സ്വകാര്യ വോൾവോ ബസിൽ മുൻകൂർ പണമടച്ച് യാത്രചെയ്യുവാൻ ഉള്ള ടിക്കറ്റ് എടുത്താൻ വാഹനത്തിന്റെ അധികാരപ്പെട്ട ആളും നിങ്ങളും തമ്മിൽ കരാറിലായി; പണത്തിന് മതിയായ സേവനം നൽകുവാൻ അധികാരപ്പെട്ടയാൾ ബാധ്യസ്ഥനാകും; ഡ്രൈവർ അമിത വേഗതയിൽ ഓടിച്ചാൽ വേഗത കുറയ്ക്കാൻ ഡ്രൈവറോട് നിങ്ങൾക്ക് ആവശ്യപ്പെടാം; കല്ലട ബസിലെ യാത്രക്കാർക്ക് ഉണ്ടായ ദുരനുഭവം ഒഴിവാക്കാൻ അറിഞ്ഞിരിക്കേണ്ട ചില നിയമ വശങ്ങൾ
അഡ്വ. സുനിൽ സുരേഷ്
1988 ലെ മോട്ടോർ വാഹന നിയമത്തിലും ദേശീയ മോട്ടോർ വാഹന ചട്ടങ്ങളിലും മോട്ടോർ വാഹന ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ചില വകുപ്പുകളും ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. മോട്ടോർ വാഹന നിയമത്തിലുള്ള വകുപ്പുകൾക്ക് പുറമേ കാലാനുസൃതമായി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ പുറപ്പെടുവിക്കുന്ന ചട്ടങ്ങളും പാലിക്കുവാൻ വാഹന ഉടമകളും വാഹനം ഓടിക്കുന്നവരും ബാധ്യസ്ഥർ ആയിരിക്കും. വാഹനത്തിലെ യാത്രികർക്കും ചില വ്യവസ്ഥകൾ ബാധകമാണ്. ഇനി യാത്രാമദ്ധ്യെ ഉണ്ടാകാവുന്ന ചില പ്രശ്‌നങ്ങളിലേക്ക് കടക്കാം.
ഉദാഹരണത്തിന് നിങ്ങൾ ഒരു സ്വകാര്യ (പ്രൈവറ്റ് ) വോൾവോ സെമിസ്ലീപ്പർ മൾട്ടി ആക്‌സിൽ ബസിൽ ദീർഘദൂരയാത്ര ചെയ്യുകയാണ് എന്ന് കരുതുക.മുൻകൂർ പണമടച്ച് യാത്രചെയ്യുവാൻ ഉള്ള ടിക്കറ്റ് എടുത്തു കഴിഞ്ഞ സ്ഥിതിക്ക് വാഹനത്തിന്റെ അധികാരപ്പെട്ട ആളും നിങ്ങളും തമ്മിൽ ഒരു കരാറിലേർപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നു വ്യക്തം. അതായതുകൊടുക്കുന്ന പണത്തിന് മതിയായ സേവനം നൽകുവാൻ അധികാരപ്പെട്ട ആൾ ബാധ്യസ്ഥൻ ആയിരിക്കും. യാത്രയുടെ ആരംഭം മുതൽ അവസാനം വരെ ഈ കരാറിന് സാധുത ഉണ്ടായിരിക്കുന്നതാണ്.
അന്തർ സംസ്ഥാന - ദീർഘദൂര സർവീസ് നടത്തുന്ന വോൾവോ ബസുകൾ നിയമപ്രകാരം 'കോൺട്രാക്ട് ക്യാര്യേജ് ' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. യാത്രാവേളയിൽ കൈ കാണിക്കുന്നവരെയെല്ലാം വണ്ടി നിർത്തി കയറ്റിക്കൊണ്ടു പോകുന്ന രീതി ഇത്തരം കോൺട്രാക്ട് ക്യാര്യേജ് ബസുകളിൽ അനുവദനീയമല്ല. മുൻകൂർ പണം അടച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് കൃത്യമായി ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുവാൻ അനുവദിക്കാവുന്ന രീതിയിലാണ് ഇവയ്ക്ക് പെർമിറ്റ് നൽകുന്നത്.
