വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം? സാധാരണക്കാരുടെ സുരക്ഷക്ക് വേണ്ടി മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം? മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും കാര്യമുള്ളതായതിനാൽ ഒരിക്കൽക്കൂടി പറയാം. ലോകത്തെ ഏറ്റവും സമാധാമുള്ള ഒരു സ്ഥലമായി അറിയപ്പെട്ടിരുന്നതാണ് ന്യൂസിലാൻഡ്. വർഷത്തിൽ ഒരു ലക്ഷത്തിന് ഒരാളിൽ താഴെ മാത്രം കൊലപാതകങ്ങളാണ് അവിടെ നടക്കാറുള്ളത്. അമേരിക്കയിൽ ഇത് വർഷത്തിൽ ലക്ഷത്തിന് അഞ്ചിന് മുകളിലും വെനിസ്വേല ഉൾപ്പടെ പല ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ അൻപതിന്റെ മുകളിലും ആണെന്ന് ഓർക്കണം. അവിടെയാണ് ഒറ്റയടിക്ക് 49 പേരെ ഒരാൾ കൊന്നൊടുക്കിയത്.
ഇന്നിപ്പോൾ ന്യൂസിലാൻഡിൽ നിന്നും അക്രമങ്ങൾ കുറവായ നെതെർലാൻഡ്സിൽ നിന്നും അക്രമത്തിന്റെ വാർത്തകൾ വരുന്നു. തോക്കുധാരികൾ ഓഫിസിലും സ്കൂളിലും
എത്തി ആളെ കൊല്ലാൻ ശ്രമിക്കുന്നത് അമേരിക്കയിൽ അപൂർവ്വമല്ലെങ്കിലും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്.
പ്രൈമറി സ്കൂളുകളിലും, യുണിവേഴ്സിറ്റികളിലും, ഹോട്ടലിലും, പാർലമെന്റിലും, പള്ളിപ്പെരുന്നാളിലും, മ്യൂസിക് ഫെസ്റ്റിവലിലും വരെ ഇതുപോലെ ആയുധധാരികൾ ആളുകളെ കൊന്നൊടുക്കിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പെട്ടാൽ എങ്ങനെയാണ് നമ്മൾ അതിനെ നേരിടേണ്ടത്?
സാധാരണ ഓഫിസിലും സ്കൂളിലും സേഫ്റ്റിക്ക് വേണ്ടിയാണ് പരിശീലിപ്പിക്കുന്നത്. ഒരു അപകട സൂചന കിട്ടിയാലുടൻ ഇറങ്ങി ഓടി സുരക്ഷിതമായി ഒരുമിച്ചു
കൂടണമെന്നാണ് പരിശീലനം നൽകുന്നത്. അതിനായി മിക്ക ഓഫിസിലും ഹോട്ടലിലും അസംബ്ലി ഏരിയ ഉണ്ട്. പക്ഷെ വെടിവെപ്പിന്റെ സാഹചര്യത്തിൽ അത് വലിയ മണ്ടത്തരമാണ്. അതുകൊണ്ട് തന്നെ സുരക്ഷക്ക് വേണ്ട പുതിയ പരിശീലനങ്ങളാണ് ഞങ്ങൾ
ഇപ്പോൾ നൽകുന്നത്. അതിൽ ചില കാര്യങ്ങൾ പറയാം.
ഒഴിവാക്കലാണ് പ്രധാനം: നിങ്ങളുടെ പരിസരത്ത് ഒരു വെടിയൊച്ച കേട്ടാൽ ഒന്നു തീരുമാനിക്കാം, നിങ്ങൾ സുരക്ഷാ യുദ്ധം പകുതി തോറ്റു. കാരണം ഇത്തരം സാഹചര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുക എന്നതാണ് സുരക്ഷയുടെ ആദ്യപകുതി. ഇതിനാദ്യമായി ചെയ്യേണ്ടത് റിസ്ക്ക് പ്രൊഫൈലിങ്ങാണ്. അതായത്, ഒരു സ്ഥലത്ത് അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ ആയുധധാരികളായ ഒരാൾ എത്താനുള്ള സാധ്യതയെ, സ്ഥാപനം നടത്തുന്നവർ അഥവാ ആഘോഷങ്ങളുടെ സംഘാടകർ മുൻകൂട്ടി കാണണം. ഇത് മൂന്നു തരത്തിലാകാം. ഒന്ന്, നിങ്ങളുടെ സ്ഥാപനമുള്ളതോ പരിപാടി നടക്കുന്നതോ ആയ സ്ഥലം സംഘർഷ ബാധിതമാണോ? മുൻപ് എന്നെങ്കിലും വെടിവെപ്പുണ്ടായിട്ടുള്ള സ്ഥലമാണോ? എന്നെല്ലാം അറിഞ്ഞുവെക്കുക. രണ്ട്, നിങ്ങളുടെ സ്ഥലം ലക്ഷ്യം വെക്കാൻ അക്രമികൾക്ക് പ്രത്യേകകാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്നറിയുക. (നിങ്ങളുടെ മതം, രാഷ്ട്രീയം, പ്രായം, ലിംഗം, ലൈംഗിക താല്പര്യങ്ങൾ, വർണ്ണം, വർഗ്ഗം) ഇതൊക്കെ ഇക്കാര്യത്തിൽ പ്രസക്തമാണ്. മൂന്ന്, തോക്ക് എളുപ്പത്തിൽ ലഭിക്കാൻ സകാര്യമുള്ള സ്ഥലമാണോ എന്നെല്ലാം നിരീക്ഷിച്ചു വേണം നിങ്ങളുടെ സുരക്ഷാസംവിധാനങ്ങൾ ഡിസൈൻ
ചെയ്യാൻ.
