യൂണിവേഴ്സിറ്റി കോളേജിലേത് ചെറിയ അടയാളപ്പെടുത്തൽ മാത്രം; കേരളത്തിലെ എംപിമാരുടെയോ എംഎൽഎമാരുയെടയോ മന്ത്രിമാരുടെയോ ഉദ്യോഗസ്ഥ പ്രമുഖരുടെയോ മക്കൾ എത്ര പേർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്നുണ്ട്? എത്ര പേർ പ്രൊഫെഷണൽ കോഴ്സ് പഠിച്ചു വിദേശത്തു പോയി? എത്ര രാഷ്ട്രീയ നേതാക്കളുടെ മക്കൾ കോളേജുകളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലുണ്ട്?വർഗീയ രാഷ്ട്രീയത്തിന് കൃത്യമായി അജണ്ടകളും പ്രത്യയ ശാസ്ത്ര മോട്ടിവേഷനും ഭരണ ഇൻസെന്റീവും പണവും ഉണ്ട്; ജെ എസ് അടൂർ എഴുതുന്നു
മറുനാടൻ ഡെസ്ക്
യഥാർത്ഥത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാത്രം ചർച്ച ചെയ്തിട്ട് വലിയ മാറ്റങ്ങൾ ആ കോളേജിലോ, രാഷ്ട്രീയത്തിലോ സംഭവിക്കുവാൻ പോകുന്നില്ല. കാരണം അത് ഒരു ചെറിയ അടയാളപ്പെടുത്തലാണ്. എസ് എഫ് ഐ യെയോ വിദ്യാർത്ഥി രാഷ്ട്രീയത്തെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അത് ഇപ്പോഴുള്ള മാച്ചോ കരിയർ പൊളിറ്റിക്കൽ കൽച്ചറിന്റ ഭാഗമാണ്.
എന്തുകൊണ്ട് ഒട്ടു മിക്ക കോളേജിലും എസ് എഫ് ഐ ജയിച്ചാലും പാർലമെന്റ് അസംബ്ലി തിർഞ്ഞെടുപ്പിൽ സി പി എമ്മിന് അതിന് അനുസരിച്ചു വോട്ട് കൂടുന്നില്ല?. എന്തുകൊണ്ട് കെ എസ് യു എന്ന സംഘടന കോളേജുകളിൽ ശുഷ്കിച്ചു ശുഷ്കിച്ചു ദുർബലമായി? എന്തുകൊണ്ട് എ ബി വി പിന്നെ എല്ലാ ക്യാമ്പസ്സുകളിലും വളരുന്നു? വർഗീയ പാർട്ടികളുടെ വിദ്യാർത്ഥി സന്ഘടനകൾ പണ്ടത്തേതിനേക്കാൾ ശക്തി പ്രാപിക്കുന്നു?
മിക്ക കോളേജുകളിലും കൂടുതൽ വിദ്യാര്ഥിനികളുണ്ടെങ്കിലും എന്തുകൊണ്ട് ഈ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ബഹു ഭൂരിപക്ഷവും സ്ത്രീകളല്ലാത്തത്? എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ തലപത്തു സ്ത്രീകളില്ല,,?
ഇതെല്ലാമാണ് ചർച്ച ചെയ്യണ്ടത്. എസ് എഫ് ഐ യുടെ നേതാക്കൾക്ക് റാങ്ക് ലിസ്റ്റിൽ വന്നത് ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ അല്ല. കോൺസ്റ്റബിൾ പരീക്ഷയിലാണ്. എന്നാൽ നേതാക്കളുടെ മക്കൾ പാസ്സാകുന്നത് സിവിൽ സർവീസ് പരീക്ഷയിലും. അതിന് കേരളത്തിലെ കോളേജുകളിൽ അതി രാഷ്ട്രീയവും അക്രമ രാഷ്ട്രീയവുമൊക്കെ കളിക്കുന്ന കുട്ടികളുടെ സോഷ്യൽ -ഇക്കോണോമിക് ബാക്ഗ്രൗണ്ട് ഒന്നു അനലൈസ് ചെയ്താൽ കാര്യം മനസ്സിലാകും.
