പിണറായി സർക്കാർ കൊണ്ടു വരുന്ന ചർച്ച് ആക്ട് ബില്ലിന്റെ ഗൂഢലക്ഷ്യം; സഭാസ്വത്തുക്കളുടെ നടത്തിപ്പ് കാനോൻ നിയമങ്ങളനുസരിച്ച് നിർവഹിക്കാനുള്ള അടിസ്ഥാനപരമായ അവകാശം സഭക്കാണ്; അത് ബാഹ്യ സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ കൊണ്ടു വരുന്നത് അംഗീകരിക്കാനാവില്ല: ചർച്ച് ആക്ട് ക്രൈസ്തവസഭകളെ തകർക്കും: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു
ടോണി ചിറ്റിലപ്പിള്ളി
ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ മാറ്റാൻ പാർലമെന്റിനു പോലും കഴിയില്ലെന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം ഭരണഘടനയുടെ 26-ാം വകുപ്പിൽ നിസ്സംശയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ ക്രൈസ്തവ സഭകളുടെ മുഴുവൻ സ്വത്തുക്കളും പിടിച്ചെടുത്ത് ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ നടത്തിപ്പ് രാഷ്ട്രീയപ്പാർട്ടികളെ ഏൽപ്പിക്കുകയുമാണ് പിണറായി സർക്കാർ കൊണ്ട് വരുന്ന ചർച്ച് ആക്റ്റ് ബില്ലിന്റെ ഗൂഢലക്ഷ്യമെന്ന് മനസിലാക്കുന്നു .
പൊതു ജീവിത ക്രമം, ധാർമികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി ജനങ്ങളിലെ ഏതു വിഭാഗത്തിനും എല്ലാ മതവിഭാഗങ്ങൾക്കും താഴെ പറയുന്ന അവകാശങ്ങളുണ്ട്. 1 ) മതസ്ഥാപനങ്ങളും ചാരിറ്റബിൾ സ്ഥാപനങ്ങളും സ്ഥാപിക്കാനും നടത്താനുമുള്ള അവകാശം,2 ) മതപരമായ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള അവകാശം, 3 ) സ്ഥാവര, ജംഗമ സ്വത്തുക്കൾ സമ്പാദിക്കാനും കൈവശം വയ്ക്കാനുമുള്ള അവകാശം, 4 ) നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് അത്തരം സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം.'
ഒന്നാമത്തെ പോയിന്റിൽ പറയുന്ന 'സ്ഥാപിക്കാനും നടത്താനുമുള്ള ' എന്നീ രണ്ടു വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കണം. സ്ഥാപനങ്ങൾ നടത്താനുള്ള അവകാശത്തിൽ അന്തർലീനമാണ് അവയെ ഭരിക്കാനുള്ള അവകാശവും. 26-ാം വകുപ്പ് സ്ഥാവര, ജംഗമ വസ്തുക്കൾ സമ്പാദിക്കാനും സ്വന്തമാക്കാനുമുള്ള അവകാശം ഉറപ്പുനൽകുമ്പോൾ, അവയെ നിലവിലുള്ള നിയമങ്ങൾക്കനുസരിച്ചു ഭരിക്കാനുമുള്ള അവകാശവും ഉൾപ്പെടുന്നു.
ഈ അവകാശങ്ങൾ ഏതെങ്കിലും മതവിഭാഗം പൊതു ജീവിതക്രമത്തിനും ധാർമികതയ്ക്കും ആരോഗ്യത്തിനും ഹാനികരമായ വിധത്തിൽ വിനിയോഗിക്കുന്നുണ്ടെങ്കിലേ അവയെ നിയന്ത്രിക്കാനോ വെട്ടിച്ചുരുക്കാനോ സംസ്ഥാനത്തിന് കഴിയൂവെന്ന് 26-ാം വകുപ്പ് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ക്രിസ്ത്യൻ സഭാ സ്ഥാപനങ്ങളൊ അവയുടെ സ്വത്തുക്കളൊ പൊതു ജീവിതക്രമത്തിനോ ധാർമികതയ്ക്കോ വിരുദ്ധമായി നടത്തുന്നതായി ബില്ലിന്റെ നിർദ്ദേശകർ പറയുന്നില്ല. അതേസമയം 'സഭയുടെ സ്വത്തുക്കളുടെ നടത്തിപ്പിൽ കൂടുതൽ ജനാധിപത്യ സ്വഭാവവും കാര്യക്ഷമതയും നീതിയും കൊണ്ടുവരിക'യെന്നതാണ് ബില്ലിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇക്കാര്യങ്ങളുടെ പേരിൽ രാജ്യത്തെ മതവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന അടിസ്ഥാന അവകാശങ്ങൾ നിയന്ത്രിക്കാനോ വെട്ടിച്ചുരുക്കാനോ സംസ്ഥാന സർക്കാരിനെ ഭരണഘടന അനുവദിക്കുന്നില്ല.