യൂറോപ്പിൽ എവിടെയും ഇപ്പോൾ തീവ്രവാദഭീഷണിയുണ്ട്. അതിനാൽ വലിയ ആൾക്കൂട്ടമുണ്ടാകുന്ന സമയത്ത് തോക്കോ ബോംബോ ട്രക്കോ പുതിയ നന്പറുകളുമായോ തീവ്രവാദികൾ എത്തിയേക്കാമെന്ന ഓർമ്മയിൽ വേണം നമ്മൾ അവിടെ പോകാനും, പങ്കെടുക്കാനും, പരിപാടികൾ സംഘടിപ്പിക്കാനും. അമേരിക്കയിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒരായുധമാണ് തോക്ക്. അതിനാൽ എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാനുള്ള സാധ്യതയുള്ള സ്ഥലവും. കേരളത്തിൽ തൽക്കാലം തോക്കുകൾ സംഘടിപ്പിക്കുക അത്ര എളുപ്പമല്ലാത്തതിനാൽ തോക്കുമായി ഒരാൾ ഓഫീസിലോ സ്കൂളിലോ ആഘോഷങ്ങളിലോ വന്നുചേരാനുള്ള സാധ്യതയും കുറവാണ്. എന്നാലും ന്യൂസിലാൻഡിൽ പോലും ഭീകരവാദി ആക്രമണങ്ങൾ നടക്കുന്ന, മാറുന്ന ചുറ്റുപാടുകളിൽ നമ്മൾ കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കണം.
റിസ്ക്ക് പ്രൊഫൈലിലുള്ള സ്ഥാപനങ്ങളോ പരിപാടികളോ നടത്തുന്നവർ ശ്രദ്ധിക്കണം. അതനുസരിച്ച് മുൻകരുതലുകളെടുക്കണം. ഓഫീസിനും ഹോട്ടലിനും മുൻപിൽ എക്സ്റേ സ്ക്രീനിങ് ഉള്ളത് ഇതിന്റെ ഭാഗമാണ്. ഇനി പറയുന്ന കാര്യങ്ങൾ സംഘാടകരെ ഉദ്ദേശിച്ചല്ല, വ്യക്തികൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ്.
1. അപകടസാധ്യത അറിയുക. നിങ്ങൾ താമസിക്കുന്ന പ്രദേശമനുസരിച്ച് നിങ്ങളുടെ അപകടസാധ്യതയെ അറിയണം. നാട്ടിൽ പൂരത്തിന് പോകുന്പോൾ സ്ത്രീകളെ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്യാനുള്ള ശ്രമമാണ് കൂടുതൽ നടക്കുന്നത്. യൂറോപ്പിലിപ്പോൾ മ്യൂസിക്ക് ഫെസ്റ്റിവലിൽ പേടിക്കേണ്ടത് ബോംബും തോക്കും ട്രക്കുമൊക്കെയാണ്. ഇതറിഞ്ഞ് വേണം ആഘോഷങ്ങൾക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.
2. ഏതു സ്ഥലത്തെത്തിയാലും പരിസരം വീക്ഷിക്കുക, പരിസരത്തുള്ളവരെയും. എന്തെങ്കിലും അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കുന്നതെങ്ങനെ എന്ന് ചിന്തിക്കണം. ചുറ്റുപാടിൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാലുടൻ അധികാരികളെ അറിയിക്കുക. അവർ എന്ത് നടപടി എടുത്താലും സംശയം തോന്നിയാലുടൻ നമ്മൾ സ്ഥലം കാലിയാക്കുക.
