സർപ്പദോഷം എന്നൊരു അഖിലേന്ത്യാ ഉഡായിപ്പ് ഉണ്ട്; അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു എക്സ്ക്ലൂസീവ് ഷോറൂം ആലപ്പുഴ ജില്ലയിൽ കാണാനാവും; അന്ധവിശ്വാസങ്ങൾ കുറ്റകൃത്യങ്ങളുടെ ഇന്ധനശക്തിയായി മാറുന്ന രാജ്യാന്തര മോഡൽ കേരളത്തിലും വ്യാപകമാണ്; അന്ധവിശ്വാസങ്ങളുടെ അനോഫിലസ് കൊതുകുകളായി മാധ്യമങ്ങൾ മാറിയിട്ടുണ്ട്; സി രവിചന്ദ്രൻ എഴുതുന്നു; കടിയേറ്റ ജനത
സി രവിചന്ദ്രൻ
കടിയേറ്റ ജനത
(1) കഴിഞ്ഞവർഷം ഇതേ സമയം ബാങ്കിൽ നിന്ന് കിട്ടിയ ജപ്തി നോട്ടീസ് പൂജവെച്ച് അത്യാഹിതത്തിലേക്ക് നടന്നുകയറിയ ഒരു കുടുംബത്തെ കുറിച്ച് കേരളം ചർച്ച ചെയ്തിരുന്നു. ബാങ്കുകൾക്കെതിരെ വിഷംചീറ്റിയും അവരുടെ കെട്ടിടങ്ങൾ അടിച്ചു തകർത്തും അന്നു പലരും കരുത്തുകാട്ടി. ഭാര്യയെ നശിപ്പിക്കാൻ ഒരാൾ നടത്തിയ സമാനതകളില്ലാത്ത ക്രൂരകൃത്യത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ. കൊല്ലാനായി വിഷപാമ്പിനെ ഉപയോഗിച്ചു എന്നതാണ് കൊല്ലത്ത് അഞ്ചലിലെ കൊലപാതകത്തെ സവിശേഷമാക്കുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുന്ന കഥകൾ സിനിമയിലും സീരിയലിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും നിത്യജീവിതത്തിൽ കേരളീയർക്ക് അത്ര പരിചയമില്ലാത്ത ഒന്നാണല്ലോ. ഐ.വി ശശി സംവിധാനം ചെയ്ത കരിമ്പിൻ പൂവിനക്കരെ(1985) എന്ന ചിത്രത്തിൽ സമാനമായ ഒരു രംഗമുണ്ട്. അന്ന് അഞ്ചൽ കേസിലെ പ്രതി ജനിച്ചിട്ടില്ല.
(2) ക്രിമിനൽ സ്വാഭാവം ഉള്ളവരിൽ പലപ്പോഴും സാമാന്യബുദ്ധിയും മാനുഷികവികാരങ്ങളും വേണ്ടത്ര തോതിൽ പ്രവർത്തിച്ചേക്കില്ല എന്നതിന്റെ തെളിവാണ് (അപവാദങ്ങൾ ഇല്ലെന്നല്ല) ഈ കുറ്റകൃത്യനിർവഹണവും. വൈക്കോൽ ലോറിപോലെ പോകുന്നിടത്തെല്ലാം ടൺ കണക്കിന് തെളിവുകൾ വാരി വിതറിയാണ് പ്രതി കുറ്റകൃത്യം നിർവഹിച്ചത്. അപ്പോഴും പ്രസ്തുത തെളിവുകളെല്ലാം ഒട്ടിച്ചുവെച്ച് ശിക്ഷ വാങ്ങിക്കൊടുക അത്ര എളുപ്പമായിരുന്നില്ല. കൊല നടത്താൻ ഉപയോഗിച്ച ജീവികളാണ് നിയമത്തിന് വെല്ലുവിളി ഉയർത്തുന്നത്. എങ്കിലും കടിച്ച മൂർഖന്റെ ശവശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയത് വിഷപ്പല്ലുണ്ടെന്ന് സ്ഥിരീകരിച്ചത് വിലപെട്ട തെളിവാണ്. പാമ്പിന്റെ ജഡം അവിടെ നിന്ന് മാറ്റാനോ കുറഞ്ഞപക്ഷം സിനിമാക്കഥ മാതൃകയിൽ പകരം മറ്റെന്തെങ്കിലും വിഷമില്ലാത്ത ഇനത്തെ അവിടെ നിക്ഷേപിക്കാനോ പ്രതി തുനിഞ്ഞില്ല എന്നത് കൗതുകകരമാണ്. 'തെളിവുകൾ നശിപ്പിക്കാത്ത പ്രതി' എന്നത് ഒരു അപൂർവ സാധ്യതയാണ്. എങ്കിലും ഈ കേസിൽ വെല്ലുവിളികൾ ഇനിയുമുണ്ട്.
