27 കോടി ആസ്തിയുള്ള കമ്പനിക്ക് എങ്ങനെ 238 കോടി രൂപ വായ്പ നൽകി? ഒരു കാലത്തും ലാഭത്തിലാകാത്ത കമ്പനിയുടെ കടം സർക്കാർ ഏറ്റെടുക്കുന്നു; ഓഡിറ്റിങ്ങിൽ ആണെങ്കിൽ മുഴുവൻ തട്ടിപ്പും; കള്ളപ്പണം വെളുപ്പിക്കാനും ഖജനാവിൽ കയ്യിട്ട് വാരുന്നത് എങ്ങനെ എന്നും ചിദംബരവും റോബട്ട് വാദ്രയുമൊക്കെ സഖാക്കളെ കണ്ട് പഠിക്കണം; ഇങ്ങനെ പോയാൽ കേരളം മധുര മനോജ്ഞ ഉത്തര കൊറിയ പോലെയാകും; ജിതിൻ കെ ജേക്കബ് എഴുതുന്നു
ജിതിൻ കെ ജേക്കബ്
കള്ളപ്പണം വെളുപ്പിക്കുന്നതും ഖജനാവിൽ നിന്നും എങ്ങനെ കൈയിട്ട് വാരണമെന്നതും ചിദംബരവും മകനും വധേരയുമൊക്കെ സഖാക്കളെ കണ്ടുപഠിക്കണം.ഒരു ബാങ്ക് തുറക്കാൻ എന്നപേരിൽ സഖാക്കൾ നടത്തുന്നത് നമ്മുടെ നാട് കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഭരണം തീരുന്നതിന് മുമ്പ് മാക്സിമം അടിച്ചുമാറ്റുക എന്നതാണ് ലക്ഷ്യം.സഖാക്കളുടെ നിയന്ത്രണത്തിലുള്ള ഏതാണ്ട് 27 കോടി രൂപ ആസ്തിയുള്ള സ്ഥാപനത്തിന് സഹകരണ ബാങ്കുകൾ 238 കോടി രൂപ വായ്പ്പ നൽകുക, ഒരു രൂപ പോലും തിരിച്ചടയ്ക്കാതെ വന്നപ്പോൾ അവസാനം ആ വായ്പ്പ സഹകരണ മേഖലയെ ഉദ്ധരിക്കാനാണ് എന്ന് പറഞ്ഞു നികുതിദായകരുടെ പണം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുക.
എങ്ങനെയാണ് 27 കോടി ആസ്തിയുള്ള സ്ഥാപനത്തിന് 238 കോടി രൂപ വായ്പ്പ കൊടുക്കാൻ കഴിയുക? അതും തുടങ്ങിയിട്ട് ഇതുവരെ ലാഭം ഉണ്ടാക്കാൻ പറ്റാത്ത സ്ഥാപനത്തിന് ! ആരാണ് ഈ നഷ്ടത്തിന് ഉത്തരവാദി? എവിടെപ്പോയി ഈ വായ്പ്പയെടുത്ത തുക?ഇനി സംഭവിക്കാൻ പോകുന്നത് ഈ വായ്പ്പ സർക്കാർ ഭരണ കാലാവധി തീരുന്നതിന് മുമ്പ് എഴുതിത്ത്ത്തള്ളും എന്നതാണ്. അതല്ലാതെ വേറെ എന്ത് ചെയ്യാനാണ്? ആസ്തിയില്ലാത്ത സ്ഥാപനത്തിൽ നിന്നും എന്ത് തിരിച്ചുപിടിക്കാനാണ്?
ഏറ്റവും രസകരമായ കാര്യം ഈ സ്ഥാപനത്തിന്റെ ഉപകമ്പനികളുടെ ഷെയർ ഹോൾഡിങ് പാറ്റേൺ നോക്കിയാൽ ഇതിൽ നിക്ഷേപം നടത്തിയിട്ടുള്ളത് സ്വകാര്യ മുതലാളിമാർ ആണെന്ന് കാണാൻ കഴിയും എന്നതാണ്.പുതിയതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന ബാങ്കിന് ലൈസൻസ് കിട്ടാൻ ഏതാണ്ട് 1000 കോടി രൂപയ്ക്കു മുകളിൽ വായ്പകൾ അറഞ്ചം പുറഞ്ചം എഴുതിത്ത്ത്തള്ളി എന്നാണ് റിപ്പോർട്ട്. ഇതിൽ മുകളിൽ പറഞ്ഞ സഹകരണ സ്ഥാപനത്തിന്റെ 238 കോടി രൂപയുമുണ്ട്.
