എബിവിപിയുടെ കൊടി പിഴുതെറിയുന്നതിനൊപ്പം മറ്റുകൊടികൾ കൂടി പിഴുതെറിയാൻ തോന്നാത്ത മാനസികാവസ്ഥയാണ് സെലക്ടീവ് പ്രീണനം; ഇത് ഒരു രാഷ്ട്രീയ അടിമയുടെ ഷോ മാത്രമാണ്; അദ്ധ്യാപനമെന്ന നിസ്വാർത്ഥസേവനത്തെ പ്രത്യയശാസ്ത്രസംഹിത കീഴടക്കുമ്പോൾ അവിടെ തുടങ്ങുന്നു ഏകാധിപത്യത്തിന്റെ പാദപൂജ; ബ്രണ്ണൻ കോളേജ് വിവാദപശ്ചാത്തലത്തിൽ അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഇന്ന് യൂണിയൻ പ്രവർത്തനത്തിന്റെ സൈഡ് ബിസിനസ്സ് മാത്രമായി അദ്ധ്യാപനം ചുരുങ്ങുമ്പോൾ വിശക്കുന്ന കുട്ടികൾക്ക് സ്വന്തം പൊതിച്ചോറിന്റെ പങ്ക് പകുത്ത് നൽകിയിരുന്ന പഴയ അദ്ധ്യാപകരുടെ തലമുറ വെറും കെട്ടുക്കഥയായി മാത്രം അവശേഷിക്കുന്നു. ചോര മണക്കുന്ന കൊടിക്കൂറകളുടെ കീഴിൽ ആട്ടിൻപറ്റത്തെ പോലെ മേയുന്ന യൂണിയനുകളുടെ അടിമകളായി, വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നോക്കുക്കുത്തികളായി മാറി, രാഷ്ട്രീയപാർട്ടിയുടെ ചട്ടുകങ്ങളായി വർത്തിക്കുന്ന ചില അഭിനവ ദ്രോണർ കലാലയങ്ങളെ കുരുക്ഷേത്രമാക്കി മാറ്റുന്നു. സമൂഹത്തിനെ നന്മയ്ക്കൊപ്പം നടത്തേണ്ടുന്ന, അജ്ഞതയുടെ ഇരുളിനെ മാറ്റി ജ്ഞാനത്തിന്റെ കൈത്തിരി വെളിച്ചം തെളിയിക്കേണ്ട അദ്ധ്യാപനമെന്ന മഹത്തരമായൊരു കർമ്മത്തെ തൂലിക കൊണ്ടും താൻപോരിമ കൊണ്ടും മലിനമാക്കി, യുവതലമുറയെ തെറ്റിന്റെ വഴിയെ തെളിക്കുന്നത് ആട്ടിൻത്തോലിട്ട ചെന്നായ്ക്കളായ ചില അദ്ധ്യാപകവ്യക്തിത്വങ്ങൾ കൂടിയാണ്.
കലയും നവീന ചിന്തകളും സ്വാതന്ത്യ പ്രഖ്യാപനങ്ങളും മുഴങ്ങിക്കേൾക്കേണ്ട കലാലയങ്ങളിൽ നിന്നും കഴിഞ്ഞ കുറച്ചു കാലമായി കേൾക്കുന്നത് ഏകാധിപത്യത്തിന്റെയും അടിച്ചമർത്തലുകളുടെയും അട്ടഹാസങ്ങൾ മാത്രമാണ്. ഈ തെറ്റായ പ്രവണതയ്ക്ക് പലപ്പോഴും നിർഭാഗ്യവശാൽ അദ്ധ്യാപകരുടെ ഭാഗത്തുനിന്നും ഒരുകൂട്ടർക്ക് മാത്രമായ പരസ്യമായ ഒത്താശചെയ്തുകൊടുക്കലും തെറ്റുകൾക്കു നേരേയുള്ള കണ്ണടയ്ക്കലുകളും വളമായി തീരുന്നുമുണ്ട്. ഒപ്പം രാഷ്ട്രീയതിമിരം ബാധിച്ച അദ്ധ്യാപകരെ നേരായ വഴിയിൽ നടത്താതെ കയറൂരി വിട്ടുക്കൊണ്ടും അവരുടെ മോശം പ്രവണതകൾക്ക് കാവലായി നിന്നുക്കൊണ്ട് അനർഹമായ സ്ഥാനമാനങ്ങൾ നല്കി ഒത്താശ ചെയ്യുന്നുണ്ട് പലപ്പോഴും ഭരണവർഗ്ഗം.