കാരണം ഇന്നു കേരളത്തിൽ ഒട്ടും മിക്ക മധ്യ ഉപരി മധ്യ വർഗ്ഗത്തിൽ പെട്ട ഒരു നല്ല ശതമാനം കുട്ടികൾ പ്രൊഫെഷണൽ കോഴ്സിന് പോകും. അതിൽ തന്നെ ഒരുപാടു പേര് കേരളത്തിന് വെളിയിലോ ഇന്ത്യക്ക് വെളിയിലോ പോകും. എനിക്ക് അറിയാവുന്ന പഴയ എസ് എഫ് ഐ ക്കാരും ഇപ്പോൾ ഉപരി മധ്യ വർഗ്ഗമായ മിക്കവരുടെയും മക്കൾ പഠിക്കുന്നത് ഇന്ത്യയിലെ കേരളത്തിന് ഏറ്റവും നല്ല പൊതു യുണിവേഴ്സിറ്റികളിലോ സ്വകാര്യ യൂണിവേഴ്സികളിലുമാണ്. അതു പഴയ എസ് എഫ് ഐ നേതാക്കളുടേത് മാത്രമല്ല. പാർട്ടി ഭേദമെന്യേ എല്ലാവരുടെയും.
ഇന്നു കേരളത്തിൽ രാഷ്ട്രീയ നേത്രത്വത്തിൽ ഉള്ളവരുടെടെയോ എംപിയോ എം എൽ എ, മന്ത്രിമാരുടെയോ ഉദ്യോഗസ്ഥ പ്രമുഖരുടെയോ മക്കൾ എത്ര പേർ കേരളത്തിലെ ആർട്സ് ആൻഡ് സായ്സൻസ് കോളേജുകളിൽ പഠിക്കുന്നുണ്ട്? എത്ര പേർ പ്രൊഫെഷണൽ കോഴ്സ് പഠിച്ചു വിദേശത്തു പോയി? എത്ര രാഷ്ട്രീയ നേതാക്കളുടെ മക്കൾ ആർട്ട് െആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലുണ്ട്?
ഇതെല്ലാം നമ്മുടെ പൊളിറ്റിക്കൽ കൽച്ചറിനെ കുറിച്ച് ചില ധാരണകൾ നൽകും. കാരണം ഇന്ന് നമ്മുടെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ ഉള്ളത് സ്വാതന്ത്ര്യ സമര സേനാനികളോ നൈതീക സമരങ്ങളിൽ പോയി ജയിൽ വാസമാനുഭുവിച്ചവരോ അല്ല.. അവരിൽ ബഹു ഭൂരിപക്ഷം എഴുപത് എൺപത് കാലഘട്ടങ്ങളിൽ വിദ്യാർത്ഥി രാഷ്ടീയത്തിൽ കൂടി അവിടെ അടിപിടി തടയോക്കെ പഠിച്ചു എങ്ങനെയൊക്കെയോ പരീക്ഷ പാസായി കരിയർ പൊളിറ്റീക്സിൽ കയറിപറ്റിയവരാണ്. അവരിൽ മിക്കവരും മാച്ചോ ആണുങ്ങളാണ്.
നമ്മുടെ മുഖ്യമന്ത്രി എന്ത് മാത്രം കലാലയ ഹിംസ രാഷ്ട്രീയത്തിന്റ പേരിൽ വീരവാദം മുഴക്കും? ഊരി പിടിച്ച വാളിന് മുന്നിലൂടെ നടന്നെന്ന്? രാഷ്ട്രീയ എതിരാളികളെ 'പര നാറി ' എന്നോ ' നികൃഷ്ട ജീവി ' എന്നോ 'ഡാഷ് മോന്മാരെ ' എന്നോ വിളിക്കുവാൻ ഒരു മടിയുമില്ല. തെറി വിളിക്കുന്ന, തെറി പറയുന്ന നേതാക്കൾക്ക് പ്രസംഗിക്കുവാൻ നല്ല ഡിമാൻഡാണ്. അവർ ' പൂ ' താ, ' മ ' പറയുന്ന വീഡിയോ വൈറലാണ്. അതു പോലെയുള്ള ഭാഷയിൽ വയലൻസ് ഉപയോഗിക്കുന്ന കൊണ്ഗ്രെസ്സ് നേതാക്കളും പോപ്പുലറാണ്. കഴിഞ്ഞ ചില വർഷങ്ങൾക്ക് നിയമ സഭയിൽ നമ്മുടെ ഇപ്പോൾ ഭരിക്കുന്ന മന്ത്രിമാരും സ്പീക്കർ അദ്ദേഹവും കാട്ടി കൂട്ടിയെതെന്താണ്?
