മക്കളുടെ തെറ്റുകൾക്ക് കുട ചൂടി കൊടുക്കരുത്; ഒരച്ഛൻ ഇങ്ങനെയാവരുത്; സ്വന്തം മകന് ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് ഒപ്പം നിന്ന അദ്ധ്യാപകനായ ഒരച്ഛനുണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ; കുറ്റവാളിയായ മകനു ശിക്ഷ ഉറപ്പാക്കിയ ഒരച്ഛനിൽ നിന്നും കുറ്റവാളിയായ മകനു പരിരക്ഷ നല്കുന്ന അച്ഛനിലേയ്ക്കുള്ള കടൽദൂരം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
ഇന്നലെ ചാനലുകൾ മാറി മാറി കാണിച്ചത് ഒരച്ഛനെയും അദ്ദേഹത്തിന്റെ രോഷപ്രകടനത്തെയുമായിരുന്നു. കാവി മുണ്ടും കയ്യിലൊരു നീളൻ വടിയുമായി ചാനലുകൾക്ക് നേരെ ആക്രോശിച്ചുക്കൊണ്ട് ആക്രമിക്കാനൊരുമ്പെടുന്ന ഒരു മനുഷ്യൻ. ആ അച്ഛന്റെ മകൻ ഇന്ന് വാർത്തകളിൽ നിറഞ്ഞുനില്‍ക്കുന്നൊരു കുറ്റവാളിയാണ്. നിരപരാധിയായ ഒരുവനെ തേടിയെത്തിയതല്ല ആ വീട്ടിൽ പൊലീസും മാധ്യമപ്രവർത്തകരും. കൂടെ പഠിക്കുന്ന ഒന്നിനെ കൊല്ലാനുള്ള ഉറച്ച തീരുമാനത്തിൽ നെഞ്ചിൽ കഠാര കുത്തിയിറക്കിയ കുറ്റത്തിനു ഒളിവിൽപ്പോയ ഒന്നാം പ്രതിയുടെ വീട്ടിൽ റെയ്ഡിനു വന്നതായിരുന്നു പൊലീസ്. അത് വാർത്തയാക്കാൻ ഒപ്പം കൂടിയവരാണ് മാധ്യമങ്ങൾ. എന്നിട്ട് വീട്ടിൽ നിന്നും കണ്ടെടുത്തതോ കേരളസർവ്വകലാശാലയുടെ നാല് കെട്ട് ഉത്തരക്കടലാസുകൾ. ഒപ്പം ഒരു സീലും! തികഞ്ഞൊരു കുറ്റവാളിയാണ് ആ മകൻ! സ്വന്തം മക്കൾ തെറ്റുചെയ്യുമ്പോൾ ശാസിച്ച്, വേണ്ടി വന്നാൽ രണ്ടെണ്ണം പൊട്ടിച്ച് , നേർവഴിക്ക് നടത്തേണ്ടവരാണ് അച്ഛനമ്മമാർ! അല്ലാതെ ചെയ്യുന്ന തെറ്റുകൾക്ക് കുട ചൂടി കൊടുത്തുക്കൊണ്ടല്ല! ഒരച്ഛൻ ഇങ്ങനെയാവരുത് ഒരിക്കലും എന്നൊരോർമ്മപ്പെടുത്തലിനൊപ്പം അകലാപ്പാടങ്ങളിലെവിടെയോ നെഞ്ചുരുകി ജീവിക്കുന്ന മറ്റൊരച്ഛനെ കൂടി വീണ്ടും നമ്മൾ ഒരിക്കൽ കൂടി ഓർത്തേപ്പറ്റൂ.
