പാലത്തായിയും വാളയാർ പോലെയായി തീരാനാണ് നിലവിൽ സാധ്യത. അതോ വാളയാറിലെ പ്രതികളെ സംരക്ഷിക്കാനുള്ള ബദൽ അണിയറനീക്കമോ പാലത്തായി? ബിജെപി നേതാവ് പ്രതിയായ ഈ കേസിലെ സത്യം മറ നീക്കി പുറത്തുവന്നേ തീരൂ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
പാലത്തായി പോക്സോ പീഡനക്കേസ് ബാക്കിവയ്ക്കുന്ന ഒരുപാട് സംശയങ്ങളുണ്ട്. പത്മരാജനെന്ന കുറ്റാരോപിതനായ വ്യക്തിയെ, അതും പീഡിപ്പിക്കപ്പെട്ട കുട്ടി പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകനായ മനുഷ്യനെ ഒരു തരത്തിലും നിരപരാധിയായി കാണുന്നില്ലായെങ്കിലും ഈ കേസ് സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളിൽ ന്യായമായ ചില സംശയങ്ങൾ എനിക്ക് തോന്നുന്നത് ഞാൻ രണ്ടു വയസ്സുകാരിയായ ഒരു കുഞ്ഞിന്റെ അമ്മയായതു കൊണ്ടു കൂടിയാണ്.
മാർച്ച് 19 നു ഒരു ഓൺലൈൻ പത്രത്തിലാണ് ആദ്യമായി ഈ വാർത്ത വായിക്കുന്നത്. പതിവുപോലെ പോക്സോ കേസുകൾ ഉണ്ടാക്കുന്ന സോഷ്യൽ മീഡിയാ പ്രകമ്പനങ്ങളൊന്നും ഈ കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ കണ്ടതേയില്ല. അതാണ് ഈ കേസ് സംശയത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുവാൻ പ്രേരിപ്പിച്ച ആദ്യ ഘടകം. ഇര ഒരു മുസ്ലിം പെൺകുട്ടി, പ്രതിയോ ബിജെപിക്കാരനായ അദ്ധ്യാപകൻ. വെറും സാധാരണക്കാരനായ അണിയല്ല, മറിച്ച് സംഘടനാപാടവവും നേതൃസ്ഥാനവുമുള്ള ബിജെപിക്കാരനായ വ്യക്തി. എന്നിട്ടും എന്തുകൊണ്ട് ഇടതുജിഹ്വകൾ ഈ കേസിന്റെ കാര്യത്തിൽ നിശബ്ദമായി? കത്വയിലെ എട്ടുവയസ്സുകാരിക്ക് വേണ്ടി ഈ നാട്ടിലെ ബിജെപിക്കാരെ വീട്ടിൽ കയറ്റരുതെന്ന് നോട്ടീസ് വരെ ഒട്ടിച്ചവർ എന്തുകൊണ്ട് സ്വന്തം നാട്ടിലെ കുഞ്ഞിനെ പീഡിപ്പിച്ചവനെതിരെ, സംഘപരിവാറുകാരനായ പ്രതിക്കെതിരെ ശക്തമായി പ്രതികരിച്ചില്ല?
സംഭവം നടന്നത് കണ്ണൂരിലെ പാനൂരിൽ .സ്ഥലം എംഎൽഎ ശക്തയായ മന്ത്രി ശൈലജ ടീച്ചർ. കേരളം ഭരിക്കുന്നത് എൽഡിഎഫ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനെന്ന ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ്. എന്നിട്ടും പ്രതിയെ പിടിക്കാൻ ഒരു മാസത്തോളം വൈകിയ പൊലീസ്. ലോക്ഡൗൺ ഉള്ളതുക്കൊണ്ടു തന്നെ എങ്ങും പൊലീസ് വിന്യാസം അതിശക്തമായ കണ്ണൂരിൽ ഒരു പോക്സോ കേസ് പ്രതി ഒരു മാസത്തോളം കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞുവെന്നത് തീർത്തും അവിശ്വസനീയം. ഇനി അങ്ങനെ അയാൾക്ക് കഴിഞ്ഞുവെങ്കിൽ അത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ലാതെ മറ്റെന്താണ്?
