രാഷ്ട്രീയ വിമർശനങ്ങൾ ഐ.വി ശശി കൈകാര്യം ചെയ്തതുപോലെ മറ്റൊരു സംവിധായകനും മലയാള സിനിമയിൽ ചെയ്തിട്ടില്ല; 'മൾട്ടി സ്റ്റാർ' ചിത്രങ്ങളായിരുന്നു ഓരോ ഐ.വി ശശി ചിത്രവും; കരുത്തും കാമ്പുമുള്ള സ്ത്രീ കഥാപാത്രങ്ങളെ സമ്മാനിച്ച് സംവിധായകൻ: വിട പറഞ്ഞ ഐ വി ശശിയെ അനുസ്മരിച്ച് അനു പാപ്പച്ചൻ എഴുതുന്നു
'The movie is not only a supreme expression of mechanism,but paradoxically it offers as product the most magical of consumer commodities,namely dreams.It is therefore,not accidental that the movie has excelled as a medium that offers avarice' - Marshall Mc Luhan (Understanding media )
ഐ.വി. ശശി അരങ്ങൊഴിഞ്ഞു. ജീവിതത്തിന്റെ ഭൂരിഭാഗവും അണിയറയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.ചിത്രകല പഠിച്ച്, കോടമ്പാക്കത്ത് ഭാഗ്യാന്വേഷിയായി എത്തി, പിന്നീട് എ.ബി രാജ് എന്ന ഹിറ്റ് മേക്കറുടെ കലാസംവിധായകനായി തുടങ്ങി ,പില്ക്കാലത്ത് ജനപ്രിയ സിനിമയിലെ ഏറ്റവും താരത്തിളക്കമുള്ള പേരായി ഈ കോഴിക്കോട്ടുകാരന്റേത്. 1975 ലാണ് പ്രേംനസീറില്ലാത്ത ഒരു സിനിമയും സൂപ്പർ ഹിറ്റാക്കാം എന്നു തെളിയിച്ചു കൊണ്ട് ഐ.വി ശശി 'ഉത്സവ'വുമായി എത്തുന്നത്.ആദ്യ ചിത്രത്തിൽ തന്നെ നാട്ടിൻ പുറത്തിന്റെ പരുക്കൻ ജീവിതവും അതിനിടയിൽ ശുദ്ധജലത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭവും ഉൾക്കൊണ്ടിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
പിന്നീട് രാഷ്ട്രീയ പ്രക്ഷോഭ / പ്രചരണ/ വിമർശനങ്ങൾ ഐ.വി ശശി കൈകാര്യം ചെയ്തതുപോലെ മറ്റൊരു സംവിധായകനും മലയാള സിനിമയിൽ കൈകാര്യം ചെയ്തിട്ടില്ല. 'മൾട്ടി സ്റ്റാർ' ചിത്രങ്ങളെന്നു വിശേഷിപ്പിക്കാവും വിധം താരനിബിഡമായിരുന്നു, ഓരോ ഐ.വി ശശി ചിത്രവും. താരങ്ങളുടെ മാർക്കറ്റ് കണ്ടുള്ള പടം പിടിത്തമായിരുന്നില്ല അത്. ശശിയുടെ ചിത്രങ്ങളിലൂടെ അവരോരുത്തരും താര പകിട്ടിലേക്ക് / പ്രരൂപത്തിലേക്ക് എത്തുകയായിരുന്നു എന്നതാണ് വാസ്തവവും.ഹിറ്റുകൾക്ക് മേൽ ഹിറ്റുകളുണ്ടാവുകയും സിനിമ വാണിജ്യ ലാഭം കൊയ്യാനുള്ള വ്യവസായമായി മാറുകയും ചുവടുറപ്പിക്കുകയും ചെയ്ത എൺപതുകളിലാണ് ഐ.വിശശി കൂടുതലും സിനിമകളൊരുക്കിയത്.
