സ്ഥലം വിറ്റും ഉള്ളത് പിടിച്ചു ചെലവാക്കിയും പഠിപ്പിച്ച മക്കളിൽ ഒരാൾ അമേരിക്കയിൽ; മറ്റു മൂന്ന് പേർ കേരളത്തിലും; എന്നിട്ടും വല്യമ്മയക്ക് വിധി കട്ടിലിലെ കടിയുറമ്പു കടി കൊള്ളാൻ; മകളുടെ ടെന്നീസ് താല്പര്യം കണ്ട് ജീവിതം ഉഴിഞ്ഞു വെച്ച മറ്റൊരമ്മ; സ്കൂട്ടറിൽ അതി വേഗം വന്ന് ചടപടാ വീട്ടിലെ പണി ചെയ്തു മെഡിസിന് പഠിക്കുന്ന മകൾക്കും എഞ്ചിനീയറിങ് പഠിക്കുന്ന മകനും പണം അയക്കുന്ന കസ്തൂരിമാൻ: വനിതാ ദിനത്തിൽ ഇവർ ഓർത്തിരിക്കേണ്ടവർ: അജോയ് കുമാർ എഴുതുന്നു
അജോയ് കുമാർ
വനിതാ ദിനം,വനിത എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് മനോരമാ പ്രസിദ്ധീകരണമായ വനിതയാണ്,പിന്നെ നടി വനിത. കാരണം സ്ത്രീകളെ വനിത എന്ന് നമ്മൾ നിത്യ ജീവിതത്തിൽ അഭിസംബോധന ചെയ്യാറില്ലല്ലൊ. കേൾക്കാൻ എന്ത് നല്ല പദം ആണ് വനിത, തികച്ചും യാദൃശ്ചികം എന്ന് പറയട്ടെ, എന്റെ അമ്മയും അനിയത്തിയും ഭാര്യയും എല്ലാം വനിതകൾ ആണ്
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളതും, അടുപ്പമുള്ളതും, വിശ്വാസമുള്ളതും എല്ലാം സ്ത്രീകളെ ആണ്. പുരുഷന്മാരെ ഇഷ്ട്ടമല്ല എന്നല്ല, കൂടുതൽ സ്ത്രീകളെയാണ് .ഭ്രാന്ത് പിടിച്ചോടുന്ന ജീവിതത്തിൽ ഒരു തണൽ, ഒരു കുളിർ കാറ്റ് അതാണ് സ്ത്രീ.എത്ര കൊച്ചു പെൺകുട്ടി ആയാലും അവളിൽ ഒരു 'അമ്മ ഉണ്ടാവും,എത്ര മുതിർന്ന ആളായാലും അവൾ നിങ്ങളെ വേണമെങ്കിൽ ഒരു മകനെപ്പോലെ ലാളിക്കും കൊഞ്ചിക്കും പരിപാലിക്കും,അത് സ്ത്രീകൾക്ക് ജന്മനാൽ കിട്ടിയ ഒരു അനുഗ്രഹമാണ്. മറിച്ച് ഒരു പുരുഷൻ അച്ഛൻ ആയി മാറണമെങ്കിൽ അവന് സ്വന്തമായി ഒരു കുഞ്ഞുണ്ടായാലേ പറ്റു
കൗമാരത്തിൽ പോലുമല്ല,ബാല്യത്തിൽ തന്നെയാണെന്ന് തോന്നുന്നു ഞാൻ ആദ്യമായി ഒരു സുന്ദരി കുട്ടിയെ കണ്ട് അന്തം വിട്ടത്, ആൺകുട്ടികളെ പോലെ അല്ല അവരുടെ ഭംഗി എന്ന് മനസ്സിൽ തോന്നിയതും അന്നായിരുന്നു.അന്ന് മുതൽ ഞാൻ ഒരു സൗന്ദര്യാരാധകൻ ആയി മാറി, ഇന്നും അത് തുടരുന്നു, നല്ല ഭംഗിയിൽ ഒരുങ്ങി വരുന്ന സുന്ദരികളെ എനിക്കിഷ്ട്ടമാണ്,വെറുതെ കാണാൻ ,ഏതു ചടങ്ങിനും, പാർട്ടിക്കും എല്ലാം സൗന്ദര്യമുള്ള സ്ത്രീകൾ ഒരു അലങ്കാരം തന്നെ ആണ്,സൗന്ദര്യം എന്നും ഞാൻ ആസ്വദിച്ചിട്ടേ ഉള്ളു...