സമത്വ സുന്ദര സോഷ്യലിസ്റ്റ് മുഖാവരണത്തിനുള്ളിൽ ഒളിപ്പിച്ച , പ്രബുദ്ധ കേരളമെന്ന മറക്കൂടിനാൽ മറച്ച വൈകൃതത്തിന്റെ പ്രതിഫലനമായി ബിനീഷ്-മേനോൻ ഈഗോ ക്ലാഷ്! ജാതീയ വാലുക്കൊണ്ട് ഈ ക്ലാഷിനെ കെട്ടാൻ ശ്രമിക്കുന്നവരറിയാതെ പോകുന്ന സത്യങ്ങൾ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുമ്പോൾ
അഞ്ജു പാർവ്വതി പ്രഭീഷ്
കേരളത്തിന്റെ അറുപത്തിമൂന്നാം പിറന്നാൾ വേളയിൽ മലയാളികൾ ചർച്ചയാക്കുന്ന,വ്യക്തിത്വത്തിന്റെ വ്യത്യസ്തധ്രുവങ്ങളിൽ നില്ക്കുന്ന രണ്ടു മുഖങ്ങളാണ് ബിനീഷ് ബാസ്റ്റിൻ എന്ന യുവനടനും അനിൽ രാധാകൃഷ്ണമേനോനെന്ന സംവിധായകനും.ഒപ്പം ഇവരിരുവരും പ്രതിനിധീകരിച്ച ഒരു സംഭവം സാംസ്കാരിക കേരളമെന്ന ചുവരെഴുത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച വൈകൃതങ്ങൾക്കു നേരെപ്പിടിച്ച കണ്ണാടിയുമാകുന്നു.
ബിനീഷ് ബാസ്റ്റിൻ- ഇല്ലായ്മയുടെ ചൂടുംചൂരും അറിഞ്ഞ ബാല്യ -കൗമാര കാലത്തിൽ നിന്ന് ഉന്നതിയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറുന്നവൻ! ദാരിദ്ര്യത്തിന്റെ ഉള്ളുരുക്കങ്ങൾക്കിടയിലും തന്റെ ഉള്ളിലെ കഥാപാത്രങ്ങൾ അവസരത്തിനായി കലപിലകൂട്ടുന്നത് മനസ്സിലാക്കിയതുക്കൊണ്ടുമാത്രം അവസരങ്ങൾ തേടി അലഞ്ഞവൻ കൂടിയാണയാൾ.ഉന്നത വിദ്യാഭ്യാസമൊന്നും കിട്ടിയില്ലെങ്കിലും ജീവിതപാഠപുസ്തകത്തിൽ നിന്നും അനുഭവത്തിൽ നിന്നും ഫുൾ എ പ്ലസ് വാങ്ങി ജീവിക്കുന്ന സാധാരണക്കാരനായ അസാധാരണ പ്രതിഭയാണയാളെന്നു ഇതിനോടകം തെളിയിച്ചിട്ടുമുണ്ട്.സിനിമയിൽ നെടുനീളൻ സംഭാഷണങ്ങൾ ഇല്ലെങ്കിൽപ്പോലും ഒരു സന്ദർഭത്തെ വൈകാരികമായി അനുഭവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളയാളാണയാൾ.(കട്ടപ്പനയിലെ ഋതിക്റോഷൻ എന്ന സിനിമയിലെ ഒരൊറ്റ സീൻ അതിനുദാഹരണം) സിനിമാനടനാകാനുള്ള പരീക്ഷയിൽ ജയിക്കാനുള്ള വിശേഷങ്ങളൊന്നുമില്ലെങ്കിൽപ്പോലും നമ്മളയാളെ നെഞ്ചോട് ചേർത്തത് ജീവിതത്തിൽ അയാൾ അഭിനയിക്കാത്തതുക്കൊണ്ടായിരുന്നു.
