മതിൽ നിർമ്മിതിയും, ശബരിമല യുവതി പ്രവേശവും കേവലം രാഷ്ട്രീയ ഉപകരണങ്ങൾ മാത്രമായിരുന്നു; മതിൽ നിർമ്മിച്ചവരും മതിലിൽ ചാരിനിന്നവരും ഇതൊന്നും ഇപ്പോൾ മനസ്സിലാക്കാൻ ഇടയില്ല; മതിലുകൾക്ക് പിന്നിലെ മനഃശാസ്ത്രം; ഭരണകൂടത്തിന്റെയും: സി ടി വില്യംസ് എഴുതുന്നു
ഡോ. സി ടി വില്യം
മതിലുകൾ എക്കാലത്തും വിഭജനത്തിന്റെയും വിഭാഗീയതയുടെയും പ്രതീകമാണ്. മതിലുകൾ മനുഷ്യൻ നിർമ്മിക്കുമ്പോൾ അവിടെ വിഭജനവും വിഭാഗീയതയും കൃത്യമാവുന്നു. അത് മനുഷ്യസമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം പണിയുമ്പോൾ അവിടെ വിഭജനവും വിഭാഗീയതയും വർഗ്ഗീയതയും പൂർണ്ണമാവുന്നു. കേരളത്തിൽ ഭരണകൂടത്തിന്റെ അല്ലെങ്കിൽ മുഖ്യ ഭരണകർത്താവിന്റെ നേതൃത്തത്തിൽ പണിതുയർത്തിയ മതിൽ ഇത്തരത്തിലുള്ള പൂർണ്ണതയെ പ്രാപിച്ചിരിക്കുന്നു. മേൽപ്പറഞ്ഞ വസ്തുതകളെ വിശ്വസിക്കാമെങ്കിൽ മതിലുകൾ ഒരുകാലത്തും നവോത്ഥാന സഹൃദം പുലർത്തിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല.
കേരളത്തിൽ മതിൽ നിർമ്മിക്കപ്പെട്ടത് നവോത്ഥാനവും സ്ത്രീ-പുരുഷ തുല്യതയും ദൃഡീകരിക്കാൻ വേണ്ടിയായിരുന്നെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടർന്നാണ് കേരള ഭരണകൂടം മതിൽ നിർമ്മിതിക്ക് തുനിഞ്ഞതെന്നതും ശ്രദ്ധേയമാണ്. ഈ വസ്തുതകളെല്ലാം ശരിയെങ്കിൽ കേരളത്തിൽ ഇപ്പോൾ കാണുന്ന വിഭജിത-വിഭാഗീയ-വർഗ്ഗീയ കലാപങ്ങൾക്ക് നിമിത്തമായതും നവോത്ഥാനത്തിന്റെ മറവിലും സുപ്രീംകോടതി വിധിയുടെ മറവിലും പണിതുയർത്തിയ ഭരണകൂട മതിലാണ് എന്നും പറയേണ്ടിവരും. അതേസമയം സദുദ്ദേശത്തിന്റെ കൃത്രിമ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ നമുക്ക് ഈ ഭരണകൂട മതിലിനെ മഹത്വവൽക്കരിക്കുകയും ആവാം. ഈ മഹത്വവൽക്കരണമാണ് ഇന്ന് കേരളത്തിൽ ഉടനീളം നടക്കുന്നതും.
ഇവിടെ കേരളത്തിന്റെ ഭരണകർത്താവായ മുഖ്യമന്ത്രി നേരിട്ടാണ് മതിൽ നിർമ്മിതിക്കുള്ള സംഘാടനത്തിന് നേതൃത്തം കൊടുത്തതെന്നതും ശ്രദ്ധേയമാണ്. സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിന്നായി സ്ത്രീകളിൽ ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി ലക്ഷ്യം വച്ചത്. അതിൽ പ്രഥമ ദൃഷ്ട്യാ തെറ്റുപറയാനുമാവില്ല. അതേസമയം മേൽപ്പറഞ്ഞ വിഭജിത-വിഭാഗീയ-വർഗ്ഗീയ നിർമ്മിതിക്കും കലാപങ്ങൾക്കും ഈ മതിൽ മുഖ്യ നിമിത്തമായെന്ന സത്യവും പറയാതെ വയ്യ. ഒപ്പം ലിംഗ വിവേചനം, രാഷ്ട്രീയം, ജാതി, മതം, വർഗ്ഗം, സമുദായം എന്നിങ്ങനെ സമൂഹത്തിൽ ഒരു സ്വാർത്ഥബോധം വളർത്തിയെടുക്കുന്നതിലും മതിൽ നിർണ്ണായക പങ്കുവഹിച്ചെന്നും നമുക്ക് പറയേണ്ടിവരും.