തൊഴിലാളി / മുതലാളി സംഘർഷത്തിലൂന്നിയ നിരവധി സന്ദർഭങ്ങൾ ഐ.വി.ശശി - ടി.ദാമോദരൻ കൂട്ടുകെട്ടിൽ പിറന്നു. അങ്ങാടി, അടിമകൾ ഉടമകൾ, അടിയൊഴുക്കുകൾ, വാർത്ത ,ഈ നാട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കേരളത്തിലെ പല മേഖലകളിലെ തൊഴിലാളികളുടെ ജീവിതവും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ കഴിവും / കുറ്റവും ഇഴകീറി ,ചിലപ്പോഴൊക്കെ ശക്തമായ ഭാഷയിൽ പരിശോധിക്കുന്നത് കാണാം. ഈ രാഷ്ട്രീയം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവന് മനസ്സിലാവുന്ന രീതിയിലായിരുന്നു.അവന്റെ തന്നെ ചോദ്യങ്ങളുടെ ആവർത്തനമായിരുന്നു. പകലന്തിയോളം പലവിധ തൊഴിലുകൾ ചെയ്ത് ,അതിന്റെ പങ്കിലൊന്ന് സിനിമയ്ക്കായി ചിലവഴിച്ച സാധാരണ മനുഷ്യർക്ക് മുന്നിൽ അവരുടെ അഭിരുചികളുടെ പ്രക്ഷുബ്ധതകളുടെ ചിത്രങ്ങളൊരുക്കി ഐ.വി ശശി - ടി.ദാമോദരൻ കൂട്ടുകെട്ട്. സാധാരണക്കാരായ പ്രേക്ഷകന്റെ സംതൃപ്തിയെ ലക്ഷ്യമാക്കി എന്നതുകൊണ്ടു മാത്രമാണ് അക്കാദമിക് നിരൂപകരിൽ നിന്ന് ഐ.വി ശശിക്ക് വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയത്. വൈകാരികതതയുടെ ചൂടും ചൂരും ചേർന്നതായിരുന്നു ഐ.വിശശിയുടെ ദൃശ്യഭാഷ.'മൃഗയ'യിൽ ലോഹിതദാസ് - ഐ.വി ശശി കൊണ്ടുവന്ന വനത്തിലെ കഠിന ജീവിതക്കാഴ്ചകൾ, അതിജീവന മത്സരങ്ങൾ എത്ര സാങ്കേതിക പൊലിമയുണ്ടെങ്കിലും പുലിമുരുകനിൽ ഇല്ലെന്ന് നാമോർക്കണം.
70കളിൽ ബോളിവുഡ് അമിതാബ് ബച്ചനിൽ ആരോപിച്ച' ക്ഷുഭിത യൗവ്വന'കല്പനയെ തന്റെ നിരവധി കഥാപാത്രങ്ങളിലേക്ക് / താരങ്ങളിലേക്ക് ഐ.വി ശശി പകർന്നിട്ടുള്ളത് കാണാം. ഏക നായക സങ്കല്പത്തിൽ നിന്ന് ബഹുനായകത്വത്തിലേക്ക്, പ്രാധാന്യമേറിയ സ്ത്രീ കഥാപാത്രങ്ങളുൾപടെ ,ഈ രോഷം / പ്രതിഷേധം പടരുന്ന രീതിയിലാണ് ശശിയുടെ ആഖ്യാനരീതി. ഈ ചിത്രങ്ങളെ ജനങ്ങൾ നെഞ്ചോട് ചേർത്തപ്പോഴാണ് താരപ്രഭാവങ്ങൾക്കപ്പുറത്ത് സംവിധായകൻ കൈയടി നേടുന്ന സിനിമകളുണ്ടായത്. ഇന്നത്തെ പോലെ ലോകസിനിമകൾ വിരൽത്തുമ്പിൽ ലഭ്യമായ ,വലിയ രീതിയിൽ സിനിമാ സാക്ഷരത നേടി ,ഏത് ചിത്രത്തിനും മാർക്കിടാനായി എത്തുന്ന പ്രേക്ഷകരല്ല അന്ന്. ആനന്ദം /ആസ്വാദനം എന്ന അനുഭവത്തിനായ് മാത്രം എത്തുന്ന സാധാരണക്കാരിലേക്ക്, ജനപ്രിയ അംശങ്ങൾക്കൊപ്പം സാമൂഹ്യബോധ ജാഗ്രതകൂടി പകർന്നു നല്കി ഈ ചിത്രങ്ങൾ എന്നത് മറന്നു കൂടാ.
പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം, ചടുലമായ ആഖ്യാനം, കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ, കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷം, രതിയുടെ പാപബോധമില്ലാത്ത ചിത്രണം, ആണിനൊപ്പം നില്ക്കുന്ന പെൺ കഥാപാത്രങ്ങൾ എന്നിങ്ങനെ വാണിജ്യ സിനിമാക്കൂട്ടുകൾക്കിടയിലും ഐ .വി.ശശിയുടെ സിനിമകളിൽ തെളിഞ്ഞു നില്ക്കുന്ന ഐഡൻഡിറ്റികൾ പലതുണ്ട്. രാഷ്ടീയം വളച്ചുകെട്ടില്ലാതെ ഉറക്കെ പറയുന്നവരാണ് ഐ.വി ശശി കഥാപാത്രങ്ങൾ.ഈ വിമർശനം ഒരു വീണ്ടുവിചാര സൂചിക കൂടിയാണ്. തെറ്റുതിരുത്താനുതകുന്നതുകൊണ്ട് പുരോഗമന പരവുമാണ്.ഐ .വി ശശി ചിത്രങ്ങളിലെ ജനനേതാക്കൾ / തൊഴിലാളികൾ എന്നിവർ ആർജവവും കരുത്തുമുള്ളവരാണ്. കോമാളികളല്ല.പലപ്പോഴും ശ്രീനിവാസൻ സിനിമകളിൽ വിമർശനമെന്ന പേരിൽ ചേർക്കുന്ന പരിഹാസത്തേക്കാൾ (ഇത് വിശദമായി പിന്നീടെഴുതാനുദ്ദേശിക്കുന്നുണ്ട് ) ആത്മാർത്ഥതയുള്ളതുമാണ്.
ശക്തമായ കഥാപാത്രസൃഷ്ടിയാണ് മിക്കവാറും ഐ.വിശശി ചിത്രങ്ങളിലേത്.എഴുത്തുകാർ ആരുമാകട്ടെ ശശി എന്ന സംവിധായകന്റെ കൂടെ പ്രവർത്തിക്കുമ്പോൾ ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകൾ പിറക്കുന്നു. എഴുത്തുകാരന്റെ സംവിധായകനാണ് ഐ.വി.ശശി. ഭേദപ്പെട്ട ഒരു സ്ക്രിപ്റ്റിൽ നിന്ന് മികച്ച മാസ് സിനിമയൊരുക്കാനുള്ള ക്രാഫ്റ്റ് ഐ.വി ശശിക്ക് പ്രത്യേകമായി ഉണ്ടായിരുന്നു. പൊലീസ്, അബ്കാരി, ഉദ്യോഗസ്ഥവൃന്ദം, മന്ത്രിമാർ, നേതാക്കൾ, അധികാര ദല്ലാളുമാർ തുടങ്ങിയവരുടെ ആവർത്തനം ശശി ചിത്രങ്ങളിൽ കാണാം. അതേ സമയം സാധാരണക്കാരായ, പരുക്കൻ മട്ടുള്ള നാട്ടു മനുഷ്യരുടെ നിരയും. അധ്വാനവർഗത്തിന്റെ ജീവിതത്തുടിപ്പും ജാതിമത ഭേദമന്യേയുള്ള ജീവിതരസങ്ങളും ശശിയുടെ ചിത്രങ്ങളിൽ തുളുമ്പിനില്ക്കുന്നു.
