അവൾക്കും അവളുടെ വീട്ടുകാർക്കും മാത്രം പേരില്ല, മേൽവിലാസമില്ല, മുഖങ്ങളുമില്ല!ആ കുഞ്ഞിന്റെ മരിച്ചുപോയ അച്ഛനെക്കുറിച്ച് ചിത്രം സഹിതം വിവരണമുണ്ട്; ഇതെന്ത് മാധ്യമധർമ്മം? അവൾ സഹതാപമർഹിക്കുന്നില്ല...ഒരർത്ഥത്തിലും! ഏഴുവയസുകാരന്റെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അഞ്ജുപാർവതി പ്രഭീഷ് എഴുതുന്നു
., അഞ്ജുപാർവതി
വീണ്ടും ആ പൊന്നുമോനെ കുറിച്ച് എഴുതണ്ടായെന്നു കരുതിയതാണ്.കഴിഞ്ഞ കുറേദിവസങ്ങളായി പ്രാർത്ഥിച്ചിരുന്നത് അവന്റെ മടങ്ങിവരവിനു വേണ്ടിയായിരുന്നു.ഇനിയത് വേണ്ടല്ലോയെന്ന് ഓർക്കുമ്പോൾ നെഞ്ചു പിടയുന്നുണ്ട്. ഒപ്പം വെറുപ്പും അമർഷവും നുരഞ്ഞുപൊന്തുന്നത് അരുണെന്ന അവനോട് മാത്രമല്ല മറിച്ച് അഞ്ജനയെന്ന അവളോടും കൂടിയാണ്! പ്രമുഖതയൊന്നും അവകാശപ്പെടാനില്ലാത്തവരുടെ പേരും മേൽവിലാസവും ചിത്രങ്ങളും സഹിതം തുടർക്കഥകളായി പ്രസിദ്ധീകരിക്കുന്ന മാമാമാധ്യമങ്ങൾ അവൾക്കായി പടച്ചുവിടുന്ന ന്യായീകരണത്തിന്റെയും സഹതാപത്തിന്റെയും നുണക്കഥകൾ കാണുമ്പോൾ രോഷം അടക്കാനാവുന്നില്ല!
അവൾക്കും അവളുടെ വീട്ടുകാർക്കും മാത്രം പേരില്ല, മേൽവിലാസമില്ല, മുഖങ്ങളുമില്ല!ആ കുഞ്ഞിന്റെ മരിച്ചുപോയ അച്ഛനെക്കുറിച്ച് ചിത്രം സഹിതം വിവരണമുണ്ട്. ഇതെന്ത് മാധ്യമധർമ്മം?പ്രമുഖനായ ഒരുവന്റെ മകളായതുക്കൊണ്ട് മാത്രം യുവതിയെന്ന ആലങ്കാരികത നല്കി സേഫ്സോണിൽ നിറുത്തി,അമ്മായിയമ്മ പറഞ്ഞ വാഭഗതികൾ നിരത്തിയാൽ അണപൊട്ടിയൊഴുകുന്ന ജനരോഷത്തിൽ നിന്നും അവളെ രക്ഷിക്കാമെന്ന് മാധ്യമങ്ങളും അവളുടെ പ്രമുഖനായ അച്ഛനും കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി.ആ മുഖം വെറുപ്പിന്റെയും അറപ്പിന്റെയും പ്രതീകമായി എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു!ഇന്നലെ വരെ ആ കുരുന്നിന്റെ മടങ്ങിവരവിനായി പ്രാർത്ഥിച്ചവർ ഇന്നുമുതൽ പ്രാർത്ഥിക്കുക അവൾക്ക്,അവൾ ചെയ്ത പാപത്തിനുള്ള ശിക്ഷയ്ക്ക് വേണ്ടിയായിരിക്കും. ഇഞ്ചിഞ്ചായി നരകയാതന അനുഭവിച്ച ശേഷം മാത്രമേ അവൾ ഈ ഭൂമിയിൽ നിന്ന് പോകാവൂ.അവൾ നിസഹായയായിരുന്നു പോലും!എന്തിന്റെ പേരിൽ?ഭർത്താവിന്റെ ആത്മാവ് കൂടിയെന്ന് വിശ്വസിച്ച് ഒരുവനൊപ്പം ഒളിച്ചോടിയത്രേ!എജ്ജാതി ന്യായീകരണം!അവന്റെ വലയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല എന്നതൊക്കെ വിശ്വസിച്ചാൽ പോലും മൃതപ്രായനായ സ്വന്തം കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിൽ എത്തിയപ്പോൾ പോലും നുണ പറഞ്ഞ് ആ ക്രിമിനലിനെ രക്ഷിക്കാൻ നോക്കിയ മാനസികാവസ്ഥയെ എങ്ങനെ ന്യായീകരിക്കാനാവും?തന്റെ അരുമകുഞ്ഞിനെ ആ അവസ്ഥയിലാക്കിയ ഒരുവനെ നുണകൊണ്ട് രക്ഷിക്കാൻ ഒരമ്മയ്ക്ക് ആ സാഹചര്യത്തിൽ കഴിയുമോ?പക്ഷേ അവർക്ക് അതിനു കഴിഞ്ഞു!അതിനർത്ഥം മാതൃത്വമെന്ന പരിപാവനതയേക്കാൾ വലുതായിരുന്നു അവൾക്ക് ആ ക്രിമിനൽ.അതുക്കൊണ്ടുതന്നെ അവൾ സഹതാപമർഹിക്കുന്നില്ല.ഒരർത്ഥത്തിലും!
