അന്യന്റെ അദ്ധ്വാനത്തിന്റെ വിയർപ്പും കാരുണ്യത്തിന്റെ ഉറവും മുതലെടുത്ത് ആഴത്തിൽ വേരിറങ്ങുന്ന നന്മമരങ്ങൾ പ്രബുദ്ധകേരളത്തിൽ പടരുന്ന അർബുദമാകുമ്പോൾ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
ആ നന്മമരം അന്യന്റെ അദ്ധ്വാനത്തിന്റെ വിയർപ്പും അവരുടെ ഹൃദയത്തിലെ കനിവും മുതലെടുത്ത് സമൂഹമാധ്യമവിപണി ലക്ഷ്യമാക്കി കൃത്യമായ,സമർത്ഥമായ മാർക്കറ്റിങ്ങ് ചെയ്യാനറിയാവുന്ന 916 കച്ചവടക്കാരനാണ്. ഫിറോസെന്നത് കേവലം നന്മ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി മാത്രമല്ല,മറിച്ച് താൻ ചോദ്യം ചെയ്യപ്പെടുമ്പോൾ ,വിമർശിക്കപ്പെടുമ്പോൾ തനിക്ക് വേണ്ടി തല്ലാനും കൊല്ലാനും തയ്യാറായി നിൽക്കുന്ന ചാവേറുകളെ ഇറക്കുമതി ചെയ്യുന്ന,അറ്റകൈയ്ക്ക് മതത്തിന്റെയും പ്രവാചകന്റെയും പേരിലുള്ള തുറുപ്പുചീട്ടുകൾ ഇറക്കി സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന തിന്മയുടെ പര്യായം കൂടിയാണ്!
എന്നും ശബ്ദിക്കുന്ന , ചോദ്യം ചോദിക്കുന്ന സ്ത്രീകളെ വായടപ്പിക്കാനുള്ള എളുപ്പവഴിയായി നട്ടെല്ലില്ലാത്ത,ചിന്താശേഷിയില്ലാത്ത പുരുഷപ്രജകൾ കൂട്ടുപ്പിടിക്കുന്നത് ചാരിത്ര്യശുദ്ധിയെന്ന സിംപിളായ പക്ഷേ പവർഫുള്ളായ സംഗതിയെയാണ്.ഒരുവളുടെ ശരീരത്തെ വില്പനചരക്കായി കണക്കാക്കുന്നവനാണ് ഈ ലോകത്തിലെ ഏറ്റവും ലൈംഗികദാരിദ്ര്യം പിടിച്ചവൻ. ഫിറോസ് കുന്നുംപറമ്പിലെന്ന ഊതിവീർപ്പിച്ച നന്മബലൂണും ഇവരിൽ നിന്നും ഒട്ടും വ്യത്യസ്തനല്ലെന്ന് ആ ലൈവ് വീഡിയോ കാട്ടിത്തരുന്നുണ്ട്.തനിക്കെതിരെ വിമർശനം ഉന്നയിച്ച ഒരു പെൺകുട്ടിയെ ശരീരം വില്ക്കുന്നവളെന്നതിനൊപ്പം പ്രവാചകനെ നിന്ദിക്കുന്നവൾ എന്ന പേരിൽ മത വർഗീയതയുടെ മേമ്പൊടി കൂടി വാരി വിതറി ആക്ഷേപശരങ്ങൾ എറിയുമ്പോൾ പുറത്തുവരുന്നത് ശുഭ്രവസ്ത്രത്തിലൊളിപ്പിച്ചു വച്ച കപടതയുടെ കറുത്തമുഖം കൂടിയാണ്.
ഒരു കൊച്ചു പെൺകുട്ടിയുടെ ചോദ്യശരങ്ങൾക്കുമുന്നിൽ ,അവളുടെ ആർജ്ജവത്തിനുമുന്നിൽ ഉരുകിയൊലിച്ചു പോകാൻ മാത്രമേയുള്ളൂ താങ്കളിതുവരെ തുടച്ചുമിനുക്കിവച്ചിരുന്ന നന്മമരമെന്ന സോഷ്യൽസ്റ്റാറ്റസ്. കരയുന്ന മുഖങ്ങളെ മുന്നിൽ നിറുത്തി,രോഗത്തിന്റെ ദൈന്യതയെ ഹൈലൈറ്റ് ചെയ്യിച്ച് ഓൺലൈൻ വഴി വാരിവിതറുന്ന കനിവിന്റെ മഹത്വവചനങ്ങൾക്കു എത്ര നാൾ മറച്ചുപിടിക്കാൻ കഴിയും നിങ്ങളിലെ കാപട്യത്തെ?നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കാതെ അന്യന്റെ വിയർപ്പുക്കൊണ്ട് നേടിയ പേരും പ്രശസ്തിയും എക്കാലവും കൂടെയുണ്ടാവുമെന്ന മിഥ്യാബോധത്തിൽ നിന്നുളവായ ധാർഷ്ട്യവും അഹങ്കാരവുമാണ് നീങ്ങളെക്കൊണ്ട് അത്തരത്തിലൊരു ലൈവ് വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത്.