ജനങ്ങളെ വിഡ്ഢികളാക്കാൻ ഈ 238 കോടി രൂപ സഹകരണ സ്ഥാപനം സർക്കാരിലേക്ക് തിരിച്ചടക്കണം എന്ന് പറയുന്നുണ്ട്. പക്ഷെ അതിനായി ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. അല്ലെങ്കിൽ തന്നെ 27 കോടി രൂപ മാത്രം ആസ്തിയുള്ള, കമ്പനി സ്ഥാപിച്ച് ഇതുവരെ ലാഭം ഉണ്ടാക്കാത്ത ഈ സ്ഥാപനം എങ്ങനെയാണ് 238 കോടി രൂപ തിരിച്ചടക്കുന്നത്?സഹകരണ ബാങ്കുകളിലെ ഓഡിറ്റ് റിപ്പോർട്ടിൽ അടക്കം കൃത്രിമത്വം കാട്ടിയാണ് ഈ തട്ടിപ്പ് നടത്തുന്നത് എന്നാണ് റിപോർട്ടുകൾ. അതായത് സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാർക്ക് വേണ്ടി എന്ന് പറഞ്ഞിട്ട് അഴിമതി നടത്തി അവസാനം ആ പണം മുഴുവൻ പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്നും കൊടുത്തുതീർക്കേണ്ടിവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
പുതിയ ബാങ്കിന് ലൈസൻസ് കിട്ടാൻ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കുകളുടെയും NPA അല്ലെങ്കിൽ കിട്ടാക്കടം കുറയ്ക്കണം. അതിനുവേണ്ടി ചെയ്യുന്ന ബാലൻസ് ഷീറ്റ് അഡ്ജസ്റ്മെന്റ് മാത്രമാണ് ഇതെന്നാണ് സ്വയം പ്രഖ്യാപിത ആഗോള സാമ്പത്തീക ശാസ്ത്രജ്ഞന്റെ വാദം.ഇവിടെ രസകരമായ കാര്യം പൊതുമേഖലാ ബാങ്കുകൾ ഇതേ രീതിയിൽ ബാലൻസ് ഷീറ്റ് ക്ലീനിങ് നടത്തിയപ്പോൾ ഇതേ ശാസ്ത്രജ്ഞനും മാധ്യമ സഖാക്കളും മോദി കോർപറേറ്റുകളുടെ വായ്പകൾ എഴുതിത്ത്ത്തള്ളുന്നെ എന്ന് വിളിച്ചുകൂവിയാണ്.
അപ്പോൾ ന്യായീകരണ തൊഴിലാളികൾ ചോദിക്കും അതും ഇതും ഒന്നല്ലേ എന്ന്. നിങ്ങൾക്ക് തെറ്റി, പൊതുമേഖലാ ബാങ്കുകൾ ബാലൻസ് ഷീറ്റ് ക്ലീൻ ചെയ്യുന്നത് വായ്പ്പ എടുത്ത തുക തിരിച്ചടക്കേണ്ട എന്ന് പറഞ്ഞല്ല.ഉദ്ദാഹരണത്തിന് വിജയ് മല്യയുടെ വായ്പ്പ മിക്ക പൊതുമേഖലാ ബാങ്കുകളും ബാലൻസ് ഷീറ്റിൽ നിന്നും ഒഴിവാക്കിയതാണ്. പക്ഷെ ഇപ്പോഴും റിക്കവറി നടപടികൾ നടക്കുന്നു. അതായത് കമ്മ്യൂണിസ്റ്റ് മാധ്യമ ഊളകൾ പ്രചരിപ്പിക്കുന്നത് പോലെ കടം എഴുതിത്ത്ത്തള്ളൽ അല്ല. ആയിരുന്നു എങ്കിൽ വിജയ് മല്ല്യ എപ്പോഴേ ഇന്ത്യയിൽ തിരിച്ചെത്തുമായിരുന്നു.
ഇവിടെ സഖാക്കൾ ചെയ്യുന്നത് ഭീമൻ അഴിമതിയാണ്. 27 കോടി ആസ്തിയുള്ള സഖാക്കളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന് 238 കോടി രൂപ വായ്പ്പാ കൊടുക്കുക, ഒരു രൂപ പോലും അവർ തിരിച്ചടക്കാതിരിക്കുകയും സർക്കാർ ആ കടം ഏറ്റെടുക്കുകയും ചെയ്യുക എന്നതിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്?
വമ്പൻ വായ്പകൾ അടക്കം എഴുതിത്ത്ത്തള്ളിയിരിക്കുകയാണ്. ഇത് പൊതുമേഖലാ ബാങ്കുകൾ ചെയ്യുന്നതുപോലുള്ള ടെക്നിക്കൽ write off അല്ല. കാരണം ഈ എഴുതിത്ത്ത്തള്ളൽ നടത്തുമ്പോൾ വായ്പ്പ എടുത്തയാൾ പിന്നെ ഒരു രൂപ പോലും തിരിച്ചടക്കേണ്ട ! അതെല്ലാം സർക്കാർ അടച്ചോളും.