സമയം രാത്രി 11 മണി. ബസിന്റെ അമിതവേഗത കാരണം സ്വസ്ഥമായി ഇരിക്കുവാനോ ഉറങ്ങുവാനോ സാധിക്കുന്നില്ല. ഡ്രൈവറോട് കുറച്ചു കൂടി പതുക്കെ ഓടിക്കാൻ ആവശ്യപ്പെടാം. എല്ലാത്തിനും സാക്ഷിയായി മുകളിൽ സ്പീഡ് ക്യാമറ ഉണ്ടെങ്കിൽ ലൊക്കേഷൻ, വണ്ടി നമ്പർ, സഞ്ചരിച്ച സ്പീഡ് ഇതെല്ലാം കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടാകും. അമിത വേഗത കണ്ടു പിടിച്ചാൽ 400 രൂപ മുതൽ പിഴ ഒടുക്കേണ്ടതായി വരും.
പ്രയോജനം ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ ഡ്രൈവറോട് മാന്യമായി ഒന്നുകൂടി ബുദ്ധിമുട്ട് പറയുക. മറുപടി ധിക്കാരവും ഭീഷണിയും കലർന്നതാണ് മാത്രവുമല്ല എതിരെ വരുന്ന വണ്ടികൾക്ക് അപകടമുണ്ടാക്കാവുന്ന രീതിയിൽ വളഞ്ഞും പുളഞ്ഞും അമിതവേഗതയിൽ അപകടകരമായി തന്നെ ഡ്രൈവിങ് തുടരുകയാണ് എങ്കിൽ ആറ് മാസം വരെ ഗോതമ്പുണ്ട തിന്നു കിടക്കാനുള്ള വകുപ്പുണ്ട്. ഒപ്പം 1000 രൂപ വരെ പിഴയും ഒടുക്കണം.വാഹനം ഒരു ജംക്ഷനിൽ എത്തി, സിഗ്‌നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞു; എന്നാൽ വാഹനം നിർത്താതെ വന്ന വേഗതയിൽ തന്നെ യാത്ര തുടരുകയാണ്, ആ പോക്കിൽ റോഡിലെ മഞ്ഞവര നിരന്തരം മുറിച്ച് കടക്കുകയും ചെയ്യുന്നു. 100 രൂപ പിഴ.
അതാ ദൂരെയായി ആളില്ലാത്ത ഒരു ലെവൽ ക്രോസിങ്. പോരാത്തതിന് രാത്രി സമയവും. എന്നാൽ ഡ്രൈവർ വീണ്ടും വന്ന വേഗതയിൽത്തന്നെ വണ്ടി മുന്നോട്ടെടുക്കുന്നു, റോഡിലെ ഹംപിൽ കയറി വാഹനത്തിൽ അമിതമായ കുലുക്കം അനുഭവപ്പെടുന്നു. വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ആളില്ലാ ലെവൽ ക്രോസിങ് കടന്നതിന് 100 രൂപ പിഴ.
