'ധീരവിപ്ലവകാരി അഷ്ഫഖുള്ള ഖാന് സ്മാരകം പണിയാൻ യുപി സർക്കാർ അനുവദിച്ചത് 234 കോടി രൂപ; യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ സുവോളജിക്കൽ ഗാർഡൻ പണിയാൻ സർക്കാർ തീരുമാനം; യുപി ഭരണകൂടത്തെ താറടിക്കുന്ന വാർത്തകൾക്കായി കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും കണ്ടില്ലെന്ന് നടിക്കുന്ന വാർത്ത: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഉത്തരേന്ത്യയിലേയ്ക്കു പ്രത്യേകിച്ച് യോഗിയുടെ ഉത്തർപ്രദേശിലേയ്ക്ക് പീഡനവാർത്തയ്ക്കായും വർഗ്ഗീയവിദ്വേഷവാർത്തകൾക്കായും ദളിത്പീഡനവാർത്തകൾക്കായും കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും അറിയാതെപ്പോയതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്ന ഒരു വാർത്തയുണ്ട്. അത് ഇതാണ്.
'ധീരവിപ്ലവകാരി അഷ്ഫഖുള്ള ഖാന് സ്മാരകം പണിയാൻ യുപി സർക്കാർ 234 കോടി രൂപ അനുവദിച്ചു. യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ 120 ഏക്കർ വിസ്തൃതിയുള്ള സുവോളജിക്കൽ ഗാർഡൻ പണിയാനാണ് സർക്കാർ തീരുമാനം.'
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലേയ്ക്ക് ഷാജഹാൻപൂരിൽ നിന്നും ലക്നൗവിലേയ്ക്ക് കുകിപാഞ്ഞുവന്ന 8ാംനമ്പർ ഡൗൺ ട്രെയിനും അതിൽ നടന്നൊരു കൊള്ളയും നടന്നത് 95 വർഷങ്ങൾക്കു മുമ്പായിരുന്നു.( ഓഗസ്റ്റ് 9 ,1925 ).പക്ഷേ ആ ഗ്രേറ്റ് ട്രെയിൻ റോബറി ബാക്കിവച്ചത് നാലു ധീരദേശാദിമാനികളുടെ അനശ്വരമായ രക്തസാക്ഷിത്യത്തിന്റെ കരളുരുകുന്ന കഥയാണ്. ഒപ്പം ജ്വലിക്കുന്ന ഉദാത്തമായ ഉറ്റസൗഹൃദത്തിന്റെ (ഹിന്ദു-മുസ്ലിം) പിന്നാമ്പുറക്കാഴ്ചകളും ആ കഥയുടെ അണിയറയ്ക്കു പിന്നിൽ കാണാനാവും. സമകാലിക ഇന്ത്യയിൽ ,ഇന്നത്തെ പശ്ചാത്തലത്തിൽ യോഗി ആദിത്യനാഥെന്ന ഏറെ പഴികേട്ട ഭരണാധികാരിയുടെ ഈ തീരുമാനത്തിനു പ്രസക്തി ഏറെയുണ്ട്.എന്തിലും ഏതിലും മതം തിരുകികയറ്റി സമൂഹത്തിനു വിഷലിപ്തമായ അന്തരീക്ഷമൊരുക്കുന്ന ബുദ്ധിജീവികൾ അറിയണം ആരാണ് അഷ്ഫാഖുള്ള ഖാനെന്ന വീരരക്തസാക്ഷിയെന്ന്.
ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ ഒരു പത്താൻ കുടുംബത്തിൽ 1900 ഒക്ടോബർ 22 നാണ് അഷ്ഫാഖ് ജനിച്ചത് .പിതാവ് ആ ഗ്രാമത്തിലെ ജമീന്ദാരായിരുന്നു . ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ അഷ്ഫാക്കിന് തന്നേക്കാൾ മുന്നു വയസ്സു മൂപ്പുള്ള ഒരു സുഹൃത്തിനെ കിട്ടി. അതാണ് തൂക്കുമരം വരെ ഒരുമിച്ചു നടന്നുതീർത്ത സുഹൃത്തായ രാം പ്രസാദ് ബിസ്മിൽ. സ്കൂൾ പഠനകാലത്ത് തന്നെ ഗാന്ധിജി ആഹ്വാനം ചെയ്ത സമര പരിപാടികളിൽ അഷ്വാഖ് പങ്കെടുക്കാൻ തുടങ്ങി .പഠനം മുടക്കിയും മറ്റും സമര പരിപാടികളിൽ സംബന്ധിക്കുന്നതൊക്കെ കുടുംബത്തിനു പിടിച്ചില്ല .വൈകാതെ അയാൾ കുടുംബത്തിൽ നിന്നും വെറുക്കപ്പെട്ട് പുറത്തായി. എന്നാൽ തന്റെ ഉറ്റ ചങ്ങാതി എല്ലാ സഹായം ചെയ്തു കൊടുക്കുവാനും അവനൊപ്പം ഉണ്ടായിരുന്നു .ബിസ്മിൽ ! ആര്യ സമാജത്തിലെ അംഗമായിരുന്ന ബിസ്മില്ലിനും തികഞ്ഞ മുസൽമാനായിരുന്ന അഷ്വാഖിനുമിടയിൽ ഒരിക്കലും മതം മതിലായിരുന്നില്ല. ദേശസ്നേഹത്തിനും സൗഹൃദത്തിനുമിടയിൽ ജാതീയ -മത ചിന്തകൾക്ക് സ്ഥാനം പുറത്തായിരുന്നു.ആര്യസമാജത്തിന്റെ യോഗത്തിന് ഇരുവരും പങ്കെടുക്കുമായിരുന്നു. ഒരു ഇന്ത്യൻ നാഷണൻ കോൺഗ്രസിന്റെ യോഗത്തിൽ വച്ച് ബിസ്മിലിനെ പരിചയപ്പെടുകയും പിന്നീട് ആജീവനാന്ത ആത്മസുഹൃത്തുക്കൾ ആയി തീരുകയും ചെയ്യുകയായിരുന്നു.
ആയിടയ്ക്കാണ് ബ്രിട്ടന്റെ ഭിന്നിപ്പിക്കുന്ന തന്ത്രം ചിലയിടത്ത് തലപൊക്കുന്നത് .വൈകാതെ അതൊരു മുസ്ലിം ലഹളയായി പരിണമിക്കുകയും ചെയ്തു.വർഗ്ഗീയ ചിന്തകളുടെ കയ്യാളുകളായി ചില മുസ്ലിം കലാപക്കാർ ഇരുവരുടെയും നാട്ടിലുള്ള ഒരു ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു .എന്നാൽ സ്വന്തം സമുദായത്തിൽ പെട്ടവരെ തോക്കിൻ മുനയിൽ നിർത്തിയാണ് അഷ്ഫാഖ് ആ ശ്രമം പരാജയപ്പെടുത്തിയത് .
1922 ൽ ഉത്തർപ്രദേശിലെ ചൗരിചൗരാ എന്ന ഗ്രാമത്തിൽ ആയിടയ്ക്ക് കുറച്ചു ഗ്രാമീണർ നിസ്സഹകരണ മുന്നേറ്റങ്ങൾക്കിടയിൽ പൊലീസുകാരുമായി ഏറ്റ് മുട്ടുകയും ,തുടർന്ന് പൊലീസ് സ്റേഷൻ അഗ്നിക്കിരയാക്കുകയും ചെയ്തു. അതോടെ ഗാന്ധിജി സമരം നിർത്തി വെച്ചു .ഗാന്ധിജിയുടെ ആ തീരുമാനം അന്ന് ഏറെയും വിഷമിപ്പിച്ചത് വീര്യവും ദേശസ്നേഹവും സിരകളിലൂടെ ഒഴുകുന്ന അന്നത്തെ യുവത്വങ്ങളെയായിരുന്നു. തങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് അണുവിട ചലിക്കാൻ ഒരുക്കമല്ലായിരുന്ന അവർ ഇന്ത്യക്ക് സ്വതന്ത്ര്യം നൽകാൻ ഒരു തുറന്ന പോരാട്ടത്തിനു തീരുമാനം കൈക്കൊണ്ടു.അതായിരുന്നു തോക്കേന്തിയ വിപ്ലവം.
യുവാക്കളെ ഒന്നടങ്കം അണി നിരത്തി ഒരു വിപ്ളവ പാതയോരുക്കാനായിരുന്നു അഷ്ഖലും ബിസ്മില്ലും കരുക്കൾ നീക്കിയത്. അതിനായി ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസോസിയേഷൻ എന്നൊരു സംഘടന രൂപീകരിച്ചു.യോഗങ്ങൾ അരങ്ങേറി.പക്ഷെ പിന്നീട് അവർ ഒരു സത്യം തിരിച്ചറിഞ്ഞു. ആയുധങ്ങൾ ഉൾപ്പടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം തികയുന്നില്ല. ആയിടയ്ക്കാണ് അഷ്വാഖ് തീവണ്ടിമാർഗ്ഗം ലക്നോവിലേക്ക് ഒരു യാത്ര പോകുന്നത്.ആ യാത്രയാണ് ആ യുവാവിനു ട്രെയിൻകൊള്ളയെന്ന ആശയം നല്കിയത്.
