തുഗ്ലക്കാണ് ചരിത്രത്തിൽ ആദ്യമായി ഡിമോണിറ്റൈസേഷൻ പരീക്ഷിച്ചത് ; ഇന്ത്യയിൽ കള്ളപ്പണം ഇപ്പോഴും ഉണ്ട്, എന്നാൽ അത് വസ്തുവിന്റേയോ സ്വർണത്തിന്റേയോ രൂപത്തിലാണ്; നോട്ട് നിരോധനം സമ്പൂർണ പരാജയമായിരുന്നു എന്നതിൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് നിരോധിച്ചാൽ എന്ന ആശയവുമായി താരതമ്യം ചെയ്ത് രഞ്ജിത്ത് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
രഞ്ജിത്ത് ആന്റണി
ഡീമോണിറ്റൈസേഷന്റെ രണ്ടാം വാർഷികം.
ഇന്ത്യയിലെ 95% ഡ്രൈവിങ് ലൈസൻസും അനധികൃതമായി സംഘടിപ്പിച്ചവയാണ്. വെഹിക്കിൾ ഇൻസ്പെക്ടർക്ക് കൈക്കൂലി കൊടുത്തും, ഡ്രൈവിങ്് ടെസ്റ്റുകളിൽ കള്ളത്തരവും കാണിച്ചാണ് പലരും ഡ്രൈവിങ് ലൈസൻസ് എടുത്തിരിക്കുന്നത്. ഇങ്ങനെ ഡ്രൈവിംഗിലെ ബാലപാഠങ്ങൾ പോലും അറിയാതെ ലൈസൻസ് നേടിയവരാണ് ഇന്ത്യയിലെ 90% റോഡ് ആക്സിഡന്റുകൾക്കും കാരണം.
ഈ മുകളിലെ പാരഗ്രാഫ് മൊത്തം പൊട്ടത്തെറ്റാണ്. ഇന്ത്യയിൽ 95% ലൈസൻസ്സുകളും അനധികൃതമായി സംഘടിപ്പിച്ചതാണോ ?. എനിക്കറിയില്ല. ഇനി ഡ്രൈവിങ് അറിയാത്തവരാണോ റോഡ് അപകടങ്ങൾക്ക് കാരണം ?. അതും ഉറപ്പില്ല. ഇനി അധവാ ആണെങ്കിൽ തന്നെ ഈ സ്റ്റേറ്റ്മെന്റ് വേരിഫൈ ചെയ്യാൻ ഉപയുക്തമായ ഡാറ്റകൾ ഒന്നും ലഭ്യമല്ല. അനിധികൃതമായ ലൈസൻസ് നേടിയ എത്രപേർ എത്ര ആക്സിഡന്റുകൾ ഉണ്ടാക്കി എന്നറിയാൻ നിലവിൽ ഡാറ്റ ഒന്നും ഇല്ല.