അനിൽ രാധാകൃഷ്ണമേനോൻ- ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പഴുത്തളിഞ്ഞ മനസ്സും അതിനേക്കാൾ പുഴുവരിക്കുന്ന തലച്ചോറുമായി ജീവിക്കുന്ന 'കുല'പുരുഷന്മാർക്ക് വംശനാശം വന്നിട്ടില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച സംവിധായകൻ. ഉന്നതകുലവും ഉന്നതസ്ഥാനവും പുരസ്കാരപ്പെരുമയും വ്യക്തിത്വത്തിന്റെ അളവുകോളുകളല്ലായെന്ന് സ്വന്തം കർമ്മത്തിലൂടെ തെളിയിച്ച് കൃമിയോളം ചെറുതായി പോയ വലിയ കലാകാരൻ.നോർത്ത് 24 കാതം എന്ന ഒന്നാന്തരം സിനിമയിലൂടെ ഹരിയെന്ന കഥാപാത്രത്തിനു
കാഴ്ചയുടെ കാണാത്തീരങ്ങൾ കാട്ടിക്കൊടുത്ത , അനുഭവങ്ങളുടെ പുതിയ പാഠങ്ങൾ പഠിപ്പിച്ച , നേരിന്റെ തിരിച്ചറിവുകൾ വെളിവാക്കിക്കൊടുത്ത സംവിധായകനു സ്വന്തം ജീവിതത്തിൽ അതൊന്നും പകർത്താനായില്ലെന്നതിന്റെ നേരറിവ് കൂടിയാകുന്നുണ്ട് ആ സംഭവം.. അനുഭവമാണ് ഏറ്റവും നല്ല ഗുരുനാഥനും , ചികിത്സകനുമെന്ന സന്ദേശം നല്കിയ ആ ചിത്രത്തിന്റെ അവസാനം ആ യാത്ര ഹരിയുടെ തിരിച്ചറിവിലേക്കുള്ള മനസ്സിന്റെ കാതങ്ങൾ താണ്ടിയുള്ള യാത്രയായിത്തീരുന്നുവെങ്കിലും താങ്കൾ ഇന്നും ഈഗോയെന്ന മഹാവ്യാധിയുടെ കയത്തിൽ നിന്നും കരകയറാൻ കാതങ്ങൾ താണ്ടിയേ തീരൂവെന്ന് മനസ്സിലാക്കുക സംവിധായകാ. അനുഭവങ്ങളുടെ തീച്ചൂളയിൽ കുരുത്ത ബിനീഷെന്ന പ്രതിഭയെ അധിക്ഷേപങ്ങളുടെ ഇളംവെയില്‍ കൊണ്ട് തോല്ലിക്കാനാവില്ലെന്നു തിരിച്ചറിയുന്നിടത്ത് തുടങ്ങട്ടെ നിങ്ങളുടെ മാനസാന്തരം.
ഇനി ബിനീഷ് സംഭവത്തെ ജാതീയമായ വീക്ഷണത്തിൽ കണ്ടുക്കൊണ്ട് മേനോനിലെ ജാതിവാൽ ഹൈലൈറ്റ് ചെയ്യുന്നവരോടാണ് പറയാനുള്ളത്. ബിനീഷ് ബാസ്റ്റിന്റെ ആ ഇരിപ്പ് ഒരുപാടുപ്പേരുടെ നെഞ്ചത്തുക്കയറിയുള്ള ഇരിപ്പാണ്.അത് കേവലം അനിൽരാധാകൃഷ്ണമേനോനെന്ന മാടമ്പി സംവിധായകനെതിരെ മാത്രമുള്ളതല്ല.
അക്ഷരത്താളുകളിൽ മാത്രം അച്ചടിച്ച പ്രബുദ്ധകേരളമെന്ന പൊങ്ങച്ചത്തിനു മീതെയുള്ള ഇരിപ്പാണ് അത്. നവോത്ഥാനത്തിന്റെ മറക്കൂടിനുള്ളിൽ ഒളിപ്പിച്ചുവച്ച നല്ല കിണ്ണംക്കാച്ചിയ ഹിപ്പോക്രാസിയുടെ നെഞ്ചത്താണ് അയാളുടെ ഇരിപ്പ്! ഉച്ചനീചത്വങ്ങളില്ലാത്ത സമത്വസുന്ദരനാടെന്ന ചാപ്പകുത്തലിനു മീതേയാണ് അയാൾ ഇരിക്കുന്നത്!
നമ്പർ 1 കേരളമെന്ന നട്ടാൽ കുരുക്കാത്ത നുണയുടെ മീതെയാണ് അയാൾ ഇരിക്കുന്നത്!
സോഷ്യൽസ്റ്റാറ്റസ് എന്ന യാഥാർത്ഥൃത്തിനു മീതേ പറക്കാൻ താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു കെല്പിലെന്ന തിരിച്ചറിവിന്റെ വേദിയിലാണ് ആ ഇരിപ്പ്!
പ്രതികരിക്കുന്ന മലയാളിയുവത്വമെന്ന ഊതിവീർപ്പിക്കപ്പെട്ടിരുന്ന ബലൂണുകളാണ് അയാൾക്ക് മുന്നിലുള്ളത് . കോടികൾ ചിലവഴിച്ച തുല്യനീതിയുറപ്പുവരുത്തുന്ന നവോത്ഥാനമതിലിനു മുകളിലാണ് അയാൾ ഇരുന്നു പ്രതിഷേധിക്കുന്നത്. സ്വാതന്ത്ര്യം,സാഹോദര്യം,സോഷ്യലിസമെന്നു വെറുതെ വാഴ്ത്താളം മുഴക്കുന്ന, തന്നെ ക്ഷണിച്ചുവരുത്തി അപമാനിച്ച കോളേജ് യൂണിയൻ ഭാരവാഹികളുടെ നെഞ്ചത്താണ് ആ ഇരിപ്പ്!