(3) ആറുമാസം ഭർത്താവ് കൊണ്ടുവരുന്ന പാമ്പിനെ കാത്തിരുന്ന നിർഭാഗ്യവതിയായ ആ പെൺകുട്ടിയുടെ കഥ ഗ്രീക്ക് ദുരന്തകഥകളെ വെല്ലുന്നതാണ്. ഭർത്താവിന്റെ വാക്കുംപ്രവർത്തിയും അവളൊരിക്കലും തെറ്റിദ്ധരിച്ചിരുന്നില്ല എന്നതാണ് ദയനീയം. എലിയെ കൊല്ലാനായി പതിനായിരം രൂപയുടെ പാമ്പിനെ വിൽക്കുന്നവർ വിദൂഷകവേഷമണിയുന്ന ഈ കേസിൽ മലയാളി സമൂഹം ഇടപെടുന്നത് തങ്ങൾക്കില്ലാത്ത എന്തോ ചിലത് പ്രതികളിൽ ഉണ്ടെന്ന അവകാശവാദത്തോടെയാണ്. കേരള സമൂഹത്തിന് ഒരു യാഥാർത്ഥ്യ പരിശോധന (reality check) അത്യാവശ്യമാണ്. മാലാഖമാരായി സ്വയംവിലയിരുത്തി കളിച്ചിട്ട് കാര്യമില്ല. യാഥാർത്ഥ്യബോധമില്ലാത്ത ലോകവീക്ഷണമാണ് സമൂഹത്തെ തളർത്തുന്നത്. വ്യക്തിതലം മുതൽ ഭരണനിർവഹണംവരെ അത് മുഴച്ചുനിൽക്കുന്നു. അഞ്ചൽ കേസിന്റെ എല്ലാ തലങ്ങളിലും ഇത് പ്രകടമാണ്.
(4) കൂടത്തായിലെ വിഷംകൊടുത്തുള്ള കൂട്ടക്കൊലകൾക്ക് ശേഷം 'ചായയിൽ സൈനയിഡ് ഉണ്ടോ'എന്ന് കളിയായി ചോദിക്കുന്ന ഭർത്താക്കന്മാരിൽ നിന്ന് 'മുറിയിൽ പാമ്പൊന്നും ഇല്ലല്ലോ അല്ലേ' എന്ന കുസൃതിചോദ്യം ചോദിക്കുന്ന ഭാര്യമാരിലേക്ക് സാമൂഹ്യവിനിമയങ്ങൾ മാറിയെന്നല്ലാതെ കേരളസമൂഹത്തിന്റെ അടിസ്ഥാന സ്വഭാവത്തെ തെല്ലും ഉലയ്ക്കാൻ അഞ്ചൽ കേസിനും കഴിയുമെന്ന് തോന്നുന്നില്ല. വ്യക്തിക്ക് വിലയില്ലാത്ത, ചാപ്പസംസ്കാരത്തിൽ ആനന്ദിക്കുന്ന ഒരു സമൂഹത്തിൽ നിന്ന് ഇത്തരം നിരീക്ഷണങ്ങൾ അസാധാരണമല്ല. നമ്മുടെ മുഖ്യധാരാ രാഷ്ടീയ ആശയങ്ങളെല്ലാംതന്നെ കളക്റ്റിവിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമാണ്. വിവാഹം എന്ന സ്റ്റാർട്ട് അപ്പ് സംരംഭത്തെ സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഇപ്പോഴും അതിമാരകമാണ്.
