മുസ്ലിംങ്ങളെ നാട്ടീന്ന് ഓടിച്ച് വിടാനാണെങ്കിൽ എന്തിനാണ് അവർക്ക് പുതിയ വീട് വച്ച് കൊടുക്കുകയും, ഗ്യാസ് കണക്ഷൻ എടുത്തുകൊടുക്കുകയും, ബാങ്ക് അക്കൗണ്ട് തുറന്ന് കൊടുക്കുകയും മോദി സർക്കാർ ചെയ്തത്? അനുകൂല്യങ്ങൾ നേടിയെടുക്കുവാൻ അവർ ഹാജരാക്കിയ രേഖകൾ തന്നെ അവരുടെ പൗരത്വം തെളിയിക്കുവാൻ അവരെ സഹായിക്കുകയും ചെയ്യും; പൗരത്വ പ്രക്ഷോഭത്തിന സഖാക്കൾക്ക് 500 രൂപ ദിവസക്കൂലിക്ക് ആളെ ഇറക്കേണ്ടി വരുന്നുണ്ട്; ബിജു നായർ എഴുതുന്നു
ബിജു നായർ
CAA NRC വിഷയത്തിൽ ജിഹാദികളും അന്തം കമ്മികളും പറഞ്ഞ് പരത്തിയിരിക്കുന്ന രണ്ട് നുണകളും, അവര്‍ മറച്ച് പിടിക്കാൻ ശ്രമിക്കുന്ന ഒരു സത്യവും!
ഈ CAA യും NRCയുമൊക്കെ ഉപയോഗിച്ച് ഇന്ത്യയിലെ മുസ്ലിങ്ങളെയെല്ലാം പുറത്താക്കാനാണ് മോദി സർക്കാര്‍ കോപ്പ് കൂട്ടുന്നത് എന്നാണ് ജിഹാദികളും അന്തം കമ്മികളും ഒരേ സ്വരത്തിൽ പറയുന്നത്.
അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് നമുക്കൊന്ന് നോക്കാം.
കഴിഞ്ഞ അഞ്ച് അഞ്ചര വർഷം കൊണ്ട് മോദി സർക്കാര്‍ ഒന്നര കോടി ജനങ്ങൾക്കാണ് വീട് വച്ച് കൊടുത്തത്, രണ്ടര കോടി വീടുകളാണ് വൈദ്യുതീകരിച്ച് നൽകിയത്, ഏഴ് കോടി സ്ത്രീകൾക്കാണ് സൗജന്യ ഗ്യാസ് കണക്ഷൻതരപ്പെടുത്തി കൊടുത്തത്, പത്ത് കോടി വീടുകൾക്കാണ് ശൗചാലയങ്ങൾ നിർമ്മിച്ച് കൊടുത്തത്, പതിനെട്ട് കോടി മുദ്രാ ലോണുകളാണ് അനുവദിച്ച് കൊടുത്തത്, മുപ്പത്തഞ്ച് കോടി ജനങ്ങൾക്കാണ് ബാങ്ക് അക്കൗണ്ടുകൾ എടുത്തുകൊടുത്തത്.
ഇതൊന്നും മുസ്ലിമാണോ ഹിന്ദുവാണോ എന്നൊന്നും നോക്കിയല്ല ചെയ്തുകൊടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുള്ള ഒരു പാട് മുസ്ലിങ്ങൾ നമ്മുടെ നാട്ടിലുണ്ടാകുമെന്ന് എനിക്ക് നെഞ്ചിൽ കൈ വച്ച് തന്നെ പറയുവാൻ സാധിക്കും.
അവിടെയാണ് അന്തം കമ്മികളുടെ ആദ്യത്തെ കള്ളം പൊളിയുന്നത്.
സാധാരണ നമ്മളൊരാളെ നാട്ടീന്ന് ഓടിച്ച് വിടുവാൻ പ്ലാനിടുകയാണെങ്കി, അയാൾക്ക് നമ്മുടെ ചെലവിൽ പുതിയ വീട് വച്ച് കൊടുക്കുകയും, ഗ്യാസ് കണക്ഷൻ എടുത്തുകൊടുക്കുകയും, ബാങ്ക് അക്കൗണ്ട് തുറന്ന് കൊടുക്കുകയും ഒന്നുമല്ലല്ലോ ചെയ്യുന്നത്.
അപ്പം ഇവര്‍ പറയുന്നതിൽ എന്തോ കള്ളമില്ലേ?
