പൗരത്വബില്ലിൽ പണി കിട്ടാൻ പോകുന്നത് മുസ്ലീങ്ങൾക്കാണെന്നത് ഏറ്റവും വലിയ തമാശയാണ്; സത്യത്തിൽ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും ഭാവിയിൽ പണി കിട്ടാൻ പോകുന്നത്; മുസ്ലിം കമ്യൂണിറ്റിയിൽ പാവപ്പെട്ടവരിൽ പ്രവർത്തിക്കുവാൻ വലിയൊരു കൂട്ടം ആളുകളുണ്ട്; 'ശുദ്ധിയും' വൃത്തിയും' പറഞ്ഞിരിക്കുന്ന ഹിന്ദു കമ്യൂണിറ്റിയിലെ ഉന്നത ജാതിക്കാർ അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന് തയാറാകില്ല; വെള്ളാശേരി ജോസഫ് എഴുതുന്നു
വെള്ളാശേരി ജോസഫ്
ഇപ്പോൾ പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം വീണ്ടും അലയടിക്കുമ്പോൾ മുസ്ലിം വിരോധം തലയ്ക്കു പിടിച്ചിട്ടുള്ള സംഘ പരിവാറുകാർ ആഹ്ലാദിക്കും, മുസ്ലീങ്ങൾക്ക് പൊലീസിൽ നിന്നും, അർധ സൈനിക വിഭാഗങ്ങളിൽ നിന്നും പണി കിട്ടുന്നുണ്ടല്ലോ എന്നോർത്ത്. പക്ഷെ ഇങ്ങനെ ആഹ്ലാദിക്കുന്ന ബിജെപിക്കാരും, സംഘ പരിവാറുകാരും ലളിതമായ ഒരു സത്യം മനസിലാക്കുന്നില്ല. മുസ്ലീങ്ങളേക്കാൾ ഹിന്ദുക്കളിലെ പാവപ്പെട്ടവർക്കായിരിക്കും എആർസി ദേശവ്യാപകമായി നടപ്പാക്കിയൽ ് പണി കിട്ടാൻ പോകുന്നത് എന്നതാണ് ആ ലളിതമായ സത്യം. ദരിദ്രരും നിരക്ഷരരും ഹിന്ദു കമ്യൂണിറ്റിയിലും ഇഷ്ടം പോലെ ഉണ്ട്. ആ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ പ്രശ്നംമൂലം ഏറ്റവും വലിയ പണി ഭാവിയിൽ കിട്ടാൻ പോകുന്നത്.
നമ്മുടെ സർക്കാർ സംവിധാനത്തിൽ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനും പ്രവർത്തിക്കില്ല. ബ്രട്ടീഷുകാർ ഉണ്ടാക്കിവെച്ച മിക്ക ചട്ടങ്ങളും ആണ് ഇന്നും നമ്മുടെ സർക്കാർ സംവിധാനത്തിൽ പ്രതിഫലിച്ചു കാണുന്നത്. ഒരു സർക്കാർ ഓഫീസിൽ കേറിചെന്നാൽ പ്യൂൺ തൊട്ട് ലോവർ ഡിവിഷൻ ക്ലർക്ക്, അപ്പർ ഡിവിഷൻ ക്ലർക്ക്, സെക്ഷൻ ഓഫീസർ, അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസർ - ഇങ്ങനെ ഒരു വലിയ നിര ഹയറാർക്കിയെ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഏതു സർക്കാർ ഓഫീസിലും ഒരു അപേക്ഷ കൊടുക്കണമെങ്കിൽ ഫോറം പൂരിപ്പിക്കണം. ഇന്നത്തെ ഡിജിറ്റൽ-ഇലക്ട്രോണിക്ക് യുഗത്തിലും ഫോറം പൂരിപ്പിക്കൽ ചടങ്ങുണ്ട്. ഫോറങ്ങൾ ഇന്റ്റർനെറ്റിൽ കിട്ടുമെന്ന് മാത്രം. ഇങ്ങനെ ഫോറം പൂരിപ്പിക്കുമ്പോൾ ഒരു വാക്ക് തെറ്റിയാൽ, അതല്ലെങ്കിൽ ഒരു അക്ഷരം തെറ്റിയാൽ പോലും അപേക്ഷ 'റിജക്റ്റ്' ചെയ്യപ്പെടാറുണ്ട്. നമ്മുടെ സർക്കാർ സംവിധാനത്തിൽ അധികാരവും ചട്ടവും ആണ് വലുത്, അല്ലാതെ ജനസേവനം അല്ലാ ലക്ഷ്യം.