(5) പണ്ട് പബ്ലിക് സർവീസ് കമ്മീഷനിൽ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാലം. പുതിയ ജീവനക്കാർക്കുള്ള ഇൻസർവീസ് കോഴ്സ് നടക്കുന്നു. ക്ലാസെടുത്ത രസികയായ ഒരു ഉന്നത ഉദ്യോഗസ്ഥയുടെ തമാശ ഇങ്ങനെ: ''നിങ്ങൾ ഇപ്പോൾ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റാണ്. നിങ്ങൾക്ക് ഈ സ്ഥാപനത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും നിങ്ങൾക്ക് ചെയ്യാൻ ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല എന്നൊക്കെയാവും ധരിച്ചിരിക്കുന്നത്. നാളെ രാവിലെ ഞാനുൾപ്പടെയുള്ള 650 പേർ ഒറ്റയടിക്ക് ലീവെടുക്കുകയോ വിരമിക്കുകയോ കൊല്ലപെടുകയോ ചെയ്താൽ നിങ്ങളാണ് പുതിയ പി.എസ്.സി സെക്രട്ടറി! അതോർത്ത് വേണം ഈ ക്ലാസിൽ ഇരിക്കാൻ..'' പുതിയതായി റിക്രൂട്ട് ചെയ്യപെട്ടവർ ക്ലാസിൽ ശ്രദ്ധിക്കാനായി അവർ പറഞ്ഞ അതിശയോക്തിപരമായ ഈ തമാശ ഗൗരവമായി കാണുന്നവരാണ് കേരള സമൂഹത്തിൽ നല്ലൊരു പങ്കും എന്നു തോന്നിയിട്ടുണ്ട്.
(6) മുന്നിലും മുകളിലുമുള്ള ആളുകൾ നശിച്ചാൽ അവർ അനുഭവിക്കുന്നതെല്ലാം തനിക്ക് സ്വന്തമാകും എന്ന ചിന്ത പല സങ്കുചിത മനസ്സുകളെയും ആഴത്തിൽ ഭരിക്കുന്നു. ഇതൊരു മതാത്മക പ്രാർത്ഥനയാണ്. ശിക്ഷാഭീതി മൂലമാണ് ജനം കൂട്ടത്തോടെ കുറ്റകൃത്യത്തിലേക്ക് വഴുതിവീഴാത്തത്. കൂടത്തായിലും അഞ്ചലിലും പ്രതികൾ ചെയ്തതും മറ്റൊന്നല്ല. ആദ്യമൊക്കെ, 'തടസ്സങ്ങൾ' ഒഴിവായി കിട്ടാൻ കഠിനമായി പ്രാർത്ഥിക്കുകയും പരിഹാരക്രിയകൾ ചെയ്യുകയും ചെയ്തിട്ടുണ്ടാവും. ഒന്നും നടക്കാതെ വന്നപ്പോഴാണ് ദൈവം കളിക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക. അവിശ്വാസികളാണെങ്കിൽ ഈ ഘട്ടത്തിൽ സമയവും പണവും ഊർജ്ജവും ലാഭിക്കാം :) ആരെയെങ്കിലും ഇല്ലാതാക്കിയാൽ അവർക്കുള്ളതെല്ലാം നിങ്ങൾക്ക് ലഭിക്കും എന്നത് ഒരു അന്ധവിശ്വാസമാണ്. അങ്ങനെ കിട്ടണമെന്നില്ല എന്നു മാത്രമല്ല പലപ്പോഴും വിപരീതഫലത്തിന് സാധ്യതയുണ്ടെന്ന യാഥാർത്ഥ്യബോധം ഉരുത്തിരിയണം. അന്യനെ സഹിക്കാൻ പഠിക്കണം. അറിവും സമ്പത്തുമല്ല മറിച്ച് ഇത്തരം ലളിതമായ തിരിച്ചറിവുകളും സഹിഷ്ണുതാബോധവുമാണ് നാം ജീവിക്കുന്ന ലോകത്തെ മെച്ചപെട്ട ഇടമാക്കുക. അന്യരാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ നിങ്ങൾ നരകമാണ്; നിങ്ങൾക്കും മറ്റുള്ളവർക്കും.