സമര / പ്രക്ഷോഭത്തിന്റെ തീക്ഷ്ണത / ഉശിര്, ലാത്തി ചാർജ്, ആൾക്കൂട്ടം തുടങ്ങിയ ജനനിബിഡ / ക്രമ രാഹിത്യ രംഗങ്ങൾ അതിന്റെ ചടുലതാളത്തിൽ ഐ.വി ശശി തിരശീലയിൽ കാട്ടിത്തന്നത് പിന്നീട് പലകുറി മലയാള സിനിമ അനുകരിച്ചിട്ടുണ്ട്.കെ.നാരായണൻ എന്ന ചിത്രസംയോജകനും ഏത് ആൾക്കൂട്ടത്തിലേക്കും ക്യാമറയുമേന്തി ചാടിച്ചെല്ലുന്ന ഛായാഗ്രാഹകരും ഐ.വി ശശിയുടെ ജനപ്രിയ സിനിമകളുടെ നട്ടെല്ലാണ്. ഐ.വി ശശി എന്ന പേര് കേൾക്കുമ്പോൾ മനുഷ്യർ നിറഞ്ഞ ഒരു സിനിമ / ആദ്യന്തം ചലന പ്രധാനമായ ഒരു സിനിമ എന്നത് മിനിമം ഗ്യാരന്റിയായി കാണുന്ന പ്രേക്ഷകരുണ്ട്. എന്നാൽ സൂക്ഷ്മമായി ഒരു പ്രത്യേകശൈലിയിൽ ഒതുങ്ങുന്ന സംവിധായകനല്ല ഐ.വിശശി എന്ന് കാണാം.കെ.പി ഉമ്മർ, എം.ജി സോമൻ, ബാലൻ കെ.നായർ, ജയൻ, രതീഷ്, മമ്മൂട്ടി, മോഹൻലാൽ, ലാലു അലക്സ്, ജയഭാരതി, ശ്രീവിദ്യ,ഉർവശി, ശോഭന ,രേവതി( ലിസ്റ്റ് അപൂർണം) തുടങ്ങിയ മുൻനിര താരങ്ങളുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങൾ ചെയ്യുമ്പോൾ തന്നെ പ്രമേയങ്ങളിലെ വ്യത്യസ്തതയിൽ ഐ. വി ശശി തന്റെ സമകാലീനരേക്കാൾ മുന്നിലാണെന്ന് കാണാം.
എം ടിക്ക് ഒപ്പം ചെയ്ത ആൾക്കൂട്ടത്തിൽ തനിയെ, ഉയരങ്ങളിൽ, മിഥ്യ ,അക്ഷരങ്ങൾ എന്നിവ തമ്മിൽ തന്നെ അന്തരമുണ്ട്. പത്മരാജന്റെ രചനയിൽ പിറന്ന കരിമ്പിൻ പൂവിനക്കരെ പൂർണമായും ഐ.വിശശിയുടെ ചിത്രമാവുന്നു.വാടകയ്ക്ക് ഒരു ഹൃദയം ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു ശില്പം. ലോഹിതദാസിനൊപ്പം മുക്തി, മൃഗയ രണ്ടും രണ്ട്. ജോൺ പോളിന്റെ ഇണ, രഞ്ജിത്തിനൊപ്പം ദേവാസുരം അങ്ങനെ എഴുത്തിന്റെ കാതലിൽ പിടിക്കാനറിയുന്ന തച്ചന്റെ കൈത്തഴക്കമുണ്ട് ഓരോ ഐ .വി ശശി ചിത്രത്തിലും.
'അവളുടെ രാവുകൾ' എന്ന ചിത്രം 1978 ലാണ് പ്രദർശനത്തിലെത്തുന്നത്.ഷെറീഫിന്റെ എഴുത്തിൽ മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത 'രാജി'യായി സീമ എത്തിയ ചിത്രം മലയാളത്തിലെ ആദ്യത്തെ 'അ' സർട്ടിഫിക്കറ്റ് ചിത്രം കൂടിയായി. പലരുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്ന, സാഹചര്യങ്ങൾ അങ്ങനെയാക്കി തീർത്ത രാജിയെ ഐ.വി ശശി കാണിച്ചുതരുന്നത് പ്രേക്ഷകരുടെ രതികല്പനകളെ സുഖിപ്പിക്കുന്ന രീതിയിലല്ല എന്നത് ശ്രദ്ധേയമാണ്.