ഒടുവിൽ ഡ്രൈവറുടെ ഇത്തരം ചെയ്തികളിൽ അരിശം പൂണ്ട് 'എന്നാൽ നീ വണ്ടി ഓടിക്കുന്നത് എനിക്കൊന്ന് കാണണം' എന്ന് ആക്രോശിച്ചുകൊണ്ട് ഡ്രൈവറെ തള്ളിമാറ്റി വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പോകരുത്. നിയമപരമായി അനുവദിക്കപ്പെടാതെ വളയം പിടിക്കാൻ പോയാൽ 197 ആം വകുപ്പ് പ്രകാരം മൂന്നുമാസം ഗോതമ്പുണ്ട കഴിക്കേണ്ടി വരുന്നത് നിങ്ങളായിരിക്കും, പിഴയും ഒടുക്കണം. ക്യാബിനിൽ നടക്കുന്ന ബഹളമൊക്കെ കേട്ട് നിങ്ങളുടെ സഹയാത്രികൻ എഴുന്നേറ്റ് വന്നു. സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കി ഡ്രൈവറുടെ കാഴ്ച മറയത്തക്ക വിധം സ്റ്റിയറിങ്ങിനും ഗിയർബോക്‌സിനും ഇടയ്ക്കുള്ള സ്ഥലത്ത് രോഷാകുലനായി നിൽക്കുകയാണ്. പാടില്ല. വാഹനം നിയന്ത്രിക്കുന്നതിൽ ഡ്രൈവറെ തടസ്സപ്പെടുത്തി അപ്രകാരം എന്തെങ്കിലും അപകടം സംഭവിച്ചാൽ നിങ്ങളും സഹയാത്രികനും ഒരുമിച്ച് നഷ്ടപരിഹാരം കൊടുക്കേണ്ടിവരും.
ഡ്രൈവിങ് അങ്ങനെതന്നെ തുടരുകയാണ്. അതാ തൊട്ടുമുന്നിൽ സമാന റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ഒരു വോൾവോ ബസ്. ഒരു നിശ്ചിത അതിർത്തിക്കുള്ളിൽ രണ്ട് ആൺ സിംഹങ്ങൾ ഒരുമിച്ച് വാഴില്ലല്ലോ. ആ കാഴ്ചയിൽ കലിപൂണ്ട ഡ്രൈവറുടെ സഹായി, 'അണ്ണാ.. ലെഫ്റ്റ് നല്ല സ്ഥലമുണ്ട്.. ഹോൺ നീട്ടിയടിച്ച് കയറ്റിപ്പിടിച്ചോ.. ' എന്ന് പറഞ്ഞുകൊണ്ട് രാത്രി തട്ടുകടകൾ പ്രവർത്തിക്കുന്ന ഇടുങ്ങിയ റോഡിന്റെ ഇടതുവശത്തുകൂടി മുന്നിൽ പോകുന്ന വാഹനത്തെ മറികടക്കാൻ ഡ്രൈവറെ പ്രലോഭിപ്പിക്കുകയാണ്. കേട്ടമാത്രയിൽ ഡ്രൈവർ മുന്നിൽ പോകുന്ന ബസിനെ ഇടതുവശത്തുകൂടി മറികടക്കുവാനുള്ള ശ്രമം നടത്തുന്നു അതിനിടയിൽ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുവാനായി റോഡരികിൽ ഒതുക്കി ഇട്ടിരുന്ന ഒരു കാറിനെ ഇടിച്ചുതെറിപ്പിക്കുന്നു.
സ്വാഭാവികമായിട്ടും ചെയ്യേണ്ടത് എന്താണ്? വകുപ്പ്134 പ്രകാരം ഡ്രൈവർ പ്രസ്തുത കാറിലുണ്ടായിരുന്ന പരിക്ക് പറ്റിയ ആളുകളെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ന്യായമായ കാര്യങ്ങൾ ചെയ്യേണ്ടതും; ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതുമാണ്. ആളപായം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കും ഉത്തരവാദി ആയിരിക്കും. എന്നാൽ ഡ്രൈവർ വാഹനം നിർത്താതെ യാത്ര തുടർന്നാൽ വകുപ്പ് 187 പ്രകാരം മൂന്നുമാസം അകത്തു കിടക്കാം. പിഴയും ഒടുക്കണം. ഹതഭാഗ്യരായ കാർ യാത്രികരുടെ കാര്യം ആര് നോക്കും? അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോകുന്ന ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വസ്തുതകൾ 161ആം വകുപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അപകടകരമായി വാഹനം ഓടിച്ച് ആളുകളുടെ മരണത്തിനിടവരുത്തുകയോ ഗുരുതരമായ പരിക്കുകൾ ഏൽപ്പിക്കാനിടയാക്കുകയോ ചെയ്താൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്ന കടുത്ത നിയമനടപടികൾ നേരിടേണ്ടതായി വരും.