(7) മതപരമായ അന്ധവിശ്വാസങ്ങളുടെ പതിവ് സാന്നിധ്യമാണ് ഈ കേസിൽ ശ്രദ്ധയമായി തോന്നിയ മറ്റൊരു കാര്യം. ആദ്യത്തെ പാമ്പ് കടി സ്വാഭാവിക സംഭവമായി എല്ലാവരും കരുതിയിട്ടുണ്ടാവും. എങ്കിലും സംശയിക്കാനുള്ള നിരവധി കാരണങ്ങൾ അവിടെയുണ്ടായിരുന്നു. അന്ന് യുവതി കൊല്ലപെട്ടിരുന്നുവെങ്കിൽ ഒരുപക്ഷെ എല്ലാം അവിടെ തീർന്നേനെ എന്നു പറയാനാവില്ല. എങ്കിലും പരാജയപെട്ട ആദ്യശ്രമമായിരുന്നു പ്രതിയുടെ ഏറ്റവും മികച്ച പ്രകടനം! അതിന് മുമ്പും ശേഷവും പല തവണ യുവതിയുമായി ബന്ധപെട്ട സ്ഥലങ്ങളിൽ പാമ്പിന്റെ സാന്നിധ്യമുണ്ടായി. സർപ്പദോഷം എന്നൊരു അഖിലേന്ത്യാ ഉടായിപ്പ് ഉണ്ട്. അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു എസ്ക്യൂസീവ് ഷോറൂം ആലപ്പുഴ ജില്ലയിൽ കാണാനാവും. സാധാരണ പാമ്പല്ല സർപ്പം എന്നൊക്കെയാണ് സങ്കൽപ്പം. മഹാഭാരതകഥയിൽ തക്ഷകൻ പരീക്ഷിത്തിനെ കൊന്നതുപോലെ സർപ്പശാപം ഏറ്റവരെ പാമ്പ് ഏതറ്റംവരെയും പിന്തുടരുമത്രെ!
(8) കൊല്ലപെട്ട യുവതിയെ ചുറ്റിപ്പറ്റി നിരന്തരം പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന വാർത്തകൾ 'വിശ്വാസപൂർവം' സ്വീകരിക്കാൻ അവളുടെ ബന്ധുക്കൾ തയ്യാറായിട്ടുണ്ടാവണം. രണ്ടാമതു കടിച്ചിട്ടും ഈ വിശ്വാസം അവർ കയ്യൊഴിഞ്ഞിരുന്നില്ല എന്നുവേണം കരുതാൻ. പ്രതിയും സംഘവും ഇതേ സിദ്ധാന്തം പ്രത്യക്ഷത്തിലും പരോക്ഷമായും പ്രസരിപ്പിച്ചിരുന്നു എന്നു വ്യക്തമാണ്. എന്തുകൊണ്ട് വീണ്ടും പാമ്പുകൾ ഒരു വ്യക്തിയെ മാത്രം തേടി വരുന്നു എന്ന കപട ചോദ്യത്തിന് ഇതല്ലാതെ മറ്റൊരു വായടപ്പൻ വിശദീകരണം അസാധ്യമാണല്ലോ! സംഗതി പറഞ്ഞുവരുമ്പോൾ മുജ്ജന്മ സിദ്ധാന്തവും കർമ്മദോഷവുമൊക്കെയാണ്. അഡീഷണൽ സെക്രട്ടറി ലെവലുള്ള ആൾക്കാർ വരെ ആസുരപൂർവം ആഘോഷിക്കുന്ന യമണ്ടൻ മതാശയം! ചോദ്യം തന്നെ തെറ്റാണെന്ന് മനസ്സിലാക്കാൻ കഴിയാത്തതാണ് ഇവിടെ യഥാർത്ഥപ്രശ്നം. അങ്ങനെ പാമ്പ് ഒരാളെ സ്ഥിരമായി തേടിവരുന്നില്ല. തേടിവരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം കേവലമായ ന്യായവൈകല്യം മാത്രമാണ്.