വസ്തുതകൾ ഇതൊക്കെയാണെങ്കിലും വനിതാമതിൽ വിജയിച്ചു. റെക്കോർഡുകളോടെ അദ്ധ്യായമായെന്നും ചരിത്രമായെന്നും നമുക്ക് ആലങ്കാരികമായി ഉദ്ഘോഷിക്കാം. മതിൽ നിർമ്മിതിക്കും സംഘാടനത്തിനും ചുക്കാൻ പിടിച്ച കേരള ഭരണകൂടത്തിനും മുഖ്യ ഭരണകർത്താവിനും അണികൾക്കും സന്തോഷിക്കാം, ആനന്ദിക്കാം.
അതേസമയം നമുക്ക് പറയാനുള്ളത് പറയാതിരിക്കാനാവില്ല. അതൊക്കെ കേൾക്കാൻ വിധിക്കപ്പെട്ടവർ കേൾക്കുകയും വേണം. വനിതാമതിൽ ഉയർത്തപ്പെട്ട നാളുകൾക്ക് അനുബന്ധമായിതന്നെ ശബരിമല യുവതി പ്രവേശവും സാധ്യമാക്കിയെന്നത് ഒരിക്കലും സ്വാഭാവികമല്ല. വനിതകൾ അറിയാതെ, അണികൾ അറിയാതെ ഈ മതിൽ നിർമ്മിതിയിൽ ഒരു കുടില രാഷ്ട്രീയ നിർമ്മിതി കൂടി ഉണ്ടായിരുന്നതിന്റെ തെളിവുകൂടിയാണ് ശബരിമല യുവതി പ്രവേശം. ഒരു സുരക്ഷിത പരിചപോലെ പശ്ചാത്തലത്തിൽ നിലകൊണ്ട സുപ്രീംകോടതി വിധി നടപ്പാക്കിയെന്ന സത്യം നിലനിൽക്കുമ്പോഴും, ഒരു ഭരണകർത്താവും അയാളുടെ ക്രമസമാധാന കൂട്ടാളികളും കൂടി നടത്തിയ ഒരു പൊളിറ്റിക്കൽ-സോഷ്യോളജിക്കൽ എന്‍ജിനീയറിംഗിന്റെ രഹസ്യ രേഖാചിത്രങ്ങളും നമ്മുടെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ രാഷ്ട്രീയ-സാമൂഹ്യശാസ്ത്ര തച്ചുശാസ്ത്രം എത്രത്തോളം അധാർമ്മികമായിരുന്നു എന്നത് അന്വേഷിക്കാനും കണ്ടെത്താനും കേരളത്തിലെ ജനങ്ങൾക്ക് അധികാരവും അവകാശവുമുണ്ടെന്നതും ഭരണകൂടം ഓർത്താൽ നന്ന്.
മതിൽ നിർമ്മിതിയെ തുടർന്നുണ്ടായ ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് കേരളത്തിൽ അശാന്തിയും അസമാധാനവും കത്തിപ്പടർന്നു. ഇപ്പോൾ അനൗദ്യോഗികമായി ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഏതാണ്ട് പതിനായിരക്കണക്കിന്നു കേസുകളും അറസ്റ്റുകളും റിമാണ്ടുകളും കേരളത്തിൽ സംഭവിച്ചുവെന്നാണ്. വരുംനാളുകളിൽ ഇതിൽ കാര്യമായ വർദ്ധന ഉണ്ടാവുമെന്നും കരുതേണ്ടിയിരിക്കുന്നു.