ഇവരിൽ പലരും ലോവർ മിഡിൽ ക്ലാസ്സിൽ നിന്ന് രാഷ്ട്രീയ ഭരണ നേതൃത്വം വഴി അപ്പർ മിഡിൽ ക്ലാസ്സ് ആയവരാണ്. അവരുടെ മക്കളുടെ ചോയ്സ് അതിന് അനുസരിച്ചു മാറി. അവർ സിവിൽ സ്വ്വീസ്, ുൃീളലശൈീിമഹ കോഴ്സ്, അല്ലെങ്കിൽ അച്ഛന്റെ അടുത്ത മുതലാളിമാരുടെ കമ്പിനിയിൽ ഉന്നത ജോലിക്കാർ. അതുകൊണ്ട് തന്നെ അവരുടെ ആരുടെയും മക്കൾക്ക് അടി കിട്ടില്ല. കുത്ത് കിട്ടില്ല. കുത്തി കൊല്ലപ്പെട്ട വളരെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബത്തിൽ നിന്നും വന്ന അഭിമന്യു കൊല്ലപ്പെട്ടാൽ രക്ത സാക്ഷി വാഴ്ത്തലുകൾ നടത്തുന്ന ഉപരി മധ്യ വർഗ്ഗ നേതാക്കൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. പോയത് സാമ്പത്തികമായി ഏറ്റവും താഴെ തട്ടിലുള്ള ആ കുടുംബത്തിന് മാത്രം.
കെ എസ് യു, എസ് എഫ് ഐ എന്നിവയിൽ കൂടി കഴിഞ്ഞ പത്തു വർഷങ്ങളിൽ വളർന്നു വന്ന നേതാക്കൾ വിരലിൽ എണ്ണാവുന്നവരാണ്. കേരളത്തിൽ എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടി നേത്രത്തിൽ സ്ത്രീകൾ ഇല്ലാത്തത്? പാർലമെന്റിൽ 20 ഇൽ ഒന്നു. നിയമ സഭയിൽ പത്തു ശതമാനം പോലുമില്ല. കെ എസ് യു വിൽ പോയാലും കാര്യമില്ല എംപി എം എൽ എ , മന്ത്രിയും ആകുന്നത് അവരുടെ മക്കൾ എന്നാകുമ്പോൾ കെ എസ് യു വിലൂടെയുള്ള പൊളിറ്റിക്കൽ കരിയർ ഓപ്ഷൻ കുറയുന്നു എന്നു കാണുമ്പോൾ അവൻ ഈ പരിപാടിക്ക് പോകില്ല. അങ്ങനെ അത് ശോഷിച്ചു ശോഷിച്ചു ഗ്രൂപ്പ് നേതാക്കൾക്ക് മാത്രം ഉള്ള നെറ്റ് വർക്കായി.
സോഷ്യൽ മീഡിയയിൽ പല പാർട്ടികൾക്കും വേണ്ടി സജീവമായി വാദിക്കുന്ന പലരെയും നേരിട്ട് അറിയാം. അവർ സ്വദേശത്തോ വിദേശത്തോ ഉപരി മധ്യ വർഗ്ഗ ജീവിതം നയിക്കുന്ന 'വെൽ സെറ്റിൽഡ് ' ആളുകളാണ്. അവരുടെ മക്കളിൽ എത്ര പേർ കേരളത്തിൽ അല്ലെങ്കിൽ എവിടെയെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാണ്? അവരുടെ മക്കൾ പ്രൊഫെഷണൽ കോഴ്സോ അല്ലെങ്കിൽ ഏറ്റവും നല്ല ഉന്നത വിദ്യാഭ്യസമോ നേടും. അവർ വെൽ സെറ്റിൽഡാകും. ഈ ഡബിൾ സ്റ്റാൻഡേർഡ് എല്ലായിടത്തും ഉണ്ട്.