കവിതാമോഷണവിവാദത്തിലകപ്പെട്ട അദ്ധ്യാപികയെ കലോത്സവ വേദിയിലെ ഉപന്യാസമത്സരത്തിന്റെ മൂല്യനിർണയസമിതിയിൽ ഉൾപ്പെടുത്തിയ തീരുമാനം കാട്ടിത്തരുന്നുണ്ട് വിദ്യാഭ്യാസമേഖലയിലെ രാഷ്ട്രീയഇടപെടലും അതിന്റെ മൂല്യചോഷണവും. മൂല്യനിർണയസമിതിയെ നേരത്തേ നിശ്ചയിച്ചതാണെന്ന ന്യായവാദങ്ങൾക്ക് സാധൂകരിക്കാനാവുന്നതായിരുന്നില്ല ആ തീരുമാനം. ഈ വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിയുടെ , അതും അദ്ധ്യാപക വൃത്തി സ്വീകരിച്ചിരുന്ന ഒരു വ്യക്തിയുടെ അന്നത്തെ അപക്വമായ പ്രതികരണം ഏറെ അപഹാസ്യവുമായിരുന്നു. ആ വിവാദത്തിലകപ്പെട്ട അദ്ധ്യാപികയ്ക്ക് കലോത്സവ മാന്വൽ പ്രകാരം മൂല്യനിർണയത്തിന് യോഗ്യതയുണ്ടെന്നും കവിതാമോഷണവിവാദം വേറേ വിഷയമാണെന്നുമാണ് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ വിശദീകരണം. പരസ്യമായി നടത്തിയ ആ ധാർമ്മികപിന്തുണ ഒരു അദ്ധ്യാപകനുതകുന്നതായിരുന്നോ?
കവി എസ്.കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാൻ/നീ' എന്ന കവിത മഹത്തായ പാരമ്പര്യമുള്ള കലാലയത്തിൽ പഠിപ്പിക്കുന്ന ഒരദ്ധ്യാപിക സ്വന്തം പേരിലാക്കി ചെറിയ ചില മാറ്റങ്ങളോടെ കോളജ് അദ്ധ്യാപകരുടെ മാസികയിൽ പ്രസിദ്ധീകരിച്ചതിനെ ധാർമ്മികമായി പിന്തുണയ്ക്കുന്നതായിരുന്നു ആ വിശദീകരണം.ആ വിശദീകരണം കേൾക്കുന്ന ഒരു കുട്ടിസഖാവ് ചോദ്യപേപ്പർ മോഷ്ടിക്കാനോ, കോപ്പിയടിക്കാനോ തീരുമാനിച്ചാൽ അതിനെ എങ്ങനെ തെറ്റുപറയാനാകും? മാന്വലിനും ചട്ടങ്ങൾക്കുമപ്പുറം ധാർമികതയുടെ ചില വശങ്ങളുണ്ടെന്നു മറന്ന വിദ്യാഭ്യാസമന്ത്രിയും ആ വകുപ്പും വരും തലമുറയ്ക്ക് നല്കുന്ന സന്ദേശമെന്താണ്?
കവിതാമോഷണം ആദ്യം നിഷേധിക്കുകയും പിന്നീട് ന്യായീകരിക്കുകയും അതിനുശേഷം മാപ്പിരക്കുകയും ചെയ്ത് രണ്ടാഴ്ചപോലും തികയുന്നതിനു മുൻപ് സാഹിത്യമൂല്യനിർണയത്തിന് അവരെ പങ്കെടുപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന കൂട്ടർക്കെങ്ങനെ നവയുവതയെ വാർത്തെടുക്കാനാകും? അധികൃതർ ചിലകാര്യങ്ങൾ മനപ്പൂർവം മറക്കുമ്പോൾ പൊതുസമൂഹം ഓർമപ്പെടുത്തുമെന്നുള്ള പാഠമാണ് വിവാദ അദ്ധ്യാപിക നടത്തിയ മൂല്യനിർണയം റദ്ദാക്കേണ്ടി വന്നതിലേക്കുള്ള സംഭവങ്ങൾ നല്കുന്ന പാഠം.