ഡാറ്റ ഒന്നുമില്ലെങ്കിലും ഞാൻ ഈ തിയറിയിൽ വിശ്വസിക്കുന്നു. കിട്ടുന്ന പൊതുവേദികളിലും, സൗഹ?ദ സദസ്സുകളിലും ഞാൻ ഈ തിയറി പല രീതിയിൽ അവതരിപ്പിക്കുന്നു. ഈ സ്റ്റേറ്റ്മെന്റ് എന്റെ ഐഡിയോളജിയുടെ ഭാഗമാക്കുന്നു. എന്റെ അനുയായികളെയും പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഈ സ്റ്റേജിൽ ബാലിശമായ ഒരു സ്റ്റേറ്റ്മെന്റിന് ഒരു റെട്ടറിക്കിന്റെ പരിവേഷം ലഭിക്കുന്നു. ഇത്തരം തെളിവുകളുടെ അഭാവമുള്ള സ്റ്റേറ്റ്മെന്റുകൾ വിശ്വസനീയമായി അവതിരപ്പിക്കുന്ന കലയ്ക്കാണ് റെട്ടറിക് എന്ന ഇംഗ്ലീഷ് പദം കൊണ്ട് അർത്ഥമാക്കുന്നത്.ഇനി ഒരുവേള എനിക്ക് അധികാരം കിട്ടി എന്നിരിക്കട്ടെ. ഒരു സുപ്രഭാതത്തിൽ ഞാൻ നിലവിലുള്ള ഡ്രൈവിങ് ലൈസൻസ്സുകൾ അസാധുവാക്കുന്നു. അന്ന് രാത്രി 12 മണിയോടെ എല്ലാവരുടെയും ഡ്രൈവിങ് ലൈസൻസ്സ് റദ്ദാക്കപ്പെടും. പിറ്റേ ദിവസം വണ്ടിയുമായി ഇറങ്ങുന്ന ആളെ കൊലപാതകം ശ്രമം ആരോപിച്ച് ജയിലിൽ അടയ്ക്കും. ഗവണ്മെന്റ് ഒരുക്കിയിരിക്കുന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് സെന്ററുകളിൽ നിന്ന് പുതിയ പാഠ്യ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. അവ വിജയകരമായി പാസായാൽ പുതിയ ലൈസൻസ് ലഭിക്കും.
ഡ്രൈവിങ് ലൈസൻസ്സ് നിരോധിച്ചാലുള്ള കഷ്ടപ്പാടുകൾ ഒന്ന് ആലോചിച്ചു നോക്കു !. ഇന്ത്യയിൽ ചരക്ക് നീക്കം നിൽക്കും. ഭക്ഷണസാധനങ്ങൾ ലഭ്യമല്ലാതാകും. ഉള്ള ഭക്ഷണങ്ങളുടെ വില കൂടും. അത് പോട്ടെ എന്ന് വെയ്ക്കാം. കുടുംബങ്ങൾ രണ്ടിടത്തായി ചിതറി പോകാൻ സാദ്ധ്യതയുണ്ട്. ശമ്പളക്കാരല്ലാത്ത ദിവസ വേതനക്കാർക്ക് ജോലികൾക്ക് എത്താൻ സാധിക്കാതെ വരും. അവരുടെ വരുമാനമാർഗ്ഗം അതോടെ നിലയ്ക്കും. രാജ്യം മൊത്തം അനിശ്ചിതത്വത്തിന്റെ നാളുകൾ.ഇത്രയും ആയാൽ പണി ഏകദേശം പാളിയെന്ന് എനിക്ക് മനസ്സിലാകും. അതോടെ പുതിയ ന്യായീകരണമായി എനിക്കിറങ്ങണ്ടി വരും. റെട്ടറിക്കുകളെ സാധൂകരിക്കാനായി പുതിയ റെട്ടറിക്കുകൾ കണ്ട് പിടിക്കണ്ടി വരും.
വാഹനങ്ങളില്ലാത്ത റോഡുകളിൽ സൈക്കിൾ നിറയുന്നതോടെ ഇന്ത്യയിൽ വായു മലിനീകരണം കുറയും. ദിവസവും സൈക്കിൾ ചവിട്ടുന്നതോടെ ജനങ്ങളുടെ ആരോഗ്യം വർദ്ധിക്കും. ഇന്ത്യയുടെ അഭിമാനമാണ് ഇന്ത്യൻ റെയിൽ വേ. നമ്മുടെ പട്ടാളക്കാർ രാജ്യാതിർത്തിയിലേയ്ക്ക് എത്താനുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനമാണ് ട്രെയിനുകൾ. മിക്കവാറും സെക്കൻഡ് ക്ലാസ്സിലെ പലക സീറ്റിലിരുന്ന് ദിവസങ്ങളോളം യാത്രചെയ്താലാണ് പട്ടാളക്കാർ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ഒരു പട്ടാളക്കാരന് മൂന്നും നാലും ദിവസം ട്രെയിനിൽ യാത്ര ചെയ്യാമെങ്കിൽ ദിവസവും രണ്ട് മണിക്കൂർ ഒരു ട്രെയിനിൽ യാത്ര ചെയ്യാൻ നിങ്ങൾക്ക് എന്താണ് കുഴപ്പം ?
