ധർമ്മടം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ടി.പി.വധക്കേസ് പ്രതി കുഞ്ഞനന്തൻ മൽസരിച്ചാലും റിസൽട്ടിൽ മാറ്റമുണ്ടാവുമോ? ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരെ നമുക്ക് വോട്ട് ബാങ്ക് എന്ന് വിളിക്കാം; ഇത് ആധുനിക അടിമത്തം തന്നെയാണ്: സജീവൻ അന്തിക്കാട് എഴുതുന്നു
സജീവൻ അന്തിക്കാട്
വോട്ടുബാങ്ക് രാഷ്ട്രീയം
കൊലപാതകിയും ബലാത്സംഗ നീചനുമായ ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരെ നമുക്ക് വോട്ട് ബാങ്ക് എന്ന് വിളിക്കാം. അത്തരം അപകടകരമായ മാനസികാവസ്ഥയിൽ കഴിയുന്ന മനുഷ്യർ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ ഏതു രാഷ്ട്രീയ പാർട്ടിയിലാണ് ?
അത്തരക്കാർ കൂടുതലുള്ളത് മുസ്ലിം ലീഗിനാണെന്നാണ് പൊതു അഭിപ്രായം. കേരളത്തിലെ പൊതു അഭിപ്രായമെന്നാൽ ഇടതുപക്ഷക്കാരുടെ അഭിപ്രായം എന്നു മാത്രം കണക്കാക്കിയാൽ മതി. കോണി കണ്ടാൽ കുത്തുന്ന 'മൂരികൾ ' എന്നാണ് ഇടതുപക്ഷക്കാർ ലീഗിന് വോട്ടു ചെയ്യുന്നവരെ കളിയാക്കി വരുന്നത്. ഈ ആക്ഷേപത്തിൽ വലിയ കഴമ്പൊന്നുമില്ല. നമുക്ക് 'വോട്ടു ചെയ്യാത്തവർ നമ്മുടെ ശത്രുക്കൾ ' എന്ന മിനിമം ഗോത്രബോധമെ ആ ആക്ഷേപത്തിനു പിന്നിലുള്ളൂ. ഉദാഹരണമായി 2006 ലെ കുറ്റിപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാം.
അന്നവിടെ മത്സരിച്ചത് ലീഗിന്റെ എല്ലാമെല്ലാമായ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്ബായിരുന്നു. ആരോപണ വിധേയനും നിയമനടപടികളുടെ കുരുക്കിലുമായിരുന്ന കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാൻ കുറ്റിപ്പുറത്തുകാർ അന്ന് തയ്യാറായില്ല.
2001 ൽ 61 ശതമാനം വോട്ടു നൽകി കുഞ്ഞാലിക്കുട്ടിയെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചവരായിരുന്നു കുറ്റിപ്പുറത്തുകാർ. പക്ഷെ അവർ 2006 ൽ വകതിരിവോടെ അദ്ദേഹത്തെ തോൽപ്പിച്ചു വിട്ടു. അത്തരത്തിൽ വകതിരിവു കാണിക്കുന്ന മനുഷ്യരെ വോട്ടു ബാങ്കായി കണക്കാക്കാൻ പ്രയാസമാണ്. കാരണം വോട്ടു ബാങ്കെന്ന കൺസെപ്റ്റിന് അന്യമാണ് വകതിരിവ്.
ഇനി മണ്ഡലത്തെയും സ്ഥാനാർത്ഥിയെയുമൊക്കെ ഒന്ന് മാറ്റി നോക്കാം. മണ്ഡലം ധർമ്മടവും സി പി എം സ്ഥാനാർത്ഥി ടിപി വധക്കേസ് പ്രതി കുഞ്ഞനന്തനുമാണെന്ന് വിചാരിക്കുക. റിസൽട്ട് എന്താകും ? ഇതിനുള്ള ഉത്തരം തന്നെയാണ് 'ഏതാണീ കേരളത്തിലെ കട്ട വോട്ടു ബാങ്ക് ' എന്നതിന്റെ ഉത്തരവും. കൊലയാളി നിന്നാലും കോമാളി നിന്നാലും മുതലാളി നിന്നാലും വാക്സിൻ വിരുദ്ധൻ നിന്നാലും ഒരു പാർട്ടിയുടെ വോട്ട് ചോരില്ല എന്നാണെങ്കിൽ ആ പാർട്ടിക്കാണ് ഏറ്റവും വലിയ വോട്ടു ബാങ്കുള്ളത് എന്നർത്ഥം.