ഈ പറയുന്ന എന്റെ മകൻ പഠിച്ചതും ടി ഐ എസ് എസിലും ബാംഗ്ലൂർ ലോ സ്കൂളിലുമാണ്. ഇനി വിദേശത്തു പഠിക്കും. മകളെയും കേരളത്തിന് വെളിയിൽ പഠിപ്പിക്കും. ഇതു എന്റെ മാത്രം കഥയല്ല. ഇതു കേരളത്തിൽ ഉപരി മധ്യ വർഗ്ഗത്തിൽ ഉള്ള ഒരു ട്രെൻഡാണ് ഇതു എന്തുകൊണ്ട് സംഭവിക്കുന്നു? ഈ ഔട്ട് വേർഡ് മൈഗ്രെഷൻ കേരളത്തിലെ ഇക്കോണമിയെയും സമൂഹത്തെയും എങ്ങനെ ബാധിക്കും.?
ഡൽഹിയിലും ബോംബെയിലും ബാംഗ്ലൂരിലും ദുബായിലും സിഡ്നിയിലും ലണ്ടനിലും ന്യൂയോർക്കിലുംജനീവയിലും ബാങ്കോക്കിലും സിംഗപ്പൂരിലും വെൽ സെറ്റിൽഡായി അവരവരുടെ കാര്യങ്ങൾ ഭദ്രമാക്കിയ ഞാൻ അടക്കമുള്ളവർക്ക് ഇതിൽ ഒരു ഡയറക്റ്റ് സ്ടെക്കും ഇല്ലാതെ ഗാലറിയിൽ ഇരുന്ന കളി കണ്ടു കമന്ററി പറയുന്നതിൽ വളരെ നഷ്ട്ടം ഒന്നുമില്ല. Because we too are a part of the problem of political culture of Kerala. സേഫ് സോണിൽ ഇരുന്ന് രാഷ്ട്രീയം പറഞ്ഞു പഴയ സ്റ്റുഡന്റസ് പൊളിറ്റിക്സ് അയവിറക്കി സുഖമായി ജീവിക്കുന്നവർ.
ഇങ്ങനെ ഒരു സെറ്റിൽഡ് പൊളിറ്റിക്കൽ കൽച്ചറിനെയാണ് മോദിയും സംഘവും സംഘികളും ഡിസ്റേപ്റ്റ് ചെയ്യുന്നത്. വർഗ്ഗ രാഷ്രീയത്തെ പെട്ടന്ന് വർഗീയ രാഷ്ട്രീയം വിഴുങ്ങുന്നത് പഴയ വർഗ്ഗ രാഷ്ട്രീയം ഇപ്പോൾ ഭരണ സുഖ സൗകര്യങ്ങളിൽ വെൽ സെറ്റിൽഡ് ആണെന്നുള്ളതാണ്.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇന്നു വിദ്യാർത്ഥി രാഷ്ടീയത്തെ പ്രത്യയ ശാസ്ത്ര ചർച്ചകളോ ഇല്ലാതെ അതെ മാച്ചോ കൽച്ചറിൽ പാർട്ടി ലോയൽറ്റിയും നേതാക്കളുടെ പെട്രേനേജിൽ ശിങ്കിടി രാഷ്ട്രീയമായി വെറും ചട്ടുകങ്ങളായി ഉപയോഗിക്കുന്നതും പൊളിറ്റിക്കൽ കൽച്ചറിന്റെ പ്രശ്നമാണ്.
വർഗീയ രാഷ്ട്രീയത്തിന് കൃത്യമായി അജണ്ടകളും പ്രത്യയ ശാസ്ത്ര മോട്ടിവേഷനും ഭരണ ഇൻസെന്റീവും പണവും ഉണ്ട്. ' വർഗീയത തുലയട്ടെ ' എന്ന് ചുവരെഴുതി ഫേസ് ബുക്ക് ചുവരെഴുതീയൽ പോകുന്നതല്ല വർഗീയ സ്വത രാഷ്ട്രീയം.
എൺപത് മുതൽ വളർന്നു വന്ന നമ്മുടെ പൊളിറ്റിക്കൽ സമവാക്യങ്ങൾ ഇപ്പോൾ റിസേർവിലാണ് ഓടി കൊണ്ടിരിക്കുന്നത്. ഇപ്പോൾ കേരളത്തിലെ പൊളിറ്റിക്കൽ കൾച്ചർ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. അതിന് സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ മാനങ്ങളുണ്ട്.
Unless the mainstream political parties and political culture reinvent themselves, they are bound to become redundant in few years.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്