സാഹചര്യത്തിന്റെ സമർദ്ദത്താൽ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലേണ്ടിവന്ന അമ്മകഥാപാത്രങ്ങളെ നമ്മൾ തുലാഭാരത്തിലും തനിയാവർത്തനത്തിലും കണ്ടിരുന്നു! ആ അമ്മ കഥാപാത്രങ്ങൾ നെഞ്ചിലെ പൊള്ളൽ ഉരുളകളാക്കി ഊട്ടിയത് സ്നേഹക്കൂടുതൽ കൊണ്ടായിരുന്നു. ഇവിടെയോ? അന്ന് ആ അമ്മമാരുടെ നിസഹായതയോർത്ത് അവർക്കൊപ്പം നമ്മളും കരഞ്ഞു!ആസന്നമായ മരണമെത്തുന്നതിനു മുമ്പേ തന്റെ അരുമക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ നെട്ടോട്ടമോടുന്ന ഒരമ്മയെ ആകാശദൂതിൽ കണ്ട് കരഞ്ഞവരാണ് നമ്മൾ!അഭ്രപാളികളിൽ കണ്ട ആ അമ്മമാർക്ക് അതിനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ!ആ നിസഹായവസ്ഥയെ ഉള്ളുതൊട്ടറിഞ്ഞതുക്കൊണ്ടാണ് ആ ചലച്ചിത്രങ്ങൾ കണ്ടപ്പോൾ നമ്മളും കരഞ്ഞത്.പക്ഷേ ഇവിടെ മാധ്യമങ്ങൾ പതംപറയുന്ന നിസഹായാവസ്ഥ അവളിൽ കാണാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല!ഇവിടെ സംരക്ഷിക്കേണ്ടവൾ തന്നെ ആ കുരുന്നിനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു!ഇനിയുള്ള നാലുവയസ്സുകാരന്റെ സംരക്ഷണമാണ് മുഖ്യം.നാളെ സഹതാപമാപിനിയിലൂടെ നോക്കി നിസഹായതയുടെ തീവ്രതയളക്കുമ്പോൾ അവളായിരുന്നു ശരിയെന്ന് തോന്നി ആ കുരുന്നിനെ അവൾക്കൊപ്പം വിട്ടുകൊടുക്കപ്പെടാം.കേസിൽ പ്രതി ചേർക്കപ്പെടാതിരിക്കാൻ എളുപ്പവും അതാണല്ലോ!അങ്ങനെ വരുമ്പോൾ മറ്റൊരുവനിൽ ഭർത്താവിന്റെ ആത്മാവ് ആവാഹിക്കപ്പെട്ടുവെന്ന തോന്നൽ ആവർത്തിച്ചേക്കും!അവനൊപ്പം പാതിരാത്രി ഈ നാലുവയസ്സുകാരനെ വീട്ടിൽ തനിച്ചാക്കി ആ അമ്മ സ്വൈര്യവിഹാരം നടത്തിയേക്കും!മദ്യലഹരിയിൽ മടങ്ങിവരുന്ന ആ ജാരനും അവന്റെ കൈത്തരിപ്പ് തീർക്കാൻ തോന്നുന്നത് ആ കുരുന്നിനോടാവും.ജാരനെ വല്ലാതെ ഭയക്കുന്ന ആ അമ്മ അന്നും ആശുപത്രിയിലോടി സോഫയിൽ നിന്നും വീണുവെന്ന കള്ളം പറഞ്ഞേക്കും!അന്നും പത്രമാധ്യമങ്ങൾ യുവതിക്കായി സൈക്കോസിസിന്റെ അനന്തസാധ്യതകൾ തേടും!കാരണം അവൾ പ്രമുഖന്റെ മകളാണ്!
