ഒരേ കുറ്റകൃത്യത്തിന് നിയമപാലകരുടെ സമീപനം രണ്ടു തരം; ഇതാണോ നമ്പർ 1 കേരളത്തിന്റെ നീതിനിർവ്വഹണം? തൊടുപുഴയിലെ സ്ത്രീയെ കണ്ടില്ലെന്ന് നടിച്ചവർ ഝാർഖണ്ഡുകരിയെ ഉടനടി അകത്താക്കുന്നു; കൊടിയുടെ നിറവും മടിയുടെ കനവും നീതി നിർവ്വഹണത്തെ സ്വാധീനിക്കുമ്പോൾ; അഞ്ജു പാർവ്വതി എഴുതുന്നു
അഞ്ജു പാർവ്വതി
പ്രബുദ്ധകേരളമെന്ന് അക്ഷരത്താളുകളിൽ വാഴ്ത്തപ്പെടുമ്പോൾ,സോഷ്യലിസത്തിന്റെ അപ്പോസ്തലമാർ ഭരണം കയ്യാളുമ്പോൾ കൺമുമ്പിലിതാ ഒരേ പന്തിയിൽ രണ്ടുതരം വിളമ്പലുമായി നില്ക്കുന്നു നമ്മുടെ നീതിപാലനം!വിവേചനങ്ങളുടെ ചെറുതുരുത്തുകൾ എന്നും മുഖ്യധാരാ രാഷ്ട്രീയവ്യവഹാരങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നുവെന്നും അത് ജനാധിപത്യവ്യവസ്ഥിതിയുടെ നടുക്കുന്ന പരാജയമാണെന്നും കാട്ടിത്തരുന്നുണ്ട് ആലുവസംഭവത്തിലെ ജാർഖണ്ഡുകാരിയായ അമ്മയുടെ അറസ്റ്റും തൊടുപുഴയിലെ അമ്മയുടെ സമർത്ഥമായ ചിത്തഭ്രമവും!
ഒരേ കുറ്റകൃത്യം. പക്ഷേ നിയമപാലകരുടെ സമീപനം രണ്ടു തരം.ഇതാണോ നമ്പർ 1 കേരളത്തിന്റെ നീതിനിർവ്വഹണം?
വിശ്വസ്തത അഥവാ ലോയൽറ്റിയെ ധ്വനിപ്പിക്കുന്നു പൊലീസ് എന്ന ആംഗലേയ വാക്കിലെ 'എൽ ' എന്ന അക്ഷരം.. ഇത് അക്ഷരംപ്രതി ജീവിതത്തിൽ പകർത്തുകയാണ് കേരളാപൊലീസിലെ ചിലരെങ്കിലുമെന്നു തെളിയിക്കുന്നു സമകാലീന സംഭവങ്ങൾ. പക്ഷേ ആ വിശ്വസ്തത ആരോടെന്നതാണ് കുഴപ്പിക്കുന്ന, അതിനേക്കാളേറെ ആശങ്കയുളവാക്കുന്ന ചോദ്യം.ഇവിടെ ആലുവയിലെ അമ്മയെ കുറ്റകൃത്യം നടത്തിയതിന്റെ പിറ്റേന്നു തന്നെ അറസ്റ്റു ചെയ്തു കൃത്യനിർവ്വഹണം നടത്തിയ കേരളാപൊലീസ് തൊടുപുഴയിലെ കുഞ്ഞ് മരിച്ച് ദിവസങ്ങൾ ഇത്രയുമായിട്ടും ആ അമ്മയ്ക്ക് സൈക്കോസിസിന്റെ ആനുകൂല്യം നല്കി അവരെ കണ്ടില്ലെന്നു നടിക്കുമ്പോൾ ശരിക്കും വിഡ്ഡികളാകുന്നത് നമ്മൾ പൊതുജനമെന്ന കഴുതകൾ മാത്രമാണ്.
ജനമൈത്രിയെന്ന നല്ല ആശയത്തെ രാഷ്ട്രീയമൈത്രിയെന്ന ബലഹീനതയ്ക്കുള്ള മുഖംമൂടിയാക്കി മാറ്റിയെന്നതാണ് വരാപ്പുഴ കസ്റ്റഡി മരണം വിളിച്ചുപറയുന്നത്. കാക്കിയിട്ടവർ തന്നെ കാക്കിയിട്ടവരുടെ ഒറ്റുകാരാവുന്നതും വരാപ്പുഴ കാട്ടിത്തന്നു. നീതിനിഷേധത്തിന്റെ ഒരുപാട് കഥകൾ ഇതിനുമുമ്പേ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടായിരുന്നെങ്കിലും ആളു മാറി നിരപരാധിയായൊരു യുവാവിനെ, അതും രാഷ്ട്രീയപകയുടെ ഇരയായതുകൊണ്ടുമാത്രം മർദ്ദിച്ചു കൊല്ലുകയെന്നത് പൊലീസ് വകുപ്പിനു തീരാകളങ്കം തന്നെയാണ്. ലിഗയുടെ കൊലപാതകവും പൊലീസിന്റെ അനാസ്ഥയിലേക്ക് വിരൽചൂണ്ടിയപ്പോൾ, അതിനെ സാധൂകരിക്കാനായി മാത്രം കൊണ്ടുവന്ന ഒതളങ്ങാ തിയറിയും കേരളാ പൊലീസിന്റെ ശോഭ കെടുത്തിയത് നമ്മൾ കണ്ടതാണ്.പിന്നെയുമുണ്ട് രാഷ്ട്രീയത്തിന്റെ കാണാമറയത്ത് ഒതുക്കിക്കളഞ്ഞ ഒരു പാട് നീതിനിഷേധക്കഥകൾ.
തൊടുപുഴയിലെ കുഞ്ഞ് പത്ത് ദിവസങ്ങളോളം മരണവുമായി മല്ലിട്ട് ആശുപത്രിക്കിടക്കയിൽ കിടന്നപ്പോൾ മൂക്കിനുതാഴെ വി.ഐ.പി സ്യൂട്ടിൽ താമസിച്ചിരുന്ന ആ സ്ത്രീയെ കണ്ടില്ലെന്നു നടിച്ച പൊലീസാണ് ഇപ്പോൾ ജാർഖണ്ഡുകാരിയായ യുവതിയെ ഉടനടി അറസ്റ്റു ചെയ്തിരിക്കുന്നത്.സി.സി.ടി.വി ക്യാമറകളിലൂടെ തൊടുപുഴയിലെ അഞ്ജനയെന്ന ആ അമ്മയുടെ ശരീരഭാഷ വിളിച്ചുപറയുന്നുണ്ടായിരുന്നു കുറ്റകൃത്യത്തിലെ അവരുടെ പങ്ക്.തന്നെ സ്ഥിരമായി തല്ലിച്ചതയ്ക്കുന്ന കാമുകനോട് അവൾക്ക് തിളച്ചുമറിയുന്ന വെറുപ്പ് അടക്കാൻ കഴിയാഞ്ഞിട്ടാവണം മരണാസന്നനായ കുഞ്ഞിനെ രക്ഷിക്കുന്നതിനേക്കാൾ കാമുകനെ രക്ഷിക്കാൻ തിടുക്കം കൂട്ടിയത്.കുഞ്ഞിനോടുള്ള അളവറ്റ കരുതൽ അടക്കാൻ കഴിയാഞ്ഞിട്ടാണ് ഒരു മണിക്കൂറിലേറെ ആബുലൻസിൽ കയറാതെ ചികിത്സ വൈകിപ്പിച്ചത്.
