ഒരേ സമയം പ്രബുദ്ധരെന്ന് അഹങ്കരിക്കുന്നു; ഒപ്പം സംസ്കാരശൂന്യരെന്ന് വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും തെളിയിക്കുന്നവരാണ് മലയാളികൾ; രാഷ്ട്രീയവും നിലപാടും ഉറക്കെ പറഞ്ഞതിന് അപമാനിക്കപ്പെട്ട സിനിമാ താരങ്ങളുടെ പട്ടികയിൽ ദാ വിനായകനും; സൈബറിടങ്ങളിൽ വെറുപ്പിന്റെ രാഷ്ട്രീയഭാഷ്യം രചിക്കുന്നവരറിയാതെ പോകുന്നത്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
സ്വന്തമായ രാഷ്ട്രീയാഭിരുചിയുടെ പേരിലോ രാഷ്ട്രിയപരമായ നിലപാടുകളുണ്ടായതിന്റെ പേരിലോ രാഷ്ട്രീയം പരസ്യമായി പറഞ്ഞതിന്റെ പേരിലോ,എന്തിന് സ്വതന്ത്രമായി വ്യക്തിപരമായ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലോ സൈബറിടങ്ങളിൽ കരിവാരിത്തേയ്ക്കലിനും അപഹാസ്യത്തിനും പാത്രമായ മലയാളചലച്ചിത്രതാരങ്ങളുടെ പട്ടികയിൽ വിനായകനും ഇടംനേടുന്നു.മോഹൻലാൽ,സുരേഷ്ഗോപി,ബിജുമേനോൻ,പാർവ്വതി,ഫഹദ്,മധുപാൽ തുടങ്ങിയവരൊക്കെ സൈബറിടത്തിലെ തെളിഞ്ഞും മറഞ്ഞുമുള്ള ആക്രമണങ്ങൾക്കിരയായവരാണ്.ഒരേ സമയം പ്രബുദ്ധരെന്ന് അഹങ്കരിക്കുകയും ഒപ്പം സംസ്കാരശൂന്യരെന്നും വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും തെളിയിക്കുന്നവരാണ് മലയാളികൾ.സൈബറിടങ്ങളിലെ തെറിയും വംശീയാധിക്ഷേപങ്ങളും വെർബൽ റേപ്പും ബോഡിഷെയിമിങ്ങും മാത്രം മതി മനോവൈകൃതങ്ങളെ ഭംഗിയായി ഒളിപ്പിച്ചു വച്ചിരിക്കുന്ന മലയാളിയെ തിരിച്ചറിയാൻ!സൈബറിടങ്ങളിൽ നടന്നുക്കൊണ്ടിരിക്കുന്ന ഇത്തരം ആക്രമണങ്ങൾക്ക് മൊത്തത്തിലൊരു രാഷ്ട്രീയമുണ്ട്!അതിൽ മാത്രമൊരു ഐക്യവും സമവായവുമുണ്ട്.ആ വിശാലമായ ഐക്യത്തിൽ ഫാൻസുകാരും ആചാരസംരക്ഷകരും സദാചാരസംരക്ഷകരും രാഷ്ട്രീയശരികളുടെ അപ്പോസ്തലന്മാരും കൈകോർത്തുപിടിച്ച് സമത്വസുന്ദരകേരളം സൃഷ്ടിക്കുന്നുണ്ട്.
