കരൾവീക്കം ബാധിച്ച രോഗിയെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തതിന്റെ രണ്ടാം ദിവസം ആൾക്ക് ഇടക്കിടെ ഓർമ്മ നഷ്ടപ്പെടുന്നു; വീട്ടുകാരുടെ നിർബന്ധത്തിൽ വളരെ ദൂരെയുള്ള മാനസികരോഗ കേന്ദ്രത്തിലേക്ക് രോഗിയെ കൊണ്ടുപോയി അഡ്മിറ്റ് ചെയ്യുന്നു; സപ്പോർട്ടീവ് കെയർ കൊണ്ടു തന്നെ രോഗിയുടെ ഓർമ്മക്കുറവ് മാറുന്നു: മാനസികരോഗത്തെ കുറിച്ചുള്ള അജ്ഞതകൾ അകറ്റാൻ വേണ്ടത് കൂട്ടായി യത്ന്നം: ഡോ. അനു ശോഭാ ജോസ് എഴുതുന്നു
ഡോ. അനു ശോഭാ ജോസ്
അജ്ഞതയകറ്റാം, കൂട്ടായി പ്രവർത്തിക്കാം... ചില ജീവിത രംഗങ്ങളിൽ നിന്നും തുടങ്ങാം.
രംഗം ഒന്ന്:
കരൾവീക്കം ബാധിച്ച രോഗിയെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തിരിക്കുന്നു. വയറുവേദനയാണ് കാരണം. അഡ്മിറ്റ് ചെയ്തതിന്റെ രണ്ടാം ദിവസം പുതിയ ഒരു ട്വിസ്റ്റ്. ആൾക്ക് ഇടക്കിടെ ഓർമ്മ നഷ്ടപ്പെടുന്നു. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു. രോഗിയുടെ കൂട്ടിരുപ്പുകാർക്ക് ആകെ അങ്കലാപ്പ്. ഭയപ്പടാനൊന്നുമില്ലെന്ന് ഡോക്ടർ ഉറപ്പ് നല്കിയിട്ടും അവർക്ക് ധൈര്യം വരുന്നില്ല. മറ്റ് ബന്ധുക്കൾ ഈ അവസ്ഥയിൽ കണ്ടാൽ ആകെ പ്രശ്നമാകും. അതു കൊണ്ട് തന്നെ വളരെ ദൂരെയുള്ള മാനസികരോഗ കേന്ദ്രത്തിലേക്ക് രോഗിയെ കൊണ്ടുപോയി അഡ്മിറ്റ് ചെയ്യുന്നു. പ്രത്യേകിച്ച് ഒരു ചികിത്സയും ചെയ്യേണ്ടി വന്നില്ല. സപ്പോർട്ടീവ് കെയർ കൊണ്ടു തന്നെ രോഗിയുടെ ഓർമ്മക്കുറവ് മാറുന്നു. ശുഭകരമായി കഥ അവസാനിക്കുന്നു.
രംഗം രണ്ട്:
എഴുപതിനോടടുത്ത പ്രായമുള്ള ഒരു സത്രീ. പ്രശ്നം വിട്ടുമാറാത്ത ശരീരവേദന. ഡോക്ടർമാരെ മാറി മാറിക്കാണുന്നു.പരിശോധനകളിൽ യാതൊരു കുഴപ്പവുമില്ല. മരുന്നുകൾ മാറിമാറി കഴിച്ചിട്ടും പ്രത്യേകിച്ച് കുറവുമില്ല. അവസാനം ഡോക്ടർ ഒരു കാര്യം പറയുന്നു. നമുക്ക് സൈക്യാട്രിസ്റ്റിനെ ഒന്ന് കാണിച്ചാലോ. കേട്ട പാതി ദേഷ്യം കടിച്ചമർത്തി രോഗി സ്ഥലം വിട്ടു. പിന്നെയും പല ഡോക്ടർമാരെയും സന്ദർശിച്ചു. അവരും അവസാനം ഇതു തന്നെ പറഞ്ഞു. ഗത്യന്തരമില്ലാതെ നമ്മുടെ രോഗി വീട്ടിൽ നിന്നും വളരെ ദൂരെയുള്ള സൈക്യാട്രിസ്റ്റിനെ കണ്ടു ചികിത്സ തുടങ്ങുന്നു. അസുഖം വളരെയധികം മെച്ചപ്പെട്ടു. ഡോക്ടർ ഷോപ്പിങ്ങിനു ശമനം വന്നു. ഈ കഥയും ശുഭപര്യവസായി തന്നെ.