സ്വന്തം കുഞ്ഞ് മൃതപ്രായനായി കിടക്കുമ്പോഴും മൊബൈലിലൂടെ രക്ഷപ്പെടാനുള്ള പഴുതുകൾ തിരഞ്ഞും ഡോക്ടറോട് നുണക്കഥകൾ തട്ടിവിടാനും അസാമാന്യമനോധൈര്യം കാണിച്ച ഒരുവൾക്ക് ചിത്തഭ്രമത്തിന്റെ ക്ലീൻചിട്ട് നല്കി രക്ഷാവാതിൽ തുറന്നുകൊടുത്തത് മറ്റാരുമല്ല,വനിതകമ്മീഷന്റെ സ്വന്തം ജോസഫൈൻ.എന്തുകൊണ്ടാണ് ഒരേ കുറ്റകൃത്യത്തിന് രണ്ട് തരം നീതിയെന്നതിന്റെ ഉത്തരം തേടി അലയേണ്ട കാര്യമില്ല!പണത്തിനു മീതേ പരുന്തും പറക്കില്ലെന്ന സിംമ്പിൾ ലോജിക്കിനൊപ്പം രാഷ്ട്രീയകൂട്ടിക്കൊടുപ്പെന്ന നെറികെട്ട തത്വസംഹിതയും ചേരുമ്പോൾ ജാർഖണ്ഡുകാരിയായ അമ്മ അകത്തും സിനിമാക്കാരനും പണക്കാരനുമായ അച്ഛന്റെയും ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള അമ്മയുടെയും മകളായ ഒരുവൾ പുറത്തും ആകുന്നു.
ഇതാണോ മാർക്സ് സ്വപ്നം കണ്ട സമത്വസുന്ദരലോകം?അതും മാർക്സിന്റെ പിന്മുറക്കാർ ഭരണം കയ്യാളുന്ന കേരളത്തിൽ തന്നെയാണ് ഈ വിവേചനമെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം?ഏഴാം കൂലിക്കാരിയായ ഇതരസംസ്ഥാനക്കാരി ചെയ്ത കൊടുംക്രൂരത വിവരിക്കുന്ന മാധ്യമങ്ങളും ചാനലുകളും മറ്റവൾക്ക് നല്കിയതാകട്ടെ നിസഹായതയുടെ പരിവേഷം!എന്താ,ജാർഖണ്ഡുകാരിയായ ഒരുവൾക്ക് വേണ്ടേ കൗൺസിലിങ്?ശരിക്കും അർത്ഥത്തിൽ കൗൺസിലിങ് വേണ്ടിയിരുന്നത് സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിൽ നില്ക്കുന്ന ഒരുവൾക്കല്ലേ?
ആലുവയിലെ മൂന്നുവയസ്സുകാരന്റെ ക്രൂരമർദ്ദനവാർത്തയറിഞ്ഞതുമുതൽ വീണ്ടും മനസ്സിലേയ്ക്കോടിയെത്തിയത് ആ അച്ഛനും മോനുമായിരുന്നു!തെരഞ്ഞെടുപ്പ് കോലാഹലങ്ങൾക്കിടയിൽ മലയാളി മറന്നുപോയ ഒരു കുഞ്ഞുതേങ്ങൽ വീണ്ടും മറ്റൊരു വാർത്തയുടെ രൂപത്തിൽ വരുമ്പോൾ നീതിനിഷേധിക്കപ്പെട്ട ആ കുഞ്ഞ് ആത്മാവ് നമ്മളോട് കേണപേക്ഷിക്കുന്നുണ്ടാവും അവനെ മറക്കരുതേയെന്ന്!സോഷ്യൽസ്റ്റാറ്റസ് ഒരുക്കിയ സേഫ്സോണിൽ മറഞ്ഞിരുപ്പുണ്ട് അവനെ ഇല്ലായ്മയാക്കാൻ കാമുകന് കൂട്ടുനിന്ന ഒരുവൾ!