അതേ സമയം, സഭാസ്വത്തുക്കളുടെ നടത്തിപ്പ് കാനോൻ നിയമങ്ങളനുസരിച്ച് നിർവഹിക്കാനുള്ള അടിസ്ഥാനപരമായ അവകാശം സഭയ്ക്കുണ്ട്. ആ കാനോൻ നിയമം പൊതു ജീവിതക്രമത്തിനോ ധാർമികതയ്ക്കോ ആരോഗ്യത്തിനോ ഹാനികരമാകുന്നുണ്ടെങ്കിലേ, അതിന്റെ പേരിൽ സംസ്ഥാനത്തിന് സഭാകാര്യങ്ങളിൽ ഇടപെടാനാകൂ. ബില്ലിന്റെ നിർദ്ദേശകർ അത്തരം ആരോപണങ്ങൾ ഉയർത്തിയിട്ടില്ല. അതുകൊണ്ട് ഈ ബിൽ ഭരണഘടനാ വിരുദ്ധവും 26-ാം വകുപ്പിന്റെ നിഷേധവുമാണ്. ഭരണഘടനയുടെ അന്തഃസത്തയായ മതനിരപേക്ഷതയ്ക്ക് വിരുദ്ധവുമാണ്.
സഭയുടെ സ്വത്തുക്കളുടെ നടത്തിപ്പിന് വ്യക്തമായ കാനോൻ ചട്ടങ്ങളുണ്ട്. ആ നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ തക്കതായ പരിഹാരമാർഗങ്ങളും കാനോൻ നിയമസംഹിതയിലുണ്ട്. സഭാസ്വത്തുക്കളുടെ രജിസ്റ്റ്രേഷൻ, കൈമാറ്റം, പിന്തുടർച്ചാവകാശം, നികുതിയെടുക്കൽ തുടങ്ങിയ കാര്യങ്ങളൊക്കെ സിവിൽ നിയമങ്ങൾക്ക് വിധേയമായാണ് നടത്തിപ്പോരുന്നത്. ആ നിയമങ്ങൾ പാലിക്കുന്നുമുണ്ട്. സഭാസ്ഥാപനങ്ങളുടെയും അവയുടെ സ്വത്തുക്കളുടെയും നടത്തിപ്പിൽ ഇടപെടാനുള്ള ശ്രമത്തെയാണ് ക്രൈസ്തവ സമൂഹം എതിർക്കുന്നത്.
കത്തോലിക്കാസഭയുടെ സ്വത്തുക്കളുടെ അവകാശം രൂപതാ ബിഷപ്പിലാണ് നിക്ഷിപ്തമായിരിക്കുന്നതെങ്കിലും അതിന്റെ വിനിയോഗം ഓരോ ഇടവക വികാരിയിലൂടെയുമാണ് നടക്കുന്നത്. ഇതിന്റെ ഓരോ ഘട്ടത്തിലും ഇടവകാംഗങ്ങളും അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പങ്കാളികളാണ്. ഓരോ ഇടവകയിലുമുള്ള പാരിഷ് കൗൺസിലും പ്രതിനിധിയോഗവും പള്ളിയോഗവും രൂപതാതലത്തിലുള്ള പാസ്റ്ററർ കൗൺസിലും വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നവയാണ്. സഭയിൽ കാലങ്ങളായി നിലനിൽക്കുന്ന ജനാധിപത്യ രീതിയാണിത്. കുടുംബങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും മതവിഭാഗങ്ങൾക്കും രാഷ്ട്രീയാർഥത്തിലുള്ള ജനാധിപത്യ രീതി പൂർണരൂപത്തിൽ അപ്രായോഗികമാണ്.
കാലം നല്ലതെന്നു അടിവരയിട്ട ഈ സമ്പ്രദായം തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല; ബില്ലിൽ പറയുന്നതുപോലെ ഈ സമ്പ്രദായത്തിനു പകരം മറ്റൊന്നു കൊണ്ടുവരണമെന്ന് സഭയുടെ ഏതെങ്കിലും ഔദ്യോഗിക ബോഡിയോ വേദികളോ ആവശ്യപ്പെട്ടിട്ടുമില്ല.ഇനി നിലവിലുള്ള സംവിധാനത്തിൽ മാറ്റം വേണമെന്നുണ്ടെങ്കിൽ, അക്കാര്യം ഉന്നയിക്കപ്പെടേണ്ടത് സഭയ്ക്കുള്ളിലാണ്; അതു പരിഗണിക്കേണ്ടത് സഭയിലെ അധികൃതരാണ്. സഭയിലെ വിവിധ തലങ്ങളിലാണ് കൂടുതൽ ജനാധിപത്യവും കാര്യക്ഷമതയും സംബന്ധിച്ച ചർച്ചകളും ആലോചനകളും നടക്കേണ്ടത്. കൂടുതൽ ജനാധിപത്യവും കാര്യക്ഷമതയും എന്ന മറവിൽ നിയമനിർമ്മാണം നടത്താൻ സർക്കാരിന് അവകാശമില്ല.