(9) പ്രദേശനിവാസി കൂടിയായ വനിതകമ്മീഷൻ അംഗം പോലും പറഞ്ഞത് അത്തരം മതസിദ്ധാന്തങ്ങൾ എടുത്തു വീശുമോ എന്ന് ഭയപെട്ടതിനാലാണ് ആദ്യഘട്ടത്തിൽതന്നെ സംശയം തോന്നിയിട്ടും താൻ കേസുമായി മുന്നിട്ടിറങ്ങാതിരുന്നത് എന്നാണ്. എല്ലാവരും സ്വന്തം ചക്കര അന്ധവിശ്വാസങ്ങളെ താലോലിക്കുകയും അന്യന്റെ വിശ്വാസങ്ങളെക്കുറിച്ച് മൗനംപാലിക്കുകയും ചെയ്യുന്നത് സാധാരണയാണ്. മതസൗഹാർദ്ദം ഒരു പരസ്പര സഹകരണ സഹായ സംഘമാണല്ലോ. കേസിൽ ഉൾപെട്ട ഇരുകൂട്ടരും കുറെയേറെ നാട്ടുകാരും മൊത്തമായും ചില്ലറായായും സർപ്പദോഷം എന്ന അന്ധവിശ്വാസം പങ്കിട്ടിരുന്നു എന്നുവേണം കരുതാൻ. ബുദ്ധിശക്തിയും യാഥാർത്ഥ്യബോധവും പണയംവെക്കാത്ത ഒന്നോ രണ്ടോ പേർ കൊല്ലപെട്ട യുവതിയുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരു കൊലപാതകമാണ് അഞ്ചലിൽ നടന്നത്.
(10) അന്ധവിശ്വാസങ്ങൾ കുറ്റകൃത്യങ്ങളുടെ ഇന്ധനശക്തിയായി മാറുന്ന രാജ്യാന്തര മോഡൽ കേരളത്തിലും വ്യാപകമാണ്. കഴിഞ്ഞ 10 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ നിരവധി ആത്മഹത്യകളും കൊലപാതകങ്ങളും മതാത്മക മനസ്സുകളുടെ അന്ധവിശ്വാസങ്ങളുടെ ഉദ്പ്പന്നമായിരുന്നു. സർപ്പദോഷമുള്ള സ്ത്രീ പാമ്പുകടിയേറ്റു മരിച്ചു എന്നൊക്കെ പറയുമ്പോഴേക്കും കിളി പോകുന്നവരാണ് ജനതയിൽ ഭൂരിപക്ഷവും. പക്ഷെ മാധ്യമങ്ങൾ സ്ഥിരം മാന്തി തളരുന്ന് മറ്റേതോ മേഖലകളിലാണ്. പ്രതി ഏതോ അന്യഗ്രഹജീവിയാണ്, നമ്മളാരും ഇങ്ങനെയല്ലല്ലോ എന്നൊക്കെയാണ് വിലാപങ്ങൾ! അന്ധവിശ്വാസങ്ങളുടെ അനോഫിലസ് കൊതുകുകളായി കേരളത്തിലെ മാധ്യമങ്ങൾ മാറിയിട്ടുണ്ട്. പല കുറ്റകൃത്യങ്ങളിലും ഗണ്യമായ സംഭാവന ചെയ്യാൻ അവർക്ക് സാധിക്കുന്നു. ആധുനിക സങ്കേതികവിദ്യയുടെ കനത്ത പിൻബലമുണ്ടായിട്ടും ഗുണപരമായ വളർച്ച ഏറ്റവും കുറച്ച് മാത്രം ദൃശ്യമാകുന്ന ഒരു മേഖലയായി മാധ്യമങ്ങൾ നിലകൊള്ളുകയാണ്. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ അതല്ലേ ശരിക്കും 'ഞെട്ടിപ്പിക്കുന്ന വാർത്ത'?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്