സൗന്ദര്യം ഇല്ലാത്ത പെണ്ണുങ്ങൾ ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.പത്തു ദിവസം പട്ടിണി കിടന്നവൻ ചിക്കൻ ബിരിയാണി കണ്ടത് പോലെ ആക്രാന്തം മൂത്തല്ല ഒരു പെണ്ണിനെ നോക്കേണ്ടത്. അവളുടെ സൗന്ദര്യം ആസ്വദിക്കേണ്ടത്.ഒരു രവി വർമ്മ ചിത്രം ആസ്വാദകൻ നോക്കുന്നത് പോലെ, ഒരു പൂവിൽ ചിത്ര ശലഭം ഇരിക്കുമ്പോലെ ആവണം. അത്. അവൾ പോലും അറിയാതെ
എത്രയോ സുന്ദരികൾ പിന്നീടു സുഹൃത്തുക്കൾ ആയി, എഴുതാനും വരക്കാനും പാടാനും ഉള്ള പ്രചോദനമായി .പക്ഷെ ജീവിതം ആരംഭിച്ചത് മുതൽ ഇന്ന് വരെയും ഒരു മോശം കമന്റ് ഞാൻ ഒരു പെണ്ണിനോടും പറഞ്ഞിട്ടില്ല, ഇടവഴിയിൽ കൂടി ഒറ്റക്ക് എതിരെ വരുന്ന പെണ്ണിനെ കണ്ണുകൾ കൊണ്ട് മാനഭംഗപ്പെടുത്തിയിട്ടില്ല.ബസ്സിൽ മുന്നിൽ നിൽക്കുന്ന പെണ്ണുങ്ങളെ തോണ്ടിയും മാന്തിയും ശല്യം ചെയ്തിട്ടില്ല, അപമാനിച്ചിട്ടില്ല, ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്നു, അവരെ ആരാധിക്കുന്നു,കാരണം അവർ എനിക്ക് ഒരു ഉപഭോഗ വസ്തു അല്ല,തുല്യമോ അതിനു മുകളിലോ സ്ഥാനമുള്ള സഹജീവികൾ ആണ്,
ഒരു പെണ്ണ് പൂർണമായും സ്വയം സമർപ്പിക്കുംപോഴേ അവളെ തൊടാൻ ഒരു പുരുഷന് യോഗ്യത ഉണ്ടാവു,അനുവാദമില്ലാതെ ഒരു പെണ്ണിന്റെ വിരൽ തുമ്പിൽ തൊടുമ്പോൾ തീയിൽ തൊട്ടതു പോലെ കൈ പൊള്ളുന്നവൻ ആണ് യഥാർഥ പുരുഷൻ, അതാണ് പുരുഷത്വം, അല്ലാത്തവന്മാർ ഒക്കെ ഷണ്ടന്മാർ ആണ്,ആണും പെണ്ണും കെട്ടവന്മാർ എന്നാണ് എന്റെ പക്ഷം
ആത്മാർഥതയും അർപ്പണ ബോധവുമുള്ള എത്രയോ വനിതകൾ ഉണ്ട്.ലോകത്തിനു മുന്നിൽ,മദർ തെരേസ മുതൽ ഇന്ദിരാഗാന്ധി വരെ.ക്വീൻ എലിസബത്ത് മുതൽ നമ്മുടെ ജാനു വരെ, പക്ഷെ ഞാൻ ഓർക്കാനും ബഹുമാനിക്കാനും ആഗ്രഹിക്കുന്നത് ആരും അറിയാതെ ഓരോ നിമിഷവും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന അമ്മമാരെയാണ്, ആരും അറിയാൻ വേണ്ടി അല്ല,അവർ അടുക്കളയിലും ജോലിയിലും എരിഞ്ഞു തീരുന്നത്. ചുറ്റുമുള്ളവർക്കു പ്രകാശം പകരം വേണ്ടിയാണ്.