ആ യാത്രയിൽ അഷ്ഫക്ക് ഒരു കാഴ്ച കണ്ടു .എല്ലാ സ്റ്റേഷനിലും പണമടങ്ങിയ ഒരു ബാഗ് സ്റേഷൻ മാസ്റ്റർ വാങ്ങി വെയ്ക്കുന്നു .വലിയ പൊലീസ് വലയമോന്നുമില്ല .ബ്രിട്ടന്റെ പണം കൊണ്ട് വെടിയുണ്ടകൾ ബ്രിട്ടനു തന്നെ നല്കാനുള്ള മാസ്റ്റർപ്ലാൻ അവിടെ തുടങ്ങി. 1925 ഓഗസ്റ്റ് 9, ഷാജഹാൻപൂരിൽ നിന്ന് ലക്നോവിലേക്ക് പോകുന്ന തീവണ്ടി കാക്കോരിയിലെത്തിയപ്പോൾ ആ മാസ്റ്റർപ്ലാൻ വിജയം കണ്ടു. അഷ്വാഖിനും ബിസ്മില്ലിനുമൊപ്പം രാജേന്ദ്ര ലാഹിരിയും, സചീന്ദ്ര നാഥ് ബക്ഷിയും ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് നടന്നുകയറി. കാക്കോരി കൊള്ളവെള്ളക്കാരുടെ കരണത്തിനേറ്റ കനത്ത പ്രഹരമായിരുന്നു..ഏകദേശം 8000 ഓളം (അന്നത്തെ രൂപയാണ്) അവർ കവർന്നത്. (ഇന്നത്തെ ഏകദേശം 4 ലക്ഷം രൂപ). നാടൊട്ടുക്ക് പൊലീസ് വല വിരിച്ചു .കുറ്റവാളികളെ പിടികൂടാൻ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന റെഡിങ് പ്രഭുന്(Lord Reading)അവസാനം ബ്രിട്ടീഷ് പൊലീസായ സ്കോട്ട് ലാൻഡ് യാർഡിനെ തന്നെ ആശ്രയിക്കേണ്ടി വന്നു ...അതിലെ CID കൾ ഒരു മാസം കൊണ്ട് തന്നെ കുറ്റവാളികളെ കുറിച്ച് മനസ്സിലാക്കി ...ട്രെയിൻ കൊള്ളയുടെ സുത്രധാരനും തലവനുമായ രാം പ്രസാദ് ബിസ്മിലിനെ ഉടനെ തന്നെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഷാജഹാൻപൂരിൽ നിന്നും അറസ്റ്റു ചെയ്തു (സെപ്റ്റംബർ 26 ,1925).അങ്ങനെ ഈ സംഭവുമായി ബന്ധപ്പെട്ടു ഉടനടി ഏകദേശം 40 പേരെ പൊലീസ് അറസ്റ്റു ചെയ്തു ..എന്നാൽ ബിസ്മിലിന്റെ കൂട്ടുകാരനായ അഷ്ഫഖുള്ള ഖാനെ അവർക്ക് പിടിക്കാൻ സാധിച്ചില്ല..തീവണ്ടികൊള്ള കഴിഞ്ഞു രക്ഷപെട്ട അഷ്ഫഖുള്ള ഖാൻ ആദ്യം ബനാറസിലും പിന്നീട് ബീഹാറിലേക്കും കടന്നു.അവിടെ ഒരു എഞ്ചിനീയറിങ് കമ്പനിയിൽ ഒന്പതു മാസത്തോളം ജോലിചെയ്തു.പിന്നീട് വിദേശത്ത് കടക്കാനായി ഡൽഹിയിൽ എത്തി ..അവിടെ ഒരു സുഹൃത്തിനോടൊപ്പം താമസിച്ച അദ്ദേഹത്തെ സുഹൃത്ത് തന്നെ ഒറ്റികൊടുത്തു.