മാർച്ച് 17ന് ചൈൽഡ് ലൈൻ ടീം വീട്ടിൽ വന്ന് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്തതായി അറിഞ്ഞു. അന്ന് തന്നെ പാനൂർ പൊലീസും വീട്ടിൽ വന്ന് മൊഴി എടുത്തുവെന്നും രാത്രിയോടെ എഫ് .ഐ.ആർ രജിസ്റ്റർ ചെയ്തുവെന്നും പറഞ്ഞുകേൾക്കുന്നു. മാർച്ച് 18ന് കുട്ടിയെ തലശ്ശേരിയിൽ വൈദ്യ പരിശോധന നടത്തി. വൈകിട്ട് മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മൊഴി കൊടുത്തു. മാർച്ച് 19ന് രാവിലെ പാനൂർ സിഐ വീട്ടിൽ വരികയും കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. മാർച്ച് 21 ന് തലശ്ശേരി ഡി.വൈ.എസ്പി കുട്ടിയേയും രക്ഷിതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ച് രാവിലെ 11 മുതൽ വൈകുന്നേരം 4:30 വരെ ചോദ്യം ചെയ്യുന്നു. മാർച്ച് 22ന് ഡി.വൈ.എസ്പിയുടെ നേതൃത്വത്തിൽ കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്യുന്നു. മാർച്ച് 27ന് കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പിന്നെയും ചോദ്യം ചെയ്യൽ. ലൈംഗിക പീഡനത്തിരയായ ഒമ്പതു വയസ്സ് മാത്രം പ്രായമായ പെൺക്കുഞ്ഞിനെയാണ് കേരള പൊലീസ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഈ രീതിയിൽ ചോദ്യം ചെയ്തത്. ഇതൊക്കെ സത്യമാണെങ്കിൽ കേരളത്തിലെ ശിശുക്ഷേമം ഇത്രമേൽ അധ:പതിച്ചതാണോ?
സംഭവം നടന്നിട്ട് ഒരു മാസമായിട്ടും പ്രതിയെ പിടിക്കാത്ത പൊലീസിനെ അപലപിക്കാൻ ഇടതുപക്ഷത്തിനു കഴിയാത്തതിനെ നമുക്ക് ന്യായീകരിക്കാമെങ്കിലും എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും, സംഘപരിവാറിനെ ആക്രമിച്ച് വശം കെടുത്താനുള്ള എല്ലാ ചേരുവകളും രസക്കൂട്ടുകളും ഒന്നാംതരമായി ഉണ്ടായിട്ടും പ്രമുഖ പുരോഗമനവാദ-സ്ത്രീപക്ഷ-കമ്മ്യുണിസ്റ്റ് പ്രൊഫൈലുകളിലൊന്നും സംഘവിരുദ്ധ പോസ്റ്റുകൾ നാട്ടികണ്ടതേയില്ലയെന്നത് ഈ കേസിനു പിന്നിലുള്ള രാഷ്ട്രീയ അജണ്ട വ്യക്തമാക്കുന്നു. സംഘപരിവാറുകാരനായ പ്രധാനമന്ത്രിയുടെ കൈക്കൊട്ടൽ- ഐക്യദീപ അഭ്യർത്ഥനകളെയും മറ്റും നിശിതമായി വിമർശിച്ചു തേച്ചൊട്ടിക്കാൻ സമയം കണ്ടെത്തിയിരുന്ന പ്രൊഫൈലുകളൊന്നും ഈ വിഷയം കണ്ടതായി നടിച്ചതേയില്ല. കൈരളിയോ ഇതര ചാനലുകളോ ചർച്ചയാക്കാൻ മിനക്കെട്ടില്ല. എന്തുക്കൊണ്ട്? ഈ വിഷയത്തിൽ പലരും പ്രതികരിച്ചു കണ്ടത് ഏപ്രിൽ 14 മുതലാണ്. അതിന്റെ പിറ്റേന്ന് ഇയാൾ പിടിയിലാവുകയും ചെയ്തു. മാർച്ച് 19 മുതൽ സജീവമാവേണ്ടിയിരുന്ന ഒരു കുറ്റകൃത്യം ചർച്ചയാവുന്നത് ഏപ്രിൽ 14 മുതലെങ്കിൽ അതിനിടയിലെ കാലവിളംബം കോവിഡ് -19 അല്ല, മറിച്ച് അതിനേക്കാൾ മാരകമായ മറ്റെന്തോ ആണ്.
പാലത്തായി പോക്സോ കേസിൽ സിപിഎം പ്രാദേശിക നേതാക്കൾ നിഷ്ക്രിയരായി നിന്നത് എന്തിനെന്ന് മനസ്സിലാകുന്നേയില്ല. കോൺഗ്രസ്, ലീഗ്, എസ്ഡിപിഐ തുടങ്ങിയവർ സംഭവവുമായി യാതൊരു രീതിയിലും ബന്ധപ്പെടാതെ കണ്ണടച്ചത് എന്തുകൊണ്ട്? ബിജെപി ജില്ലാ നേതൃത്വം പ്രതിയെ സംരക്ഷിക്കാനും സുരക്ഷിതനായി കർണാടകയിൽ എത്തിക്കാനും മുന്നിൽ നിന്നുവെന്നത് സത്യമാണ്. പത്മരാജനെന്ന വ്യക്തി നിരപരാധിയായിരുന്നുവെങ്കിൽ ഒളിവിൽ കഴിയാതെ പൊലീസിൽ കീഴടങ്ങി തന്റെ നിരപരാധിത്വം അയാൾ തെളിയിക്കാൻ മിനക്കെടുമായിരുന്നു.