രംഗം മൂന്ന്:
ഇരുപത് വയസ്സുള്ള പെൺകുട്ടി. കടുത്ത വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളുണ്ട്. കാണിക്കേണ്ടത് സൈക്യാടിസ്റ്റിനെ എന്ന് ബന്ധുക്കൾക്കറിയാം. പക്ഷേ കുട്ടിയുടെ 'ഭാവി ' കൂടി നോക്കേണ്ടേ? അതു കൊണ്ട് പ്രാർത്ഥനയും കൗൺസിലിങും മതിയെന്ന് വെച്ചു. ഒടുവിൽ കുട്ടിയെ ആത്മഹത്യാശ്രമത്തിന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ വഷളായി. ഏതായാലും ജീവൻ തിരിച്ചു കിട്ടി.ഇതെല്ലാം യഥാർത്ഥ ജീവിത കഥകൾ.അത് അവിടെ നിൽക്കട്ടെ. ഇനി കാര്യത്തിലേക്ക് വരാം.
ആദ്യത്തെ രോഗിയുടെ പ്രശ്നം കരൾവീക്കം മൂലമുണ്ടായ രാസ വ്യതിയാനങ്ങൾ, തലച്ചോറിനെ ബാധിച്ചപ്പോഴുണ്ടായ ഡെലീറിയം എന്ന അവസ്ഥയായിരുന്നു.രണ്ടാമത്തെ കഥയിലെ പ്രശ്നം വിഷാദരോഗമായിരുന്നു.
( പ്രായമായവരിൽ വിഷാദരോഗം വിട്ടുമാറാത്ത ശാരീരിക പ്രശ്നങ്ങളുടെ രൂപത്തിൽ കാണുന്നത് സാധാരണമാണ് ).
ഈ രംഗങ്ങൾ മൂന്നും രോഗിയുടെ ജീവൻ നഷ്ടപ്പെടാതെ പര്യവസാനിച്ചെങ്കിലും അശുഭകരമായ ചില കാര്യങ്ങൾ ഈ രംഗങ്ങളിലുണ്ട്.ആദ്യത്തെ രോഗി ദൂരെയുള്ള മാനസികരോഗാശുപത്രിയിൽ അഡ്മിറ്റായതും, രണ്ടാമത്തെയാൾ ശരിയായചികിത്സ വൈകിച്ചതും, മൂന്നാമത്തെ കുട്ടിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതും ഒറ്റക്കാരണം കൊണ്ടു തന്നെ. രോഗത്തോടുള്ള, രോഗിയുടെയും സമൂഹത്തിന്റെയും വികല ധാരണയാണ് ഇവിടെ പ്രതിസ്ഥാനത്ത് നില്ക്കുന്നത്. ഇത്
സ്റ്റിഗ്മ' (stigma) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു.
stigma തന്നെ രണ്ട് തരമുണ്ട്.
1. രോഗി തന്നെ സ്വയം രോഗത്തെ നോക്കിക്കാണുന്ന തെറ്റായ രീതി :-
രോഗാവസ്ഥയെ സ്വയം അപകർഷതാബോധത്തോടെ നോക്കിക്കാണുകയും സാമൂഹികമായ ഇടപെടൽ പരമാവധി കുറച്ച് അവർ തന്നെ ഉൾവലിയുകയും ചെയ്യുന്നു.
2. സമൂഹത്തിന് രോഗത്തോടും രോഗിയോടുമുള്ള തെറ്റായ മനോഭാവം :-
രോഗത്തോടുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടും, അവർ മാറ്റി നിർത്തപ്പെടേണ്ടവരാണെന്ന തോന്നലും കാരണം അസുഖം സുഖപ്പെട്ടവർ പോലും മുഖ്യധാരയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.