ഇന്നത്തെ നമ്മുടെ ഭരണ സംവിധാനത്തിൽ ഒരു പരിധിയിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല. കാരണം ചട്ടങ്ങൾ ലംഖിച്ചാൽ അവർക്ക് അത് പ്രശ്നമാകും. പരാതികൾ അവർക്കെതിരെ പോകാം; കോടതികളിലും അവരുടെ നടപടികൾ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഇത്തരം ഒരു 'എലാബറേറ്റ്' സർക്കാർ സംവിധാനത്തിനുള്ളിലാണ് ഈ പൗരത്വ ബിൽ നടപ്പിലാക്കാൻ പോകുന്നതെന്ന് എല്ലാവരും ഓർമിക്കണം.
ദരിദ്രരും നിരക്ഷരരുമായ ഏതു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കും ഈ 'എലാബറേറ്റ്' സർക്കാർ സംവിധാനം ഒരു വലിയ വെല്ലുവിളിയാണ്. നമ്മുടെ മിക്ക ക്ഷേമ പദ്ധതികളും പരാജയപ്പെടാൻ കാരണവും ഈ 'എലാബറേറ്റ്' സർക്കാർ സംവിധാനമാണ്. സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാൻ ചിലപ്പോഴൊക്കെ പൊതുജനവും തയാറാകാറില്ല. ഏതെങ്കിലും വീട്ടിൽ സാമൂഹിക-സാമ്പത്തിക സർവേയുമായി ഒരു സർവേ ജീവനക്കാരൻ കയറി ചെല്ലുമ്പോൾ അയാളോട് സഹകരിക്കണമോ; ശരിയുത്തരം പറയണമോ എന്നുള്ളത് ആ വീട്ടിലുള്ളവരാണ് തീരുമാനിക്കേണ്ടത്. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആരുടെയും കഴുത്തിന് പിടിച്ച് നമുക്ക് ഒരു വിവരവും ശേഖരിക്കുവാൻ ആവില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ഈ പൗരത്വ ബിൽ നടപ്പാക്കുന്നതെന്ന് എല്ലാവരും ഓർമിക്കണം. ഭരിക്കുന്ന ഗവൺമെന്റ്റും ജനങ്ങളും തമ്മിൽ ഒരു വിശ്വാസം നിലവിലില്ലെങ്കിൽ പൊതുജനം വിവര ശേഖരണത്തിനോട് സഹകരിക്കാൻ തയാറാകാറില്ല. അതിപ്പോൾ നിലവിലില്ല. കണ്ടമാനം അവിശ്വാസ്യത ഈ പൗരത്വ ബില്ലിനെ ചുറ്റിപ്പറ്റി സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.
കോടതികൾക്ക് പോലും പൗരത്വത്തിന്റ്റെ കാര്യത്തിൽ വലിയ ആശയക്കുഴപ്പമാണ്. കഴിഞ്ഞ ദിവസം ഇലക്ഷൻ ഐഡന്റ്റിറ്റി കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ്, പ്രോപ്പർട്ടി ടാക്സ് രേഖകൾ, പാസ് ബുക്കുകൾ എന്നിങ്ങനെയുള്ള 19 രേഖകൾ ഹാജരാക്കിയിട്ടും ഗോഹട്ടി ഹൈക്കോടതി ഒരാൾക്ക് പൗരത്വം നിഷേധിച്ചു. പത്രങ്ങളിലെല്ലാം വന്ന വാർത്തയാണത്. മുംബൈ ഹൈക്കോടതി 'ഇലക്ഷൻ ഐഡന്റ്റിറ്റി കാർഡ്' പൗരത്വത്തിന് തെളിവായി സ്വീകരിക്കാം വിധിച്ചു എന്നും കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിൽ ഉണ്ടായിരുന്നു. 'വേരിഫൈഡ് ആധാറും' പൗരത്വത്തിന് തെളിവായി സ്വീകരിക്കും എന്ന് പറയപ്പെടുന്നു. സത്യം പറഞ്ഞാൽ ഇക്കാര്യത്തിൽ വലിയ ആശയക്കുഴപ്പമാണ് ഇന്ന് ഈ രാജ്യത്തുള്ളത്. കോടതികൾക്ക് പോലും ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്ന് ഈ രാജ്യത്ത് നിലവിലുള്ളത്.