കൊലപാതകിയാണെന്നറിഞ്ഞ സ്വന്തം മകന് ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷന് ഒപ്പം നിന്ന അദ്ധ്യാപകനായ ഒരച്ഛനുണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ. ഇരട്ടകൊല ചെയ്തു വീട്ടിൽ മടങ്ങിയെത്തിയ മകനെ പൊലീസിനെ വിളിച്ചു ഏല്പിച്ചുകൊടുത്ത ഒരച്ഛൻ. മകൻ വഴിവിട്ടു പോകുന്നുവെന്നു കണ്ട് ആ അച്ഛനെഴുതിയ കത്ത് ആറ്റിങ്ങൽ ഇരട്ടകൊലപാതകക്കേസിലെ വലിയ തെളിവായിരുന്നു. നിനോ മാത്യുവെന്ന കൊടുംക്രിമിനലിന്റെ അദ്ധ്യാപകനായ അച്ഛൻ ശ്രീ.മാത്യു ഒരുപാട് അച്ഛന്മാർക്ക് മാതൃകയാവേണ്ടതാണ്.ഒരുപാട് മക്കൾ അടുത്തറിയേണ്ടതാണ് ആ അച്ഛന്റെ മനസ്സ്.
നിനോ മാത്യു അച്ഛന്റെ പേരിലെടുത്ത സിം ഉപയോഗിച്ചാണ് അനുശാന്തിക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നത്. കൊലപാതകിക്ക് അനുശാന്തിയുമായി വഴിവിട്ട ബന്ധമുണ്ടെന്നതിനും കൊലപാതകം ആസൂത്രണം ചെയ്തുവെന്നതും വിലപ്പെട്ട തെളിവുകളായിരുന്നു ആ കത്തും ഫോണും. ഈ രണ്ടു തെളിവുകളും കേസിന്റെ കരുത്തായി മാറിയത് ആ അച്ഛൻ കോടതിക്കു മുന്നിൽ സമ്മതിച്ചതുകൊണ്ടാണ്. അതായത് സ്വന്തം മകനു കൊലക്കയർ വരെ കിട്ടിയേക്കാമെന്നറിഞ്ഞിട്ടുപോലും സത്യത്തിന്റെ കൂടെ നിന്ന അദ്ദേഹത്തിനു മുന്നിൽ ലോകത്തിലെ എല്ലാ അച്ഛന്മാരും തലകുനിക്കുക തന്നെ വേണം. പിതൃവാൽസല്യമെന്നതിന് വാർത്തെടുക്കലെന്നും ഉടച്ചുവാർക്കലെന്നും കൂടി അർത്ഥമുണ്ട്.
മാത്യുവെന്ന ആ അച്ഛൻ ഒരിക്കലും മകനെ കൈവിട്ട അച്ഛനല്ല. മകൻ വഴിപിഴച്ചു പോകുന്നത് തിരിച്ചറിഞ്ഞ ആ അച്ഛൻ, തന്നോട് മിണ്ടാതിരുന്ന മകനായി തെറ്റിലേയ്ക്ക് പോകരുതെന്ന് അപേക്ഷിച്ചുക്കൊണ്ട് കത്തെഴുതി. ആ കത്തിലെ വരികൾ മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ നിനോ മാത്യു എന്ന ചെറുപ്പക്കാരൻ ഇതു ചെയ്യില്ലായിരുന്നു. മക്കളോടുള്ള വാത്സല്യം അവസാന നിമിഷമെങ്കിലും എല്ലാവരുടെയും മനസ്സുലയ്ക്കും. എന്നാൽ, സ്വന്തം മകന്റെ അടിയേറ്റു വീണു പിടഞ്ഞൊരു കൊച്ചുകുട്ടിയുടെ മുഖം സ്വന്തം മകന്റെ മുഖത്തെക്കാൾ വാത്സല്യത്തോടെ ഈ അച്ഛൻ കണ്ടു. തെറ്റിന്റെ വഴി തെരഞ്ഞെടുത്ത മകനു നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണമെന്ന ഒരച്ഛന്റെ നിശ്ചയദാർഢ്യം കൂടിയുണ്ടായിരുന്നു ആ മനസ്സിൽ.
