്പിച്ച്, അവരെ മുന്നിൽ നിർത്തിയുള്ള അവരുടെ ചോരയും നീരുമൂറ്റി നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയക്കളിക്ക് ഇനി അധികകാലം ആയുസ്സുണ്ടാവില്ലെന്ന് ഇന്നലത്തെ കുട്ടികളുടെ പ്രതിഷേധം അടിവരയിടുന്നു.മഹാരാജാസിലെ ഹോസ്റ്റൽ മുറിയിൽ ആയുധ ശേഖരം കണ്ടെത്തിയപ്പോൾ വാർക്കപ്പണിയുടെ ഉപകരണമാണെന്ന് നിസാരവൽക്കരിച്ച ബഹുമാന്യ കേരള മുഖ്യനു മുന്നിലാണ് അഭിമന്യു കുത്തേറ്റു പിടഞ്ഞുമരിച്ചത്.അഖിലെന്ന എസ്.എഫ്.ഐ ക്കാരനു ഇന്നലെ എസ്.എഫ്.ഐക്കാരുടെ ചുവപ്പുകോട്ടയിൽ വച്ച് കുത്തേറ്റത്.
ജനാധിപത്യത്തിന്റെ പ്രാഥമിക പാഠങ്ങൾ ഉൾക്കൊള്ളേണ്ട കലാലയ രാഷ്ട്രീയം ജനാധിപത്യ വിരുദ്ധതയുടെ നിലമാക്കുന്നതിൽ എസ്.എഫ്.ഐ.യുടെ പങ്ക് ഇനിയും മറച്ചു വെക്കാനാവില്ല സഖാക്കളേ.ശരികൾ തീരുമാനിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് അധികാര ബലത്തിന്റെയും കായിക ബലത്തിന്റെയും തെറ്റുകൾ കൊണ്ട് പ്രതിരോധിക്കുന്ന ശൈലി ഒരുപാട് സുപ്രഭാതങ്ങൾ കാണില്ലയെന്നാണ് ചരിത്ര പാഠം. ഉരുക്ക് കോട്ടകൾ എന്നു വിശേഷിപ്പിക്കപ്പെടുന്നിടങ്ങളിൽ നിന്ന് സമാധാന തൽപരരായ വിദ്യാർത്ഥി സമൂഹം മാനവ നിഷേധ രാഷ്ട്രീയത്തിനെതിരെ ഇന്നല്ലെങ്കിൽ നാളെ സംസാരിച്ചു തുടങ്ങുമെന്നതിനാണ് ഇന്നലെ ആ പുരാതനകലാലയം സാക്ഷ്യം വഹിച്ചത്.അഭിപ്രായ സ്വാതന്ത്രത്തിന് ശുഭ്ര പതാക കൊണ്ട് ശവക്കച്ച തീർക്കുന്നവരറിയുന്നുണ്ടോ ഒരു തരി കനൽ കെടാൻ ഇനി അധികസമയമില്ലെന്ന യാഥാർത്ഥ്യം. നാഴികയ്ക്ക് നാൽപതുവട്ടം സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നു പുലമ്പുന്ന എസ്എഫ്ഐക്കാരോടും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്കും ചോദിക്കുവാനുള്ളതും ഇതേ ചോദ്യംതന്നെയാണ്. മറ്റു വിദ്യാർത്ഥികളുടെ അഭിപ്രായത്തെ കൈക്കരുത്തുകൊണ്ട് ചോദ്യംചെയ്യുന്നതാണോ സ്വാതന്ത്ര്യം?
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