ചൈന തായ്വാനെ പറ്റി പറഞ്ഞപ്പോൾ സഖാക്കൾക്ക് ജനാധിപത്യം മരിച്ചില്ല; പക്ഷേ കശ്മീരിൽ മോദിയും ഷായും ചേർന്ന് ജനാധിപത്യത്തെ കൊന്നു; ഇത് ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ യഥാർത്ഥ ജനാധിപത്യവിശ്വാസിയും നെഞ്ചോട് ചേർക്കുന്ന തീരുമാനം! ഇത് മതമെന്ന വിഷം പടർത്തുന്ന യഥാർത്ഥ വിഘടനാവാദത്തിന്റെ കരണത്തിനേറ്റ അടി! ഇനി കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത! നമുക്ക് ഒരേയൊരു ഭരണഘടന ഒരൊറ്റ പതാക! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
തായ്വാൻ ചൈനയുടെ ഭാഗമാണ് ആ വസ്തുത മാറ്റിമറിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. സ്വതന്ത്ര രാജ്യമാകാമെന്നു തായ്വാൻ ഒരിക്കലുംമോഹിക്കുകയും വേണ്ട; ചൈനയുമായി തായ്വാാനെ കൂട്ടിച്ചേർക്കുകതന്നെ ചെയ്യും; അതിനുവേണ്ടി ബലപ്രയോഗം നടത്തേണ്ടിവരികയാണെങ്കിൽഅതിനും മടിക്കില്ല-' ഇതായിരുന്നു 2019 ജനുവരി രണ്ടിനു ബെയ്ജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ചെയ്ത പ്രസംഗത്തിന്റെ ചുരുക്കം.രാജ്യം ചൈനയായതുക്കൊണ്ട് തായ്ാനിൽ ജനാധിപത്യം മരിച്ചില്ല! പ്രസിഡന്റ് ഷി ചിൻപിങ്ങ് ആയതുക്കൊണ്ട് ജനാധിപത്യത്തെ കൊന്നുവെന്നു സഖാക്കൾ കരയുന്നുമില്ല!
എന്നാൽ ഇവിടെ ജനാധിപത്യ ഇന്ത്യയിൽ ഇന്നലെ മുതൽ ജനാധിപത്യം മരിച്ചത്രേ! ചുമ്മാ മരിച്ചതല്ല,അമിത്ഷായും മോദിയും കൂടി കൊന്നു പോലും! കഷ്ടം! 70 വർഷമായി സവിശേഷ അധികാരം കൊടുത്തു ഇന്ത്യ കൂടെ നിർത്തിയ സംസ്ഥാനമാണ് ജമ്മു കാശ്മീർ.എന്നിട്ട് അവിടെ ഇക്കാലമത്രയും എന്താണ് സംഭവിച്ചിരുന്നത്? ഈ 370 വകുപ്പിന്റെയും ആർട്ടിക്കിൾ 35 അ യുടെയും പിൻബലത്തിലാണ് ഇന്ത്യയിൽ തീവ്രവാദം തഴച്ചത് .അത് നിഷേധിക്കാൻ കഴിയാത്ത യാഥാർത്ഥ്യം.ഇന്നലെ വരെ ദേശീയപതാകയിൽ പൊതിഞ്ഞ് നമ്മൾ ഏറ്റുവാങ്ങിയ വിറങ്ങലിച്ച ശരീരങ്ങൾ കാശ്മീരിൽ പൊരുതി വീണവരായിരുന്നു.ഈ ചരിത്രപരമായ തിരുമാനം ആ പൊരുതിവീണ ആത്മാക്കൾക്കും കൂടിയാണ്.