മറ്റു ചില മതവിഭാഗങ്ങളുടെ സ്വത്തുക്കളുടെ ഭരണത്തിന് സർക്കാർ നിയമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ, അതു ക്രൈസ്തവ സഭാ സ്വത്തുക്കളുടെ നിയന്ത്രണത്തിനുള്ള ന്യായീകരണമല്ല. ചരിത്രപരമായ കാരണങ്ങളാലാണ് ആ മതവിഭാഗങ്ങളുടെ കാര്യത്തിൽ സ്വാതന്ത്ര്യപ്രാപ്തിയുടെ കാലത്ത് നിയമങ്ങൾ വേണ്ടിവന്നത്. സഭയുടെയും സഭാ സ്വത്തുക്കളുടെയും കാര്യത്തിൽ അത്തരം കാരണങ്ങൾ നിലനിൽക്കുന്നില്ല. നാടുവാഴിത്തവും രാജഭരണവും അവസാനിച്ചപ്പോൾ അവരുടെ സ്വത്തുക്കളുടെ ഭരണവും അവകാശവും സർക്കാരിലേക്ക് സ്വാഭാവികമായും വന്നുചേരുകയായിരുന്നു. സഭയുടെയും സഭാസ്ഥാപനങ്ങളുടെയും സ്ഥിതി അതല്ല.
ഭരണഘടന 26-ാം വകുപ്പ് പ്രകാരം ക്രൈസ്തവർക്ക് ഉറപ്പു നൽകുന്ന അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കാൻ ശ്രമിക്കുന്നതിനു പകരം, ജനങ്ങൾക്ക് കൂടുതൽ ജനാധിപത്യപരവും കാര്യക്ഷമവും നീതിപൂർവവുമായ ഭരണം കാഴ്ചവയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്.വ്യവസ്ഥാപിതവും സുതാര്യവുമായ രീതിയിലാണ് നൂറ്റാണ്ടുകളായി സഭയിലെ വസ്തുവകകൾ കൈകാര്യം ചെയ്യപ്പെടുന്നത്. അത് ബാഹ്യ സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിൽ കൊണ്ടു വരുന്നത് അംഗീകരിക്കാനാവില്ല. പ്രശ്ന പരിഹാരത്തിനും തർക്ക നിവാരണത്തിനും സഭയിൽ ആവശ്യമായ വേദികൾ ഉണ്ട്. .
സഭയുടെ സ്വത്തുക്കൾ പൈതൃകമായി തലമുറകൾ മറിഞ്ഞു വന്നതാണ്. മതസംഭാവനകളും ഭക്തരുടെ നേർച്ചകാഴ്ചകളുമായി സ്വരൂപിച്ച സ്വത്തുക്കളാണ്.തലമുറകളായി സംഭാവനകൾ കിട്ടി സ്വരൂപിച്ചിട്ടുള്ളതാണ്.ക്രൈസ്തവ സഭാ സ്ഥാപനത്തോളം പഴക്കം ഉള്ള സഭകൾ കേരളത്തിൽ ഉണ്ട്. ഇത്രയും നൂറ്റാണ്ടുകൾ ആയി വിശ്വാസികൾ സ്വരുക്കൂട്ടിയതാണ് സഭകളുടെ സ്വത്തുക്കൾ. ക്രൈസ്തവ സഭകളുടെ മതപരവും ആന്തരികവുമായ കാര്യങ്ങളിലേക്കു കടന്നു കയറാനുള്ള നീക്കം പ്രതിഷേധാർഹമാണ്. രാജ്യ നിയമങ്ങളും സഭാ നിയമങ്ങളും അനുസരിച്ച് സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്തു പോരുന്നതിനാൽ പുതിയ നിയമ നിർമ്മാണത്തിന് പ്രസക്തിയില്ല. നിർദിഷ്ട ബില്ലിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളും ഗൂഢ അജൻഡകളും ഉണ്ട്.
സഭകളുടെ ഭരണഘടനാ അവകാശങ്ങളെ ധ്വംസിക്കാനുള്ള,സഭകളെ തകർക്കാനുള്ള ചില രാഷ്ട്രീയ പാർട്ടികളുടെയും ,സഭാ വിരുദ്ധ ശക്തികളുടെയും നിഗൂഢ തന്ത്രങ്ങളാണ് ചർച്ച് ആക്റ്റ് ബില്ലിന്റെ പിന്നിലുള്ളത് .ഇതിനെതിരെ സഭാ വിശ്വാസികൾ ഉണരണം .തങ്ങളുടെ വിശ്വാസ ആചാരങ്ങളെ തകർക്കലായിരിക്കും സഭാ വിരുദ്ധ ശക്തികളുടെ അടുത്ത അജൻഡ എന്ന് മനസിലാക്കി മാർച്ച് മൂന്നിന് കത്തോലിക്ക കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ എല്ലാ സഭാ വിശ്വാസികളും അണിനിരക്കാൻ മറക്കരുത് എന്ന് കൂടി ഈ അവസരത്തിൽ സൂചിപ്പിക്കട്ടെ .
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്