3. വെടിയൊച്ച കേട്ടാലുടനെ ഒരുമിച്ച് രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കണം. എവിടെനിന്നാണ് ശബ്ദം കേട്ടത്, ഏതുവഴി എളുപ്പത്തിൽ രക്ഷപെടാം. പണ്ടൊക്കെ വെടിയൊച്ച കേട്ടാൽ ഉടൻ കമിഴ്ന്നു കിടക്കുക എന്നതായിരുന്നു പരിശീലനം (മീശമാധവനിലെ പുരുഷുവിന്റെ ഡ്രിൽ ഓർക്കുക). തിരക്കുള്ള സ്ഥലത്ത് അത് ചെയ്യുന്നത് റിസ്ക് ആണ്. ബഹുഭൂരിപക്ഷവും തലങ്ങും വിലങ്ങും ഓടുന്പോൾ ആദ്യം കിടക്കുന്ന ആളെ ചവിട്ടി കൊല്ലും.
തോക്കുമായി ഒരാൾ പരിസരത്ത് എത്തിപ്പറ്റിയ സാഹചര്യത്തിൽ നാലു സാധ്യതകളാണ് നിങ്ങൾക്ക് മുന്നിലുള്ളത്. ഓടുക, ഒളിക്കുക, മരിച്ചതുപോലെ അഭിനയിക്കുക, തിരിച്ചടിക്കുക. ഓരോന്നിനും അതിന്റേതായ റിസ്ക്കുണ്ടെങ്കിലും തീരുമാനം എടുക്കാൻ വൈകരുത്.
നിങ്ങൾ ഒരു ആൾക്കൂട്ടത്തിന്റെ തുറന്ന പ്രദേശത്തോ ഹോട്ടലിലോ മാർക്കറ്റിലോ ആണെങ്കിൽ ഓട്ടം തന്നെ രക്ഷ. ഇവിടെ നിങ്ങളെ പ്രത്യേകം അന്വേഷിച്ചോ ഉന്നം വെച്ചോ അല്ല വെടിവെക്കുന്നത്. പരമാവധി ആളുകളെ കൊല്ലണമെന്നേ അക്രമിക്ക് ലക്ഷ്യമുള്ളൂ. വെടിശബ്ദം കേട്ടതിന്റെ എതിർദിശയിലേക്ക് പരമാവധി വേഗത്തിൽ ഓടുക. നേരെയല്ല, വളഞ്ഞ് തിരിഞ്ഞ് വേണം ഓടാൻ എന്നൊക്കെ ആളുകൾ പറയും. ശ്രദ്ധിക്കേണ്ട. വെടിവെക്കുന്നത് നിങ്ങളെ ഉന്നം വെച്ചല്ലാത്തതിനാൽ വളഞ്ഞാലും പുളഞ്ഞാലും അപകടസാധ്യത ഒന്നാണ്. പരമാവധി വേഗത്തിലോടി അക്രമിയിൽ നിന്ന് അകലെയാകാൻ ശ്രമിക്കുക, അതാണ് ബുദ്ധി.
നിങ്ങൾ നിങ്ങളുടെ ഓഫീസിലോ, വിമാനത്താവളത്തിലോ, അതുപോലെ അല്പം പരിചയമുള്ളതും കുറച്ചേറെ മുറികളും മറകളുമുള്ള സ്ഥലത്താണെങ്കിൽ ഒളിക്കുക എന്നതാണ് ബുദ്ധി. ഇതും രണ്ടു രീതിയിലുണ്ട്. ഒന്ന്, വെടിയുണ്ടയെ തടയുന്ന എന്തിന്റെയെങ്കിലും മറവിൽ. ഭിത്തി, വലിയ അലമാര എന്നിങ്ങനെ. രണ്ട്, അക്രമിക്ക് നമ്മളെ കാണാനാവാത്ത വിധത്തിൽ എന്തിന്റെയെങ്കിലും മറവിൽ. വാതിലിന്റെ പിന്നിൽ, മേശയുടെ അടിയിൽ എന്നിങ്ങനെ. ഒളിഞ്ഞിരിക്കുന്പോൾ എങ്ങനെ ഓടിരക്ഷപെടാമെന്നും അക്രമി തൊട്ടടുത്തെത്തിയാൽ എങ്ങനെ ഒന്ന് കൊടുക്കാമെന്നും മുൻകൂർ ചിന്തിക്കണം.