മാത്രവുമല്ല, ഈ അനുകൂല്യങ്ങളൊക്കെ നേടിയെടുക്കുവാൻ അവർ ഹാജരാക്കിയ രേഖകൾ തന്നെ അവരുടെ പൗരത്വം തെളിയിക്കുവാൻ അവരെ സഹായിക്കുകയും ചെയ്യും.
അതിനും മുകളിലാണ് അവര്‍ നേടിയെടുത്ത ഈ ആനുകൂല്യങ്ങൾ തന്നെ അവരുടെ പൗരത്വം സാക്ഷ്യപ്പെടുത്തുവാൻ പോകുന്നത്.സ്വന്തം പേരിൽ വീടും, ബാങ്ക് അക്കൗണ്ടും, വൈദ്യുത കണക്ഷനും, ഗ്യാസ് കണക്ഷനും, എന്തിനേറെ സർക്കാര്‍ കൊടുത്ത ഹെൽത്ത് ഇൻഷുറൻസ് കാർഡ് വരെ ഉള്ള ഒരാളെ, 'No പൗരത്വം for you!' എന്നൊക്കെ പറഞ്ഞ് ചവിട്ടി പുറത്താക്കാൻ നരേന്ദ്ര മോദിജിയല്ല ദേവേന്ദ്ര മോദിജിയുടെ അച്ഛൻ മുത്തുപ്പട്ടര് വിചാരിച്ചാ പോലും സാദ്ധ്യമല്ല.
അതൊക്കെ അന്തം കമ്മികള്‍ പറഞ്ഞ് പരത്തുന്ന ശുദ്ധ നുണകൾ മാത്രം.
ഇന്ത്യയിലെ 135 കോടി ജനങ്ങളിൽ ഒട്ട് മുക്കാൽ പേരും ഇങ്ങനെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ രേഖകൾ ഹാജരാക്കി സർക്കാർ അനുകൂല്യങ്ങൾ നേടിയെടുത്തിട്ടുള്ളവരാണ്, അതുകൊണ്ട് തന്നെ അവർക്കൊന്നും യാതൊരു വിധത്തിലുള്ള അരക്ഷിതാവസ്ഥ ബോധവും ഇല്ല എന്നുള്ളതുകൊണ്ട് തന്നെയാണ്, സഖാക്കൾക്ക് പ്രക്ഷോഭത്തിനായി 500 രൂപ ദിവസക്കൂലിക്ക് ആളെ ഇറക്കേണ്ടി വരുന്നത്. എട്ടും പൊട്ടും തിരിയാത്ത വിദ്യാർത്ഥികളെ പറഞ്ഞ് പറ്റിക്കേണ്ടി വരുന്നത്.
ഓക്കേ, ഇപ്പൊ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തിയ ചോദ്യമെന്താണെന്ന് എനിക്കറിയാം.
മേല്പറഞ്ഞ അനുകൂല്യങ്ങൾക്കെല്ലാം സർവ്വഥാ യോഗ്യരായിട്ട് പോലും, അതിന് വേണ്ടി അപേക്ഷിക്കുവാനുള്ള രേഖകളോ പാങ്ങോ ഒന്നുമില്ലാതെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന എത്രയോ കോടി ജനങ്ങളുണ്ട് ഇന്ത്യയിൽ.
അവരില്‍ ഹിന്ദുക്കളെ CAA വഴി പുനരധിവസിപ്പിച്ചിട്ട്, മുസ്ലിങ്ങളെ NRC വഴി തെരഞ്ഞ് പിടിച്ച് ചവിട്ടി പുറത്താക്കാനല്ലേ നിങ്ങളുടെ പ്ലാൻ.
അവിടെയാണ് അന്തം കമ്മികളുടെ രണ്ടാമത്തെ നുണ നമ്മള് പൊളിച്ചടുക്കുവാൻ പോകുന്നത്.
കടത്തിണ്ണകളിൽ യാതൊരു രേഖകളുമില്ലാതെ അന്തിയുറങ്ങുന്ന ഇന്ത്യക്കാർക്കൊന്നും CAA യുടെ അനുകൂല്യമൊന്നും ലഭിക്കുവാൻ പോകുന്നില്ല. അവര്‍ ഹിന്ദുക്കളായാലും ശരി, മുസ്ലിങ്ങളായാലും ശരി.
CAA യുടെ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ അവര്‍ പാക്കിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ, ബംഗ്ളദേശിലോ ജനിച്ചവരാണെന്നും, ക്രിസ്ത്യൻ, പാഴ്സി, സിഖ്,ജൈന, ബുദ്ധ, അഥവാ ഹിന്ദു മതത്തിൽ പെട്ടവരാണെന്നും, 2014 ഡിസംബർ 31 ന് മുമ്പായി ഇന്ത്യയിൽ എത്തിയവരാണെന്നും തെളിയിക്കുവാനുള്ള കള്ള രേഖകൾ ഹാജരാക്കണം.
