നവോത്ഥാന കേരളത്തിൽ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുഴുത്തു നാറുന്ന വർണ്ണവെറി മനസ്സിൽ സൂക്ഷിക്കുന്നവരോട് സുകന്യയ്ക്ക് പറയാനുള്ളത് ഇത്രമാത്രം: കുനിഞ്ഞ ശിരസ്സല്ല, ഒരിക്കലും കുനിയാത്ത ശിരസ്സും ഒപ്പം ആത്മവിശ്വാസമുള്ള ഒരു മനസ്സുമാണ് പെണ്ണിന്റെ യഥാർത്ഥസൗന്ദര്യം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയിൽ, തുല്യനീതിക്കായി അഹോരാത്രം പണിയെടുക്കുന്നവരുടെ നവോത്ഥാനകേരളത്തിൽ, പരിഷ്കൃതരെന്ന് സ്വയം വിശ്വസിക്കുന്ന മലയാളിസമൂഹത്തിൽ, നിറത്തിന്റെ പേരിലാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വ്യക്തികളെ വിലയിരുത്തുന്നത് എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? കറുത്ത നിറത്തിൽ ജനിച്ചുപോയതിനാൽ കേൾക്കേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ചോർത്തു വിഷമിച്ച ബാല്യവും കൗമാരവും യൗവനവുമൊക്കെ പിന്നിട്ട അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തന്റെ ജീവിതത്തിലുണ്ടായ വേദനിപ്പിക്കുന്ന നിമിഷങ്ങളെക്കുറിച്ച് സുകന്യയെന്ന പെൺകുട്ടി തുറന്നെഴുതിയത്. സൗന്ദര്യമെന്നാൽ, വ്യക്തിത്വമെന്നാൽ നിറമാണെന്ന ചിന്ത മനസ്സിലുണ്ടാക്കിയത് ഈ സമൂഹമാണെന്നും മുതിർന്നതിനു ശേഷം പോലും ആ ചിന്തയും അപകർഷതാ ബോധവും തന്നെ വിട്ടുപോയില്ലെന്നും പറയുന്നുണ്ട് സുകന്യ.
ബന്ധങ്ങൾ ബന്ധനങ്ങളെന്ന് കരുതുന്നവരുടെ എണ്ണം കൂടുന്ന വർത്തമാനകാലത്ത് ,നിസാര കാര്യത്തിനുപോലും പ്രിയപ്പെട്ടവരെ ഇട്ടെറിഞ്ഞു പോകുന്ന സ്വാർത്ഥതയുടെ മുഖം നമുക്ക് മുന്നിൽ പല രീതിയിൽ അനാവൃതമാകുന്ന ലോകത്ത് പരസ്പരവിശ്വാസവും സ്നേഹവും കരുതലുമെല്ലാം സമം ചേരുന്ന ഒരു ദാമ്പത്യത്തിന്റെ നേർസാക്ഷ്യം കൂടിയാകുന്നുണ്ട് ഹൃദയത്തിന്റെ ഭാഷയിലെഴുതിയ സുകന്യയുടെ പോസ്റ്റ്. കുനിഞ്ഞ ശിരസ്സല്ല, ഒരിക്കലും കുനിയാത്ത ശിരസ്സും ഒപ്പം ആത്മവിശ്വാസമുള്ള ഒരു മനസ്സുമാണ് പെണ്ണിന്റെ യഥാർത്ഥസൗന്ദര്യമെന്നു സുകന്യയുടെ പോസ്റ്റ് പറയാതെ പറയുന്നുണ്ട്.
സുകന്യയുടെ പോസ്റ്റ്:
ശരിക്കും പറയട്ടെ, കറുപ്പെന്ന എന്റെ കാർവർണത്തെ ഞാൻ ഒരു പാട് വെറുത്തിരുന്നു... കറുത്ത നിറത്തിന്റെ പേരിൽ ഒരു പാട് കളിയാക്കലുകൾ കുഞ്ഞുനാൾ മുതലേ കേൾക്കുന്നതിനാലാവാം . നിറത്തിന്റെ പേരിൽ ഞാൻ ഒരു back stage പെർഫോർമർ മാത്രമായി മാറി പോയിരുന്നു ..അറിവു വെച്ച കാലം മുതൽ ഒരു Photo പോലും എടുക്കാൻ മടിയായിരുന്നു.. വളരുംതോറുംഎന്റെ ഉള്ളിൽ അപകർഷതാബോധം ആഴത്തിൽ വേരുന്നിയിരുന്നു.
കറുപ്പൊന്നു മാറി വെളുത്തിരുന്നെങ്കിലെന്ന് എന്തോരും ആഗ്രഹിച്ചിരുന്നു. വെളുക്കാമെന്ന വ്യാമോഹത്തിൽ തീർന്ന എത്രയെത്ര മഞ്ഞൾ പൊടിയും കടലമാവും ഒറ്റമൂലികളും . എങ്കിലും ഞാൻ ഒരിക്കലും വെളുത്തിരുന്നില്ല. ഇനി ഒട്ടു വെളുക്കുകയുമില്ലെന്ന ഉത്തമ ബോധമുണ്ട്. കല്യാണം എന്ന കടമ്പ കടന്നു കൂടാൻ ഒളിഞ്ഞും തെളിഞ്ഞും കേട്ട നിറം കെട്ട എത്ര ആരോപണങ്ങൾ ചേർത്ത് വെച്ചു ഈ നിറത്തോട് എന്തിനിത്ര വിവേചനമെന്ന് ചിന്തിച്ചിട്ടുണ്ട്.