മോദിയെന്ന രാഷ്ട്രീയനേതാവിനെ അംഗീകരിച്ചുക്കൊണ്ട് ബ്ലോഗെഴുതിയതിന്റെ പേരിൽ മലയാളത്തിന്റെ നടനവിസ്മയം നേരിട്ട അവഹേളനത്തിനും അപഹാസ്യത്തിനും കയ്യും കണക്കുമില്ല.അദ്ദേഹം അഭിനയിച്ച ചില സിനിമകളിലെ കഥാപാത്രങ്ങളെ മുൻനിറുത്തി സവർണ്ണതയുടെ ആൾരൂപമാക്കി ചിത്രീകരിക്കാൻ സിനിമാക്കാർക്കിടയിലെ രാഷ്ട്രീയമേലാളന്മാർ വരെ മുന്നിൽ നിന്നതും വിസ്മരിക്കാൻ വയ്യ.എന്നിട്ടെന്തുണ്ടായി?അപഹാസ്യത്തിന്റെ ചാപ്പക്കുത്തലുകൾക്ക് അദ്ദേഹത്തിലെ കലാകാരനെ സ്പർശിക്കാൻ കഴിഞ്ഞോ?പത്തരമാറ്റോടെ സൂര്യതേജസ്സോടെ നൂറ്റമ്പതുകോടിയുടെയും ഇരുനൂറു കോടിയുടെയും മണികിലുക്കം മലയാളസിനിമയ്ക്ക്സമ്മാനിച്ചുകൊണ്ട് മുരുകനായും ലൂസിഫറായും നിറഞ്ഞാടുന്നു അദ്ദേഹം.നാല്പതുവർഷത്തോളമാകുന്നു മലയാളം മോഹൻലാലെന്ന പേരിനെ അലങ്കരിക്കാൻ തുടങ്ങിയിട്ട്!അദ്ദേഹത്തിന്റെ രാഷ്ട്രീയമോ ജനാധിപത്യമര്യാദയോ നോക്കിയല്ല ഇക്കാലമത്രയും മലയാളികൾ നെഞ്ചോട് ചേർത്തതെന്ന സാമാന്യ പൊതുബോധം പോലുമില്ലാത്തവർ ഇനിയും അദ്ദേഹത്തെ അപഹസിച്ചുക്കൊണ്ടേയിരിക്കും.
സുരേഷ്ഗോപി-രാഷ്ട്രീയ നിലപാടുകളുടെ പേരിൽ, അതും മോദിയെന്ന രാഷ്ട്രീയനേതാവിനെ പിന്തുണയ്ക്കുന്നതുകൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയിൽ ഉൾപ്പെട്ടതുകൊണ്ടും മാത്രം ഇത്രയേറെ വിമർശിക്കപ്പെട്ട,അപമാനിക്കപ്പെട്ട മറ്റൊരു സിനിമാതാരം മലയാളക്കരയിലുണ്ടോ?അടിമ ഗോപിയെന്നും പിൻവാതിലിൽ കൂടി രാജ്യസഭയിൽ പ്രവേശിച്ചവനെന്നും ഹിന്ദുത്വവാദിയെന്നും ഷിറ്റെന്നും ചാണകമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രം നോക്കി മാത്രം വിമർശിച്ചവർ അദ്ദേഹത്തിലെ മാനവികതയെയും മനുഷ്യത്വത്തെയും കണ്ടില്ലെന്നു നടിച്ചതിനു പിന്നിലും രാഷ്ട്രീയതിമിരം മാത്രമായിരുന്നില്ലേ?
യശ:ശരീരരായ മുരളിയും ഓ.എൻ.വി കുറുപ്പ് സാറും ചെങ്കൊടിയെ പ്രതിനിധീകരിച്ച് ജനവിധി തേടിയപ്പോൾ പ്രചാരണരംഗത്ത് സജീവമായി സിനിമാരംഗത്തുള്ളവരുണ്ടായിരുന്നു.അന്ന് മറുപക്ഷത്തുള്ളവർ അവരെ ആക്ഷേപിക്കാനോ വ്യക്തിഹത്യ നടത്താനോ മുതിർത്തിരുന്നില്ല!അതായിരുന്നു ജനാധിപത്യമര്യാദ. സോഷ്യൽമീഡിയ സജീവമായ സമയത്ത് ശ്രീ.ഗണേശ്കുമാറും മുകേഷും ഇന്നസെന്റും അതേ പാർട്ടിയെ പ്രതിനിധീകരിച്ച് ജനവിധി തേടിയപ്പോഴും താരരാജാക്കന്മാർ സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു!അന്നത് ജനാധിപത്യപ്രക്രിയയിലെ അഭിപ്രായസ്വാതന്ത്ര്യത്തിലധിഷ്ഠിതമായ വ്യക്തിസ്വാതന്ത്ര്യമായി പ്രത്യയശാസ്ത്രത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു!പക്ഷേ, ശ്രീ.ബിജുമേനോൻ ശ്രീ.സുരേഷ്ഗോപിയെ പിന്തുണച്ച് വോട്ടഭ്യർത്ഥിച്ചപ്പോൾ അത് വർഗ്ഗീയതയുടെ പ്രതീകമായി മാറ്റുകയും അതുവരെ പരാമർശവിഷയമല്ലാതിരുന്ന മേനോൻ വാൽ ശ്രദ്ധാകേന്ദ്രവും സവർണ്ണതയുടെ അടയാളപ്പെടുത്തലാവുകയും ചെയ്തു. ശ്രീ.ബിജു മേനോനെതിരെയുള്ള ഈ സൈബർ ആക്രമണം കേരളം എത്ര അപകടകരമായ അവസ്ഥയിലാണ് എന്നതിന്റെ ചെറു ഉദാഹരണം മാത്രമായിരുന്നു. സ്വന്തം സഹപ്രവർത്തകനെ പിന്തുണച്ചതുക്കൊണ്ട് മാത്രം ബിജുമേനോനെ ശത്രുപക്ഷത്തു പ്രതിഷ്ഠിച്ചവരാണ് ഫാസിസം ഫാസിസമെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം മുറവിളി കൂട്ടി അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചവരെന്നതാണ് ഏറ്റവും വലിയ ഫലിതം! അവരാണ് ഇന്ന് വിനായകനായി രംഗപ്രവേശനം ചെയ്തവരിൽ ഏറിയപങ്കുമെന്നതും ചേർത്തു വായിക്കണം.