മഹർഷി കശ്യപൻ തപസ്സു ചെയ്തതുകൊണ്ട് കാശ്മീരം എന്ന് പേര് ലഭിച്ച ഈ മനോഹരഭൂപ്രദേശത്ത് ,1988 കളിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്ഐയുടെ സഹായത്തോടെ വിഘടനവാദികളും ഭീകരരും ശക്തി പ്രാപിക്കുംവരെ ശാന്തി വിളയാടിയിരുന്നു.നാനാജാതി മതസ്ഥരും സർവ്വധർമ്മ സമഭാവനയോടെ സ്വന്തം ആചാരവിശ്വാസങ്ങൾക്കനുസരിച്ച് കഴിയുന്ന ഭാരതത്തിൽ മതം ഏതെങ്കിലും ഒരു സംസ്ഥാനത്തെ ജീവിക്കാനുള്ള അവകാശവുമായി ഒരിക്കലും കൂട്ടിയോജിക്കപ്പെട്ടിരുന്നില്ല. എന്നാൽ പാക് അധീന കാശ്മീരിൽനിന്ന് എത്തിയ ഭീകരരോടൊപ്പം കാശ്മീരിലെ മുസ്ലിം ഭീകരർ നടത്തിയ ആക്രമണങ്ങളിലാണ് സഹസ്രാബ്ദങ്ങളായി അവിടെ താമസിച്ചിരുന്ന കാശ്മീരി പണ്ഡിറ്റുകൾക്ക് അവിടം വിട്ടൊഴിയേണ്ടിവന്നതെന്ന യാഥാർത്ഥ്യം ഇന്ന് കാശ്മീരിനുവേണ്ടി വാദിക്കുന്നവർ എന്നെങ്കിലും ഉൾക്കൊണ്ടിരുന്നോ?
ഇന്ന് ജമ്മുവിലും ഡൽഹിയിലുമായി ഏതാണ്ട് പത്തുലക്ഷത്തിനടുത്ത് കാശ്മീരി പണ്ഡിറ്റുകളാണ് അഭയാർത്ഥിക്യാമ്പുകളിൽ ഉള്ളത്. 20 മുറികൾവരെ ഉണ്ടായിരുന്ന വലിയ വീടുകളിൽ താമസിച്ചിരുന്ന, ഏക്കർകണക്കിന് ആപ്പിളും വാൽനട്ടും തോട്ടങ്ങളുണ്ടായിരുന്ന പണ്ഡിറ്റുകൾ ഇപ്പോൾ ഒരുമുറിയും അടുക്കളയുമുള്ള ക്യാമ്പുകളിലാണ് താമസിക്കുന്നത്. അത് എന്തുകൊണ്ട്? അവർക്ക് എന്തുക്കൊണ്ട് 35 അ യുടെ പരിരക്ഷ ലഭിച്ചില്ല? അവിടെയാണ് മതമെന്ന വിഷം പടർത്തിയ യഥാർത്ഥ വിഘടനാവാദം സംഭവിച്ചിരിക്കുന്നത്.
തുടക്കം മുതലേ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പണ്ഡിറ്റുകളുടെ കാശ്മീരിലെ പുനഃരധിവാസം. അതിനുവേണ്ടി ബജറ്റിൽ 500 കോടി രൂപ മാറ്റിവെച്ചിട്ടുമുണ്ടായിരുന്നു. ഈ തുക ഉപയോഗിച്ച് പണ്ഡിറ്റുകൾക്ക് താമസത്തിനായി പ്രത്യേക കോളനികൾ ഒരുക്കുമെന്നാണ് അന്ന് കാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞിരുന്നതും.പക്ഷേ, ആ പ്രസ്താവന മണിക്കൂറുകൾക്കകം പിൻവലിക്കേണ്ടിവന്നു. മുഫ്തി മുഹമ്മദിന് പിന്തുണ നൽകിയിരുന്ന കാശ്മീരിലെ വിഘടനവാദി ഭീകരപ്രസ്ഥാനങ്ങൾ ഈ നീക്കത്തിനെതിരെ രംഗത്തുവന്നതുക്കൊണ്ടായിരുന്നു. പിറന്നമണ്ണിൽ കാശ്മീരി പണ്ഡിറ്റുകൾക്ക് പുനഃരധിവാസം ഒരുക്കുന്നത് മുസ്ലിം താല്പര്യത്തിന് എതിരാണെന്നായിരുന്നു അവരുടെ പക്ഷം.