21 നൂറ്റാണ്ടിലെ ഇന്ത്യ വ്യോമയാത്രയുടേതാണ്. ഇന്ത്യയിലെ വ്യോമയാത്രാ മേഖലയെ ശക്തിപ്പെടുത്താനുള്ള ഒരു നീക്കവും കൂടെയാണ് ലൈസ്സൻസ് നിരോധനം. വിമാനയാത്രികരായ ഇന്ത്യക്കാർ കൂടുന്നതോടെ വിദേശ വിമാന കമ്പനികൾ ഇന്ത്യയിലേയ്ക്കെത്തും. മത്സരം കൂടുന്നതോടെ വിമാന യാത്രാ നിരക്കുകൾ കുറയുകയും സാധാരണക്കാരനു പോലും വിമാനയാത്ര ലാഭകരവും ആകും.
ഇത്രയും വായിച്ചെത്തിയപ്പോൾ നിങ്ങൾക്ക് ഞാനൊരു വിഢിയായി തോന്നുന്നില്ലെ. ഡ്രൈവിങ് ലൈസൻസ്സ് നിരോധിക്കാൻ സാധിക്കുമൊ ?. ജനങ്ങൾ ട്രെയിനും വിമാനവുമൊക്കെ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് വച്ചാൽ തന്നെ ഈ ജനങ്ങളെ മൊത്തം ഉൾക്കൊള്ളാനുള്ള ട്രെയിനുകളുണ്ടൊ ?. അസംഭവ്യം. ഒരിക്കലും നടക്കാത്ത ഒരു ഉദാഹരണം ആണിത് എന്ന് തോന്നുന്നില്ലെ ?. ഡ്രൈവിങ് ലൈസൻസ് നിരോധനം ഒരു വിഢിത്തമായി തോന്നുന്നവർക്ക് നോട്ട് നിരോധനവും സ്വാഭാവികമായി തോന്നരുത്. കാരണം നോട്ടും ലൈസെൻസ്സും തമ്മിൽ വലിയ വത്യാസമില്ല. ഇന്ത്യയിലെ റോഡുകളിൽ വാഹനമോടിക്കാനുള്ള പ്രിവിലേജ് ആണ് ഒരു ഡ്രൈവിങ് ലൈസൻസ്. പലതരം ടെസ്റ്റുകൾക്ക് ശേഷം നേടിയെടുത്തതാണ് ഈ പ്രിവിലേജ്. അത് പോലെ ഇന്ത്യയുടെ സമ്പദ്ഘടനയിൽ പങ്കെടുക്കാൻ ഒരു പൗരൻ അദ്ധ്വാനിച്ച് നേടുന്ന പ്രിവിലേജ് ആണ് ഓരോ നോട്ടുകളും. റോൾസ് റോയിസ് ഓടിക്കുന്ന ഒരു പണക്കാരന്റെ കൈയിലെ ഡ്രൈവിങ് ലൈസൻസ്സിനും, മാരുതി ആൾട്ടൊ ഓടിക്കുന്ന സാധാരണക്കാരന്റെ ഡ്രൈവിങ് ലൈസ്സൻസ്സിനും ഒരേ മൂല്യമാണ്. ഇന്ത്യൻ രാഷ്ട്രപതിയുടെ കൈയിലിരിക്കുന്ന 1000 രൂപയുടെ മൂല്യവും, മൈക്കാട് പണിക്ക് ഇറങ്ങുന്ന ഒരു സാധാരണക്കാരന്റെ കൈയിലിരക്കണ 1000 രൂപയ്ക്കും ഒരേ മൂല്യമാണ്. അതാണ് ഡ്രൈവിങ് ലൈസ്സൻസ്സും നോട്ടുമായുള്ള സാമ്യം. നോട്ടു നിരോധിച്ചാലും, ലൈസെൻസ് നിരോധിച്ചാലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കുള്ള സാമ്യവും നമ്മൾ കാണാതെ പോകരുത്.