അത്രയ്ക്ക് മാത്രം വ്യാജ രേഖകളൊക്കെ പടച്ചുണ്ടാക്കാനുള്ള പിടിപാടൊക്കെ ഉള്ളവരാണെങ്കി അവര്‍ എന്നേ പ്രധാനമന്ത്രി ആവാസ് യോജന വഴി ഒരു വീടൊക്കെ വച്ച്, അതില്‍ ഇലക്ട്രിക്സിറ്റിയും, ഗ്യാസ് കണക്ഷനും ഒക്കെ എടുത്ത്, മുദ്ര ലോൺ വഴി ഒരു സംരംഭവുമൊക്കെ തുടങ്ങി പച്ച പിടിച്ച് പോയേനേ. എന്നേ ഭാരത് മാതാ കീ ജയ് വിളിച്ച് പോയേനേം.
അതെ. ഇതൊന്നും നേടിയെടുക്കാനുള്ള യാതൊരു വിധ ചുറ്റുപാടുകളില്ലാത്ത കോടാനുകോടി ജനങ്ങൾ ഇന്നും ഇന്ത്യയിലുണ്ട് എന്നുള്ളതാണ് ഇന്ത്യയുടെ യഥാർത്ഥ പ്രശ്നം.
അതില്‍ ഹിന്ദുക്കളുമുണ്ട്, മുസ്ലിങ്ങളുമുണ്ട് എല്ലാ മതക്കാരുമുണ്ട്.
അവർക്ക് വേണ്ടിയാണ് മോദി സർക്കാർ ഇന്ന് ഇന്ത്യ ഭരിക്കുന്നത്.
ഇന്ത്യയിലെ കടത്തിണ്ണകളിലെന്നല്ല, ലോകത്തിന്റെ ഏത് മൂലയിലായിരുന്നാലും, നെഞ്ചിൽ കൈ വച്ച്, ഒരാൾ 'ഞാൻ ഇന്ത്യക്കാരനാണ്' എന്ന് പറഞ്ഞാൽ അയാളെ സഹായിക്കുവാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണ്.
യശശ്ശരീരയായ നമ്മുടെ മുൻ വിദേശകാര്യ മന്ത്രി സുഷമാ ജി അത് നമുക്ക് വളരെ വ്യക്തമായി തന്നെ കാട്ടി തന്നിട്ടുള്ളതാണ്. പല വട്ടം. മതവും ജാതിയും ഒന്നും നോക്കാതെ. അതേ ദർശനം തന്നെയാണ് ഇന്നും നമ്മളെ മുന്നോട്ട് നയിക്കുന്നത്.
ആരോരുമില്ലാത്തവരെ കണ്ടെത്തി അവർക്ക് പൗരത്വം കൊടുക്കുമെന്ന് മാത്രമല്ല, അവരുടെ തലയ്ക്ക് മീതെ ഒരു കൂരയും, അവർക്ക് ഉണ്ണാനും ഉടുക്കാനുമുള്ളത് വേറേയും കൊടുക്കുക തന്നെ ചെയ്യും.
അതിലാർക്കും യാതൊരു സംശയവും വേണ്ട.
അങ്ങനെ ചെയ്യില്ല എന്ന് പറയുന്നവര്‍ അന്തം കമ്മികളാണ്. അതവരുടെ ഈ വിഷയത്തിലെ രണ്ടാമത്തെ നുണയാണ്.
ഓക്കേ, ഇപ്പൊ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തിയ അടുത്ത ചോദ്യമെന്താണെന്ന് എനിക്കറിയാം.
ഇങ്ങനെ വഴിയേ പോകുന്നവനെയൊക്കെ വിളിച്ച് പൗരത്വം കൊടുക്കാനാണെങ്കി പിന്നെ എന്തിനാണപ്പീ നിങ്ങളീ CAA യും NRCയുമായിട്ടൊക്കെ ഇറങ്ങിയിരിക്കുന്നതെന്നല്ലേ.
അവിടെയാണ്, ഈ വിഷയത്തില്‍ അധികമാരും ചർച്ച ചെയ്യാത്ത ഏറ്റവും വലിയൊരു സത്യമുള്ളത്.
മനുഷ്യ കടത്ത് അഥവാ ഹ്യൂമൻ ട്രാഫിക്കിങ്ങ്.