2) എങ്ങിനെയാണ് ഈ വോട്ട് ബാങ്ക് അഭംഗുരം നിലനിന്നു പോരുന്നതെന്ന് നോക്കാം. പാർട്ടി സ്ഥാനാർത്ഥി ഒരു വൃത്തികെട്ടവനാണെന്നു വെക്കുക. ഏറ്റവും കൂടുതൽ വൃത്തികെട്ടവരെ മത്സരിപ്പിച്ചത് മറ്റേ പാർട്ടിയാണെന്ന് കണ്ടെത്തിയാൽ വോട്ടു ബാങ്കിൽ ഉറച്ചു നിൽക്കാം. സ്ഥാനാർത്ഥി കൊലക്കേസിൽ പെട്ടിട്ടുണ്ടെന്ന് വെക്കുക. മറ്റ് പാർട്ടികളും അത്തരക്കാരെ നിർത്തിയിട്ടുണ്ടെന്ന ന്യായീകരണം ചമച്ചാൽ വോട്ട് ബാങ്കായി തുടരാം.
അഴിമതിക്കേസിൽ ജയിലിൽ പോയവരെ മുന്നണിയിലെടുത്തുവെന്ന് വെക്കുക; എല്ലാവർക്കും നന്നാവാനുള്ള അവസരം കൊടുക്കേണ്ട എന്ന ന്യായം പറഞ്ഞ് വോട്ട് ബാങ്കായി തുടരാം.എന്തിനേറെ പറയുന്നു. മാതാപിതാക്കളെ കൊന്നവനാണ് സ്ഥാനാർത്ഥിയെങ്കിൽ 'അയാൾ ഇപ്പോൾ അനാഥനാണെന്നും അതു കൊണ്ട് അയാളെ സഹായിക്കണ്ടേ ' എന്നൊക്കെയുള്ള ചോദ്യങ്ങളുയർത്തി വോട്ടു ബാങ്കായി തുടരാം. ഇവ്വിധം ഏതെങ്കിലും ഒരു പാർട്ടിയുടെ വോട്ടു ബാങ്കായി തുടരുന്ന യുജിസി പണിക്കാരൻ മുതൽ തേപ്പുപ്പണിക്കാരൻ വരെ കൃത്യമായി 'ചിഹ്നം' നോക്കി വോട്ടു ചെയ്തിരിക്കും. അവിടെ വകതിരിവല്ല പാർട്ടിയോടും, പാർട്ടി കുടുംബത്തോടും, പാർട്ടി ഗോത്രത്തോടുമുള്ള കൂറാണ് വർക്ക് ചെയ്യുന്നത്.
പാർട്ടിയെ നിരന്തരമായി വിമർശിച്ച് ശല്യം ചെയ്യുന്നവരെ കൂടി ഈ ട്രൈബൽ മൈൻഡ് സെറ്റിലേക്കെത്താൻ വളരെ വളരെ എളുപ്പമാണ്. 'നിങ്ങൾ ജനിച്ചു വളർന്ന ഗോത്രത്തെ ശത്രു ആക്രമിച്ചു കീഴടക്കാൻ പോകുന്ന സമയമായിക്കഴിഞ്ഞു' എന്നൊന്ന് ബോധ്യപ്പെടുത്തിയാൽ മതി. അഹിംസയും മാനവികതയുമൊക്കെ അട്ടത്ത് വെച്ച് കൊലപാതകിക്ക് വോട്ടു ചോദിക്കുന്ന സ്വതന്ത്ര ചിന്തകനെയും യുക്തിവാദിയെയുമൊക്കെ നിങ്ങൾക്കപ്പോൾ നേരിട്ട് കാണാം.
3) വോട്ടു ബാങ്ക് മതം പോലാണ്. അത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പല്ല. അപ്പാപ്പനമ്മച്ചിയിൽ നിന്നും അപ്പനമ്മയിലേക്കും അവിടെ നിന്നും മക്കളിലേക്കും അത് കൈമാറ്റം ചെയ്യപ്പെടുന്നു. അതൊരു കുടുംബ സവിശേഷത കൂടിയാണ്. അതു കൊണ്ടു തന്നെ പാർട്ടി കുടുംബം എന്നാണ് അത്തരം വീടുകൾ അറിയപ്പെടുക. വാർക്കപ്പണി നടക്കുന്നിടത്ത് ചെന്ന് വീക്ഷിച്ചാൽ ഇതിന് നല്ലൊരുദാഹരണം കാണാം.വാർക്കുന്ന മിശ്രിതം ഒരാൾ ചട്ടിയിൽ കോരിയിട്ട് മറ്റൊരാൾക്ക് ഇട്ട് കൊടുക്കുന്നു. ചട്ടി വാങ്ങുന്ന ആൾ അതേ വേഗതയിൽ അടുത്ത ആൾക്ക് കൈമാറുന്നു. അങ്ങിനെ പല സ്റ്റെപ്പ് കൈമാറി കൈമാറി അത് ലക്ഷ്യത്തിലെത്തുന്നു.