ഏതോ ഒരു ചാനലിൽ ഒരുച്ച നേരത്താണ് അമ്മയ്ക്കൊപ്പമിരുന്ന് 'കാണാതായ പെൺകുട്ടി 'യെന്ന ചിത്രം കണ്ടത്.കാമുകനുമായുള്ള രഹസ്യസമാഗമം കണ്ട മകളെ കൊല്ലാൻ കൂട്ടുനിന്ന ജയഭാരതിയുടെ അമ്മ കഥാപാത്രത്തോട് തോന്നിയ വെറുപ്പും ഭയവും മാറിയത് ' അത് സിനിമയല്ലേ,ജീവിതമല്ലല്ലോയെന്ന അമ്മയുടെ സമാശ്വസിപ്പിക്കലും മടിയിൽ കിടത്തി മുടിയിഴകളെ തഴുകിയുറക്കിയ സ്നേഹപ്രകടനവുമായിരുന്നു. അല്ലെങ്കിലും അമ്മയെന്ന വാക്കിനു സ്നേഹമെന്നു മാത്രമല്ലേ അർത്ഥമുള്ളൂവെന്ന് പഠിപ്പിച്ചത് സ്വാനുഭവങ്ങളായിരുന്നു. ഞാൻ കണ്ട, അടുത്തറിഞ്ഞ മാതൃത്വങ്ങളെല്ലാം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവുകളായിരുന്നു.പഠിച്ചതും വായിച്ചറിഞ്ഞതുമായ പുസ്തകങ്ങളിലെല്ലാം അമ്മയ്ക്ക് പര്യായം ത്യാഗമെന്നുകൂടിയായിരുന്നു. ഋതുഭേദങ്ങൾക്കപ്പുറമാണ് ഓരോ അമ്മ മനസ്സും. അതുകൊണ്ടാണ് സ്വന്തം അരവയർ മുറുക്കിപ്പിടിച്ചും മക്കൾക്ക് നിറവയറൊരുക്കാൻ അമ്മമാർക്ക് കഴിയുന്നത്. മക്കൾക്ക് ഒരു ചെറുപനി വന്നാൽ ഉറക്കമൊഴിഞ്ഞ് വേവുന്ന മനസ്സുമായി അവർക്ക് കാവലിരിക്കാൻ കഴിയുന്നത്.. വറുതിയിൽ പോലും മക്കളെ നോക്കി ചിരിക്കാൻ കഴിയുന്നതും അമ്മമാർക്ക് തന്നെയാണ്. നോവിന്റെ കടലാഴങ്ങൾ താണ്ടുമ്പോഴും ഓരോ അമ്മയും പുഞ്ചിരിക്കുന്നത് മക്കളെ ക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ടാണ്.
പക്ഷേ ഈയടുത്തക്കാലത്തായി കാണുന്ന കാഴ്ചകളിൽ അമ്മയെന്ന ഭൂമിയിൽ പകരം വയ്ക്കാനാകാത്ത സ്നേഹത്തെ തിരുത്തിയെഴുതിക്കുന്നു ചില നെറികെട്ട ജന്മങ്ങൾ.. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ക്രൂരയാവാൻ മാതൃത്വത്തിനു കഴിയുമെന്ന് കാട്ടിത്തന്ന നിരവധി സംഭവങ്ങൾ..കാമുകനൊപ്പം സുഖജീവിതം നയിക്കുവാൻ വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി.. മരവിച്ച ആ ശരീരത്തെ നിർവികാരയായി നോക്കി നിന്നു അവളിലെ മാതൃത്വം.. ഇന്നിപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ചമ്മന്തിപ്പൊടിയുടെ രുചിക്കൂട്ട് ഒരുക്കി ദിവസങ്ങൾ തള്ളി നീക്കുന്നു അവർ.. വിടരും മുമ്പേ തല്ലിക്കെടുത്തിയ സ്വാസ്തികയെന്ന ഓമനയെ പകരം വയ്ക്കാൻ എത്ര പഞ്ചാഗ്നികളിൽ വെന്തുരുകിയാലും അവൾക്ക് കഴിയുമോ? ദാമ്പത്യത്തിന്റെ അസ്വാരസ്യങ്ങൾ അല്ല അവളെ കൊണ്ടത് ചെയ്യിച്ചത്.അപഥസഞ്ചാരത്തിന്റെ ത്രസിപ്പിക്കുന്ന ചിലന്തിവലയ്ക്കുള്ളിൽ കുടുങ്ങിപ്പോയ അവൾക്ക് ഭർത്താവും മകളും ഒരു വിലങ്ങുതടിയായി തോന്നി.ആ തോന്നലിൽ ഒരു യുവാവിനു നഷ്ടമായത് സ്വന്തം അമ്മയും മകളും ജീവിതവും..
