ഹൈടെക്ക് വിദ്യാലയങ്ങളെന്ന അവകാശവാദങ്ങൾക്കപ്പുറത്ത്, നമ്പർ 1 ആരോഗൃ കേരളമെന്ന പ്രഖ്യാപനങ്ങൾക്കപ്പുറത്ത് വാടിവീണൊരു പനിനീർമൊട്ട്! ഷെഹ്ലയെന്ന ആ മൊട്ട് താനേ കൊഴിഞ്ഞതല്ല... നമ്മൾ തല്ലിക്കൊഴിയിച്ചതാണ്! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുമ്പോൾ
അഞ്ജു പാർവ്വതി പ്രഭീഷ്
കേരളത്തിന്റെ അവകാശവാദങ്ങളെ നോക്കി കൊഞ്ഞനംകുത്തുന്നുണ്ട് ഒരു പത്തുവയസ്സുകാരിയുടെ ദാരുണമരണം. അദ്ധ്യാപനമെന്ന മഹനീയത്തൊഴിലിനേറ്റ അപചയത്തെ വ്യക്തമായി ചിത്രീകരിക്കുന്നുണ്ട് അവളുടെ അകാലവിയോഗം. സർക്കാർവിലാസം കുഞ്ഞുങ്ങളെക്കൊല്ലി വിദ്യാലയങ്ങളെക്കുറിച്ചുകൂടി പറഞ്ഞു തരുന്നുണ്ട് നൊമ്പരമുണർത്തുന്ന ഈ കുഞ്ഞുമുഖം.
സർക്കാരിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ഹൈടെക്ക് സൗകര്യങ്ങളും സംവിധാനങ്ങളും സുഗമമായി കുഞ്ഞുങ്ങളിലേയ്ക്ക് ഒഴുകിയെത്തുകയാണെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന വർത്തമാനകാലത്താണ് പഠിക്കാനെത്തിയ ഒരു കുരുന്നിന് തന്റെ സെക്കന്റ് ഹോമായ വിദ്യാലയത്തിൽ വച്ച് പാമ്പുകടിയേൽക്കുന്നതും അദ്ധ്യാപകരുടെ കൃത്യവിലോപത്താലും ശരിയായ വൈദ്യസഹായം സമയത്തുകിട്ടാത്തതിനാലും ജീവൻ നഷ്ടമായതും.നമ്പർ 1 കേരളത്തിലെ സർക്കാർ വിലാസം വിദ്യാലയങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങൾ എത്രമാത്രം അരക്ഷിതരാണെന്ന ചോദ്യമുയർത്തുകയാണ് ഈ മരണം.
ബുധനാഴ്ച വൈകിട്ട് 3.15 ന് ക്ലാസ്സിൽ വച്ച് പാമ്പുകടിയേറ്റ ഷെഹ്ലയെ രണ്ടേമുക്കാൽ മണിക്കൂറിനിടെ വയനാട്ടിലെ രണ്ട് സർക്കാർ ആശുപത്രികൾ ഉൾപ്പെടെ നാല് ആശുപത്രികളിൽ എത്തിച്ചെങ്കിലും മതിയായ ചികിത്സ കിട്ടിയില്ല.സ്കൂളിനെയും അദ്ധ്യാപകരേയും മാത്രം പ്രതികൂട്ടിൽ നിറുത്താൻ വെമ്പൽക്കൊള്ളുന്ന ഭരണവർഗ്ഗം ആരോഗ്യരംഗത്തെ ഈ പൊള്ളുന്ന അനാസ്ഥയെ കണ്ടില്ലെന്നു വയ്ക്കുന്നു.4.06നു ബത്തേരി താലൂക്കാശുപത്രിയിൽ എത്തിച്ച ഷെഹ്ലയ്ക്ക് രക്തപരിശോധന നടത്തിയശേഷം മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്ത ഡ്യൂട്ടി ഡോക്ടറോട് ആന്റിവെനം അഥവാ മറുമരുന്ന് നല്‍കണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുന്നു .അതിനുള്ള സൗകര്യമവിടെ ഇല്ലെന്നായിരുന്നു അവരുടെ മറുപടി.4.50 നു അവിടെ നിന്നും 90 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകുന്നു.ഇടയ്ക്ക് ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെ വൈത്തിരി താലൂക്കാശുപത്രിയിലെത്തിക്കുന്നു.അവിടെയും കാര്യമായ ചികിത്സ കിട്ടുന്നില്ലെന്നായപ്പോൾ ചേലോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നു.6.05 നു അവിടെ എത്തിച്ചെങ്കിലും ഹൃദയമിടിപ്പ് നിലച്ചിരുന്നുവെന്ന് അവിടുത്തെ ഡോക്ടർ പറയുന്നുണ്ട്.എങ്കിലും കൃത്രിമശ്വാസം നല്കി കുട്ടിക്ക് ആന്റിവെനം നല്കാൻ അവർ ശ്രമിച്ചു.പക്ഷേ പകുതി മരുന്ന് മാത്രമേ ആ കുഞ്ഞുശരീരത്തിൽ കയറിയുള്ളൂ.കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലായ ജില്ലകളിലൊന്നായ വയനാട്ടിലെ ആശുപത്രികളിൽ ഇത്തരം അടിയന്തിരസാഹചര്യം വരുമ്പോൾ ചികിത്സ ലഭ്യമാകുന്നില്ലെങ്കിൽ പഴിക്കേണ്ടത് ആരെയാണ്?
ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ കോടികൾ ചെലവിട്ടു നവീകരിച്ച ഓഫീസുകളുടെയും മന്ത്രിമന്ദിരങ്ങളുടെയും ശീതളിമയിരുന്ന് സുഖിക്കുമ്പോൾ ,അവർക്കു വേണ്ടി വോട്ടിട്ട വെറും സാധാരണക്കാരുടെ മക്കൾ അടിസ്ഥാനസൗകര്യങ്ങൾ പേരിനുപോലുമില്ലാത്ത വിദ്യാലയങ്ങളിൽ ദുരിതപർവ്വം താണ്ടുന്നുവെന്നതാണ് ചിന്തിപ്പിക്കുന്ന വൈരുദ്ധ്യം.സംസ്ഥാനത്തെ സ്കൂളുകളിൽ ഹൈടെക്ക് ക്ലാസ്സ്മുറികൾ സ്ഥാപിച്ചുവെന്നും അങ്കണവാടികൾ സ്മാർട്ട് ആക്കുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾക്കപ്പുറത്ത് വിണ്ടു കീറിയ തറകളില്ലാത്ത,പൊത്തുകളില്ലാത്ത പാമ്പുകളില്ലാത്ത ക്ലാസ്സ് മുറികൾ എന്ന പ്രാഥമിക ഉത്തരവാദിത്വം മറന്ന സർക്കാർ തന്നെയാണ് ഈ കുഞ്ഞുപുഞ്ചിരി മായാൻ ഇടയാക്കിയത്.സ്കൂളുകൾ കുഞ്ഞുങ്ങളുടെ രണ്ടാം വീടാണ്.അദ്ധ്യാപകരുടെ ചുമലുകളിൽ തങ്ങളുടെ പൊന്നുമക്കൾ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ രക്ഷിതാവും കുഞ്ഞുമക്കളെ സ്കൂളിലേയ്ക്ക് വിടുന്നത്.ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് അനാസ്ഥയുടെ വിഷപ്പാമ്പ് ആഞ്ഞുകൊത്തിയത്.പാമ്പുകൾ പാർക്കുന്ന പൊത്തുള്ള ക്ലാസ്സ്മുറിയിൽ ചെരിപ്പിട്ടു കയറാൻ പാടില്ലാത്ത നിയമത്തെയാണോ സ്മാർട്ട് ക്ലാസ്സ് എന്നു വിളിക്കേണ്ടത്?
പൊട്ടിപ്പൊളിഞ്ഞ തറകളും പൊത്തുകളും ഇഴജന്തുക്കൾക്ക് വാസയോഗ്യമായ ക്ലാസ്സ്മുറികളും ഒടിഞ്ഞ ബെഞ്ചുകളും ഒടിയാറായ കസേരകളും നമ്മെ കൊണ്ടു പോകുന്നത് മുമ്പോട്ടല്ല, പിന്നോട്ടാണ്.ഈ കുരുന്നിന്റെ മരണം നവോത്ഥാനകേരളത്തെ പല ദശാബ്ദങ്ങൾ പിറകിലേക്കു കൊണ്ടുപോകുന്നുവെന്നു മനസ്സിലാക്കാൻ നമ്മുടെ ഭരണാധികാരികൾക്കു കഴിയട്ടെ.ആ തിരിച്ചറിവിനു വിലയായി നല്‍കേണ്ടി വന്നത് വിടരും മുമ്പേ കൊഴിയേണ്ടി വന്ന ഒരു പനിനീർമൊട്ടിനെയാണല്ലോ.അവൾ താനേകൊഴിഞ്ഞതല്ല! ചിതൽപ്പിടിച്ച കർത്തവ്യബോധത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഞാനടങ്ങുന്ന ഈ സമൂഹം തല്ലിക്കൊഴിച്ചതാണ് ആ പൂമൊട്ടിനെ!
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും അഞ്ജുവിന്റെ വീഡിയോ
- രാജസ്ഥാനിൽ നിന്നുള്ള യുവാവ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ചു
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