ഓമനക്കുട്ടൻ ആ പാർട്ടിയെ സംന്ധിച്ചിടത്തോളം ഒരു 'ദളിതനായ പ്രവർത്തകൻ' മാത്രമാണ്; ദളിതനെന്ന് പറയുന്നതുകൊടി കെട്ടാനും, തല്ലു കൊള്ളാനും ആളെ കൂട്ടാനുമൊക്കെയുള്ള വിഭാഗം മാത്രമാണ്; ഇടയ്ക്കൊക്കെ പേരുദോഷം കിട്ടാണ്ടിരിക്കാൻ ഒരു ബാലനെയൊക്കെ മന്ത്രിയാക്കിയെന്ന് വരും; സിപിഎമ്മുകാരനായതു കൊണ്ട് മാത്രമാണഅ നിങ്ങൾക്ക് വേണ്ടി 'നിഷ്പക്ഷ മാധ്യമ സിംഹങ്ങൾ ' വിലപിച്ചത്; ഒരു നിമിഷം നിങ്ങൾ ആ ധർമ്മജൻ ബോൾഗാട്ടിയേ പോലെ ഒരു 'വെറും കോൺഗ്രസ്സുകാരനായിരുന്നുവെങ്കിലെന്ന് ഓർത്തു നോക്കിക്കെ...
രാഹുൽ മാങ്കൂട്ടത്തിൽ
അരുതെന്ന് പറഞ്ഞാലും രാഷ്ട്രീയം പറയും, പറഞ്ഞു കൊണ്ടേയിരിക്കും.... ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയിൽ ചാണകം മണക്കുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ CPIM നോട് ഒപ്പമാണെങ്കിൽ ചാണകം മാത്രമല്ല അട്ടിൻ കാഷ്ടം വരെ കസ്തൂരിയാകും.
പറഞ്ഞ് വന്നത് ഇന്നലെ മുതൽ നടക്കുന്ന 'ക്രൂശിലേറ്റപ്പെട്ട ഓമനക്കുട്ടൻ' എന്ന നാടകത്തെ പറ്റിയാണ്. ഓമനക്കുട്ടൻ പണം പിരിച്ചു എന്നുള്ളത് സത്യം തന്നെയാണ് അതു ശരിയായോ അല്ലയോയെന്ന് ചോദിച്ചാൽ, എനിക്കറിയില്ല. പ്രളയത്തിന്റെ പേരിൽ 4369.16 കോടി രൂപ പിരിച്ചിട്ട്, നവകേരളം ഫ്ളക്സ് ബോർഡിൽ മാത്രം നിലനില്ക്കുന്ന ഒരു സംസ്ഥാനത്ത് ഓമനക്കുട്ടൻ ചെയ്തത് തെറ്റല്ലായെന്ന് നമുക്ക് വാദിക്കാം.
ഇന്നലെ മുതൽ CPIM നേതാക്കളും, അവരുടെ രാഷ്ട്രീയം മാത്രം പറയുകയും എഴുതുകയും ചെയ്യുന്ന 'നിഷ്പക്ഷ മാധ്യമ പ്രവർത്തകരും' സമൂഹത്തെയും മാധ്യമധർമ്മത്തെയും ഏറ്റവും ക്രൂരമായി വിചാരണ ചെയ്യുകയാണ്, ഓമനക്കുട്ടനെ കല്ലെറിഞ്ഞു എന്ന് പറഞ്ഞ്. സത്യത്തിൽ ഇത്തരക്കാർ വിരൽ ചൂണ്ടണ്ടത് സർക്കാരിനും CPIM നും എതിരായല്ലേ? 