എങ്കിലും സംഭവത്തിൽ പകച്ചുപോയ ഡ്രൈവർ തന്റെ മനസാന്നിധ്യം നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നു. അതിനേക്കാൾ വേഗത്തിൽ ഇക്കാര്യം മനസ്സിലാക്കിയ സഹായി ഫസ്റ്റ് എയ്ഡ് ബോക്‌സിനുള്ളിൽ സൂക്ഷിച്ചിരുന്ന കുപ്പിയിൽ നിന്നും കൃത്യം 60 മില്ലി അളന്നൊഴിച്ച്
' അണ്ണാ.. ഇതങ്ങോട്ട് പിടിപ്പിച്ചാൽ എല്ലാ ടെൻഷനും മാറിക്കിട്ടും..' എന്ന് മൊഴിഞ്ഞ് ധൈര്യം പകരുന്നു; ഡ്രൈവർ അപ്രകാരം ചെയ്യുന്നു; തുടർന്ന് ലഭിച്ച ഉത്തേജനത്തിന്മേൽ ആഹ്ലാദവാനായി ഡ്രൈവിങ് തുടരുന്നു. മദ്യപിച്ച് മദോന്മത്തനായി വണ്ടി ഓടിച്ചതിന് വകുപ്പ് 185 പ്രകാരം ആറ് മാസം തടവ് 2000 രൂപ പിഴ.
ഒരു 10 മിനിറ്റ് കഴിഞ്ഞു കാണും. സംഗതി തലയ്ക്ക് പിടിച്ചതിനാൽ വണ്ടി കയ്യിൽ നിൽക്കുന്നില്ല. വീര്യം കെട്ടടങ്ങുന്നതു വരെ വളയം പിടിക്കാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് മാത്രമുള്ള തന്റെ സഹായിയെ നിയോഗിക്കുന്നു. നല്ല തണുത്ത കാറ്റു കൊണ്ടാൽ കെട്ടു വിടും എന്നതിനാൽ കുറച്ചുനേരം വണ്ടിയുടെ ഫുട്‌ബോർഡിൽ ഇറങ്ങിനിന്ന് യാത്ര ചെയ്യാം എന്നും തീരുമാനിക്കുന്നു. ആദ്യമായി ബസ് ഓടിക്കാൻ കിട്ടിയ സുവർണാവസരം ഒട്ടും പാഴാക്കാതെ സഹായി ആവേശപൂർവ്വം ആ ദൗത്യം ഏറ്റെടുക്കുന്നു. നിയമലംഘനം നടത്തി വണ്ടി ഓടിച്ചതിന് വകുപ്പ് 180 പ്രകാരം മൂന്ന് മാസം തടവും 1000 രൂപ പിഴയും, ഫുട്‌ബോർഡിൽ നിന്നു യാത്ര ചെയ്തതിന് ഡ്രൈവർക്ക് 300 രൂപ പിഴയും.
ഡ്രൈവർ വീണ്ടും തന്റെ സീറ്റിലേക്ക് വരുന്നു, യാത്ര തുടരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ ആരോ വിളിച്ചുപറഞ്ഞതനുസരിച്ച് സ്ഥലം സബ് ഇൻസ്‌പെക്ടർ ചീറിപ്പാഞ്ഞെത്തി വണ്ടി നിർത്താൻ കൈ കാണിക്കുന്നു. പൊലീസിനെ കണ്ടമാത്രയിൽ ഡ്രൈവർ വണ്ടിയുടെ വേഗത കൂട്ടി നിർത്താതെ പോയി. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ കൈകാണിച്ചിട്ട് നിർത്താതെ പോയതിന് 100 രൂപ പിഴ.