മതിൽ നിർമ്മാണവും ശബരിമല യുവതി പ്രവേശവും തമ്മിൽ ആസൂത്രിതവും ഘടനാപരവുമായ ബന്ധമുണ്ടായിരുന്നു എന്നുപറയുന്നതിൽ തെറ്റില്ല. മാധ്യമങ്ങൾ പുറത്തുവിടുന്ന വർത്തമാനങ്ങൾ പരിശോധിക്കുമ്പോൾ ഈ രഹസ്യ ബന്ധം നമുക്ക് സ്ഥാപിച്ചെടുക്കാനാവും.
അതോടൊപ്പം തന്നെ ശബരിമല പ്രവേശം സാധ്യമാക്കിയ യുവതികളെ സംബന്ധിച്ചിടത്തോളം അവർക്ക് അതൊരു സാമൂഹ്യ പ്രതിജ്ഞാ ബദ്ധതയുടെ ദൗത്യ പൂർത്തീകരണം മാത്രമായിരുന്നെന്നും കാണാവുന്നതാണ്. യുവതികളുടെ ശബരിമല പ്രവേശത്തിന് മതിലൊരുക്കി സുരക്ഷ ഏർപ്പെടുത്തിയ ഭരണകൂടത്തിനും ഭരണകർത്താവിനും അതൊരു രാഷ്ട്രീയാഹന്തയുടെ ദൗത്യ പൂർത്തീകരണവും ആയിരുന്നെന്നതും വസ്തുതാപരമായ സത്യമാണ്.
ഈ പരിസരത്തുനിന്ന് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത് മതിൽ നിർമ്മിതിയും, ശബരിമല യുവതി പ്രവേശവും, സുപ്രീംകോടതി വിധി നടപ്പാക്കലും കേവലം രാഷ്ട്രീയ ഉപകരണങ്ങൾ മാത്രമായിരുന്നു എന്നാണ്. മതിൽ നിർമ്മിച്ചവരും മതിലിൽ ചാരിനിന്നവരും പക്ഷെ, ഇതൊന്നും ഇപ്പോൾ മനസ്സിലാക്കാൻ ഇടയില്ല. അവരെ അതൊക്കെ മനസ്സിലാക്കി കൊടുക്കേണ്ട ചുമതല കാലത്തിനാണ്. ചരിത്രത്തിനാണ്.
ഓരോ വ്യക്തിക്കും സമൂഹത്തിനും സാമാന്യേന മൂന്നു മനഃശാസ്ത്ര തലങ്ങളുള്ളതായി മനഃശാസ്ത്രം പറയുന്നുണ്ട്. കറ അഥവാ വ്യക്തിയിലെ ജന്മവാസനാസഞ്ചയം (Instinct), Ego അഥവാ അഹംബോധം അല്ലെങ്കിൽ അഹങ്കാരം, Super ego അഥവാ വിഷിഷ്ടാന്തകരണം എന്നിവയാണ് ആ മൂന്നുതലങ്ങൾ. മതിലിന്റെ മനഃശാസ്ത്രം പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് നമ്മുടെ ഭരണകൂടത്തിനും മുഖ്യ ഭരണകർത്താവിനും മൂന്നാം തലമായ ടൗുലൃ ലഴീ അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥാവിശേഷം ഉണ്ടായിരുന്നു എന്നാണ്. ഇതൊരു മനോരോഗമല്ല. അതേസമയം മനഃശാസ്ത്രപരമായ സമീപനം കൊണ്ട് തിരുത്തിയെടുക്കാവുന്ന മനോനിലയാണ്.