ഇത്തരം വികല ധാരണകളും അറിവില്ലായ്മയും മൂലം, മാനസിക പ്രശ്നമനുഭവിക്കുന്നവർക്ക് പലപ്പോഴുംശരിയായ ചികിത്സ ലഭിക്കുന്നില്ല.അതു കൊണ്ട് തന്നെ അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകുന്നു. ജീവിതത്തിന്റെ ഫലദായകതയെയും അത് ബാധിക്കുന്നു. അവരുടെ ആത്മഹത്യക്ക് വരെ അത് വഴി വെച്ചേക്കാം.
ശരിയായ ചികിത്സ ലഭിക്കാത്ത രോഗിക്ക് മറ്റ് കുടുംബാംഗങ്ങൾ കൂട്ടിരിക്കേണ്ടിവരാനുള്ള സാദ്ധ്യത ഏറുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ അത് ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ചികിത്സിക്കാമെന്ന് തീരുമാനിച്ചാൽത്തന്നെ ഡോക്ടറെ കാണാൻ പോ കുന്നത് സ്വന്തം വീട്ടിൽ നിന്ന് വളരെയകലത്തിലുള്ള ഏതെങ്കിലും ആശുപത്രിയിലായിരിക്കാം ഇങ്ങനെ ചികിത്സക്കു പോകുമ്പോൾ സാമ്പത്തിക നഷ്ടവും സമയനഷ്ടവും കൂടുന്നു.അതെ. മനോരോഗത്തെക്കുറിച്ചുള്ള അജ്ഞതയുടെ ഇരുൾ തകർക്കുന്നത് ഒരു രോഗിയെ മാത്രമല്ല, ഒരു കുടുംബത്തെ മൊത്തമാണ്.
തെറ്റിദ്ധാരണകൾ മാറണമെങ്കിൽ ശരിയായ ധാരണകൾക്ക് വേണ്ടി മനസ്സിൽ അല്പം ഇടം കരുതണം.
മാനസിക രോഗം ചില വസ്തുതകൾ :-
.
തലച്ചോറിന്റെയും ശരീരത്തിന്റെയും ഏകോപനത്തോടെയും ഒത്തൊരുമയോടെയുമുള്ള പ്രവർത്തനമാണ് നമ്മുടെ മനോനിലയെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്നത്. ഈ ഏകോപനത്തിൽ താളപ്പിഴകൾ ഉണ്ടായാൽ നമ്മുടെ പെരുമാറ്റത്തെ അതു ബാധിക്കും. നൃത്താഭ്യാസം ഉദാഹരണമായെടുക്കാം. കൈയും കാലും മിഴിയും ഭാവങ്ങളും ഒരുമയോടെ താളത്തിനൊപ്പം നിന്നിലെങ്കിൽ അത് വെറും ചലനങ്ങൾ മാത്രമല്ലേ? നൃത്തമാകില്ലല്ലോ. മാനസികരോഗാവസ്ഥയിലും ഇതേ പോലുള്ള ഒരു ഏകോപനമില്ലായ്മയാണ് സംഭവിക്കുന്നത്. വ്യക്തിയുടെ ജനിതക പ്രശ്നങ്ങളും വ്യക്തിത്വത്തിന്റെ പ്രത്യേകതകളും ശാരീരിക പ്രശ്നങ്ങളും പ്രതികൂല സാമൂഹ്യസാഹചര്യങ്ങളുമൊക്കെ ഈ സംതുലനാവസ്ഥയെ നഷ്ടപ്പെടുത്തിയേക്കാവുന്ന കാരണങ്ങളാണ്.
ചുരുക്കിപ്പറഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെയും സോഡിയത്തിന്റെയും ഹോർമോണുകളുടെയും ഏറ്റക്കുറച്ചിൽ മുതൽ തലച്ചോറിലെ രാസ വ്യതിയാനങ്ങളും ക്ഷതങ്ങളും മറ്റ് മാനസികസമ്മർദ്ദങ്ങളും വരെ ഒരാളുടെ മാനസിക ശാരീരിക സംതുലനാവസ്ഥയെ ബാധിക്കാം.