ശിവരഞ്ജിത്ത് എന്ന യുവാവ് ജനിച്ചു വീണത് കുറ്റവാളിയായിട്ടല്ല. മക്കൾ ചെയ്യുന്ന അരുതുകളെ അരുതായി തന്നെ കാട്ടിക്കൊടുക്കാൻ മടിക്കുന്ന മാതാപിതാക്കന്മാർക്ക് മുന്നിൽ ശിവരഞ്ജിത്തുമാർ കുറ്റവാസനയും അക്രമവാസനയും ചേരുംപടി ചേർന്ന് അരുമകളായി വളർന്നുവരും. സഹപാഠിയെ തല്ലുന്നതും പൊലീസിനെ എറിയുന്നതും അവനിലെ ഹീറോയിസങ്ങളായി വാഴ്ത്തപ്പെടുമ്പോൾ അവനറിയാതെ പോകുന്നത് അവനിലെ കുറ്റവാസന തന്നെ. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത നാലുകെട്ട് സർവ്വകലാശാല ഉത്തരകടലാസുകൾ മാതാപിതാക്കളുടെ അനാസ്ഥയാണ് കാട്ടിത്തരുന്നത്. വല്ലപ്പോഴുമെങ്കിലും മക്കളുടെ മുറിയും മറ്റും പരിശോധിച്ച് അവർ വഴിപിഴച്ചുപ്പോകുന്നുണ്ടോയെന്ന് ഉറപ്പുവരുത്താത്തിടത്ത് ചാനലുകാരും പൊലീസും കയറിയിറങ്ങും. അപ്പോൾ ധാർമ്മികരോഷം തോന്നി വടിയുമായി അവരെ തല്ലിയോടിച്ചിട്ട് എന്ത് നേട്ടം?
ഈ അച്ഛൻ ഇന്നലെ മാധ്യമങ്ങൾക്കു നേരെ കാട്ടിയ രോഷം സ്വന്തം മകനു നേരെ കാട്ടിയിരുന്നെങ്കിൽ, ഒരുപക്ഷേ അവനൊരു കുറ്റവാളി ആവില്ലായിരുന്നു. പഠനമികവ് കൊണ്ടാണോ പരീക്ഷകളിൽ ഉന്നതവിജയം നേടുന്നതെന്ന് സൂക്ഷ്മതയോടെ ശ്രദ്ധിച്ചിരുന്നെങ്കിൽ സർവ്വകലാശാല ഉത്തരക്കടലാസുകൾ വീട്ടിൽ നിന്നും കണ്ടെടുക്കില്ലായിരുന്നു.! ഇനി ആ യുവാവ് വധശ്രമത്തിനു മാത്രമല്ല ശിക്ഷ തേടേണ്ടത്, ഗുരുതരമായ മോഷണത്തിനും കൂടെയാണ്. ഒപ്പം നേടിയ വിജയങ്ങളെയെല്ലാം സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നല്‍കുകയും വേണം.
നിനോ മാത്യുവിനെ പോലെ ശിവരഞ്ജിത്തും ഇനി നിയമത്തിന്റെ വഴിയിലൂടെ പോകും. ( പാർട്ടി ഇടപ്പെട്ടില്ലെങ്കിൽ)പക്ഷേ, മാത്യുവെന്ന ആ അച്ഛനും ശശിയെന്ന ഈ അച്ഛനും തമ്മിൽ ശരിയുടെയും ശരികേടിന്റെയും വലിയൊരു പൊരുത്തക്കേടുമായി സമൂഹത്തിനു മുന്നിലുണ്ടാകും..ഒരച്ഛനെന്താവണമെന്നും എന്തായികൂടായെന്നുമുള്ള വലിയൊരു പാഠം നമ്മെ പഠിപ്പിക്കാനും ഓർമ്മിപ്പിക്കാനും ഇവരിലൂടെ നമ്മളും മനസ്സ് പായിക്കണം.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