അപ്പോൾ പൗരത്വം കിട്ടിയാലേ ഇന്ത്യയിൽ ജീവിക്കാൻ സാധിക്കൂ എന്നുള്ള കാര്യം വന്നാൽ എന്ത് സംഭവിക്കും? ജനം സർക്കാർ ഓഫീസുകൾ കേറിയിറങ്ങി വലയും. ഇനി സർക്കാർ ഉദ്യോഗസ്ഥന്മാർ പേപ്പറും പേനയുമായി പൗരത്വ രജിസ്റ്റർ ഉണ്ടാക്കാൻ നടന്നാലോ? വൻ അഴിമതിക്കും, കെടുകാര്യസ്ഥതക്കും അത് വഴി തെളിക്കും എന്നുള്ളത് വളരെ വ്യക്തമാണ്. സർക്കാർ ഓഫീസർമാരെ പ്രീതിപ്പെടുത്തി പൗരത്വം സമ്പാദിക്കാനായിരിക്കും പിന്നീടുള്ള തത്രപ്പാട്. അതാണ് ആസാമിൽ കണ്ടത്. ആസാമിൽ ഇതുവരെ നടത്തിയ പൗരത്വ രജിസ്റ്റർ കണക്കെടുപ്പുകളിൽ മൊത്തം തെറ്റും പരാതിയുമാണുള്ളത്. അത് ഇന്ത്യ മുഴുവൻ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നോട്ട് നിരോധനത്തെക്കാൾ വലിയ മണ്ടത്തരം മാത്രമായിരിക്കും.
ഇനി ഈ പൗരത്വ നിയമത്തിനപ്പുറവും ചില കാര്യങ്ങളുണ്ട്. വരാൻ പോകുന്ന കാലങ്ങളിൽ ഇന്ത്യയിലെ പാവപ്പെട്ടവരെ കൂട്ടുപിടിക്കാതെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ പറ്റാത്ത സാഹചര്യം വരും. കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിൽ അതാണ് നാം കണ്ടത്. മതവും രാജ്യസ്നേഹവും ഒന്നും അധികനാൾ ഇന്ത്യയിൽ ഇനി ഓടാൻ പോകുന്നില്ല. 'മോദി പ്രഭാവം' പതുക്കെ പതുക്കെ ഈ രാജ്യത്ത് മങ്ങുകയാണ്. അതാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. അതല്ലെങ്കിൽ ബിജെപി. എങ്ങനെ ഡൽഹിയിൽ തോറ്റുപോയി. ഡൽഹിയിൽ വിജയം ലക്ഷ്യമിട്ട് ബിജെപി. 5329 പൊതുയോഗങ്ങളും, റോഡ് ഷോകളും ആണ് നടത്തിയത്. ഇതിനേക്കാൾ വലിയ തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്താനാണ്.
ബിജെപിയുടെ പ്രമുഖരെല്ലാം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തായിരുന്നു. പല വീടുകളിലും സംഘ പരിവാർ പ്രവർത്തകർ നേരിട്ട് ചെന്നു. വാതിൽ തുറക്കുമ്പോൾ വീട്ടമ്മമാരുടേയും ഗൃഹനാഥരുടേയും കാൽ തൊട്ടു തൊഴുതു; പലരുടേയും കാലിൽ വീണ് സാഷ്ടാംഗപ്രമാണം നടത്തിയാണ് ബിജെപി. ഡൽഹിയിൽ വോട്ട് അഭ്യർത്ഥിച്ചത്. പക്ഷെ ഈ നാടകങ്ങളൊന്നും ഡൽഹിയിൽ ഓടിയില്ല. ഡൽഹിയിലെ വിജയത്തിന് കാരണമായി പല സർവേകളും ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത് സ്ത്രീകളുടേയും, വീട്ടമ്മമാരുടേയും ആം ആദ്മി പാർട്ടിക്കുള്ള ഉറച്ച പിന്തുണയാണ്.
30 കോടിക്കടുത്ത് തീർത്തും ദരിദ്രരായ ആളുകൾ ഇന്ത്യയിൽ ഉണ്ട്. അവർക്കൊക്കെ ഡൽഹിയിൽ കണ്ടതുപോലെ സൗജന്യ സേവനങ്ങൾ കൊടുക്കാതെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ പറ്റാത്ത സാഹചര്യം ഈ രാജ്യത്ത് ഭാവിയിൽ വരും. അത് കണ്ടിട്ടാണ് കോൺഗ്രസ് 'ന്യായ്' പദ്ധതി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ചത്. പക്ഷെ ബാക്കിയുള്ള കാര്യങ്ങളിലെന്നതുപോലെ കോൺഗ്രസിന്റ്റെ പ്രചാരണം 'ന്യായ്' പദ്ധതിയുടെ കാര്യത്തിലും തീർത്തും മോശമായിരുന്നു. അതുകൊണ്ട് 'ന്യായ്' പദ്ധതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ കോൺഗ്രസിന് ആയില്ല. പക്ഷെ അരവിന്ദ് കേജ്രിവാളിന് സൗജന്യ സേവനങ്ങളെ കുറിച്ചുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു. അതുകൊണ്ട് അരവിന്ദ് കേജ്രിവാൾ വൻ ഭൂരിപക്ഷത്തോടെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.