2500 കോടി രൂപ പ്രളയ ദുരിതാശ്വാസ നിധിയിൽ ചിലവഴിക്കാതെ കിടക്കുമ്പോൾ ചേർത്തല അംബേദ്ക്കർ കമ്മ്യൂണിറ്റി ഹാളിലെ ക്യാംപിലേക്ക് അരി കൊണ്ടു വന്ന ഓട്ടോക്ക് കൂലിയായി 70 രൂപ പിരിവെടുത്തുകൊടുക്കാൻ ഓമനക്കുട്ടൻ നിർബന്ധിതനായെങ്കിൽ അതിനു ഉത്തരവാദി സർക്കാരല്ലേ? ഗൾഫ് രാജ്യങ്ങളിൽ നിന്നു വരെ ആയിരക്കണക്കിനു കോടി രൂപ പിരിച്ചെടുത്ത സർക്കാരിനു എന്തു കൊണ്ട് സമയബന്ധിതമായി അതു അർഹരിലേക്ക് എത്തിക്കാൻ കഴിയുന്നില്ല? തെരഞ്ഞെടുപ്പിൽ തോറ്റയുടൻ തന്നെ സമ്പത്തിനു ഡൽഹിയിൽ തന്നെ ക്യാബിനറ്റ് റാങ്കോടെ വിരാജിക്കാൻ അവസരമുണ്ടാക്കാനറിയുന്ന, CPlM നിയന്ത്രണത്തിലുള്ള റബ്കോയുടെ നിലനില്പിനായി 230 കോടി ചിലവഴിക്കുന്ന, വേലപ്പൻ നായരെന്ന കമ്യൂണിസ്റ്റുകാരന്റെ പട്ടിണി മനസിലാക്കി ക്യാബിനറ്റ് റാങ്ക് നല്കി പുനരധിവസിപ്പിക്കുന്ന, ദുരിതാശ്വാസ നിധിയിൽ നിന്നും കെ.കെ രാമചന്ദ്രൻ നായരുടെയും ഉഴവൂർ വിജയന്റെയും കുടുംബത്തിന്റെയും കടാശ്വാസം നല്കുന്ന നിങ്ങൾക്ക്, എന്തുകൊണ്ടാണ് പൊതുജനത്തിനെ മാത്രം യഥാസമയം സഹായിക്കാൻ കഴിയാത്തത്, അതും പ്രളയമുഖത്ത് .
ദുരിതാശ്വാസ ക്യാംപിൽ പണപ്പിരുവ് എന്ന വിഡിയോ സഹിതമുള്ള വാർത്ത വന്നയുടൻ ആദ്യം പൊട്ടിത്തെറിച്ചത് മന്ത്രി ജി സുധാകരനാണ്. അല്ലെങ്കിലും അദ്ദേഹം ക്ഷിപ്രകോപിയും മാടമ്പിയുമാണ്. അദ്ദേഹം ആദ്യമായി മത്സരിച്ചപ്പോൾ വോട്ട് അഭ്യർത്ഥിച്ചെഴുതിയ ചുവരെഴുത്തിൽ ജി. സുധാകരൻ 'നായർ' എന്നായിരുന്നുന്നെന്ന് കേട്ടിട്ടുണ്ട്. ആ ചുവരെഴുത്ത് മാഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും അത് മാഞ്ഞിട്ടുണ്ടാകില്ല. അതു പോട്ടെ, പിന്നെ നാം കേട്ടത് അന്വേഷണ വിധേയമായി ഓമനക്കുട്ടനെ സസ്പെന്റ് ചെയ്തു എന്ന വാർത്തയാണ്. ശരവേഗത്തിലെ ആ നടപടിയുടെ ഒന്നാമത്തെ കാരണം, ഓമനക്കുട്ടൻ ആ പാർട്ടിയെ സംന്ധിച്ചിടത്തോളം ഒരു 'ദളിതനായ പ്രവർത്തകൻ' മാത്രമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സവർണ്ണ ഹിന്ദു പാർട്ടിയായ CPlM നെ സംബന്ധിച്ചിടത്തോളം ദളിതനെന്ന് പറയുന്നതുകൊടി കെട്ടാനും, തല്ലു കൊള്ളാനും ആളെ കൂട്ടാനുമൊക്കെയുള്ള വിഭാഗം മാത്രമാണ്. ഇടയ്ക്കൊക്കെ പേരുദോഷം കിട്ടാണ്ടിരിക്കാൻ ഒരു ബാലനെയൊക്കെ മന്ത്രിയാക്കിയെന്ന് വരും (അതു പട്ടികജാതി ക്ഷേമ വകുപ്പ് കടകംപള്ളി സുരേന്ദ്രനെ ഏല്പിക്കാൻ കഴിയാത്തതു കൊണ്ടു കൂടിയാണ്).