ചട്ടി കൈമാറുന്ന ആരും ഒരിക്കലും ചട്ടിയിലേക്ക് നോക്കുന്നില്ല എന്നതാണ് അതിന്റെ ഹൈലൈറ്റ്. വോട്ടു ബാങ്ക് പ്രവർത്തിക്കുന്നതും ഇതുപോലാണ്. കൈമാറി കൈമാറിയങ്ങു പോകുകയാണ്. നമ്മുടെ കയ്യിലൂടെ കടന്നുപോകുന്ന ചട്ടിയിൽ എന്ത് കോപ്പാണ് എന്ന് നോക്കുന്നില്ല. ഒരാൾ അത് നോക്കിയാൽ മൊത്തം സ്തംഭനം ഉണ്ടാകുമെന്ന് ചട്ടി കൈമാറുന്ന ഏവർക്കുമറിയാം. അതിനാൽ അവരതിന് ശ്രമിക്കുന്നില്ല. പകരം ചട്ടിയെ പറ്റിയും താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ചട്ടിയിലെ കോപ്പിനെ പറ്റിയും മറ്റുള്ളവരോട് തള്ളി മറിച്ച് മഹത്വപ്പെടുത്തുന്നു.
4) വോട്ടു ബാങ്കിന്റെ ഭാഗമായ ഒരാൾക്ക് അയാളൊരു വോട്ടു ബാങ്കാണെന്ന് പലപ്പോഴും മനസ്സിലാകാറില്ല. മറ്റുള്ളവരെ മന്ദബുദ്ധികളായും ഉറച്ച നിലപാടില്ലാത്തവരുമായുമൊക്കെ കളിയാക്കി അയാളുടെ ജീവിതം മുന്നോട്ടു പോകുന്നു. ഇങ്ങിനെ ജീവിച്ചു 70 വയസ്സ് തികഞ്ഞ ഏതൊരു വ്യക്തിയും സ്വയം വിലയിരുത്തിയാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. തന്റെ ജീവിത കാലയളവിലെ നാല്പതോളം തെരഞ്ഞെടുപ്പുകളിലെല്ലാം താൻ വോട്ടു രേഖപ്പെടുത്തിയത് ഒരൊറ്റ പാർട്ടിക്കോ ആ പാർട്ടി ഉൾപ്പെടുന്ന മുന്നണിക്കോ മാത്രമായിരുന്നെന്ന്. അതാതു കാലത്തെ രാഷ്ട്രീയ കാലാവസ്ഥയെ വിവേകപൂർവ്വം വിശകലനം ചെയ്ത് വിവിധ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കേണ്ടതിനു പകരം 'ഒരന്തം വോട്ടു ബാങ്കായി ' ജീവിതം ജീവിച്ചു തീർത്ത ഒരാളായിരുന്നു താനെന്ന്.
ജനങ്ങളെ മുഴുവൻ ഓരോ വോട്ടു ബാങ്കിന്റെ ഭാഗമായി മാത്രം കാണുന്നു എന്നു ഇതാണ് ഇത്തരം ആളുകളുടെ മറ്റൊരു പ്രത്യേകത .എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് വിചിത്രമായ ഉത്തരങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്നതാണ് ഇങ്ങിനെ ആളുകളെ വിഭജിക്കുന്നതുകൊണ്ടുള്ള ഗുണം. മൂന്ന് പേർ മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ തോൽവിക്ക് കാരണം മൂന്നാമതെത്തിയ കക്ഷി ജയിച്ച പാർട്ടിക്ക് വോട്ടു മറിച്ചു കൊടുത്തതാണ് എന്ന് വിശദീകരിക്കാം. അതിനായി കണക്കുകൾ നിരത്താം. അതോടെ തെല്ലൊരാശ്വാസം വോട്ടുകുത്തിക്ക് ലഭിക്കും.
5) സത്യത്തിൽ ആരാണ് ഒരു ജനാധിപത്യ ക്രമത്തെ വികസിതമാക്കും വിധം ഇടപെടുന്നത്? അതു വോട്ടു ബാങ്കാകാൻ സമ്മതിക്കാതെ പിടിച്ചു നിന്ന സാധാരണ മനുഷ്യരല്ലാതെ മറ്റാരുമല്ല. കാലാകാലങ്ങളിൽ അവർ അവരുടെ ബോധ്യങ്ങൾക്കനുസരിച്ച് മാറി മാറി വോട്ടു ചെയ്യുന്നതു കൊണ്ടാണ് ഭരണമിടക്കൊന്നു മാറുന്നതും വ്യവസ്ഥിതിക്കൊരു ചലനം ഉണ്ടാകുന്നതും .
വോട്ടു ബാങ്ക് എന്നത് ആധുനിക അടിമത്തം തന്നെയാണ്. അതിന്റെ ഭാഗമായവർ അതറിയുന്നില്ലെങ്കിലും !
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്