വേറെ വരുമാനമാർഗം ഒന്നുമില്ലാതെ അന്യന്റെ പണം കൊണ്ട് ജീവകാരുണ്യ പ്രവർത്തനം ഒരു തൊഴിലായി കൊണ്ട് നടക്കുന്നവരെക്കൊണ്ട് തട്ടിയും മുട്ടിയും നടക്കാൻ പറ്റാതായിട്ടുണ്ട് സമൂഹമാധ്യമനാലുമുക്ക്.സ്വയം പ്രഖ്യാപിതനന്മമരങ്ങളും വെട്ടുക്കിളി പോലെ കൂട്ടമായെത്തുന്ന നന്മമരഫാൻസ് അസോസിയേഷനുകളുമെല്ലാം മുതലെടുത്ത് മുതലെടുത്ത് അഴുകിപിഞ്ചിയ വാക്കായി മാറി ജീവകാരുണ്യപ്രവർത്തനം ഇന്ന്.ജീവകാരുണ്യ പ്രവർത്തനം തികച്ചും സേവനം ആണെങ്കിൽ ,യഥാർത്ഥ നന്മമരമാണെങ്കിൽ ആദ്യം ചെയ്യുന്നത് നിയമങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് .സഹജീവികളോട് കരുണ തോന്നുന്നവർ സമൂഹത്തിലെ നിയമങ്ങളും അംഗീകരിക്കേണ്ടവരല്ലേ?അല്ലാതെ വിദേശത്തു നിന്നുവരുന്ന കോടികളുടെ ഫണ്ട് മറ്റ് അക്കൗണ്ടുകളിലേയ്ക്ക് തിരിമറി ചെയ്ത് മാറ്റി അതിനെ നിയമപരമായി എതിർക്കുന്ന ബാങ്കിനെ നിരോധിക്കാൻ മുറവിളി കൂട്ടുന്നതാണോ?
മലയാളിയുടെ വൈകാരിക ബലഹീനതയിൽ മുതലെടുപ്പ് വിളവുത്സവം നടത്തിയാണ് നന്മമരങ്ങൾ സമൂഹത്തിൽ വേരുകൾ ആഴ്ത്തുന്നത്.സ്വന്തം വിയർപ്പിറ്റിക്കാതെ അന്യന്റെ വിയർപ്പുക്കൊണ്ട് മറ്റുള്ളവർക്ക് ആലംബമൊരുക്കുന്നത് നൂറുശതമാനം സേവനം അല്ല.അതൊരു തരം ഭല്ലാൾവേലയാണ്.എന്നാൽപ്പോലും ആ ദല്ലാളുപ്പണിക്ക് കൈയടി കിട്ടുന്നത് മലയാളിയുടെ ഇമോഷണൽ വിക്ക്നെസ്സ് കാരണമാണ്.തനിക്കു ചെയ്യാൻ പറ്റാത്തത് മറ്റൊരാളെങ്കിലും ചെയ്യുന്നുണ്ടല്ലോയെന്ന നമ്മുടെയെല്ലാം ആത്മഗതങ്ങളും ആശ്വാസം കണ്ടെത്തലുകളുമാണ് നന്മമരങ്ങൾ ചൂഷണം ചെയ്യുന്നത്.ഒരർത്ഥത്തിൽ പൂച്ച സന്യാസികളെ കണ്ടില്ലെന്നു നടിക്കുന്ന പ്രബുദ്ധമലയാളികളാണ് ഫിറോസിനെപ്പോലുള്ളവരെ വളർത്തുന്നത്.നമുക്ക് ഒരാളെ സഹായിക്കണമെങ്കിൽ എന്തിനാണ് ഒരു ഇടനിലക്കാരന്റെ ആവശ്യമെന്നു ചിന്തിക്കുന്നിടം വരെയേയുള്ളൂ ഇത്തരക്കാരുടെ നിലനില്പ്.