എന്നാൽ കാലം കാത്തു വെച്ചതു മറ്റൊന്നായിരുന്നു , അതിതീവ്രമായിരുന്ന ആഗ്രഹമായതിനാലാവാം ഞാനും വെളുക്കാൻ തുടങ്ങി , ചുണ്ടിൽ , കണ്ണിന്റെ ഒരു കോണിൽ തുടങ്ങി ചില ഭാഗങ്ങളിൽ അതിസുന്ദരമായി ഞാൻ വെളുത്തു , വൈദ്യശാസ്ത്രം vetilago എന്നും , സാധാരണ ജനങ്ങൾ വെള്ള പാണ്ടെന്നും വിളിക്കുന്ന അവസ്ഥ. ഭാഗ്യത്തിനു ആ സമയം എന്റെ കല്യാണം കഴിഞ്ഞിരുന്നു , കെട്ടിയോന്റ നിർബന്ധന്തിൽ ഡോ: കണ്ടു, ഉറപ്പിക്കാനായി വീണ്ടും വീണ്ടും തിരക്കി , തെറോയിഡു മരുന്നു കഴിക്കുന്നതല്ലേ ചിലപ്പോൾ ഇങ്ങനെ വരാം ഡോ: ആശ്വസിപ്പിച്ചു... മരുന്ന് കഴിക്കാൻ തുടങ്ങി.
മുൻപ് കറുത്തിരിക്കുന്നതിനിലാണ് ഇപ്പോൾ വെളുക്കാൻ തുടങ്ങിയതിനാൻ depresion ന്റെ മറ്റൊരവസ്ഥ തണ്ടേണ്ടി വന്നു ഒരോരോ അവസ്ഥകളെ ഇതിനിടയിൽ വിരലിലെണ്ണാവുന്ന തരത്തിൽ അവഗണനയും, ഒരിക്കൽ ബസിൽ എന്റെ തൊട്ടടുത്ത് ഒരമ്മച്ചി വന്നിരുന്നു , ആദ്യം ശ്രദ്ധിച്ചിരുന്നില്ലായിരിക്കാം തിരിഞ്ഞു നോക്കി ഇരുന്നതിലും വേഗത്തിൽ അമ്മച്ചി എന്തോ പിറുപിറുത്തു ചാടിയെഴുന്നേറ്റു മാറിയിരുന്നു .മനസ് വല്ലാണ്ട് വേദനിച്ചൊരു ദിവസമായിരുന്നു അന്ന്.
ആദ്യമായി കാരണമറിയാത്ത കുറ്റബോധവും മനസിനെ കാർന്ന നാൾ, രാത്രി കിടക്കാൻ നേരം കെട്ടിയോനോട് ചോദിച്ചു എന്നെ കെട്ടിയതു അബദ്ധമാണെന്നു തോന്നുന്നുണ്ടോന്ന്, 'എടി പെണ്ണുമ്പിളേ നിന്നെ പെണ്ണ് കാണാൻ വന്നപ്പോഴേ ഞാൻ ശ്രദ്ധിച്ചതാ നിന്റെ ചുണ്ടിലെ ചെറിയ വെളുപ്പ് , പിന്നേ വേണ്ടെന്ന് വെയ്ക്കണമെങ്കിൽ അന്നേ ആകാമായിരുന്നു , പിന്നേ ആരു നിന്നെ കൂടെ കൊണ്ടു നടന്നില്ലെങ്കിലും ഞാൻ നിന്റെ കൈ പിടിച്ചു കൂടെ നടക്കുവാൻ ഉണ്ടാകുമെന്നു'. , പുള്ളിയുടെ ആ കൊല മാസ്സ് മറുപടിയിലാണു ഞാൻ പിന്നെയും ജീവിക്കാൻ ആഗ്രഹിച്ചതും.
ഒരു വർഷം ഓടി മറഞ്ഞു , ദൈവാനുഗ്രഹത്താൽ ജോലി കിട്ടി , അന്നരവും മനസിൽ ആദ്യം വന്നത് കറുപ്പ് - വെളുപ്പഴക്കിന്റെ പേരിൽ എന്നേ മാറ്റി നിർത്തുമോ എന്ന തോന്നലായിരുന്നു , പക്ഷേ എന്നെ കാത്തിരുന്നതു മറ്റൊരു ലോകമായിരുന്നു, ഈ നിമിഷം വരെ എന്റെ സഹപ്രവർത്തകർ എന്നേ ചേർത്തു നിർത്തിയിട്ടുള്ളതേ ഉള്ളു.