സയ്യിദ് ഗിലാനി അടക്കമുള്ള മുസ്ലിം ഭീകരർ ഇക്കാര്യം തുറന്നടിക്കുക തന്നെ ചെയ്തു. ഹിന്ദു ഭൂരിപക്ഷമുണ്ടായിരുന്ന ഒരു നാട്ടിൽ മതപരിവർത്തനംകൊണ്ട് മുസ്ലിം ഭൂരിപക്ഷമായാൽ പിന്നെ ഹിന്ദുക്കൾ അവിടെ താമസിക്കുന്നത് തങ്ങളുടെ താല്പര്യത്തിന് എതിരാണെന്ന് മുസ്ലീങ്ങൾ പറയുന്നതാണോ ഭാരതത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വം? കാശ്മീരിൽ ഹിന്ദുക്കൾ താമസിക്കാൻ അനുവദിക്കില്ല, അത് മുസ്ലിം താല്പര്യത്തിന് എതിരാണ് എന്ന് കാശ്മീർ വിഘടനവാദികളായ മുസ്ലിം ഭീകരർ പറയുമ്പോൾ അതിനെ അപലപിക്കാൻ, അതിനെതിരെ ജനവികാരം ഉണർത്താൻ എത്ര രാഷ്ട്രീയനേതാക്കന്മാർ അഥവാ മതേതരവാദികൾ ശ്രമിച്ചിട്ടുണ്ട്?
എന്നും കാശ്മീരിലെ ഭീകരർ ഭാരതത്തിലെ മുഴുവൻ മുസ്ലീങ്ങൾക്കും അശാന്തിയുടെ ദിനരാത്രങ്ങൾക്കുള്ള വിത്തുകളാണ് എറിഞ്ഞിരുന്നത്. കാശ്മീരിൽ ആയിരക്കണക്കിന് വർഷങ്ങളായി താമസിച്ചുവന്നിരുന്ന പണ്ഡിറ്റുകൾ ക്രൂരമായ കൊള്ളയും കൊലപാതകവും ബലാൽസംഗവും കാരണമാണ് അഭയാർത്ഥിക്യാമ്പുകളിൽ എത്തപ്പെട്ടത്. അവരെ മടക്കിക്കൊണ്ടു വരാനും പുനഃരധിവസിപ്പിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ മതത്തിന്റെ പേരിലായാലും ജിഹാദിന്റെ പേരിലായാലും രംഗത്തുവരുന്നത് ,അതിനെ ചെറുക്കാൻ സംസ്ഥാനസർക്കാരിനു കഴിയാതെപ്പോയത് എല്ലാം 370ന്റെ പിൻബലത്താൽ മാത്രമാണ്.
പ്രത്യേക ഉത്തരവിലൂടെ ആയിരുന്നു 1954 ൽ അന്നത്തെ രാഷ്ട്രപതി ആർട്ടിക്കിൾ 35 എ ഭരണഘടനയുടെ ഭാഗമാക്കിയത്. പാർലമെന്റിൽ ചർച്ച ചെയ്യുക പോലും ചെയ്യാതെ ആയിരുന്നു അന്നത് ചെയ്തതും. ഇത്തരത്തിൽ ഒരു ഭരണഘടന ഭേദഗതി വരുത്തുന്നതിന് രാഷ്ട്രപതിക്ക് അധികാരമുണ്ടോ എന്ന ചോദ്യം അന്നുണ്ടായില്ല.. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്നാണ് ഭരണഘടനയിലെ 368(ഐ) ആർട്ടിക്കിളിൽ വ്യക്തമായി പറയുന്നത് അന്നാരും കണ്ടതുമില്ല.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ലെ സെക്ഷൻ 3, എപ്പോൾ വേണമെങ്കിലും സംസഥാനത്തിന്റെ പ്രത്യേക പദവി പ്രവർത്തനരഹിതമാക്കിയതായി പ്രഖ്യാപിക്കാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്നുണ്ട്.ഈ വ്യവസ്ഥ ഉപയോഗിച്ചാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട ഉത്തരവ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. അതിനാൽ തന്നെ ഇത് ഭരണഘടനയിൽ വ്യവസ്ഥചെയ്തിട്ടുള്ള തീരുമാനം കൂടിയാണ്.എന്നിട്ടും ഇന്നത് ഭരണാഘടനാവിരുദ്ധമായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിൽ അശാന്തിയുടെ വേരുകൾ ആഴത്തിൽ പടർത്തി ,തീവ്രവാദത്തിന്റെ കരിനിഴലുമായി കാശ്മീർ നിലക്കൊള്ളണമെന്നു ആഗ്രഹിക്കുന്നവർ നമുക്കിടയിലുണ്ടെന്നു മാത്രമാണ് വെളിപ്പെടുത്തുന്നത്.