ഇതിലും വലിയ അഴിമതിയാണ് പാർട്ടി നിയന്ത്രണത്തിൽ ഉള്ള മലബാറിലെ ഒരു ലേബർ കോൺട്രാക്ട് സൊസൈറ്റി വഴി നടത്തുന്നത്. സർക്കാരിന്റെ ഒട്ടു മിക്ക പദ്ധതികളുടെയും നടത്തിപ്പ് ഈ സ്ഥാപനത്തിനാണ്. ഇതിന്റെ ഉപസ്ഥാപങ്ങളിൽ എല്ലാം സ്വകാര്യ നിക്ഷേപങ്ങൾ ഉണ്ട്. സർക്കാർ ഖജനാവിൽ നിന്നുള്ള പണം പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനം വഴി 'നിയമപരമായി' തന്നെ പാർട്ടി ആസ്തിയായി മാറുന്നു.
ഈ സൊസൈറ്റി എല്ലാ മാസവും കൺസൾട്ടൻസി ഫീസ് എന്നപേരിൽ മൂത്ത സഖാവിന്റെ കോർപ്പറേറ്റ് മുതലാളിയായ മകൾ ബാംഗ്ലൂരിൽ നടത്തുന്ന ബൂർഷ്വാ സ്ഥാപനത്തിന് 30 -35 ലക്ഷം രൂപ കൊടുക്കുന്നുണ്ട്. എന്ത് ഉപദേശമാണ് നേതാവിന്റെ മകൾ കൊടുക്കുന്നത് എന്നറിയില്ല. അതായത് നികുതിപ്പണം ഈ സൊസൈറ്റി വഴി വെളുപ്പിച്ച് എടുക്കുന്നു.
ഇതെല്ലം എല്ലാ രാഷ്ട്രീയ നേതൃത്വത്തിനും, മാധ്യമങ്ങൾക്കും അറിയാം. കൂട്ട് കച്ചവടം ആയതുകൊണ്ട് ആർക്കും പരാതിയില്ല. പാർട്ടി സെക്രെട്ടറിയുടെ സന്തതികൾക്ക് പലതും ചെയ്തുകൊടുത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നേടാനും മത തീവ്രവാദികളുടെ അവാർഡ് വാങ്ങാനും നടക്കുന്ന മാധ്യമ സഖാക്കൾക്കും ഇതിന്റെ ഒരു വിഹിതം കിട്ടും എന്നതുകൊണ്ട് അവർക്കും മിണ്ടാട്ടമില്ല.ലാവ്ലിനിൽ കട്ടത് സഖാവ് വീട്ടിൽ കൊണ്ടുപോയില്ലല്ലോ, പാർട്ടിക്ക് അല്ലേ കിട്ടിയത് എന്ന് സുഹൃത്തായ ഒരു സഖാവ് ചോദിച്ചത് ഓർക്കുന്നു. ലാവ്ലിനിൽ നേതാവ് ഒന്നും ഉണ്ടാക്കിയില്ല പാർട്ടിക്കാണ് നേട്ടം ഉണ്ടായത് എന്നൊക്കെ വിശ്വസിക്കാൻ കഴിയുന്ന അടിമ മനസുകൾക്ക് ഇതും ഒരു വിഷയം അല്ല.
സഹകരണ ബാങ്കുകളിൽ നിന്നും പാർട്ടി സ്ഥാപനങ്ങളും സഖാക്കളും അവരുടെ ശിങ്കിടികളും വായ്പ്പ എടുത്ത 1000 കോടിയിൽ അധികം രൂപയും, പാർട്ടി നിയന്ത്രണത്തിലുള്ള സൊസൈറ്റി വഴി വെളുപ്പിച്ചെടുക്കുന്ന ആയിരക്കണക്കിന് കോടി രൂപയും ഒക്കെ നികുതിദായകരുടെ പണമാണ്.ഇതെല്ലാം നേതാക്കന്മാർക്കല്ലല്ലോ പാർട്ടിക്കല്ലേ കിട്ടുന്നത് എന്ന് വിശ്വസിക്കുന്ന വിഡ്ഢികൾ അണികളായി ഉള്ളപ്പോൾ നേതാക്കന്മാരുടെ മക്കളും കൊച്ചുമക്കളും എല്ലാം ഉപദേശിച്ചു ഉപദേശിച്ചു ദൈവത്തിന്റെ സ്വന്തം നാടിനെ കുത്തകകളും ബൂർഷ്വാകളും ഇല്ലാത്ത മധുര മനോജ്ഞ ഉത്തര കൊറിയ പോലെയാക്കും എന്നുറപ്പ് !
പ്രസിദ്ധീകരിച്ചിരിക്കുന്നത് ലേഖകന്റെ ഫേസ്ബുക്ക് കുറിപ്പാണ്. മറുനാടൻ മലയാളിയുടെ കണ്ടെത്തലോ അഭിപ്രായമോ അല്ല
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