ഈ അശരണരും പാവപ്പെട്ടവരുമൊക്കെ ഉള്ളത് ഇന്ത്യയില്‍ മാത്രമല്ല. ലോകത്തെമ്പാടും അവരുണ്ട്. അവരുടെ ദാരിദ്ര്യത്തെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുവാനുള്ള അധോലോക സംഘങ്ങളും.
അവരുപയോഗിക്കുന്ന ഒരു ആയുധമാണ് ഈ 'Illegal Immigration' അഥവാ നുഴഞ്ഞ് കയറ്റം.
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഇന്ന് നുഴഞ്ഞ് കയറ്റ ഭീഷണിയെ നേരിടുന്നുണ്ട്. അമേരിക്കയും, യുകെയും, ജർമ്മനിയും എല്ലാം.
ഇങ്ങനെയുള്ള നുഴഞ്ഞ് കയറ്റക്കാരെ കൈ പിടിച്ച് ഉയർത്തിക്കൊണ്ട് വരാൻ തദ്ദേശീയരായ രാഷ്ട്രീയക്കാരും കാണും എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ കോമഡി. വലിയ മാനവികതയും, മനുഷ്യസ്നേഹവുമൊക്കെയാണ് ഇവര്‍ ഇതിന് കാരണമായി പറയുന്നതെങ്കിലും ഈ നുഴഞ്ഞ് കയറ്റക്കാരുടെ വോട്ട് ബാങ്കാണ് ഇവരുടെ ലക്ഷ്യം.
അമേരിക്കയിൽ ഇത്തരത്തിലുള്ള കൂട്ടിക്കൊടുപ്പ്കാര് ഡെമോക്രാറ്റിക് പാർട്ടി എന്നാണ് അറിയപ്പെടുന്നതെങ്കിൽ ഇന്ത്യയിൽ കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ പല വകഭേദങ്ങൾ കാണുമെന്നേയുള്ളൂ.
സ്വന്തമായി രാജ്യത്തിന് വേണ്ടി യാതൊരു വിധ നല്ല കാര്യങ്ങളും ചെയ്യുവാനുള്ള പ്ലാനോ പദ്ധതിയോ ഇല്ലാത്ത ഇത്തരക്കാർ, മറ്റ് പാർട്ടികൾ പാട് പെട്ടുണ്ടാക്കുന്ന സമ്പത് സമൃദ്ധിയെ, അന്യ നാട്ടുകാർക്ക് വച്ച് നീട്ടി, അവരുടെ വോട്ട് നേടി അധികാരത്തിലെത്താം എന്ന് വ്യാമോഹിക്കുന്നു.
അവിടെയാണ്, ആ വെള്ളം അങ്ങ് വാങ്ങി വച്ചേര് മക്കളേ എന്ന് അമിത് ഷാ ജി പറഞ്ഞിരിക്കുന്നത്. CAA യും NRCയുമൊക്കെ കൊണ്ട് വന്നിരിക്കുന്നത്. അത് കണ്ട് കമ്മികളും, കൊങ്ങികളും, ജിഹാദികളുമെല്ലാം വലിയ വായിലേ നിലവിളിക്കുന്നത്.
നുഴഞ്ഞ് കയറ്റക്കാരെ തടയാനായി നമ്മള് അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. അവരുടെ കണ്ണ് വെട്ടിച്ച് അകത്ത് കടന്ന് വരുന്നവരെ തെരഞ്ഞ് പിടിച്ച് പുറത്ത് കളയാൻ അര്‍ദ്ധ സൈനികരേയും പൊലീസുകാരേയും ജോലിക്ക് വച്ചിട്ടുണ്ട്. അവർക്ക് അത്യാധുനിക ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ഏർപ്പെടുത്തി നൽകിയിട്ടുണ്ട്.
പക്ഷേ അത് മാത്രം പോര. അവരുടെ കരങ്ങൾക്ക് ശക്തി പകരുവാനായി ഇന്നാട്ടിലെ നിയമങ്ങൾക്കും നിബന്ധനകൾക്കും പല്ലും നഖവും ഉണ്ടായേ തീരൂ. അത് കാലാനുസൃതമായി പരിഷ്കരിച്ചേ തീരൂ.
ഇല്ലെങ്കി കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി, എന്ന് പറഞ്ഞ പോലുള്ള സ്ഥിതിവിശേഷമായി പോകും.