ലക്ഷണങ്ങളെയല്ല രോഗത്തിന്റെയഥാർത്ഥ കാരണത്തെയാണ്, ചികിത്സിക്കേണ്ടത്.എവിടെയാണ്, എന്താണ് പ്രശ്നമെന്ന് മനസ്സിലാക്കിയാൽ മാത്രമേ, ശരിയായ ചികിത്സ നിശ്ചയിക്കാനാകുകയുള്ളു.രോഗിയെന്ന് നാം മുദ്ര കുത്തുന്നവർ ഇത്തരം നിരവധി കാരണങ്ങളിൽ ഏതെങ്കിലുമൊന്നിനായിരിക്കാം ചികിത്സ തേടുന്നതെന്ന് മനസിലാക്കിയാൽത്തന്നെ രോഗികളോടുള്ള നമ്മുടെ മനോഭാവത്തിന് വ്യത്യാസം വരും.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരംനാലിൽ ഒരാൾക്ക് എന്നകണക്കിൽജീവിതത്തിൽ ഒരു തവണയെങ്കിലും മാനസികരോഗം വരുന്നു. എന്നാൽ ശരിയായ ചികിത്സ തേടുന്നവർ ഇവരിൽ മൂന്നിലൊന്ന് മാത്രം. അതു കൊണ്ട് തന്നെ മാനസികാരോഗ്യ സംരക്ഷണത്തിന്കൂടുതൽ പ്രാധാന്യം നാം കൊടുത്തേ തീരൂ.
വിഷാദരോഗം പോലുള്ള ചില രോഗങ്ങൾ ചികിത്സിച്ചാൽ പൂർണ്ണമായും ഭേദപ്പെടുന്നവയാണ്. ചില രോഗങ്ങൾ പൂർണ്ണമായി മാറിയില്ലെങ്കിൽത്തന്നെ ചികിത്സകൊണ്ട് നിയന്ത്രണ വിധേയമാകാറുണ്ട്. സാധാരണ ഗതിയിലുള്ള ജീവിതവും ജോലികളും തുടരാൻ അവരെ സഹായിക്കലാണ് ഓരോ ചികിത്സകന്റെയും ലക്ഷ്യം. ഒട്ടുമിക്ക രോഗികളിലും അത് സാധ്യവുമാണ്.
കാലം പുരോഗമിച്ചതോടൊപ്പം ശാസ്ത്രവും വളരെയധികം പുരോഗമിച്ചിട്ടുണ്ട്. ധാരാളം പുതുതലമുറ മരുന്നുകൾ ഇന്ന് ലഭ്യമാണെന്നും, കൃത്യമായും ശാസ്ത്രീയമായും നല്കുന്ന മരുന്നുകൾക്ക് ദൂഷ്യവശങ്ങൾ വളരെ കുറവാണെന്നും അറിയുക. ഡോക്ടർമാർ മരുന്നുകൾ നിശ്ചയിക്കുമ്പോൾ, സാധ്യമായ സാഹചര്യങ്ങളിലെല്ലാം തന്നെ മരുന്നിനോടുള്ള രോഗിയുടെ ഇഷ്ടാനിഷ്ടങ്ങൾ കൂടി കണക്കിലെടുക്കാറുണ്ടെന്ന് മനസിലാക്കുക. കൂടുതൽ ബോധവത്കരണം ഇക്കാര്യങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്. അവർക്കായി പുതിയ പുനരധിവാസ പദ്ധതികൾ ഉണ്ടാകേണ്ടതുണ്ട്.സന്നദ്ധ സംഘടനകൾക്ക് ഇക്കാര്യത്തിൽ ഏറെ ചെയ്യാനാവും.
ഇത്തവണത്തെ ലോകമാനസികാരോഗ്യ ദിനത്തിന്റെ മുദ്രാവാക്യം 'ആത്മഹത്യാ പ്രതിരോധം ' എന്നതാണ്. ഭയപ്പെടുത്തുന്ന രീതിയിലാണ് ആത്മഹത്യകൾ വർദ്ധിക്കുന്നത്. നാല്പതു സെക്കൻഡിൽ ഒന്ന് എന്ന നിലക്ക് ലോകത്തിൽ ആത്മഹത്യകൾ നടക്കുന്നുവെന്ന് കണക്കുകൾ പറയുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം ഊഹിക്കാമല്ലോ. ശ്രമിച്ച് പരാജയപ്പെട്ടവർ ഇതിന്റെ ഇരുപത്തഞ്ച് മടങ്ങ് വരുമെന്നുള്ളതും ഈ കണക്കിനോട് ചേർത്തു വായിക്കുക.