സംഭവം നടന്ന സ്കൂൾ ഒരു പ്രൈവറ്റ് മാനേജ്മെന്റ് സ്കൂൾ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. നല്ലൊരു ശതമാനം മുസ്ലിം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ഒരേയൊരു ബിജെപി അനുകൂലിയായ അദ്ധ്യാപകനാണ് ഈ പത്മരാജൻ. ഇതൊന്നും അയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല എന്നതിന്റെ കാരണമാകുന്നില്ലയെന്നത് യാഥാർത്ഥൃം. കാരണം കുട്ടിയുടെ മൊഴി മുഖവിലയ്ക്കെടുത്തേ തീരൂ.പക്ഷേ ശാസ്ത്രീയമായ അന്വേഷണം ഇവിടെ അനിവാര്യമാണ്. ഒരു പ്രതിയും കുറ്റം സമ്മതിച്ച ചരിത്രമില്ല. പക്ഷേ നുണപരിശോധനയ്ക്ക് അയാളെ വിധേയനാക്കണം. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞ കാര്യമാണ്. ആ സ്ഥിതിക്ക് പീഡിയോഫീൽ പത്മരാജനാവാം, വേറെ ആരെങ്കിലുമാവാം. ഒരു പക്ഷേ ഒന്നിലേറെപ്പേർക്ക് ഈ സംഭവത്തിൽ ബന്ധമുണ്ടായേക്കാം. പീഡിപ്പിക്കാൻ മുന്നിൽ നിന്ന പലരിൽ ഒരാൾ മാത്രമായിരിക്കാം ഈ പത്മരാജൻ. ഇയാൾ പിടിക്കപ്പെട്ടാൽ പലരും പിടിക്കപ്പെടും എന്നതുക്കൊണ്ടാവാം ഇതര രാഷ്ട്രീയസംഘടനകൾ ഈ വിഷയത്തിൽ മൗനം പാലിച്ചത്.
ഒരുപാട് സത്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. പാലത്തായിയും വാളയാർ പോലെയായി തീരാനാണ് നിലവിൽ സാധ്യത. അതോ വാളയാറിലെ പ്രതികളെ സംരക്ഷിക്കാനുള്ള ബദൽ അണിയറനീക്കമോ പാലത്തായി? സത്യമെന്തായാലും ഒരു ഒൻപതുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് ഈ കേരളത്തിൽ. അതും സ്വന്തം വീട് കഴിഞ്ഞാൽ രണ്ടാം വീടായ വിദ്യാലയത്തിൽ വച്ച്. ആ കുഞ്ഞുമോൾക്ക് നീതി കിട്ടിയേ തീരൂ. ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ പത്മരാജനെന്ന വൃക്തി കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ പിന്നെ ഒരു നിമിഷം പോലും അയാൾ ഈ ഭൂമിയിൽ ജീവിക്കാൻ അർഹനല്ല . വിദ്യ പകരേണ്ടവൻ കവർന്നത് ഒരു അനാഥബാല്യത്തിന്റെ ജീവിതമായതിനാൽ പൊതുസമൂഹമെങ്കിലും ഇവനെ വെറുതെ വിടാൻ അനുവദിച്ചു കൂടാ. എന്നാൽ അയാൾ നിരപരാധിയാണെങ്കിൽ ആ കുഞ്ഞു ശരീരത്തിൽ കൈവച്ച ഒരു പീഡോഫീൽ സമൂഹത്തിലുണ്ടെന്നുള്ളതും അവൻ സുരക്ഷിതനാണെന്നുള്ളതും ഓരോ അമ്മമാരുടെയും നെഞ്ചിലെ തീയാളി കത്തിച്ചുക്കൊണ്ടേയിരിക്കും.ഒപ്പം രാഷ്ട്രീയപകപോക്കലിൽ നമ്മുടെ കുടുംബത്തിലെ ആരു വേണമെങ്കിലും പോക്സോ കേസിലെ പ്രതിയാക്കി മാറ്റപ്പെടാനും കഴിയും.അതിനാൽ തന്നെ ഈ കേസിലെ സത്യം മറ നീക്കി പുറത്തുവന്നേ തീരൂ!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്