അതൊഴിവാക്കാനായി, ഈ CAA/NRC മുതലായ നിയമ ഭേദഗതികളും ചട്ട സംവിധാനങ്ങളുമെല്ലാം അത് അർഹിക്കുന്ന തന്ത്രപ്രാധാന്യത്തോട് കൂടിയും ദീർഘ വീക്ഷണത്തോട് കൂടിയും തന്നെയാണ് നമ്മള് കൊണ്ട് വന്നിരിക്കുന്നത്.
കമ്മികളും ജിഹാദികളും കൂടി ഒന്ന് രണ്ട് ബസ് കത്തിച്ചാലോ, നാല് ട്രെയിനിന് കല്ലെറിഞ്ഞാലോ, അത് കണ്ട് നമ്മളങ്ങ് പേടിച്ച് പിന്മാറുമെന്ന് കരുതിയിരിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.
നിങ്ങൾക്ക് ബിജെപി എങ്ങനെയുള്ള പാർട്ടിയാണെന്ന് അറിഞ്ഞൂടാ. അമിത്ഷാ ജി എത്തരത്തിലുള്ള നേതാവാണെന്ന് അറിഞ്ഞൂടാ. മോദിജി എത്ര വലിയൊരു സംഭവമാണെന്ന് അറിഞ്ഞൂടാ.
അതൊക്കെ പഠിച്ചിട്ട് നിങ്ങള്‍ വിമർശിക്കൂ സുഹൃത്തേ. അതല്ലേ അതിന്റെയൊരു ശരി?
ഇനിയെനിക്ക് പറയുവാനുള്ളത് രാഷ്രീയമേതുമില്ലാത്ത, ഇന്ത്യയെ സ്നേഹിക്കുന്ന മലയാളികളോടാണ്.
നല്ലോരു അവധി ദിവസമായിട്ട് നാളെ നിങ്ങള്‍ ചങ്ങലയ്ക്കിടാണെന്നും മറ്റും പറഞ്ഞ്, വെയില് കൊണ്ട് മുഖം കറുക്കാനും, ചൂട് കൊണ്ട് കരിഞ്ഞ് വാടാനുമൊന്നും പോകരുതേ.
വല്ല അമ്പലത്തിലും പള്ളിയിലുമൊക്കെ പോയി പ്രാർത്ഥിക്കേ, ബന്ധു ജനങ്ങളെ സന്ദര്‍ശിക്കേ, വല്ല ബുക്കും പേപ്പറുമൊക്കെ വായിച്ച് വിവരം വർദ്ധിപ്പിക്കേ, അങ്ങനെ നിങ്ങൾക്ക് ഗുണം കിട്ടുന്ന എന്തെങ്കിലുമൊക്കെ ചെയ്താട്ടെ.
ഇന്ത്യയുടെ ജനാധിപത്യം, ഭരണഘടന, ഭാവി ഇതെല്ലാം കഴിഞ്ഞ എഴുപത് വർഷത്തെക്കാളേറെ മെച്ചപ്പെട്ട രീതിയിൽ ഇന്ന് മോദിജിയുടെ കയ്യിൽ സുരക്ഷിതമാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണ്!
ഇത് ഞാൻ പറഞ്ഞതല്ല. ലോകത്തിലെ ഏറ്റവും വലിയ സംരംഭകനായ ജെഫ് ബെസോസ് പറഞ്ഞതാണ്.
ഇന്ത്യയുടെ ആ ഒരു നല്ല ഭാവി കാണാനുള്ള വോട്ട് നിങ്ങള്‍ ചെയ്തു കഴിഞ്ഞു.
ഇനി അത് കാണാനുള്ള ക്ഷമ കൂടി നിങ്ങള്‍ കാണിക്കണം.
ബാക്കിയെല്ലാം ഞങ്ങളേറ്റു.
അല്ല, മറ്റ് രാജ്യക്കാർക്ക് ഇന്ത്യയിലേയ്ക്ക് വരാൻ അത്ര താത്പര്യമാണെങ്കില്‍, ജെഫ് ബെസോസ് വന്നത് പോലെ ഫ്ളൈറ്റിൽ കേറി വരട്ടെ. അരുതേ... നുഴഞ്ഞ് കയറരുതേ... എന്ന് മാത്രമേ നമ്മള് പറയുന്നുള്ളൂ .
നിങ്ങൾക്കെല്ലാവർക്കും വളരെയേറെ അഭിമാനത്തോടു കൂടെ സ്നേഹം നിറഞ്ഞ റിപ്പബ്ലിക്ക് ദിനാശംസകൾ അർപ്പിച്ച് കൊള്ളട്ടെ!
ജയ് ഹിന്ദ്!
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