ഡ്രൈവിങ് ലൈസൻസ് നിരോധിക്കാൻ ഞാൻ നിരത്തിയ കാരണങ്ങൾക്ക് ഡാറ്റയുടെ അവലംബമില്ല. ഈ ഡാറ്റയുടെ അവലംബമില്ലാത്തതുകൊണ്ട്, പൂർവ്വ സ്ഥിഥിയുമായി കമ്പയർ ചെയ്യാനുള്ള ഒരു ബെഞ്ച്മാർക്കും ലഭ്യമല്ല. അതായത്, പുതിയ ലൈസൻസ്സുകൾ നിലവിൽ വരുമ്പോൾ ആക്സിഡന്റുകൾ ഇല്ലാതാകുമൊ ?. കുറയുമൊ ?. കുറഞ്ഞെങ്കിൽ എത്ര കുറഞ്ഞു. ഇത്തരം ചോദ്യങ്ങൾക്ക് ഒരിക്കലും ഉത്തരം ലഭിക്കില്ല. അത് പോലെ ആയിരുന്നു നോട്ട് നിരോധനം. കള്ളപ്പണം ക?ത്യം എത്രയുണ്ട്. എത്ര തിരിച്ചെത്തി. ഇക്കണോമിയിൽ കള്ളപ്പണം കുറഞ്ഞൊ ? കുറഞ്ഞെങ്കിൽ എത്ര കുറഞ്ഞു. ഇവയ്ക്കൊന്നും ഒരിക്കലും ഉത്തരം കിട്ടില്ല. കുറഞ്ഞതുകൊണ്ട് ഇക്കണോമിക്ക് നേട്ടമുണ്ടായൊ ?. ഉണ്ടെങ്കിൽ അത് എങ്ങനെ അളക്കും എന്നതിനും ഉത്തരമില്ല. ഏതായാലും 99.3% നോട്ടുകളും തിരിച്ചു വന്ന സ്ഥിഥിക്ക് ഈ ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കും എന്ന് ഉറപ്പായി.നോട്ട് നിരോധനവും ഇത് പോലെ ഡാറ്റയുടെ പിൻബലമില്ലാത്ത ചില റെട്ടറിക്കുകളെ മുൻനിറുത്തി എടുത്ത തീരുമാനം ആണെന്ന് തെളിഞ്ഞു.
ആദ്യമായല്ല ഒരു ഗവണ്മെന്റ് റെട്ടറിക്കുകളെ ബേസ് ചെയ്ത് നയങ്ങൾ രൂപീകരിക്കുന്നത്. തുഗ്ലക് തൊട്ട് ബുഷ് അടക്കം ദാ ഇപ്പോൾ ട്രമ്പിന്റെയും അനേകം തീരുമാനങ്ങളും റെട്ടറിക്കുകളെ അവലംബിച്ചതാണെന്ന് കാണാം. തുഗ്ലക് ആണ് ചരിത്രത്തിൽ ആദ്യം ഡീമോണിറ്റൈസേഷൻ പരീക്ഷിച്ചത്. സ്വർണം, വെള്ളി നാണയങ്ങൾ പിൻവലിച്ച് ചെമ്പ് തുട്ടിറക്കി. ചെമ്പ് സർവ്വ സാധാരണമായി ലഭിക്കുന്ന ലോഹമായിരുന്നതിനാൽ പ്രജകൾ സ്വന്തമായി കാശടിച്ചു തുടങ്ങി. പരിപാടി പൊളിഞ്ഞു. ചെമ്പ് ഖജനാവിൽ തിരിച്ചെടുക്കാൻ തീരുമാനമായി. ആൾക്കാർ കള്ളത്തുട്ടടക്കം മാറ്റി എടുത്തു. ഖജനാവ് കാലി. പ്രസിഡന്റ് ബുഷ് സദ്ദാമിന്റെ കയ്യിൽ രാസായുധങ്ങളുണ്ടെന്ന ധാരണയിലാണ് യുദ്ധത്തിന് ഇറങ്ങിയത്. അവിടെ ചെന്ന് ആദ്യ നാളുകളിൽ തന്നെ പണി പാളിയെന്ന് മനസ്സിലായി. യുദ്ധം കൊണ്ട് അമേരിക്കൻ ഇക്കണോമിക്ക് നഷ്ടം 15 ട്രില്യണ് ഡോളറാണ്. നാഷണൽ ഡെബ്റ്റിന് സമാനമായൊരു തുക.