ജനാധിപത്യപ്രക്രിയയിൽചോദ്യം ചെയ്യാൻ ഭയപ്പെടുന്ന ഒരു കാലം നമ്മുടെ മരണമാണെന്ന് പറഞ്ഞ മധുപാലിനോട് എന്നാൽ പോയി ആത്മഹത്യ ചെയ്യൂ,ആദരാഞ്ജലി എന്നിങ്ങനെ മറുപടിയും ഭീഷണിയും മുഴക്കിയവരിലെ
നീലകുറുക്കൻ മറനീക്കി പുറത്തു വന്ന കാഴ്ചയും സൈബർമീഡിയ കാട്ടിത്തന്നു.
അത്തരക്കാർ പറയാതെ പറഞ്ഞത്. ജനാധിപത്യപ്രക്രിയയിൽ ചോദ്യങ്ങൾ സാദ്ധ്യമല്ലെന്നും നിലവിൽ ഏകാധിപത്യഭരണമാണെന്നുമായിരുന്നു.
ഇവിടെയായിരുന്നു ശ്രീ.മധുപാലെന്ന എഴുത്തുകാരന്റെ അഥവാ രാഷ്ട്രബോധമുള്ള പൗരന്റെ വിജയം.അദ്ദേഹം രാഷ്ട്രീയാടിമകളുടെ മനോവൈകൃതങ്ങളെ തുറന്നുകാട്ടുന്നതിൽ നൂറുശതമാനം വിജയിച്ചിരിക്കുന്നു.
ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ സോഷ്യൽമീഡിയ പാക്കിസ്ഥാനിലേയ്ക്ക് പോകാൻ ടിക്കറ്റ് വരെയെടുത്ത സിനിമാക്കാരനാണ് ശ്രീ.ഫഹദ് ഫാസിൽ.ദേശീയ അവാർഡ് പുരസ്കാരചടങ്ങിൽ പങ്കെടുക്കാത്തതിലെ അമർശം സൈബറിടത്തിലെ ഒളിപ്പോരാളികൾ തീർത്തത് മതം തുറുപ്പുചീട്ടാക്കിക്കൊണ്ടുതന്നെയായിരുന്നു.ഫഹദ് സിനിമകളെ ബഹിഷ്കരിക്കാനുള്ള സൈബർ പോരാളികളുടെ ആഹ്വാനത്തെ കണ്ണുകളിൽ അഭിനയചാരുത ഒളിപ്പിച്ചുവച്ച ആ നടൻ നേരിട്ടത് തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം റിലീസ് ചെയ്ത വരത്തനും ഞാൻ പ്രകാശനും കുമ്പളങ്ങി നൈറ്റ്സും മെഗാഹിറ്റുകളാക്കി കൊണ്ടായിരുന്നു.
നിലപാടുകളെ ജ്വാലകളാക്കിയ അഭിപ്രായ പ്രകടനം നടത്തിയതുക്കൊണ്ടും ആണത്തത്തിന്റെ ധാർഷ്ട്യത്തെ ചെറുത്തതുക്കൊണ്ടും ഡിഗ്രേണ്ടിങ്ങ് നേരിട്ട നായികയായിരുന്നു പാർവ്വതി തിരുവോത്ത്.എന്തിലും ഏതിലും സ്വന്തം നിലപാടുള്ള പെണ്ണൊരുത്തി.ബഹിഷ്കരണമെന്ന മൂന്നാംകിട ആയുധത്തെ അവർ നേരിട്ടത് അഭിനയസിദ്ദിഖൊണ്ടായിരുന്നു.ഇന്ന് അഭിനയതികവിന്റെ വളരെ 'ഉയരെ'എത്തിനില്‍ക്കുന്ന അവർക്കു മുന്നിൽ നിലംപരിശായി കിടക്കുന്നത് സൈബർ തൊഴിലാളികളാണ്.