ചിത്തഭ്രമത്തിന്റെ കെട്ടുക്കഥ നേടിക്കൊടുത്ത രക്ഷാകവചത്തിൽ അവൾ രക്ഷപ്പെട്ട് ജീവിതമാസ്വദിക്കുമ്പോൾ ഇതാ മാതാവിന്റെ ക്രൂരമർദ്ദത്തിനിരയായ ആലുവയിലെ മൂന്നുവയസ്സുകാരന്റെ അമ്മയ്ക്കെതിരെ ഉടനടി കേസെടുത്ത് മാതൃകയാകുന്നു കേരളപൊലീസ്!മണിപവറും പൊളിറ്റിക്കൽ പവറും ഇല്ലാത്തതുക്കൊണ്ട് തന്നെ മനഃശാസ്ത്രപരമായ സമീപനങ്ങളൊന്നും വേണ്ടി വരുന്നില്ല ജാർഖണ്ഡുകാരിയായ ആ അമ്മയ്ക്ക്!ആ അമ്മ പാതിരാത്രി കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി സുഹൃത്തിനൊപ്പം കറങ്ങിയിട്ടില്ലാത്തതിനാൽ
സൈക്കോസിസ് ബാധിച്ചിരുന്നില്ല!പിന്നെന്തിന് സൈക്കോളജിസ്റ്റിന്റെ അഭിപ്രായം തേടണം?വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും മികച്ച നിലവാരമൊന്നും അവകാശപ്പെടാനില്ലാത്തതുകൊണ്ട് ഇവിടെ കുറ്റകൃത്യത്തിന്റെ തീവ്രതയും കൂടുന്നു!അതിനാൽ തന്നെ കൂട്ടുപ്രതിയായി അച്ഛനെയും അറസ്റ്റ് ചെയ്യും.കാരണം സമയോചിതമായി ഇടപ്പെട്ടില്ലല്ലോ?
ആ അമ്മയ്ക്ക് പണവും പദവിയുമുള്ള ഒരച്ഛനും രാഷ്ട്രീയപിടിപ്പാടുള്ള ഒരമ്മയും ഇല്ലാത്തരുകൊണ്ടു തന്നെ കുറ്റം ഉടനടി സമ്മതിച്ചേ തീരൂ!അതുക്കൊണ്ട് തന്നെ അറസ്റ്റും ഉടനടിയുണ്ടായി. കുഞ്ഞിനെതിരെയുള്ള കുറ്റകൃത്യത്തെ ഒരുതരത്തിലും ന്യായീക്കുന്നില്ലെങ്കിൽ കൂടി ഒരേ തരത്തിലുള്ള കുറ്റകൃത്യത്തിന് രണ്ട് തരം നീതി കാണുമ്പോൾ ഉള്ളിലുണ്ടാകുന്ന ആ ചവർപ്പ് എനിക്കുമാത്രമായിരിക്കുമോ?ശരിക്കും വെറുപ്പ് തോന്നുന്നുണ്ട് നെറികെട്ട ഈ നീതിനിർവ്വഹണത്തോട്.അതിനേക്കാളേറെ പുച്ഛം തോന്നുന്നുണ്ട് പണത്തൂക്കത്തിനൊപ്പിച്ച്,രാഷ്ട്രീയമാപിനിയിലൂടെ അളന്നുമുറിച്ച് നോക്കി വേണ്ടപ്പെട്ടവരെ സേഫ്സോണിലാക്കാൻ തത്രപ്പെടുന്ന ഒരു ഇരട്ടചങ്കിനോട്!
ജനങ്ങളുടെ രക്ഷിതാക്കളാണ് നിയമപാലകർ. ഒപ്പം ആഭ്യന്തരവകുപ്പും ഭരണവ്യവസ്ഥിതിയും!
കൊടിയുടെ നിറവും മടിയുടെ കനവും നീതിനിർവ്വഹണത്തിനു തടസ്സമാകരുത്.അങ്ങനെ വന്നാൽ ജനത്തിനു നിയമം കയ്യിലെടുക്കേണ്ടി വരും.ഒപ്പം കടക്കൂ പുറത്ത് എന്ന ആട്ട് ചൂണ്ടുവിരലിലൂടെ ,അതും ജനാധിപത്യപ്രക്രിയയിലൂടെ നല്‍കാനും കഴിയും!അങ്ങനെ വരാതിരിക്കണമെങ്കിൽ ഇത്തരം ഇരട്ടത്താപ്പുകൾ തടഞ്ഞേ തീരൂ!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