ഇന്ത്യയുടെ ഏകത്വത്തെ ചോദ്യം ചെയ്യുന്നതാണ് ആർട്ടിക്കിൽ 35 എ .ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാർക്ക് (പെർമനന്റ് റെസിഡന്റ്സ്) പ്രത്യേക അവകാശങ്ങൾ പതിച്ചു നൽകുന്നതാണ് ആർട്ടിക്കിൾ 35 എ. 1954 ൽ ജവഹർലാൽ നെഹ്റ മന്ത്രിസഭയുടെ ഉപദേശ പ്രകാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ആണ് ആർട്ടിക്കിൾ 370 ന്ററെ കൂടെ ആർട്ടിക്കിൾ 35 എ ചേർക്കുന്നത്.ജമ്മു കശ്മീരിൽ ഭൂമി സ്വന്തമാക്കാൻ കശ്മീരിലെ പെർമനന്റ് റെസിഡൻസിന് മാത്രമേ സാധിക്കൂ എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. മറ്റുള്ളവർക്ക് ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനോ, സർക്കാർ സ്കോളർഷിപ്പുകൾ നേടാനോ ഇത് വിലക്കുന്നുണ്ട്. ജമ്മു കശ്മീർ സർക്കാരിന് കീഴിൽ ജോലി ചെയ്യാനും കശ്മീർ സ്വദേശികൾക്ക് മാത്രമേ അനുമതിയുള്ളു.
ജമ്മു കശ്മീരിൽ ഭൂമി വാങ്ങാനോ അവിടെ സർക്കാർ ജോലിയിൽ പ്രവേശിക്കാനോ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അനുമതിയില്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണ് . ഒരു കശ്മീരി സ്ത്രീ, കശ്മീരിന് പുറത്ത് നിന്നുള്ള ഒരാളെ വിവാഹം കഴിച്ചാൽ അവർക്ക് കശ്മീരിലെ ഭൂമിയിൽ ഉള്ള അവകാശം ഇല്ലാതാവും. സുനന്ദ പുഷ്കർ കേസിലും ഇത് ഏറെ ചർച്ചയായിരുന്നു.സ്വന്തം ഭരണഘടനയും സ്വന്തം പതാകയുമായി ഇന്ത്യൻ അതിർത്തിക്കകത്തുള്ള ഏക സംസ്ഥാനമായി ജമ്മുകശ്മീർ ഇതുവരെ നിലനിന്നതുതന്നെ സമത്വസുന്ദരഭാരതത്തിലെ ഏകത്വമെന്ന ആശയത്തെ വെല്ലുവിളിച്ചുതന്നെയായിരുന്നു.കന്യാകുമാരി മുതൽ കാശ്മീർ വരെ നമ്മളൊന്നാണെങ്കിൽ ,ഒരേ ഒരിന്ത്യ ഒരൊറ്റ ജനതയാണ് നമ്മളെങ്കിൽ ഒരു ഭരണഘടനയും ഒരു പതാകയും മാത്രമുള്ള ജനാധിപത്യരാജ്യമായിരിക്കണം ഇന്ത്യ!
തലയെടുപ്പോടെ നില്ക്കുന്ന നമ്മുടെ രാജ്യത്തിന്റെ തലപ്പാവായ ഭൂമിയിലെ സ്വർഗ്ഗം ഇനി മുതൽ ഓരോ ഭാരതീയന്റെയും കൂടി സ്വന്തം!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്