ഡ്രൈവറുടെ പെരുമാറ്റ രീതിയും വാഹനമോടിക്കുന്ന രീതിയും സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്ന മറ്റൊരു യാത്രികൻ പ്രസ്തുത ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിലും സമാന കൃത്യങ്ങൾ ചെയ്തതിന്റെ പേരിലും മുൻപ് നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതാണെന്നും ആയതിന്റെ ഭാഗമായി ടിയാന്റെ ഡ്രൈവിങ് ലൈസൻസ് അയോഗ്യമാക്കപ്പെട്ടതാണെന്നും ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് വളഞ്ഞ മാർഗത്തിലൂടെ സംഘടിപ്പിച്ചതാണെന്നും വെളിപ്പെടുത്തുന്നു. വകുപ്പ് 182 മൂന്ന് മാസം തടവ്ശിക്ഷ.
ഇടയ്‌ക്കെപ്പൊഴോ വണ്ടി ഒന്നു നിർത്തി. നോക്കിയപ്പോൾ സമീപത്ത് നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ നിന്നും അഞ്ച് ചാക്ക് അരി ബസിന്റെ ലഗേജ് സ്റ്റോറേജിലേക്ക് ചുമന്ന് കയറ്റുകയാണ്. കൂട്ടത്തിലൊരാൾ രണ്ട് വലിയ കന്നാസുകൾ ചുമന്നുകൊണ്ടുവന്ന് ഡ്രൈവറുടെ ക്യാബിനിൽ കൊണ്ടു വയ്ക്കുന്നു. ചോദിച്ചപ്പോൾ പെട്രോൾ ആണെന്നു മറുപടി. ഒന്നാമതായി, അനുവദിക്കപ്പെട്ടിട്ടുള്ളതിൽ കൂടുതൽ ഭാരം വാഹനത്തിൽ കയറ്റുവാൻ പാടുള്ളതല്ല; രണ്ടാമത്, ഇത്തരം ചരക്ക് കടത്തൽ ഏർപ്പാടുകൾ കൂടി നടത്തണമെന്നുണ്ടെങ്കിൽ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. (അനുമതി കിട്ടുമോ ഇല്ലയോ എന്നത് മറ്റൊരു പ്രശ്‌നം.) മൂന്നാമത് സ്‌ഫോടനത്തിനോ തീപിടുത്തത്തിനോ സാദ്ധ്യത ഉള്ള വസ്തുക്കൾ ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ കൊണ്ടു പോകുവാൻ പാടുള്ളതല്ല. പെർമിറ്റ് പ്രകാരം അനുവദിക്കപ്പെട്ടിട്ടില്ലാത്ത ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുന്നതും നിരന്തരം വേഗപരിധി ലംഘിക്കുന്നതുമൊക്കെ പെർമിറ്റ് റദ്ദാക്കുന്നതിന് മതിയായ കാരണങ്ങളാണ്.
യാത്ര ആരംഭിച്ചതുമുതൽ പലർക്കും ഉള്ള ഒരു സംശയമാണ് ബസിന്റെ ബ്രേക്ക് ശരിക്കും പ്രവർത്തിക്കുന്നില്ല എന്നത്. സാമാന്യം നല്ല കുലുക്കവുമുണ്ട്. പോരാത്തതിന് ടയറുകൾ നല്ല രീതിയിൽ തേഞ്ഞിട്ടുമുണ്ട്. ഡ്രൈവറോടു തിരക്കിയപ്പോൾ
' സംഗതിയൊക്കെ ശരി തന്നെ.. പക്ഷേ കുഴപ്പമൊന്നുമില്ല ' എന്ന തായിരുന്നു മറുപടി. ഓർക്കുക: വാഹനത്തെ ബാധിച്ചിരിക്കുന്നതും ന്യായമായ രീതിയിൽ കണ്ടെത്താൻ സാധിക്കുന്നതുമായ ഒരു തകരാർ പരിഹരിക്കാതെ വാഹനം ഓടിക്കുന്നതിലൂടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ വകുപ്പ് 190 പ്രകാരം മൂന്നു മാസം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
യാത്ര തുടങ്ങി നാല് മണിക്കൂർ കഴിഞ്ഞിരിക്കുന്നു. വാഹനത്തിൽ ഉള്ള ഒരു പ്രമേഹരോഗിക്ക് അതിയായ മൂത്രശങ്ക. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വണ്ടി നിർത്താൻ തയ്യാറാകുന്നില്ല. യാത്രികരുടെ ന്യായമായ ആവശ്യങ്ങൾക്ക് വണ്ടി നിർത്തിക്കൊടുക്കുവാനുള്ള ബാദ്ധ്യത ഡ്രൈവർക്കുണ്ട്. ഇപ്രകാരം പ്രതീക്ഷിക്കാവുന്ന ഏറ്റവും ന്യായമായ സേവനങ്ങൾക്കു കൂടിയുള്ള വിലയായിട്ടാണ് ടിക്കറ്റ് ചാർജ്ജ് നൽകുന്നത്.