നാം പൊത്തിയ പൊക്കാളിക്കര
എങ്ങേപോയ് പൊന്നച്ഛാ?
നീവാരിയ ചുടുചോറൊപ്പം
വെന്തേപോയ് പൊന്മകനേ
അക്കാണും മാമലയൊന്നും
നമ്മുടേതല്ലെന്മകനെ
ഇക്കായൽ കയവുംകരയും
ആരുടേം.. അല്ലെൻ മകനേ!
ഈ വരികളും കമ്മട്ടിപ്പാടമെന്ന സിനിമയും ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മൾ പുളച്ചു മദിക്കുന്ന അഹങ്കാര സൗധങ്ങൾക്ക് കീഴെ നിരവധി കമ്മട്ടിപ്പാടങ്ങളുണ്ടെന്ന ഓർമ്മപ്പെടുത്തൽ! നടൻ വിനായകന്റെഅസാമാന്യപ്രതിഭകൊണ്ട് അവിസ്മരണീയമാക്കിയ ഗംഗ ഇന്നും മലയാളികളുടെ നെഞ്ചിലെ നീറ്റലായുണ്ട്.
എതിർക്കേണ്ടിയിടത്ത് എതിർക്കുകയും പറയാനുള്ളിടത്ത് പറഞ്ഞും ശീലിച്ച ഒരു പച്ചയായ മനുഷ്യന്റെ നേർക്കാണ് ഇപ്പോഴത്തെ സൈബർ ആക്രമണം.ഇവിടെ അദ്ദേഹത്തിനെതിരെ നടക്കുന്ന ജാതീയമായ അധിക്ഷേപങ്ങളോരോന്നും അടക്കിവച്ച സവർണ്ണമേധാവിത്വത്തിന്റെ ബാക്കിപത്രങ്ങളാണ്.ഒപ്പം ബോഡിഷെയ്മിങ്ങിന്റെ അങ്ങേയറ്റത്തെ പരാമർശങ്ങളും. നായകത്വത്തിന്റെ നടപ്പുരീതികളുടെ പൊളിച്ചെഴുത്തായിരുന്നു കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രം.അത്തരത്തിലൊരു പൊളിച്ചെഴുത്ത് നടത്തിയ വിനായകനെന്ന അഭിനയപ്രതിഭയ്ക്ക് ഈ ഡിഗ്രേണ്ടിങ്ങും ബഹിഷ്കരണവുമൊന്നും ഏശാനെ പോകുന്നില്ല!അഭിനയകലയുടെ തലതൊട്ടപ്പനായി വിനായകൻ മാറുമെന്ന കാര്യത്തിൽ സംശയമേ വേണ്ട!
ഇന്ത്യയെന്നജനാധിപത്യരാജ്യത്ത് Freedom of expressonനു വിലക്കില്ലാത്തിടത്തോളം അഭിപ്രായപ്രകടനങ്ങൾ നടത്തുവാൻ ഏതൊരു പൗരനും അവകാശമുണ്ട്.അതിനെ വിമർശിക്കാനും അംഗീകരിക്കാനും മറ്റുള്ളവർക്കും അവകാശമുണ്ട്.ആ വിമർശിക്കാനുള്ള അവകാശത്തിനു പക്ഷേ സഭ്യതയുടെ അതിരുകൾ ലംഘിക്കാൻ അവകാശമൊട്ടില്ല താനും.അതുകൊണ്ട് തന്നെ കലയെന്ന രാഷ്ട്രീയവും സിദ്ധിയെന്ന പ്രത്യയശാസ്ത്രവും പ്രതിഭയെന്ന മതവുമുള്ള കലാകാരന്മാർക്ക് വെറുപ്പിന്റെ രാഷ്ട്രം പടുത്തുയർത്തുന്ന ഒരു മൈക്രോന്യൂനപക്ഷത്തിന്റെ ജല്പനങ്ങൾ വെറും ജലരേഖകൾ മാത്രം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