വെടിവെപ്പിനിടയിൽ സെൽഫിയെടുക്കാൻ നിൽക്കരുത്. ഒളിച്ചിരിക്കുന്പോൾ മൊബൈൽഫോൺ ഉടനെ സൈലന്റിലാക്കണം, മറ്റുള്ളവരെയും അത് ഓർമ്മിപ്പിക്കണം.
അക്രമി മുന്നിലെത്തുകയും നമ്മളെ കണ്ടുപിടിക്കാൻ സാധ്യതയുണ്ടെന്നും തോന്നിയാൽ പിന്നെ മറ്റൊന്നും നോക്കാതെ നമുക്ക് ലഭ്യമായ എന്തുപയോഗിച്ചും അവരെ നേരിടണം. തോക്കിനെ പ്രതിരോധിക്കാൻ പറ്റിയ ആയുധം നമുക്ക് കിട്ടാൻ വഴിയില്ലാത്തതുകൊണ്ട് അക്രമി നമ്മളെ കാണുന്നതിനുമുന്പ് ആക്രമിക്കുക എന്നതാണ് ബുദ്ധി. ഒരു കസേര കൊണ്ടോ കോട്ട് ഹാങ്ങർ കൊണ്ടോ തലക്കടിക്കുക, കത്രികയുണ്ടെങ്കിൽ വയറിനിട്ട് കുത്തുക, കൂടുതലാളുകളുണ്ടെങ്കിൽ ഒച്ചയുണ്ടാക്കി ഓടിച്ചെന്ന് വലയം ചെയ്യുക. പറ്റിയാൽ മർമ്മത്തിൽ പിടിച്ചുടക്കുക, അല്ലെങ്കിൽ തൊഴിക്കുക. അക്രമിയോട് ജയിക്കാം എന്ന ധൈര്യത്തിലല്ല, ഒരു ചെറുത്തുനിൽപ്പും കൂടാതെ മരിച്ചുവീഴുന്നതിലും നല്ലതല്ലേ എന്നോർത്താണ് ഇതുപറയുന്നത്.
വെടിവെപ്പിൽ അനേകമാളുകൾ ദൂരേക്ക് ഓടിപ്പോകുകയും കുറേപ്പേർ വെടിയേറ്റു വീഴുകയും ചെയ്താൽ പിന്നെയുള്ള ഏക ആശ്രയം അഭിനയമാണ്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും കൂടെ മരിച്ചതായി അഭനയിച്ചു കിടക്കുക. മൊബൈൽ സൈലന്റിലാക്കുകയോ എറിഞ്ഞുകളയുകയോ ചെയ്യുക. നമ്മിലേക്ക് ശ്രദ്ധയാകർഷിക്കുന്ന ഒന്നും ചെയ്യരുത്.
വെടിവെപ്പ് എന്നത് ഒരു നിർണ്ണായക സാഹചര്യമാണ്. അതിനാൽ സേഫ്റ്റി നിയമങ്ങൾ ലംഘിക്കുന്നതിൽ തെറ്റില്ല. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് നിങ്ങളെങ്കിൽ പുറത്തേക്ക് ചാടാം. കാലുകുത്തി ചാടാൻ ശ്രദ്ധിക്കണമെന്ന് മാത്രം. വെടിവെപ്പ് നടക്കുന്ന സ്ഥലത്ത് ജീവനിൽ കൊതിയുള്ളതിനാൽ പൊലീസുകാരും വലിയ ടെൻഷനിലായിരിക്കും.
അവരെ കണ്ടാലുടൻ ഒച്ചയുണ്ടാക്കാനോ ശ്രദ്ധയാകർഷിക്കാനോ പാടില്ല. നമ്മൾ ഓടിച്ചെല്ലുന്നതു കണ്ടാലും അക്രമികളെന്ന് തെറ്റിദ്ധരിച്ച് അവർ വെടിവെച്ചേക്കാം.
ഇതുപോലൊരു സാഹചര്യത്തിൽ പെട്ടാൽ ഭയം കാരണം മിണ്ടാനോ അനങ്ങാനോ പറ്റാത്ത അവസ്ഥയിലാകാൻ സാധ്യതയുണ്ട്. അതിനാലാണ് ഇത്തരം സാഹചര്യങ്ങളെ മുന്നേ കണ്ട് കരുതിയിരിക്കണം എന്നുപറയുന്നത്. ഇങ്ങനെയൊരു ലേഖനം വായിച്ചിരുന്നു എന്നത് പോലും ഇത്തരം ഒരവസരത്തിൽ നമുക്ക് ധൈര്യം തരും.
സുരക്ഷിതരായിരിക്കുക!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്