വിഷാദരോഗം, ലഹരി ഉപയോഗം, അതിവൈകാരികത, അപക്വസ്വഭാവം, അരക്ഷിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ആത്മഹത്യക്ക് വഴിവെച്ചേക്കാം.ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് വിഷാദരോഗം തന്നെയാണ്.ആത്മഹത്യകൾ ഉണ്ടാവാതിരിക്കണമെങ്കിൽ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഇത് മാനസികാരോഗ്യപ്രവർത്തകരുടെ മാത്രം ഉത്തരവാദിത്തമായി കരുതി നിഷ്ക്രിയരായി നമ്മൾ മാറി നിൽക്കരുത്. ഏറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. വലിയ പരിശീലനത്തിന്റെയൊന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ ഇതിൽപ്പെടും.
ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഫോണിൽ വരുന്ന സർവീസ് ദാതാവിന്റെ പരസ്യങ്ങൾ കൂടുതൽ പേരെയും അലോസരപ്പെടുത്തുന്നുവെന്നത് യാഥാർത്ഥ്യം. എന്നാൽ ആ വിളികളിൽ ആശ്വാസം കണ്ടെത്തുന്നവരും, അത് ബ്ലോക്ക് ചെയ്യേണ്ട എന്നാവശ്യപ്പെടുന്നവരും നമ്മുടെയിടയിൽ ഉണ്ട്.അപൂർവ്വമാണെന്ന് മാത്രം. അവരെ സംബന്ധിച്ചിടത്തോളം മരുഭുമിയിൽ വീഴുന്ന മഞ്ഞുതുള്ളികൾ പോലെയാവാം ആ ബീപ് ബീപ് ശബ്ദങ്ങൾ. ചിലപ്പോൾ വാക്കുകളിലൂടെ, മറ്റ് ചിലപ്പോൾ മൗനത്തിന്റെ ഭാഷയിൽ 'അവർ ' നമ്മുടെ സഹായം ചോദിക്കുന്നുണ്ട്.അത്തരക്കാരെ കണ്ടില്ലെന്ന് നാം നടിക്കരുത്.ദിവസത്തിലെ ഒരു മിനിട്ട്അവർക്കായി മാറ്റിവെക്കാം. നമ്മുടെ ആ അല്പസമയം, ഒരു പക്ഷേ അവരുടെ ജീവിതംതന്നെ മാറ്റിമറിച്ചേക്കാം.
ആരും ഒരു രോഗത്തിനും അതീതരല്ലെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. മാനസിക രോഗങ്ങളും അതിനൊരപവാദമല്ല. നമ്മുടെ തെറ്റിദ്ധാരണകൾ മറ്റൊരാളുടെ ചികിത്സക്ക് തടസ്സമാകാതിരിക്കട്ടെ. അവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാകാൻ നമ്മൾ കാരണമാകാതിരിക്കട്ടെ.മാറ്റി നിർത്തപ്പെടേണ്ടവരല്ല, ചേർത്തു പിടിക്കപ്പെടേണ്ടവർ തന്നെയാണവർ.
വാൽക്കഷണം:-
അസുഖത്തെക്കുറിച്ച് വ്യക്തമായ ഉൾക്കാഴ്ചയുള്ളവരുംകൃത്യമായി ചികിത്സ എടുക്കുന്നവരും എണ്ണത്തിൽ കുറവെങ്കിലും നമ്മുടെയിടയിലുണ്ട്. അവർക്കുള്ള ആദരവ് കൂടിയാകട്ടെ ഈ മാനസികാരോഗ്യ ദിനം.
ഡോ. അനു ശോഭാ ജോസ്
കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ്
എം.എ.ജി.ജെ ഹോസ്പിറ്റൽ
മൂക്കന്നൂർ, അങ്കമാലി
Mob: 8714140000
Email:[email protected]
Stories you may Like
- തിരിച്ചടിക്ക് പികെ കൃഷ്ണദാസും കൂട്ടരും; ബിജെപിയിൽ ഭിന്നത പുതിയ തലത്തിൽ
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- 'എനിക്ക് 49 വയസ്സേ ആയിട്ടുള്ളൂ; അമ്മൂമ്മയെന്ന് വിളിക്കുന്നതിൽ സന്തോഷം
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്