അല്ലെങ്കിൽ പറയു എന്തുകൊണ്ടാണ് ഓമനക്കുട്ടനെതിരെ തെറ്റിന്റെ തീവ്രത അളക്കാതെ നടപടി സ്വീകരിച്ചത്? വാർത്തയുടെയും ആരോപണത്തിന്റെയും പേരിലാണെന്നാണ് മറുപടിയെങ്കിൽ സഖാക്കളെ കേരളത്തിന്റെ മുഖ്യ മന്ത്രി ഇപ്പോഴും ലാവ്ലിൻ ആരോപണ വിധേയൻ വിജയനും പാർട്ടി സെക്രട്ടറി കാക്കത്തൊള്ളായിരം ആരോപണങ്ങൾ നേരിടുന്ന ബാലകൃഷ്ണനുമാണ്. P. V അൻവർ, KT ജലീൽ, E P ജയരാജൻ, PK ശ്രീമതി, MM മണി, PK ശശി, P ശശി, തുടങ്ങിയ പേരുകൾ ഞാൻ പറയുന്നില്ല.
ഇതൊക്കെ പറയുമ്പോഴും ഓമനക്കുട്ടാ, നിങ്ങൾ ഭാഗ്യവാനാണ്, പ്രിവിലേജ്ഡ് ആണ്. അതിന്റെ പ്രധാന കാരണം നിങ്ങൾ ഒരു CPIM കാരനാണ് എന്നുള്ളതുകൊണ്ടാണ്. അതു കൊണ്ട് മാത്രമാണ് നിങ്ങൾക്ക് വേണ്ടി 'നിഷ്പക്ഷ മാധ്യമ സിംഹങ്ങൾ ' വിലപിച്ചത്. ഒരു നിമിഷം നിങ്ങൾ ആ ധർമ്മജൻ ബോൾഗാട്ടിയേ പോലെ ഒരു 'വെറും കോൺഗ്രസ്സുകാരനായിരുന്നുവെങ്കിലെന്ന് ' ഓർത്തു നോക്കിക്കെ... ഈ സിംഹങ്ങളുടെ ആദ്യ ഗർജ്ജനം തന്നെ 'ഓ ലവൻ കാംഗ്രസ്സല്ലെ, ജനിച്ചത് തന്നെ കക്കാനാണ്, അവന്റെ സ്ഥിരം ഏർപ്പാടാണിത്, ലവനു സ്വിസ് ബാങ്കിൽ മറ്റെ 2G സ്പെക്ട്രത്തിൽ കിട്ടിയ കാശിനൊപ്പം നിക്ഷേപിക്കാനാണ് ' എന്ന് ആകുമായിരുന്നു. നിങ്ങളുടെ ഭാര്യയുടെ മിനിമം അഞ്ച് അവിഹിത കഥകളും നിങ്ങളുടെ രണ്ട് അവിഹിത സന്തതികളെ പറ്റിയും പോരാളി ഷാജിയിൽ പോസ്റ്റ് വരുമായിരുന്നു. ഒരു മനുഷ്യനെങ്ങനെ മൃഗത്തിലും അധ:മമായി പെരുമാറാൻ കഴിയുന്നു കോൺഗ്രസ്സുകാരാ എന്ന് ശാരദക്കുട്ടിയും, കെ. ആർ മീരയും തൊട്ട് ദീപ നിഷാന്ത് വരെ കേഴുമായിരുന്നു.. നിങ്ങൾക്കും കുടുംബത്തിനും പാർട്ടി ലോക്കൽ കമ്മിറ്റിയുടെ ഊര് വിലക്കും കുക്കു വിളിയും ഇടയ്ക്കൊക്കെ കൈ പ്രയോഗവും നേരിടെണ്ടി വരുമായിരുന്നു. നിങ്ങൾക്കെതിരെ നാട്ടിൽ ചുവരെഴുത്തും നവമാധ്യമത്തിൽ അസഭ്യമെഴുത്തും ദേശാഭിമാനിയിൽ എഡിറ്റോറിയലും കൈരളിയിലും മറ്റ് ചില അപ്രഖ്യാപിത പാർട്ടി ചാനലുകളിലും