ഇനി തലശ്ശേരി ബ്രണ്ണൻ കോളേജ് വിഷയത്തിലേയ്ക്കു വരുമ്പോഴും ചില ഏകപക്ഷീയമായ നിലപാടുകൾ കാര്യങ്ങളെ എത്രമേൽ സങ്കീർണ്ണമാക്കുന്നുവെന്ന് മനസ്സിലാക്കാം. അവിടെ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. എബിവിപി സംസ്ഥാനസമിതിയംഗം വിശാഖ് പ്രേമൻ, യൂണിറ്റ് അംഗങ്ങളായ വൈഷ്ണവ്, ജിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശാൽ അനുസ്മരണവുമായി ബന്ധപ്പെട്ട് കോളേജിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിനുശേഷം കൊടിമരം മാറ്റാൻ പൊലീസും പ്രിൻസിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥികൾ തയ്യാറായില്ല. ഇതിനിടെയാണ് പ്രിൻസിപ്പൽ പ്രൊഫ.ഫൽഗുനൻ നേരിട്ട് കൊടിമരം പിഴുത് ക്യാപസിനു പുറത്തുകൊണ്ടുപോയത്. ഒരു മേശയ്ക്കിരുവശവുമിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കേണ്ടുന്ന വിഷയത്തെ, യൂണിവേഴ്സിറ്റി കോളേജ് വിവാദങ്ങളുടെ ഇന്നത്തെ ചുറ്റുപ്പാടിൽ ആളിക്കത്തിക്കാനുതകുന്ന തരത്തിലുള്ള ഒരു വിഷയത്തെ രമ്യമായി പരിഹരിക്കാൻ നോക്കാതെ സങ്കീർണ്ണമാക്കി മാറ്റി ആ കൊടിമരം പിഴുതൽ നാടകം.
ഒരു രാഷ്ട്രീയ വിഭാഗത്തിന്റെ വക്താവായി പരസ്യമായി അംഗീകരിക്കപ്പെട്ട വ്യക്തിയാണ് ഫാൽഗുനനെന്ന ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ. അദ്ദേഹം ഇന്നലെ കാട്ടിയ നടപടിയെ മഹത്തരമെന്നു വാഴ്ത്താൻ കഴിയില്ല. മറിച്ച് അപക്വവും അപഹാസ്യവുമായ ഒരു പ്രഹസനമായിട്ടേ കാണാൻ കഴിയൂ. പരസ്യമായി ഇതര സംഘടനയുടെ (അത് നാട്ടിയത് അവിടുത്തെ വിദ്യാർത്ഥികളല്ലെന്നു മറുപക്ഷം) കൊടിമരത്തെ പിഴുതെറിയുമ്പോൾ അത് നല്കുന്നത് ഏകാധിപത്യവാഴ്ചയ്ക്കുള്ള ധാർമ്മികപിന്തുണയാണ്. ഇതരസംഘടനയുടെ കൊടി പിഴുതെറിയുന്നതിനൊപ്പം അവിടെ നിലവിലുള്ള കൊടികൾ കൂടി പിഴുതെറിയാൻ തോന്നാത്ത ആ മാനസികാവസ്ഥയ്ക്കാണ് സെലക്ടീവ് പ്രീണനമെന്നു പറയുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ നിങ്ങളൊരു അദ്ധ്യാപകനായേനേ.! ഇത് ഒരു രാഷ്ട്രീയ അടിമയുടെ ഷോ മാത്രമാണ്. എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളുടെ ഇടയിലൂടെ പോയി എബിവിപിയുടെ കൊടിമരമെടുത്തതുക്കൊണ്ട് പ്രസ്ഥാനത്തിന്റെ ഉന്നതസ്ഥാനമാനങ്ങൾ നിങ്ങളെ തേടിയെത്തുമായിരിക്കും. പക്ഷേ,ഒരദ്ധ്യാപകനെന്ന നിലയിൽ സമൂഹത്തിനു മുന്നിൽ നിങ്ങൾ തോറ്റിരിക്കുന്നു. ഏകാധിപത്യത്തിന്റെ പാദസേവകനായി നിങ്ങളെ ചാപ്പകുത്തിക്കഴിഞ്ഞു സമൂഹം.