ഇനി സർക്കാർ തലത്തിലുള്ള സൗജന്യ സേവനങ്ങളുടെ മുന്നോട്ടുള്ള പടിയാണ് ഭാവിയിലെ ഇന്ത്യ കാണാൻ പോകുന്നത്. 'ന്യായ്' പദ്ധതിയുടെ ഭാഗമായിരുന്ന 'യൂണിവേഴ്സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയം പല സാമ്പത്തിക വിദഗ്ധരും മുന്നോട്ട് വെച്ചുകഴിഞ്ഞു. ഇന്ത്യയുടെ ദാരിദ്ര്യം മാറ്റാനായുള്ള 'ഡയറക്റ്റ് ക്യാഷ് ട്രാൻസ്ഫറിന്റ്റെ' ഭാഗമാണ് ഈ 'യൂണിവേഴ്സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയം പലരും പ്രചരിപ്പിക്കുന്നത്. മുൻ ചീഫ് ഇക്കണോമിക്ക് അഡൈ്വസർ അരവിന്ദ് സുബ്രമണ്യമൊക്കെ ഈ 'യൂണിവേഴ്സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയത്തിന്റ്റെ ശക്തരായ പ്രചാരകരാണ്. അരവിന്ദ് സുബ്രമണ്യം എഴുതിയ 'Of Counsel - The Challenges of the Modi - Jaitley Economy' എന്ന പുസ്തകത്തിൽ 'യൂണിവേഴ്സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്.
പൗരത്വമാണെങ്കിലും, സൗജന്യ ക്യാഷ് ട്രാൻസ്ഫർ പദ്ധതിയാണെങ്കിലും നമ്മുടെ സർക്കാർ സംവിധാനത്തിൽ അതൊക്കെ നടപ്പാക്കണമെങ്കിൽ അതിനൊക്കെ 'രേഖ' വേണം. ഇവിടെയാണ് മുസ്ലിം കമ്യൂണിറ്റി 'സ്കോർ' ചെയ്യാൻ പോകുന്നത്. മതബോധം പോലെ തന്നെ ശക്തമായ സാമുദായിക ബോധവും മുസ്ലീങ്ങൾക്കിടയിൽ ഉണ്ട്. മുസ്ലിം പള്ളികളിൽ വരുന്നവരും, സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവരും ഒക്കെയായി മുസ്ലിം കമ്യൂണിറ്റിയിൽ അവർക്കിടയിലെ പാവപ്പെട്ടവരിൽ പ്രവർത്തിക്കുവാൻ വലിയൊരു കൂട്ടം ആളുകൾ ഇന്ന് നിലവിൽ ഉണ്ട്.
ഇതെഴുതുന്നയാളുടെ അറിവ് ശരിയാണെങ്കിൽ മുസ്ലീങ്ങളിലെ പാവപ്പെട്ടവർക്കിടയിൽ കമ്യൂണിറ്റിയിലെ വിദ്യാഭ്യാസമുള്ളവർ പൗരത്വ ബില്ലിന് വേണ്ടിയുള്ള വിവരശേഖരണവും തുടങ്ങിക്കഴിഞ്ഞു. 'ശുദ്ധിയും', 'വൃത്തിയും' പറഞ്ഞിരിക്കുന്ന ഹിന്ദു കമ്യൂണിറ്റിയിലെ ഉന്നത ജാതിക്കാർ അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന് തയാറാകില്ല. അങ്ങനെ തയാറാകാത്തതുകൊണ്ടാണല്ലോ ദാരിദ്ര്യം അനേകം നൂറ്റാണ്ടുകളോളം ഇന്ത്യയിൽ നിലനിന്നത്. ചുരുക്കം പറഞ്ഞാൽ നമ്മുടെ സർക്കാർ സംവിധാനങ്ങളിലെ 'എലാബറേറ്റ്' ആയിട്ടുള്ള ചട്ടങ്ങളും, നിയമങ്ങളും മൂലം ദരിദ്രരും നിരക്ഷരരുമായ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ ബിൽ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയിൽ കിട്ടാൻ പോകുന്നത്.
(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Stories you may Like
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- സിഎഎ മുസ്ലിം വിരുദ്ധമല്ലെന്നു ഗവർണർ; രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി
- സിഎഎ വിജ്ഞാപനം ഇറക്കിയതു ധ്രുവീകരണം ലക്ഷ്യമിട്ട്: കോൺഗ്രസ്
- പൗരത്വ ഭേദഗതി നിയമം: സംസ്ഥാന സർക്കാർ നിയമനടപടിക്ക്
- ലോക്സഭാ തിരഞ്ഞെടുപ്പ്: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്