നിങ്ങൾ അടുത്തുള്ള പലചരക്ക് കടയിൽ കൊടുക്കാനുള്ള പറ്റിന്റെ 'വഞ്ചനക്കഥകളുടെ' റിപ്പോർട്ടുകൾ വരുമായിരുന്നു. കേരളത്തിലെ 140 നിയോജക മണ്ഡലത്തിലും DYFI യുടെ നേതൃത്വത്തിൽ നിങ്ങടെ കോലം കത്തിക്കലും ഉച്ചഭാഷിണിയുടെ ചെവി പോലും നാണം കൊണ്ട് പൊത്തി പോകുന്ന പൊതുയോഗങ്ങളും നടന്നേനേം. ചുവരായ ചുവരൊക്കെ 'കള്ളൻ ഓമനക്കുട്ടൻ തുലയട്ടെ ' നിറഞ്ഞേനേം.
അന്തിച്ചർച്ചകളിൽ ഭാസുരേന്ദ്രബാബുവും ശക്തിധരനും ചിന്തകരായും, സ്വരാജും റിയാസും റഹീമും ഷംസീറും രാജേഷും ഇടതുപക്ഷ പ്രതിനിധികളായും പങ്കെടുത്ത് നിങ്ങളെ വാക്കുകൾ കൊണ്ട് പിച്ചിച്ചീന്തുമായിരുന്നു. ഈ തുക പിരിച്ചതുകൊണ്ട് കേരളത്തിനുണ്ടായ ധനക്കമ്മിയെ പറ്റി തോമസ് ഐസക്ക് ധവളപത്രമിറക്കുമായിരുന്നു ... ഒടുവിൽ പിണറായിയുടെ 'മുഖം നോക്കാതെ നടപടി ' എന്ന പ്രസ്താവനയ്ക്ക് ശേഷം നിങ്ങളെ പൊലീസ് കൈയാമം വെച്ച് ലോക്കപ്പിലാക്കും.. നിങ്ങളുടെ ഭാര്യയ്ക്ക് നിരാഹാര സമരമിരിക്കാൻ യോഗമുണ്ടെങ്കിൽ വരാപ്പുഴയ്ക്കും നെടുങ്കണ്ടത്തിനുമൊപ്പം ചേർത്തല കൂടി ഒറ്റപ്പെട്ട സംഭവ പരമ്പരകളുടെ കൂട്ടത്തിൽ എഴുതിച്ചേർക്കപ്പെടും..... ഇല്ലെങ്കിൽ ആത്മാവ് നഷ്ടമായി നിങ്ങൾക്ക് ജീവിക്കാം .... ഓമനക്കുട്ടാ, ക്യാംപിൽ പിരിച്ചാലും നിങ്ങൾ ഭാഗ്യവാനാണ്, കാരണം, ഓമനക്കുട്ടൻ ഒരു സഖാവാണ്......
Stories you may Like
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- രാഹുൽ വർദ്ധിത വീര്യത്തിൽ; വാക്കിന് മൂർച്ച കുറയ്ക്കാതെ മുന്നോട്ട്
- പ്രൊഫ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു
- 'കിരീടം താഴെവെക്കുക, ജനങ്ങൾ പിന്നാലെയുണ്ട്'; പിണറായി വിജയനെ വിമർശിച്ച് രാഹുൽ
- സെല്ലിൽ സൗമ്യനായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ; പൂജപ്പുര ജയിലിലും മാങ്കൂട്ടത്തിൽ ജനകീയൻ
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്