നന്മ മനസ്സിലുള്ള ഒരാൾക്ക് മറ്റൊരാളെ അഥവാ ഒരു രോഗിയെ സഹായിക്കണമെന്നു തോന്നിയാൽ സ്വന്തം അക്കൗണ്ട്നമ്പർ നല്കുന്നതിനു പകരം ആവശ്യക്കാരന്റെ അക്കൗണ്ട് നമ്പർ നല്കിയാൽ,അവരുടെ കൃത്യമായ മേൽവിലാസം നല്കിയാൽ സുമനസ്സുകൾ സഹായം അങ്ങോട്ട് എത്തിക്കുമല്ലോ.ഇനി ആ രോഗിക്ക് അല്ലെങ്കിൽ ആവശ്യക്കാരനു തനിക്കാവശ്യമുള്ളതിനേക്കാൾ കൂടുതൽ സഹായം കിട്ടിയാൽപ്പോലും അതിൽ ഇടനിലക്കാരന്റെ ഇടപെടൽ എന്തിന്?ഓൺലൈനിൽ നന്മമരത്തിന്റെ അക്കൗണ്ട് നല് കി പണം ശേഖരിക്കുന്നതിനേക്കാൾ സുതാര്യവും സുരക്ഷിതവും അതാതുപ്രദേശങ്ങളിലെ പൊലീസ്സ്റ്റേഷൻ വഴിയോ രാഷ്ട്രീയനേതാക്കൾവഴിയോ സഹായം ഉറപ്പാക്കുന്നതാണ്.ഇനി അഥവാ ജീവകാരുണ്യപ്രവർത്തകന്റെ അക്കൗണ്ടിൽ പണം ശേഖരിച്ചാൽപ്പോലും കൃത്യമായ ഓഡിറ്റിങ് ഉണ്ടെങ്കിൽ ചോദ്യങ്ങളെ പേടിക്കേണ്ടി വരില്ല.
ഒത്തിരി വിമർനങ്ങൾ ഉണ്ടായപ്പോഴും പലരും നിങ്ങൾക്കെതിരെ ശബ്ദിച്ചപ്പോഴും നിങ്ങളിലെ നന്മ കാണാൻ മാത്രമേ ശ്രമിച്ചിരുന്നുള്ളൂ ഇതുവരെയും. കാരണം ആര് എന്തൊക്കെ പറഞ്ഞാലും വിമർശിച്ചാലും ചെയ്യുന്നത് ആരും ചെയ്യാൻ തയാറാകാത്ത നല്ല കാര്യങ്ങളാണല്ലോയെന്നും പലർക്കും താങ്കളൊരു താങ്ങായി തീരുന്നല്ലോയെന്നുമോർത്തിട്ടായിരുന്നു. ഫിറോസിന്റെ ചില ലൈവുകൾ കാണുമ്പോഴും പ്രവൃത്തികൾ കാണുമ്പോഴും എന്തൊക്കെയോ ചില പൊരുത്തക്കേടുകൾ തോന്നിയിരുന്നെങ്കിലും ഫിറോസ് എന്ന വ്യക്തി കാരണം പലർക്കും ഉണ്ടാകുന്ന ഉപകാരത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആ പൊരുത്തക്കേടുകളുടെ തട്ട് ന്യായാന്യായങ്ങളുടെ തുലാസ്സിൽ എന്നും താഴെ തന്നെ നിന്നിരുന്നു.പക്ഷേ ജസ്ലയ്ക്കെതിരെ നടത്തിയ ആ പരാമർശവും അതിനോടൊപ്പം പ്രവാചകനെ കൂട്ടിയിണക്കാൻ കാട്ടിയ അതിബുദ്ധിയും വ്യക്തമായി വരച്ചുക്കാട്ടുന്നുണ്ട് ആട്ടിൻത്തോലിട്ട ചെന്നായയെ. ചില തിരിച്ചറിയലുകൾ നല്ലതാണ്. ഏതൊരു നന്മമരവും ഒരു സുപ്രഭാതത്തിൽ താനെ കിളിർക്കുന്നതല്ല. ഫിറോസെന്ന നന്മമരത്തിനു വളവും വെള്ളവും നല്കി വളർത്തി പടർത്തിയത് കാരുണ്യം കൈമുതലായിട്ടുള്ള കുറേയേറെ പച്ചമനുഷ്യരാണ്.അതേ മനുഷ്യർക്കറിയാം തങ്ങൾ വളർത്തി പടർത്തിയത് സമൂഹത്തിനു വിപത്തായി മാറുന്ന വിഷമരമാണെങ്കിൽ ആ വിഷമരത്തിന്റെ കടയ്ക്കൽ വരെ ആഞ്ഞു വെട്ടി അതിനെ നിലംപതിപ്പിക്കാൻ.
Stories you may Like
- ഫിറോസ് കുന്നുംപറമ്പിൽ വീണ്ടും വിവാദത്തിൽ
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- ടി പി ചന്ദ്രശേഖറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രചരണം തുടങ്ങി ഷാഫി പറമ്പിൽ
- മുരളി തുമ്മാരുകുടിയും കെ എസ് ഇബിയും! ഇത് നവകേരള ദുരവസ്ഥ
- ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്ന് പി കെ ഫിറോസ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