പിന്നെയും കണ്ടു, കേട്ടു ഒരുപാട് ക്രൂരതയുടെ അമ്മ മുഖങ്ങളെ.നൊന്തു
പെറ്റ മകനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് അത് നിർവികാരയായി പൊലീസിനോട് വിവരിച്ച ജയമോൾ കാമുകനൊപ്പം ഒളിച്ചോടുമ്പോൾ പിഞ്ചുബാല്യങ്ങളെ മറക്കുന്ന എണ്ണമറ്റ അമ്മമാർ പച്ചനോട്ടുകൾക്ക് വേണ്ടി സ്വന്തം മക്കളുടെ മാനം വിലപേശി വില്ക്കുന്ന അമ്മമാർ ആഗ്രഹിക്കാതെ ഉദരത്തിൽ മുളച്ചതുകൊണ്ട് മാത്രം ജനിച്ചയുടനെ ശ്വാസം മുട്ടിച്ചു ക്കൊല്ലാൻ മടിക്കാത്ത മാതൃത്വത്തെയും നമ്മൾ കണ്ടിരുന്നു!പക്ഷേ സ്ത്രീത്വത്തിന്റെ ഏറ്റവും വലിയ പൈശാചികഭാവത്തെ മലയാളികൾ കണ്ടത് പിണറായിയിലെ സൗമ്യയിലായിരുന്നു.നിമിഷസുഖത്തിനു വേണ്ടി മാത്രം തനിക്കു ജന്മം നല്കിയവരെയും താൻ ജന്മം നല്കിയ കുരുന്നുകളെയും വിഷം കൊടുത്തു കൊന്ന ക്രൂരത പിന്നീടവൾ കുറ്റബോധത്തിന്റെ പഞ്ചാഗ്നിയിൽ വെന്തുരുകി സ്വയം മരണത്തെ വരിച്ചു!ഇന്നും ദുരൂഹമാണ് ആ പെൺജന്മവും അവളുടെ അവസാനവും!ശിഥിലമായ കുടുംബബന്ധത്തിന്റെ ഇരയെന്നൊക്കെ പറഞ്ഞ് വേണമെങ്കിൽ നമുക്ക് സൗമ്യയെ ന്യായീകരിക്കാം.എന്നാൽ ഇന്ന് തൊടുപുഴയിലെ അമ്മ കഥാപാത്രം മാത്രം ചില പ്രിവിലേജുകളുടെ ആനുകൂല്യത്താൽ മുഖമില്ലാത്ത,പേരില്ലാത്ത നിസഹായതയുടെ പ്രതീകമായി ചിത്രീകരിക്കപ്പെടുന്നു.
ശിഥിലമാക്കപ്പെട്ട കുടുംബ ബന്ധങ്ങളാണ് സ്ത്രീകളെ കൊണ്ട് ക്രൂരകൃത്യങ്ങൾ ചെയ്യിക്കുന്നതെന്ന വാദമുഖങ്ങൾ പരക്കെ കേൾക്കുന്നുണ്ട്. സ്ത്രീ ഇന്ന് ഏറെക്കുറെ സ്വയംപര്യാപ്തയാണ്. കേട്ടറിഞ്ഞിടത്തോളം നിയമപരമായി അരുണിനെ വിവാഹം കഴിച്ചുവളല്ല അഞ്ജന.. അത്രമേൽ ബോൾഡായി ജീവിതപങ്കാളിയെ തിരഞ്ഞെടുത്ത ഒരുവൾക്ക് കുടുംബ ബന്ധത്തിലെ പാളിച്ച ഒരു പ്രശ്നമാകില്ല തന്നെ.നൈമിഷിക സുഖത്തിനു വേണ്ടി സ്വന്തം ചോരയെ ഇല്ലാതാക്കുന്നവളെയും അതിനു കൂട്ടുനില്ക്കുന്നവളേയും മനഃശാസ്ത്രപരമായി ന്യായീകരിക്കുന്ന ഒരു പത്രപ്രവർത്തകന്റെ പോസ്റ്റ് വായിക്കാനിടയായി. അല്ലെങ്കിലും ഇപ്പോഴത്തെ പുതിയൊരു പ്രവണത രാജ്യദ്രോഹം, പെൺവാണിഭം, കൊലപാതകം ,ബലാത്സംഗം ,കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയവ ചെയ്യുന്ന മഹാന്മാരെ അത്തരം