എന്റെ കുടുംബം , ഭർത്താവിന്റെ കൂട്ടുക്കാർ അവരുടെ കുടുംബം ഒരുപാട് സ്റ്റേഹത്തോടെ ഒപ്പം നിന്നിരുന്നു. പക്ഷേ ഇന്ന് വളരെയധികം വിഷമം തോന്നിയ ഒരു സംഭവമുണ്ടായി , കുറച്ച് തിരക്കുണ്ടായിരുന്നു ട്രെയിനിൽ , കിട്ടിയ സീറ്റിൽ ഇരുന്നു അടുത്തിരുന്ന കുലീനയായ സ്ത്രീ എന്ന ശ്രദ്ധിച്ചതപ്പോഴാണ് , ചേർന്നിരിക്കുന്ന വഴി കൈയൊന്നു ദേഹത്ത് തട്ടി , ശ്ശേ... എന്ന് പിറുപിറുത്ത് അവർ സൈഡിലോട്ട് തിരിഞ്ഞിരുന്നു, ട്രെയിൻ നീങ്ങുമ്പോൾ ഉലച്ചിലിൽ ചായുന്ന ദ്ദേഹം തട്ടാതിരിക്കാൻ അവജ്ഞ്ചയോടെ വീണ്ടും തിരിഞ്ഞിരുന്നു . പിന്നേ അവിടെ ഇരിക്കാൻ തോന്നിയില്ല എതിർ സീറ്റിൽ ഇരുന്ന കൂട്ടുകാരിയോടു പോലും കാരണം പറയാതെ ഞാൻ അവിടുന്നു എഴുന്നേറ്റു പോയി .
ഇതൊന്നും ആരോടും പറയണമെന്നു തോന്നിയതല്ല, പക്ഷേ ഒരോന്നു കാണുമ്പോൾ പറഞ്ഞു പോകും . ഇത് വായിക്കുന്ന നിങ്ങളെങ്കിലും ചിന്തിക്കണം , വെറ്റിലാഗോ / വെള്ളപാണ്ട് പകരുന്ന രോഗമല്ല അടുത്തിരുന്നെന്നും പറഞ്ഞു ആർക്കും വരൂല്ല , അവജ്ഞ കാണിക്കരുത് വൃത്തികേടും കൊണ്ടല്ല ഞങ്ങൾ നടക്കുന്നതു... വിശാലമായ മനസ്സ് നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് .
കരയുകയില്ലെന്നു മനസിലുറപ്പിച്ചിരുന്ന ഞാൻ തൊണ്ടയിൽ കുരുങ്ങിയ തേങ്ങൽ അപ്പാടെ വിഴുങ്ങി .
ചേർത്തു നിർത്താൻ ഭർത്താവും കുടുംബവും , മനസ്സ് നിറയെയുള്ള സുഹൃത്തുക്കൾ ഉള്ള എനിക്കു വേണ്ടി മത്രമല്ല ഞാനിതെഴുതിയതു , ചിലപ്പോൾ ഈ ഭാഗ്യങ്ങൾ സിദ്ദിഖാത്ത ഒരായിരം പേർക്കു വേണ്ടിയാണ് . ഒരാളുടെയെങ്കിലും മനസ്സിൽ തട്ടി , ഒരു മാറ്റം വന്നാൽ അതാണെന്റെ സ്നേഹത്തിന്റെ വിജയവും
സ്നേഹത്തോടെ , സുകു
സുകന്യാ,എന്റെ പ്രിയപ്പെട്ട സുകു നീ ഒരു പ്രചോദനമാണ് , ജീവിതത്തിന്റെ മുന്നിൽ പകച്ചു നിൽക്കുന്ന ഒരുപാട് പേർക്ക് ജീവിക്കാൻ ഊർജ്ജം പകരുന്നതാണ് നിന്റെ വാക്കുകൾ.ആർക്കും എപ്പോൾ വേണമെങ്കിലും എവിടെവച്ച് വേണമെങ്കിലും നഷ്ടപ്പെടാവുന്ന ഒന്നുമാത്രമാണ് ബാഹ്യസൗന്ദര്യം. പക്ഷേ നിന്റേതു പോലെ സൗന്ദര്യമുള്ള മനസ് നേടാനും നിലനിർത്താനും അത്രവേഗത്തിൽ സാധിക്കുകയില്ല. വിദേശത്തു നടക്കുന്ന വംശീയ അധിക്ഷേപ വാർത്തകളെക്കുറിച്ചൊക്കെ ഘോരഘോരം പ്രസംഗിക്കാറുണ്ടെങ്കിലും ഇതു സംബന്ധിച്ച് നമ്മുടെയുള്ളിൽ പതിഞ്ഞുപോയ വിശ്വാസങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരല്ലെന്നു ഈ സമൂഹത്തോടു ഉറക്കെവിളിച്ചുപറഞ്ഞ,ഞാനടങ്ങുന്ന സമൂഹത്തെ ഓർമ്മപ്പെടുത്തിയ നിന്റെ സുഹൃത്തുക്കളിൽ ഒരാളാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു! സുകന്യാ,നീയാണ് ഈ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്ണ്!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്