എസ്.എഫ്.ഐയുടെ എല്ലാ ഗുണ്ടായിസത്തിനും സിപിഎമ്മിന്റെ അദ്ധ്യാപക യൂണിയനാണ് പിന്തുണ കൊടുക്കുന്നതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എതിർ സംഘടനയിലെ വിദ്യാർത്ഥികളോട് വിവേചനം കാട്ടാനും ദ്രോഹിക്കാനും ഇത്തരം അദ്ധ്യാപകർ ശ്രമിക്കുമെന്നതിലും സംശയമില്ല. യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ടി.സി വാങ്ങിപ്പോയ ഓരോ വിദ്യാർത്ഥിക്കും പറയാനുള്ളതും അദ്ധ്യാപകരുടെ കെടുകാര്യസ്ഥതയുടെയും വിവേചനത്തിന്റെയും കഥകൾ മാത്രമാണ്. സെക്രട്ടറിയേറ്റിനും, അസംബ്ലി മന്ദിരത്തിനുമിടയിൽ, പൊലീസ് ആസ്ഥാനമന്ദിരത്തിനു തൊട്ടടുത്ത്, എല്ലാ ഭരണസിരാകേന്ദ്രങ്ങളുടെയും മൂക്കിന് താഴെ, പ്രബുദ്ധ വിദ്യാസമ്പന്ന കേരളത്തിന്റെ തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്തുള്ള കലാലയത്തിൽ ഗുണ്ടകൾക്ക് അഴിഞ്ഞാടുന്നതിനു വേണ്ട സകല ഒത്താശയും നടത്തിയിരുന്നത് അവിടുത്തെ അദ്ധ്യാപകരും പ്രിൻസിപ്പലുമായിരുന്നു. ജനാധിപത്യ ധ്വംസകരുടെ മുഷ്ടിക്കുള്ളിൽ പിടഞ്ഞു തീരുന്ന ഒന്നായി വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യതാബോധവും അവകാശബോധവും വ്യക്തിത്വനിർമ്മിതിയും മാറുമ്പോൾ വെറും നോക്കുക്കുത്തികളായി അദ്ധ്യാപകസമൂഹം നില്ക്കുമ്പോൾ വ്യഭിചരിക്കപ്പെടുന്നത് മഹത്തരമായൊരു തൊഴിൽമേഖലയാണ്.
വിധേയത്വരാഷ്ട്രീയത്തിന്റെ വിഭാഗങ്ങളായി അദ്ധ്യാപകസമൂഹം വേർതിരിയുമ്പോൾ, സംഘടനാബാഹുല്യം അദ്ധ്യാപനത്തെയും സ്ഥാപനത്തിന്റെ സുഗമമമായ നടത്തിപ്പിനെയും സാരമായി ബാധിക്കുന്നുണ്ട്. കക്ഷിരാഷ്ട്രീയമില്ലെന്നു വാദിക്കുന്നവർ പോലും നിലവാരത്തിന്റെയോ തൊഴിൽപരമായ മികവിന്റെയോ കാര്യത്തിൽ ശുഷ്കാന്തി കാണിക്കാറില്ല. രാഷ്ട്രീയ അതിപ്രസരചിന്തകളാൽ ഭാവിതലമുറയെ വാർത്തെടുക്കേണ്ടവരാണു തങ്ങളെന്ന അടിസ്ഥാന തത്ത്വംപോലും പലപ്പോഴും അദ്ധ്യാപകർ മറന്നുപോകുന്നു. ജനാധിപത്യ വ്യവസ്ഥിതിയിൽ ഏവർക്കും രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ടെന്നത് സത്യം. എന്നിരുന്നാലും അദ്ധ്യാപനമെന്ന മഹത്തായ കർമ്മത്തെ കണക്കിലെടുക്കുമ്പോൾ രാഷ്ട്രീയാന്ധത കർമ്മമണ്ഡലത്തെ സ്വാധീനിച്ചാൽ പിന്നെ ആ കർമ്മം നിസ്വാർത്ഥമാകുന്നത് എങ്ങനെ?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്