വാഹനത്തിനുള്ളിൽ അതിയായ ചൂട്. എ.സി കൃത്യമായി പ്രവർത്തിക്കുന്നില്ല. തിരക്കിയപ്പോൾ ബാറ്ററി പ്രശ്‌നമായതിനാൽ ഇടയ്ക്കിടയ്ക്ക് ഓഫ് ചെയ്യേണ്ടിവരുന്നു വേറെ വഴിയില്ല എന്ന് പറയുന്നു. ഇപ്രകാരമാണ് യാത്ര ചെയ്യേണ്ടി വരുന്നത് എങ്കിൽ ടിക്കറ്റ് ചാർജ് ഒരു നിശ്ചിത ശതമാനം തിരിച്ചു കൊടുക്കുവാൻ വാഹനത്തിന്റെഅധികാരപ്പെട്ടയാൾ ബാധ്യസ്ഥനാണ്. യാത്രക്കാരുടെ ആവശ്യങ്ങളിലും പ്രത്യക്ഷസാഹചര്യങ്ങളിലും കലി പൂണ്ട ഡ്രൈവർ 'എനിക്ക് വണ്ടി ഓടിക്കാൻ തൽക്കാലം സൗകര്യമില്ല ' എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് വണ്ടി റോഡിൽ ഇട്ടിട്ട് ഇറങ്ങിപ്പോകുന്നു, റോഡ് ഇടുങ്ങിയതായതിനാൽ മറ്റ് വലിയ വണ്ടികൾക്ക് കടന്ന് പോകാൻ സാധിക്കാത്ത അവസ്ഥ. വാഹനം നേരെ ചൊവ്വെ പാർക്ക് ചെയ്യാത്തതിന് 100 രൂപ പിഴ.
അര മണിക്കൂർ കഴിഞ്ഞപ്പോൾ കക്ഷി അതാ എവിടെ നിന്നോ തിരിച്ചു വരുന്നു. ക്ഷമ കെട്ട യാത്രക്കാർ ഡ്രൈവറെ നല്ല രീതിയിൽ തന്നെ 'കൈകാര്യം' ചെയ്തു. പക്ഷെ മർദ്ദനത്തിൽ ഡ്രൈവർക്ക് സാരമായ പരിക്കു പറ്റിയിട്ടുണ്ടെങ്കിൽ കൈവെച്ച എല്ലാവരും തന്നെ വിവരം അറിയും.ഒടുവിൽ ഡ്രൈവർ വണ്ടിയിൽ തിരിച്ചു കയറി യാത്ര തുടരുന്നു. മൊബൈലിൽ ആരോടോ കാര്യമായി സംസാരിക്കുകയാണ്. ഫോൺ ചെയ്തു കൊണ്ട് വാഹനം ഓടിച്ചതിന് 100 രൂപ പിഴ. അവസാന സ്റ്റോപ്പ് ഇനിയും എത്തിയിട്ടില്ല. എന്നാൽ പത്ത് കിലോമീറ്റർ മുന്നെ തന്നെ വണ്ടി നിർത്തിയിട്ട് യാത്ര അവസാനിപ്പിച്ചതായി അറിയിക്കുന്നു. യാത്രക്കാർക്ക് തുടർന്ന് ഉണ്ടാകാവുന്ന നഷ്ടങ്ങൾ നികത്താൻ ഡ്രൈവർ ബാധ്യസ്ഥനാണ്.