സൽകർമ്മത്തിനു പ്രേരിപ്പിക്കുന്നത് സമൂഹമാണെന്നുംഅവരുടെ മാനുഷിക മൂല്യങ്ങളും ജീവനും ജീവിതവും സംരക്ഷിക്കുന്നില്ലെന്നും ആ കുറ്റകൃത്യത്തിനുള്ള പങ്ക് നാം സഹജീവികൾ വീതിച്ചെടുക്കണമെന്നും തിട്ടൂരമുണ്ടാക്കി നാലാളറിയാൻ വാദിക്കുകയെന്നതാണല്ലോ. ഇത്തരം പൊളിറ്റിക്കൽ കറക്ട്നസ് താങ്ങാൻ കഴിയാത്ത സാധാരണക്കാരെ ബുദ്ധിജീവികൾക്ക് തീരെ പിടുത്തമില്ല താനും .ഇത്തരക്കാരുടെ അബദ്ധജഡിലങ്ങളായ സൈദ്ധാന്തിക തത്വജ്ഞാനങ്ങളാണ് ഇവളുമാർക്കും ബാലപീഡകന്മാർക്കും മേയാനുള്ള വളക്കൂറുള്ള മണ്ണായി നാടിനെ മാറ്റുന്നതും. കൊല്ലുന്നവർക്ക് മാത്രമല്ലാ, കൊല്ലപ്പെടുന്നവർക്കുമുണ്ട് മനുഷ്യാവകാശങ്ങൾ..
ഇനി ഈ കൊലപാതകങ്ങൾ ചെയ്തത് അച്ഛനായിരുന്നുവെങ്കിൽ ചർച്ചയാക്കാൻ ഫെമിനിസ്റ്റുകൾ മത്സരിച്ചേനേ.. സ്വന്തം സുഖത്തിനു വേണ്ടിയുള്ള വിമോചനത്തിനായുള്ള പരക്ക പാച്ചിലിൽ പലപ്പോഴും അവൾക്ക് കെട്ടിയവനെയും പെറ്റ കുഞ്ഞിനെയും കുടുംബത്തെയും കാണാനുള്ള കണ്ണുകളില്ല.. നിമിഷ നേരത്തെ സുഖത്തിനു വേണ്ടി ജന്മം കൊടുത്ത സ്വന്തം രക്തത്തെ അരിഞ്ഞു തള്ളുന്നവൾക്കെതിരെ വാളെടുക്കാൻ പക്ഷേ അഭിനവ ഫെമിനിച്ചികൾക്ക് കഴിയുന്നില്ല.... അല്ലെങ്കിലും സ്ത്രീപക്ഷ മാനുഫെസ്റ്റോയിൽ കുടുംബം, ഭർത്താവ്, അച്ഛൻ, കൂടപ്പിറപ്പ്, കുഞ്ഞ് ഇത്യാദികൾക്ക് ഭ്രഷ്ടല്ലേ... കറങ്ങി നടന്ന് കണ്ടിടം നിരങ്ങാനും വേഷം കെട്ടാനും വെള്ളമടിക്കാനും മര്യാദയ്ക്ക് നടക്കുന്ന ആണിന്റെ പുറത്ത് കുതിര കയറാനും വേണ്ടി മാത്രം ഫെമിനിസ്റ്റുകളാകുന്ന പെൺ കോലങ്ങൾ സ്ത്രീ ക്രിമിനലുകളെ കണ്ടില്ലെന്നു നടിക്കുന്നത് സ്വന്തം പ്രതിബിംബങ്ങളെ അവരിൽ കാണുന്നതുകൊണ്ടാണ്.. കുറ്റവാളികളും കുറ്റവാസനയും ലിംഗഭേദമേന്യേ സമൂഹത്തിലുണ്ട്. ആ യാഥാർത്ഥ്യം മനസ്സിലാക്കാതെ പുരുഷന്റെ തെറ്റുകൾ മാത്രം പർവ്വതികരിക്കാതെ വിടരാൻ തുടങ്ങും മുമ്പേ പൂമൊട്ടുകളെ തല്ലിക്കൊഴിക്കുന്ന നെറികെട്ട ജന്മങ്ങളെ ഒരുമിച്ച് ഒറ്റപ്പെടുത്താം.. നിയമസംഹിതകളുടെ വിടവിലൂടെ രക്ഷപ്പെടാനനുവദിക്കാതെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പോരാടാം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്