മൂന്ന് സ്ത്രീകളെ, അമ്മമാരെ പരിചയപ്പെടുത്താം, ജീവിതത്തിന്റെ മൂന്ന് വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന മൂന്ന് അമ്മമാർ
ഒന്ന് എന്റെ ഒരു ബന്ധുവാണ്,ഒരു വല്യമ്മയുടെ സ്ഥാനത്തുള്ള ആൾ.ആവശ്യത്തിന് സമ്പത്തുള്ള ഒരു കുടുംബത്തിൽ ജനിച്ചെങ്കിലും , കേരളത്തിന് പുറത്തു സാധാരണ ജോലിയുള്ള ഒരാളെ കല്യാണം കഴിച്ച് അയാളുടെ ശമ്പളം കൊണ്ട് നാല് മക്കളെ വളർത്തേണ്ടി വന്നപ്പോൾ വല്യമ്മ മുണ്ടു മുറുക്കി ഉടുത്തു.ഒട്ടും സമ്പാദ്യ ശീലം ഇല്ലാത്ത ഭർത്താവ് സഹായിച്ചില്ലെങ്കിലും വല്യമ്മ സ്ഥലം വിറ്റും,ഉള്ളത് പിടിച്ചു ചെലവാക്കിയും മക്കളെ നാലുപേരെയും പഠിപ്പിച്ചു .ഇപ്പോൾ ഒരാൾ അമേരിക്കയിലും,മറ്റു മൂന്ന് പേര് കേരളത്തിലും വലിയ നിലയിലാണ്. അപൂർവമായി പൈസ അയച്ചു കൊടുക്കും എന്നല്ലാതെ ഇവിടെ നാട്ടിൽ ഉള്ളവർ പോലും വല്യമ്മയെ സ്ഥിരമായി വന്നു കാണാറില്ല, എല്ലാർക്കും തിരക്കാണ്.അവരവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള തത്രപ്പാട്,
ഇടയ്ക്ക് ഞാൻ ഒന്ന് പോയി കണ്ടപ്പോൾ തീരെ വയ്യാതായ വല്യമ്മ കിടക്കുന്ന കട്ടിലിൽ നിറയെ കടിയുറുമ്പുകൾ ,അതിന്റെ കടിയും കൊണ്ട് കിടക്കുമ്പോഴും വല്യമ്മയുടെ വാക്കുകളിൽ പണ്ട് പറഞ്ഞിരുന്ന പോലെ തന്നെ മക്കളുടെ ഗുണങ്ങളെപ്പറ്റിയുള്ള, സ്നേഹത്തെപ്പറ്റിയുള്ള നല്ല വാക്കുകൾ മാത്രം,ഒരു കുറ്റം ആ വായിൽ നിന്നും മക്കളെപ്പറ്റി ഒരിക്കലും കേട്ടില്ല,എന്തുകൊണ്ട്? കാരണം ഒന്നേയുള്ളു,അവരൊരു അമ്മയാണ്
രണ്ടാമത്തെ ആൾ എന്റെ ഫ്ളാറ്റിൽ തന്നെയുള്ള ദിവ്യയാണ്, വല്യമ്മയുടെ കാര്യം പറഞ്ഞത് പോലെയല്ല,വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളാണ് ദിവ്യ. ഭർത്താവ് അമേരിക്കയിൽ ഉയർന്ന ജോലിയിൽ.ബാംഗ്ലൂർ ഉള്ള ഫ്ളാറ്റും തൃശൂരിലെ വീടും ഉപേക്ഷിച്ചു പക്ഷെ ദിവ്യ ഇപ്പോൾ നിൽക്കുന്നത് തിരുവനന്തപുരത്തെ ഞങ്ങൾ താമസിക്കുന്ന അതേ ഫ്ളാറ്റിൽ ആണ്,കാരണം ഇവിടെ ഉള്ള ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ ആണ് മോളുടെ കോച്ചിങ്.മോൾക്ക് വേണ്ടി, കുട്ടിക്കാലത്തെ അവളുടെ ടെന്നീസ് താല്പര്യം കണ്ട് അതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരമ്മയാണ് ദിവ്യ,
ആദ്യം മുട്ടിയ വാതിലുകൾ ഒന്നും ദിവ്യക്ക് വേണ്ടി തുറന്നില്ല, നിങ്ങളുടെ മകൾക്ക് ഉയരമില്ല,ടാലെന്റ്റ് ഇല്ല എന്നുള്ള നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ മാത്രമാണ് കേട്ടത്,പക്ഷെ ദിവ്യ തളർന്നില്ല, അവളുടെ കൂടെ ഉറച്ചു നിന്ന് ,ഏല്ലാ വിധ പ്രോത്സാഹനങ്ങളും കൊടുത്ത് ഒടുവിൽ തൃഷയെ തുടർച്ചയായ നാലാം തവണയും കേരളാ ടെന്നീസ് ചാമ്പ്യൻ ആക്കിയിരിക്കുന്നു, ഇന്ത്യൻ റാങ്കിങ് പത്തൊൻപത്തിൽ എത്തിച്ചിരിക്കുന്നു, എന്നും കാലത്തേ അഞ്ചര മണിക്ക് കോച്ചിങ്ങിനു വേണ്ടി കൊണ്ട് പോവുക, തിരികെ കൊണ്ട് വരിക, ഇടയ്ക്ക് പരീക്ഷ ആവുമ്പോൾ എഴുതാൻ ബാംഗ്ലൂരിലേക്ക് കാറോടിച്ചു കൊണ്ട് പോവുക. സ്വന്തം സുഖങ്ങളെ ബലി കഴിച്ചു കൊണ്ട് ഇങ്ങനെ മോൾക്ക് വേണ്ടി ജീവിക്കാൻ എങ്ങനെ ദിവ്യക്ക് കഴിയുന്നു, ഉത്തരം സിംപിളാണ്, ദിവ്യ ഒരമ്മയാണ്