അർദ്ധനഗ്നയായ / അപ്സരസുന്ദരി സമാനയായ ഒരു പെണ്ണിനെ,കടൽ തീരത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംഘം ആണുങ്ങൾ ചാട്ടവാർ കൊണ്ടടിക്കുന്ന സ്വപ്ന ദൃശ്യത്തിൽ നിന്ന് ഒരു പുരുഷനൊപ്പം രാത്രി ശയിച്ച രാജിയിലേക്കാണ് ശശി കട്ട് ചെയ്യുന്നത്. അവളുടെ പുറംഭാഗം നഗ്നമായ രീതിയിൽ തന്നെ കാണിച്ചിരിക്കുന്നു. വളരെ സ്വാഭാവികതയോടെ രാജി എണീറ്റ് വസ്ത്രം ധരിക്കുന്നു. ചിത്രകല പഠിച്ച, സൗന്ദര്യോ പാസകന്റെ കണ്ണിലൂടെ കാണുന്ന, മോഹിപ്പിക്കുന്ന സ്ത്രീരൂപമായല്ല ഈ രംഗത്തിൽ വിപിൻദാസിന്റെ ക്യാമറയെ ഐ.വി ശശി പ്രതിഷ്ഠിക്കുന്നത്. അവളുടെ രാവുകളിൽ പ്രവൃത്തിയിലും സംഭാഷണത്തിലും നേരും ഉറപ്പുമുള്ള പെൺ കഥാപാത്രമായി രാജി നിറഞ്ഞു നില്ക്കുന്നു. പതിതയെന്ന് സമൂഹം പറയുന്ന ഈ സ്ത്രീയെ കുടുംബത്തിലേക്ക്, മകന്റെ ഭാര്യയായി ഒരമ്മ ക്ഷണിക്കുന്നതും ഒട്ടും പാപബോധമില്ലാതെ രാജി ആ ക്ഷണം സ്വീകരിക്കുന്നതും മലയാള സിനിമ ചരിത്രത്തിലെ ഒരപൂർവ്വ നിമിഷമാണ്.
പക്ഷേ എഴുത്തുകാർക്ക് ദിശതെറ്റുമ്പോൾ, പ്രതിലോമ / സ്ത്രീവിരുദ്ധത കടന്നു വരുമ്പോൾ ഐ.വിശശി ചിത്രത്തിലും അത് അതിന്റെ ആഴത്തിൽ നിഴലിക്കും എന്ന് പറയാതെ വയ്യ. ബ്ലൂലഗൂൺ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട 'ഇണ', കരിമ്പന, ഞാൻ ഞാൻ മാത്രം തുടങ്ങിയ ചിത്രങ്ങളിൽ ആൺ കാഴ്ചാഭിരുചിയെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ സ്ത്രീകളെ കാണിക്കാനും ഐ.വി ശശി മടിച്ചിട്ടില്ല. പ്രതിനായക ഇമേജുള്ള നായക കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യത ഐ.വി ശശി ചിത്രങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. കരിയറിന്റെ അവസാന കാലത്ത് ചെയ്ത 'ദേവാസുരം' തന്നെ ഏറ്റവും നല്ല ഉദാഹരണം. രണ്ടായിരത്തോടെ തീർത്തും താരകേന്ദ്രീകൃത സിനിമാ നിർമ്മാണ കാലാവസ്ഥയിൽ ,സിനിമയുടെ പരിവർത്തന കാലഘട്ടത്തിൽ ഐ.വി ശശിക്കും കാലിടറി.ഇൻപെക്ടർ ബൽറാമിന് ഒരുക്കിയ രണ്ടാം ഭാഗം പരാജയമായി.
കോടമ്പാക്കത്തെ നിരവധി പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്, സാധാരണ ജനങ്ങൾക്ക് വേണ്ടി സിനിമയെടുത്ത ഐ.വി ശശി എന്ന മാസ്റ്റർക്രാഫ്റ്റ്സ്മാന് സല്യൂട്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്