ഗവണ്മെന്റ് നയങ്ങൾ നടപ്പാക്കുമ്പോൾ സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. എല്ലാ നയ മാറ്റങ്ങളും പാരെറ്റൊ എഫിഷ്യൻസ്സി നൽകുന്നുണ്ടൊ എന്ന് ശ്രദ്ധിക്കും. പരേറ്റോ (Pareto) എന്നത് ഇക്കണോമിസ്റ്റുകൾക്ക് പരിചയമുള്ള ഒരു വാക്ക് ആണ്. ഒരു നയം ഭൂരിപക്ഷത്തിനും ഗൂണകരമായിരിക്കണം, അഥവാ ആർക്കെങ്കിലും നഷ്ടമുണ്ടായാലും ആ നഷ്ടം തുച്ഛമായിരിക്കണം എന്നതാണ് പാരെറ്റൊ എഫിഷ്യൻസ്സി കൊണ്ട് അർത്ഥമാക്കുന്നത്. ഇതൊരു ഞാണിന്മേൽ കളിയാണ്. ഒരു ഐഡിയൽ പാരെറ്റൊ എഫിഷ്യൻസ്സിയിൽ ഒരു നയം രൂപീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാൽ പാരെറ്റൊ എഫിഷ്യൻസ്സിയുടെ അടുത്ത് എത്തുന്ന (Near-Pareto) നയങ്ങളെങ്കിലും ആയിരിക്കണം എന്ന് രാഷ്ട്രീയക്കാർക്ക് നിർബന്ധമാണ്. അങ്ങനെ തന്നെ ആയിരിക്കണം.
അതിനാൽ ഭൂരിപക്ഷം രാഷ്ട്രീയക്കാരും രാജ്യത്തെ 130 കോടി ജനങ്ങളെയും ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുമ്പോൾ ഡാറ്റയും, ആ ഡാറ്റയുടെ നിജസ്ഥിഥിയും ഒക്കെ രണ്ടൊ മൂന്നൊ തവണ വാലിഡേറ്റ് ചെയ്യും. നയത്തിന്റെ ഗൂണഭോക്താക്കളെയും, അവ ദോഷകരമായി ബാധിക്കാൻ സാദ്ധ്യതയുള്ളവരെയും ക?ത്യമായി അപഗ്രഥിക്കും. ഇത്തരം യാതൊരു വാലിഡേഷനും നടത്താതെ കൈകൊണ്ട ഒരു തീരുമാനമായിരുന്നു നോട്ട് നിരോധനം എന്നതാണ് തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ കള്ളപ്പണം ഉണ്ടൊ ?. അബ്സൊല്യുട്ലി. ഇപ്പഴും ഉണ്ട്. പക്ഷെ അത് വസ്തുവായൊ, സ്വർണ്ണമായൊ ആണ് നില നിൽക്കുന്നത്. ചാക്കിൽ കെട്ടി തറയിൽ കുഴിച്ചിട്ടിരിക്കുന്ന രീതിയിൽ നോട്ടുകൾ സൂക്ഷിക്കണ്ട ഒരു ആവശ്യവും ഇന്നില്ല. 30 കൊല്ലം മുന്നെ ചുമ്മാ എറിഞ്ഞ് കളഞ്ഞാൽ പോലും ചെലവാക്കാൻ ഓപ്ഷനില്ലാതിരുന്ന സമയത്ത് ആരെങ്കിലുമൊക്കെ കാശായി ചാക്കിൽ സൂക്ഷിച്ചിരിക്കാം. ഇന്ന് നൂറായിരം വഴികളാണ് കള്ളപ്പണം വെളയിലിറക്കാൻ. ആരെങ്കിലും ചാക്കിൽ കെട്ടി വെച്ചിട്ടുണ്ടേൽ ഭൂലോക മണ്ടനാണെന്ന് പറയണ്ടി വരും. ഇപ്പോൾ കേൾക്കുന്ന ഒരു വാദം തിരിച്ചെത്തിയ നോട്ടുകൾ കള്ളപ്പണം കൂടി അടങ്ങിയതാണത്രെ.!. ഒരു വാദത്തിന് ഇത് അംഗീകരിച്ചു എന്ന് തന്നെ വെയ്ക്കാം. ആ കള്ളപ്പണത്തിന്റെ കണക്ക് നമ്മൾ എന്നറിയും ?. തിരിച്ചെത്തിയ നോട്ടുകൾ എണ്ണി തീർക്കാൻ തന്നെ രണ്ട് കൊല്ലം എടുത്തു. ഇനി ഇതിൽ നിന്ന് അരിയും പതിരും തിരിച്ചെടുക്കാൻ മിനിമം രണ്ട് കൊല്ലം എടുക്കും എന്ന് വെച്ചോളു.
അപ്പോൾ അറിഞ്ഞിട്ട് എന്ത് കാര്യം ?. അതായത് നാലു കൊല്ലം എടുത്തും നമ്മൾ അറിയാൻ പോകുന്നത് എന്താണ് ?. ഇത്ര കള്ളപ്പണം ഉണ്ടായിരുന്നു എന്ന്. അവ നീക്കം ചെയ്തപ്പോൾ ഇക്കണോമിക്ക് ഉണ്ടായ ഗുണം എന്താണെന്ന് അപ്പോഴും വിശദീകരിക്കാൻ പറ്റില്ല. ആൾക്കാർ പുതിയ സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കും. ഡീമോണിറ്റൈസേഷനു മുൻപ് പട്ടിണി കിടന്നവൻ അപ്പോഴും പട്ടിണിക്കാരനായിരിക്കും. അതായത്, ഭൂരിപക്ഷത്തിനും സ്ഥിഥി ഒട്ടുമേ മെച്ചപ്പെട്ടിരിക്കില്ല എന്ന് ചുരുക്കം.ഭയപ്പെടുത്തുന്നത് ഇതൊന്നുമല്ല. വെറും റെട്ടറിക്കുകളെ ആശ്രയിച്ച് ഇത്രയും പബ്ലിക്കായ ഒരു തീരുമാനം എടുക്കാൻ ധൈര്യം കാണിച്ച ഒരു ഗവണ്മെന്റിന്റെ മറ്റ് നയങ്ങൾ ഇത് പോലെ ആണോ ?. യാതൊരു ഡാറ്റയുടെ പിൻബലമില്ലാതെ ചെറുതും വലുതുമായ എന്തൊക്കെ നയങ്ങളാണ് രഹസ്യമായി ഇവർ നടത്തിയിട്ടുണ്ടാകുക ?. കാലം തെളിയിക്കും എന്ന് മാത്രമേ ആശ്വസിക്കാൻ സാധിക്കു.
Stories you may Like
- ഇനി ലൈസൻസ് സ്കാൻ ചെയ്താൽ എല്ലാം അറിയാം; പുത്തൻ സ്മാർട്ട് ലൈസൻസിന്റെ വിശേഷങ്ങൾ
- ഡ്രൈവിങ് പഠനത്തിന് ഇനി ഫീസ് കുറയും
- അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറച്ച മന്ത്രിയുടെ തീരുമാനത്തിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം
- ഡ്രൈവിങ് ലൈസൻസിൽ 50ൽ കൂടുതൽ പേർക്ക് പങ്കെടുക്കാം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്