അങ്ങനെ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ട് വന്നു.പൊലീസ് സുപ്രണ്ട് ഒരു മുസ്ലിം ആയിരുന്നു..തസാടുക്ക് ഹുസൈൻ (Tasadduk Husain)..അയാൾ മുസ്ലിം സെന്റിമെന്റ് ഇറക്കി അഷ്ഫഖുള്ള ഖാനിൽ നിന്നും വിവരങ്ങൾ ചോർത്താൻ ശ്രമിച്ചു.ഹിന്ദുവായ ബിസ്മിലുമായി കൂട്ടുകുടുന്നത് മുസ്ലിങ്ങൾക്ക് അപകടകരം ആണ് എന്ന് ധരിപ്പിക്കാൻ ശ്രമിച്ചു..അപ്പോൾ അഷ്ഫഖുള്ള ഖാൻ പറഞ്ഞ വാചകം ശ്രദ്ധേയമാണ്...'ഹുസൈൻ സാബ്, എനിക്ക് നിങ്ങളെക്കാളും വളരെ നന്നായി എന്റെ സുഹൃത്ത് ബിസ്മിലിനെ അറിയാം,അഥവാ നിങ്ങൾ പറഞ്ഞതുപോലെ അവൻ ഒരു ചീത്തവ്യക്തി ആണെങ്കിൽ തന്നെയും ഒരു മുസ്ലിമിന് ഒരിക്കലും ഹിന്ദുവിന്റെ മേൽകൊയ്മയിൽ ഒരു ബ്രിട്ടീഷ്കാരന്റെ വേലക്കാരനെപ്പോലെ കഴിയേണ്ടി വരില്ല'.കേസന്വേഷണം 18 മാസത്തോളം നീണ്ടു. ഒടുവിൽ കേസിൽ വിധിപ്രഖ്യാപിച്ചു. അഷ്ഫഖുള്ള ഖാനെയും കൂട്ടുകാരനായ ബിസ്മിലിനെയും ഉൾപെടെ 4 പേരെ വധശിക്ഷക്ക് വിധിച്ചു (ട്രെയിൻ കൊള്ള നടത്തിയത് ,വെറും 10 പേരെ ഉണ്ടായിരുന്നുള്ളൂ എങ്കിലും വേറെ പലർക്കും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരേ ദിവസം തന്നെ (ഡിസംബർ 19 ,1927) ആ ആത്മാർത്ഥ സുഹൃത്തുക്കളെ തൂക്കി കൊന്നു..പക്ഷെ രണ്ടു സ്ഥലങ്ങളിൽ വച്ച് എന്നു മാത്രം ....അഷ്ഫഖുള്ള ഖാനെ ഫൈസാബാദ് ജയിലിൽ വച്ചും ബിസ്മിലിനെ ഗൊരക് പൂർ ജയിലിൽ വച്ചും..അങ്ങനെ ആ രണ്ടു സുഹൃത്തുക്കളും ചരിത്രതാളുകളിൽ ഈടുറ്റ ഒരു അധ്യായമായി അവശേഷിച്ചുകൊണ്ട് എന്നന്നേക്കുമായി പിൻവാങ്ങി.
'രക്ത സാക്ഷികളിലെ രാജാവ് ''എന്നർത്ഥം വരുന്ന ഷഹീദ് ഈ അസം' എന്നാണ് ഇതിൽ അഷ്ഫഖ് ഉല്ലാ ഖാനെ ചരിത്രം തങ്ക ലിപികളിൽ ചേർത്ത് വെച്ചിരിക്കുന്നത് .ഇരുവരുടെയും ജീവിതം കാക്കോരി കൊള്ളയുമായി ബന്ധപെട്ടു ചരിത്രം രേഖ പ്പെടുത്തിയതുകൊണ്ടാവണം പാടാത്ത വീരഗാഥകളിൽ ഈ ജീവിതങ്ങൾ ഒരു കോണിൽ ഒതുങ്ങിനിന്ന് പോയത് .
സ്വാതന്ത്ര്യസമരത്തിന് രണ്ടു സമാന്തര പാതകൾ ഉണ്ടായിരുന്നതായി നമുക്കറിയാം .ഇതിലൊന്ന് ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട ഗാന്ധിജിയുടെ അഹിംസയിൽ അടിയുറച്ച സമരമാണ്. ആ പാതയിൽ അണിചേരാൻ വൻ ജനാവലിയുണ്ടായിരുന്നു.രണ്ടാമത്തെ പാതയാകട്ടെ ആയുധമേന്തി അടരാടിയ യോദ്ധാക്കളുടെ വിപ്ലവപാതയായിരുന്നു.ആ വഴിയിലുണ്ടായിരുന്നത് ഒറ്റുകാരായിരുന്നു. എത്രത്തോളം പീഡിപ്പിക്കപ്പെട്ടാലും , തൂക്കുമരം ഇളം പ്രായത്തിൽ വിധിക്കപ്പെട്ടാലും സ്വാതന്ത്ര്യത്തിന്റ ചിറകടിയോച്ചകൾ ആ കാതുകളിൽ മരണം വരെ മുഴങ്ങിയിരുന്ന യഥാർത്ഥ ദേശസ്നേഹികളായിരുന്നു അവർ.നീതി കിട്ടാത്തവരും അവഗണിക്കപ്പെട്ടവരും ഒക്കെയുള്ള ആ ചരിത്രമുണ്ടല്ലോ, അത് തിരുത്താനുള്ളതാണ്. ആ തിരുത്തലുകൾ ഇത്തരം സ്മാരകങ്ങളിലൂടെയാവട്ടെ.
(അഷ്വാഖിന്റെ ജീവചരിത്രം: കടപ്പാട് ചരിത്രാന്വേഷികൾ)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്