മൂന്നാമത്തെ ആൾ എന്റെ ഫ്ളാറ്റിൽ തന്നെ അടുക്കളയിൽ സഹായത്തിനു വരുന്ന ഒരാൾ ആണ്, നമുക്കയാളെ സൗകര്യത്തിനു വേണ്ടി ബിന്ദു എന്ന് വിളിക്കാം. ഈ ബിന്ദു ഒരു കസ്തൂരി മാനാണ്,എന്ന് വച്ചാൽ കസ്തൂരി മാൻ സിനിമയിലെ മീര ജാസിമിനെപ്പോലെ എന്നർത്ഥം, കാലത്തേ സ്കൂട്ടറിൽ അതി വേഗം വരുന്നു, ചടപടാ ഇവിടത്തെ പണി ചെയ്തു ഞങ്ങൾക്ക് ചോറും കെട്ടി വെച്ച ശേഷം വേറെ നിലയിലേക്ക് പോകുന്നു, അവിടത്തെ പണി ചെയ്ത ശേഷം വെളിയിൽ വേറെ ഒരു ഫ്ളാറ്റിലേക്ക്, വീണ്ടും തിരികെ ഉച്ചക്ക് ഇവിടെ വന്നു ബാക്കി തുടക്കലും നനയ്ക്കലും, പിന്നെ വേറെ ഫ്ളാറ്റ്,തിരികെ വീണ്ടും ഇവിടെ വന്നു ബാക്കി വെച്ച പണികൾ ചെയ്യുന്നു, തിരികെ വീട്ടിലേക്കു പോകുന്ന വഴി ഒരു വീട്ടിൽ കയറി ഡിന്നർ വെച്ചു കൊടുക്കുന്നു, ശേഷം വീട്ടിലെത്തി അവിടത്തെ പണികൾ ചെയ്ത ശേഷം ചത്തത് പോലെ കിടന്നുറങ്ങുന്നു,കാലത്തേ നാലു മണിക്ക് എണീറ്റ് ചോറും കറിയും വെച്ച ശേഷം സ്കൂട്ടറിൽ കയറുന്നു,ഇതിനിടെ ഏതെങ്കിലും വീട്ടിൽ ക്ളീനിങ് പണി ഉണ്ടെങ്കിൽ അതും ഏറ്റെടുക്കുന്നു,
ഞായറാഴ്ച ഒഴികെ ഉള്ള ആറ് ദിവസങ്ങളിൽ ഇങ്ങനെ പണിയെടുത്തു ബിന്ദു ഉണ്ടാക്കുന്ന പൈസ അയക്കുന്നത് തമിഴ്നാട്ടിൽ മെഡിസിന് പഠിക്കുന്ന മകൾക്കും, എഞ്ചിനീയറിങ് പഠിക്കുന്ന മകനുമാണ്,എന്തുകൊണ്ടാണ് ഇങ്ങനെ നടു ഒടിയുന്ന പണിയുടെ ഇടയിലും ബിന്ദു തമാശ പറയുന്നതും എന്റെ തമാശകൾ കേട്ടു ശ്യാമയെക്കാൾ ഉച്ചത്തിൽ ചിരിക്കുന്നതും? ഈ പണികൾ ഒക്കെ ആസ്വദിച്ച് ചെയ്തു ഉണ്ടാക്കുന്ന പൈസ മുഴുവൻ സംതൃപ്തിയോടെ മക്കൾക്ക് അയച്ചു കൊടുക്കുന്നതും? തീർച്ചയായും അവരൊരു 'അമ്മ ആയതു കൊണ്ട് തന്നെ
ഈ മൂന്ന് അമ്മമാർക്കും,നമ്മളറിയാതെ പോകുന്ന കോടിക്കണക്കിന് അമ്മമാർക്കും വേണ്ടി ഈ പോസ്റ്റ് ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു, എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന എല്ലാ വനിതാ സുഹൃത്തുക്കൾക്കും ഈ ദിനത്തിൽ ഒരു ബിഗ് സല്യൂട്ട് Vinod Divya
അജോയ് കുമാർ
Stories you may Like
- രഞ്ജിത്തിനെതിരെ അതൃപ്തിയിൽ സിപിഎം; ചലച്ചിത്ര അക്കാഡമിയിൽ പിണറായി മനസ്സ് നിർണ്ണായകം
- കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്: ഗൗതംഘോഷ് ജൂറി ചെയർമാൻ
- കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി സ്ക്രീനിങ് 19 ന് ആരംഭിക്കും
- പ്രിസൈസ് ഐ കെയർ ആശുപത്രിയുടെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്