ഡ്രൈവറുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഒരു തെറ്റിന് വാഹനത്തിന്റെ ഉടമസ്ഥൻ മറുപടി പറയേണ്ടതായിട്ടുണ്ട്. ഇരുതല വാളിനു സമാനമായ ഒരു നിയമവ്യവസ്ഥിതി ആണിത്. 'തന്റെ ഉടമസ്ഥതയിലും മേൽനോട്ടത്തിലും രണ്ടാമതൊരാൾ തനിക്ക് വേണ്ടി ചെയ്യുന്ന ഒരു പ്രവൃത്തി താൻ അറിഞ്ഞുകൊണ്ട് തന്നെയായിരിക്കും' എന്നതാണ് നിയമത്തിന്റെ മുൻവിധി. അപ്പന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കാർ മകൻ എടുത്തുകൊണ്ടുപോയി വഴിയേ പോകുന്നവനെ ഇടിച്ചിട്ടാൽ വാഹനഉടമ എന്ന നിലയ്ക്ക്ക്ക് നിയമപരമായും, മകന്റെ ഉത്തരവാദിത്തപ്പെട്ടയാൾ എന്ന നിലയ്ക്ക് ധാർമ്മികമായും അപ്പന് ന്യായമായ ഒരു ഉത്തരവാദിത്തം ഉണ്ടായിരിക്കുമല്ലോ.
ഇനി ഇത്തരം സാഹചര്യങ്ങൾ വന്നുപെട്ടാൽ യാത്രികൻ എന്ത് ചെയ്യണം? അല്ലെങ്കിൽ എന്തൊക്കെ ചെയ്യാം?
എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് ഒരു കാര്യം ഉറപ്പുവരുത്തുക: നിങ്ങൾ ടിക്കറ്റ് എടുത്തുതന്നെയാണ് യാത്ര ചെയ്യുന്നത്. ഓൺലൈൻ ടിക്കറ്റ് ആണെങ്കിൽ അതിന്റെ സ്‌ക്രീൻ ഷോട്ട്, സാധാരണ ടിക്കറ്റ് ആണെങ്കിൽ പണം അടച്ച രസീത്, തിരിച്ചറിയൽ കാർഡ് ഇതൊക്കെ കൃത്യമായി കൈവശം ഉണ്ടായിരിക്കണം.
യാത്രാവേളയിൽ പ്രായോഗികമായ ഒരു കാര്യം പൊലീസിനെ വിവരം അറിയിക്കുക എന്നതാണ്. ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഫോൺ ആണെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്താൽ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ കിട്ടും. അതിനും മുൻപ് ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ഓഫീസ് നമ്പറിലോ അന്വേഷണ നമ്പറിലോ അതുമല്ലെങ്കിൽ ബസ്സിന്റെ ഉടമസ്ഥൻ അഥവാ മുതലാളിയെയോ ബന്ധപ്പെട്ട് കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമം കൂടി നടത്തുക. സമയവും സാഹചര്യവും ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതിന്റെ ആവശ്യകതയും കൂടി കണക്കിലെടുക്കുമ്പോൾ യാത്ര അവസാനിക്കുന്നതുവരെ മറ്റ് സാഹസങ്ങൾക്ക് മുതിരാതിരിക്കുന്നതായിരിക്കും അഭികാമ്യം. എന്നാൽ അതല്ല സാഹചര്യം എങ്കിൽ വാഹനം നിർത്തുവാൻ ആവശ്യപ്പെടുക, അധികാരപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ എത്തുംവരെ സംയമനം പാലിച്ച് നിൽക്കുക.
സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ആണ് ഏറ്റവും ശക്തമായ തെളിവ്. 202 ആം വകുപ്പ് പ്രകാരം അപകടകരമായ രീതിയിലോ മദ്യപിച്ച് മദോന്മത്തനായിട്ടോ വണ്ടിയോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കക്ഷിയെ വാറണ്ടില്ലാതെ സ്‌പോട്ടിൽ വച്ച് തന്നെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. ഓർക്കുക : മുൻപ് പറഞ്ഞതുപോലെ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഇതേ വകുപ്പ് അനുസരിച്ച് പൊലീസിന് നിങ്ങളെയും അറസ്റ്റ് ചെയ്യാം. മാന്യമായി യാത്ര ചെയ്യുന്നതിനുള്ള ബാദ്ധ്യത നിങ്ങൾക്കും ഉണ്ട്. അനാവശ്യ 'വിക്രിയകൾ'ക്കൊന്നും തുനിയരുതെന്ന് ചുരുക്കം.
യാത്ര അവസാനിച്ചു. നിങ്ങൾ എത്തേണ്ടിടത്ത് എത്തി. എങ്കിലും വാഹനത്തിന്റെ പെർമിറ്റ്, ഡ്രൈവറുടെ യോഗ്യത,വാഹനത്തിന്റെ നിയമപരമല്ലാത്ത ഉപയോഗം ഇവയൊക്കെ സംബന്ധിച്ച ഏറെ പരാതികൾ ഉണ്ട് പക്ഷെ നേരിട്ടുപോയി പരാതി നൽകാൻ മടി. വാഹനത്തിന്റെ പേരും, നമ്പറും, ഓഫീസ് വിലാസവും ഉൾപ്പെടെ നിരന്തരം നടന്നു വരുന്ന നിയമ ലംഘനങ്ങൾ (വീഡിയോ ക്ലിപ് ഉണ്ടെങ്കിൽ അതും ഉൾപ്പെടെ)നിർണ്ണായകമായ ഒരു അജ്ഞാത ഫോൺ സന്ദേശത്തിലൂടെ ബസ്സിന്റെ ഓഫീസ് പ്രവർത്തിക്കുന്നിടത്തെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷൻ അല്ലെങ്കിൽ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവരെ അറിയിക്കുക.
അല്ലെങ്കിൽ വാഹനം ലക്ഷ്യ സ്ഥാനത്ത് എത്തിയശേഷം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക. കേസ് രജിസ്റ്റർ ചെയ്ത് കാര്യങ്ങൾ പിന്നീട് അതിന്റെ വഴിയേ പൊയ്‌ക്കോളും. സംഭവങ്ങളുടെ സ്വഭാവമനുസരിച്ച് മോട്ടോർ വാഹന നിയമത്തിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ കൂടി ഉൾക്കൊള്ളിച്ചായിരിക്കും കേസ് മുൻപോട്ടു പോകുന്നത്.
സാരമായ മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്നതിലേക്കായിട്ടാണ് മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂലുകൾ (എം.എ.സി.ടി) സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ പിച്ചിയതിനും മാന്തിയതിനുമൊക്കെ കേസ് ഫയൽ ചെയ്യാൻ ചെന്നാൽ കോടതി കണ്ടം വഴി ഓടിക്കും. താരതമ്യേന തീവ്രത കുറഞ്ഞ സംഭവവികാസങ്ങളാണ് യാത്രക്കാരന്റെ പരാതിക്ക് ആധാരം എങ്കിൽ കോടതിക്ക് വെളിയിൽ വെച്ചുള്ള ഒത്തുതീർപ്പുകളിലൂടെ പ്രശ്‌നപരിഹാരം കാണുന്നതായിരിക്കും ഉചിതം. കാര്യപ്രാപ്തിയുള്ള ഒരു മധ്യസ്ഥന്റെ സാന്നിദ്ധ്യത്തിൽ ഇപ്രകാരം എത്തിച്ചേരുന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ എഴുതി തയ്യാറാക്കി വായിച്ച് ബോധ്യപ്പെട്ട് ഇരുകക്ഷികളും സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച് അന്തിമം ആക്കേണ്ടതുമാണ്.
(കേരളാ ലോ അക്കാദമിയിലെ പ്രൊഫസറാണ് ലേഖകൻ)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്‌പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