ഈ കേരളപ്പിറവി ദിനത്തിൽ പൊള്ളുന്ന,കയ്ക്കുന്ന കാലികകേരളത്തിന്റെ നേർച്ചിത്രം കാണിച്ചുതരാൻ ഒരു ഇടതുപക്ഷസഹയാത്രികൻ തന്നെ വേണ്ടി വന്നു എന്നത് കാലത്തിന്റെ കാവ്യനീതി!
തൊഴിലിടത്തെ പുഴുത്തുനാറിയ ഒരു ഈഗോക്ലാഷിനെ ഒന്നാന്തരം മേനോൻവാലുപയോഗിച്ചു ജാതീയതയുടെ സ്ക്കെയിലിൽ അളക്കുന്നവർ അറിയുന്നുണ്ടോ നട്ടെല്ലിനു പകരം വാഴപ്പിണ്ടി വച്ച യൂണിയൻ ചെയർമാനും പ്രിൻസിപ്പലുമുള്ളത് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ്.അതായത് കേരളാ സ്റ്റേറ്റ് ഷെഡ്യൂൾസ് ക്ലാസ്സ് ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള കോളേജിൽ!ഇനിയും ജാതീയതയുടെ ഇളയിടം പരിപ്പിട്ട് ഇവിടെ വേവിക്കണമോ? ഒരിക്കൽ ഇതേ അനിൽ രാധാകൃഷ്ണമേനോനെ പൊതുവേദിയിൽ പുകഴ്ത്തി സംസാരിച്ച,തനിക്ക് അവസരം തരാൻ മനസ്സ് കാണിച്ചയാളെന്നു പറഞ്ഞയാളാണ് ബാസ്റ്റിൻ.ഇപ്പോഴുണ്ടായത് ജന്മി -അടിയാൻ ക്ലാഷുപ്പോലൊരു ഈഗോക്ലാഷ് മാത്രമായിരിക്കണം.മേനോനിലെ ജാതീയചിന്തയെ ഫോക്കസ് ചെയ്യുന്നവർ മറന്നുപ്പോകുന്നുണ്ട് അയാളുടെ തന്നെ ദിവാൻജി മൂലയെന്ന ചിത്രവും അതിൽ വിനായകനു നല്കിയ റോളും.
വിമർരിക്കപ്പെടേണ്ടത് അനിൽ രാധാകൃഷ്ണനെന്ന വ്യക്തിയുടെ ഈഗോയും താൻപോരിമയുമാണ്.ഒപ്പം സമത്വസുന്ദരകേരളമെന്ന പുകമറയ്ക്കുള്ളിൽ ഒളിപ്പിച്ച പ്രിവിലേജുകളോടുള്ള അടങ്ങാത്ത ആസക്തിയാണ്. കൂട്ടത്തിലുള്ള ഉന്നതന്റെ വലിപ്പം നോക്കി ,അയാൾ മറ്റൊരാൾക്കൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്നു പറഞ്ഞപ്പോൾ പ്രതികരിക്കാതെ,അയാളുടെ ആസനം താങ്ങി ക്ഷണിച്ചുവരുത്തിയവനെ അപമാനിക്കാൻ മടിക്കാത്ത പ്രിൻസിപ്പലിന്റെ വകതിരിവില്ലായ്മയെയാണ്.
രണ്ടു പുരുഷന്മാരുടെ ഈഗോക്ലാഷിന്റെയും പടലപ്പിണക്കത്തിന്റെയും അനുകൂല-പ്രതികൂല തൊഴിലാളികളുടെ വാദപ്രതിവാദങ്ങൾക്കിടയിൽ ,മറക്കാതെയിരിക്കേണ്ട ,കനലായി പടരേണ്ട മറ്റൊന്നുകൂടിയുണ്ട് ഈ കേരളപ്പിറവിദിനത്തിൽ .അത് വാളയാറിൽ തൂങ്ങിയാടിയ കുഞ്ഞുമേനികളാണ്.നീതികിട്ടാത്ത ആ ആത്മാക്കളുടെ തേങ്ങലുകളേക്കാൾ വലുതല്ല ഒരു സെലിബ്രിട്ടിയുടെയും പ്രതിഷേധം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