എന്താണ് ടൗുലൃ ലഴീ അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥ. കറ അഥവാ വ്യക്തിയിലെ ജന്മവാസനാസഞ്ചയം (Instinct), Ego അഥവാ അഹംബോധം അല്ലെങ്കിൽ അഹങ്കാരം തുടങ്ങിയവയുടെ ഒരു പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ടുള്ള അങ്ങേയറ്റത്തെ വിശിഷ്ടമായ ഒരു അന്തകരണത്തിന് അടിമപ്പെടുകയാണ് ഇവിടെ Super ego അഥവാ വിഷിഷ്ടാന്തകരണം എന്ന അവസ്ഥക്ക് വിധേയനാവുന്ന വ്യക്തി അല്ലെങ്കിൽ സമൂഹം. ഇതൊരുതരം ചോദ്യം ചെയ്യാനാവാത്ത പിതൃ സ്വഭാവമുള്ള അഹംബോധവും അഹങ്കാരവുമാണ് (Parental Ego). താൻ ചെയ്യുന്നതാണ് ധാർമ്മികത, താൻ ചെയ്യുന്നതാണ് പരമമായ ശരി എന്നൊരു അവസ്ഥയാണ് ഇത്. ഇത്തരക്കാർ കൂടുതലും കാര്യങ്ങൾ ചെയ്യുന്നത് അവരുടെ അബോധതലങ്ങളിൽ (Unconsciounsess) നിന്നുകൊണ്ടാവും. ഇത്തരക്കാർക്ക് മറ്റുള്ളവരുടെ ശരിയും തെറ്റും ധാർമ്മികതയും വേദനയും കഷ്ടപ്പാടും ദുരിതങ്ങളും ഒന്നും ഈ അവസ്ഥയിൽ മനസ്സിലാവില്ല. നമ്മുടെ ഭരണകൂടത്തിന്റെ അഥവാ മുഖ്യ ഭരണകർത്താവിന്റെ മാനസികാവസ്ഥയും പിതൃ സ്വഭാവമുള്ള അഹംബോധവും അഹങ്കാരവുമാണ് (Parental Ego) എന്ന് മനഃശാസ്ത്രപരമായി ഈ സന്ദർഭത്തിൽ നമുക്ക് ഉറപ്പിക്കേണ്ടിവരും.
അതുകൊണ്ടാണ് സുപ്രീംകോടതി വിധിയുടെ ശരിയുടെ പിൻ ബലത്തിൽ നിന്നുകൊണ്ട് മതിലിന്റെ ശരിയിലൂടെ അല്ലെങ്കിൽ വഴിയിലൂടെ പിതൃ സ്വഭാവമുള്ള അഹംബോധത്തോടെയും അഹങ്കാരത്തോടെയും ഇവിടെ ഒരു ഭരണകൂട ശരി ജനങ്ങളിൽ അടിച്ചേൽപ്പിച്ചത്. അതുകൊണ്ട് സമൂഹത്തിന്റെ ശരിയും തെറ്റും ധാർമ്മികതയും വേദനയും കഷ്ടപ്പാടും ദുരിതങ്ങളും ഒന്നും തന്നെ ഭരണകൂടത്തിന്റെ അല്ലെങ്കിൽ മുഖ്യ ഭരണകർത്താവിന്റെ അബോധതല ജന്യമായ ചെയ്തികൾക്ക് കാണാനായില്ല.
കേരളത്തിലെ പതിനായിരക്കണക്കിന്ന് ജനങ്ങളെ കലാപഭൂമിയിലേക്ക് തള്ളിവിട്ട ഭരണകൂടത്തിന്റെ അഥവാ മുഖ്യ ഭരണകർത്താവിന്റെ മനോനിലയെ അതുകൊണ്ടുതന്നെ മനഃശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും പരിശോധിക്കാൻ നാം നിർബന്ധിതരാവുന്നു. മതിലിന്റെ നിർമ്മിതി മുതൽ ശബരിമല യുവതി പ്രവേശം വരെയുള്ള സംഭവങ്ങളുടെ മനഃശാസ്ത്രം നമ്മെ പഠിപ്പിക്കുന്നതും അതാണ്. കേരളത്തിന്റെ മുഖ്യ ഭരണകർത്താവിന്റെ ഉപദേശകസമിതിയിൽ മനഃശാസ്ത്രജ്ഞരെയും സാമൂഹ്യശാസ്ത്രജ്ഞരെയും കൂടി ഉൾപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