ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ 'മധുപാൽ' ആത്മഹത്യ ചെയ്യും എന്ന തരത്തിൽ വ്യാപകമായി പ്രചാരണം; ഒപ്പം ആദരാഞ്ജലികൾ അർപ്പിക്കുന്ന മാനിപ്പുലേറ്റഡ് പോസ്റ്റുകളും; ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണെന്ന് മധുപാൽ എഴുതിയതിൽ എന്താണ് തെറ്റ്? വെറുപ്പിന്റെ രാഷ്ട്രീയത്തെ കുറിച്ച് എഴുതുന്നു അഞ്ജു പാർവതി
അഞ്ജു പാർവതി
വെറുപ്പിന്റെ രാഷ്ട്രവും രാഷ്ട്രീയവും പടുക്കുന്ന ഒരു മൈക്രോ ന്യൂനപക്ഷമാണ് ഈ നാടിന്റെ ശാപം! അവർ ആടിനെ പട്ടിയാക്കിക്കൊണ്ടേയിരിക്കും. പലവട്ടം പട്ടിയാക്കി ചിത്രീകരിക്കുമ്പോൾ ഒരു പ്രാവശ്യമെങ്കിലും ആട് പട്ടിയായി തോന്നിയാലോയെന്ന വിഭ്രാന്തിയിലാണ് അവരങ്ങനെ ചെയ്യുന്നത്. വസ്തുതകളെയും അഭിപ്രായപ്രകടനങ്ങളെയും തങ്ങൾക്ക് താല്പര്യമുള്ളതുപോലെ തല്ലിപ്പൊട്ടിച്ച് വികലമാക്കി പാകപ്പെടുത്തി വിളമ്പുന്നതിൽ ആവേശം കണ്ടെത്തുന്ന ഒരു കൂട്ടം മനോരോഗികൾ കുറച്ചു ദിവസങ്ങളായി ശ്രീ.മധുപാലിന്റെ അഭിപ്രായത്തെ വളച്ചൊടിച്ച് അദ്ദേഹത്തെ തേജോവധം ചെയ്യുകയായിരുന്നു. ഇന്നലെയും ഇന്നുമായി നവമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുക്കൊണ്ടുള്ള സന്ദേശങ്ങളും പോസ്റ്റുകളും വ്യാപകമാക്കുകയും അതുവഴി തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്യുന്നു. ഇതാണോ ജനാധിപത്യമര്യാദ?
വ്യക്തമായ രാഷ്ട്രീയനിലപാടുകളുള്ള വ്യക്തിയാണ് ശ്രീ.മധുപാൽ. കാശ്മീരം സിനിമയിലെ സുന്ദരനായ വില്ലനിൽ നിന്നും മലയാളസിനിമയിലെ മികച്ച സംവിധായകനിലേയ്ക്കുള്ള ദൂരം വരെ അദ്ദേഹം താണ്ടിയത് എളുപ്പവഴിയിലൂടെയല്ല താനും. സംവിധാനമേഖലയിൽ വിജയങ്ങൾ കൊയ്യുന്നതിനും മുന്നേ തന്നെ എഴുത്തിന്റെ പാതയിൽ തനതായ ശൈലി വെട്ടിയുണ്ടാക്കിയ മികച്ചൊരു എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. തന്റെ ആശയങ്ങളെ വിശാലമായ തലത്തിൽ സ്വച്ഛവും സ്വതന്ത്രവുമായി വിഹരിക്കാൻ അനുവദിക്കുന്ന അസാധാരണ പ്രതിഭയാണ് ശ്രീ.മധുപാലിലെ എഴുത്തുകാരൻ! മറ്റുള്ളവർ നടന്നു തീർത്ത പരിചിതമായ വേറിട്ടവഴികളിലൂടെയല്ലാ മധുപാൽ സഞ്ചരിക്കുന്നതെന്ന് എഴുത്തുകാരി അഷിത പറഞ്ഞതായി കേട്ടിട്ടുണ്ട്. തലപ്പാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആ അഭിപ്രായത്തെ മധുപാൽ അരക്കിട്ട് ഉറപ്പിച്ചിട്ടുമുണ്ട്. ആത്മാന്വേഷണത്തിന്റെ പാതയിലൂടൊരു പോക്കായിരുന്നു ഒഴിമുറിയെന്ന ചിത്രം. പിന്നീട് വന്ന ഒരു കുപ്രസിദ്ധപയ്യനാവട്ടെ സമൂഹത്തിനു നേരെ തുറന്നുവച്ച ഒരു കണ്ണാടിയും.
മധുപാലിന്റെ ഒരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്-ജ്ഞാനത്തേക്കാൾ ആഴമേറിയത് തിരിച്ചറിവാണ്. ഒരുപാട് പേർക്ക് നിന്നെ തിരിച്ചറിയാനാവും എന്നാൽ വളരെ കുറച്ചു പേർക്കു മാത്രമേ നിന്നെ മനസ്സിലാവുകയുള്ളൂ.തീർത്തും ശരിയായ നിഗമനമാണത്. ഒരു നടനെന്നും സംവിധായകനെന്നും എഴുത്തുകാരനെന്നുമുള്ള രീതിയിൽ ഒരുപാട് പേർക്ക് അദ്ദേഹത്തെ തിരിച്ചറിയാനാവുന്നുണ്ടെങ്കിലും വ്യക്തമായ നിലപാടും ചങ്കുറപ്പുള്ള, കൃത്യമായ അഭിപ്രായസ്ഥിരതയുള്ള കളങ്കമില്ലാത്ത ആ മനുഷ്യനെ മനസ്സിലാവണമെങ്കിൽ ആഴമേറിയ തിരിച്ചറിവ് ഉണ്ടാകണം. ആ നിലപാടുകളുടെ അന്തസത്ത മനസ്സിലാവണമെങ്കിൽ സാമൂഹ്യബോധത്തിലൂന്നിയ രാഷ്ട്രീയമെന്തെന്നറിയണം.
നമ്മൾ ഒരു വാചകം കൺസ്ട്രക്ട് ചെയ്യുമ്പോൾ അതിൽ പ്ലേസ് ചെയ്യുന്ന വാക്കുകൾക്ക്, എന്തിന്, ഒരു കോമയുടെ സ്ഥാനത്തിനും സാന്നിദ്ധ്യത്തിനും അസാന്നിദ്ധ്യത്തിനും പോലും ആ വാചകം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന അർത്ഥത്തിൽ വലിയ പ്രാധാന്യമുണ്ട്. അതിലെന്തെങ്കിലും മാറ്റമുണ്ടായാൽ ആശയം തന്നെ മാറിപ്പോകാം. അതുപ്പോലെ തന്നെയാണ് വായനയുടെ കാര്യത്തിലും. ശ്രീ.മധുപാൽ പറഞ്ഞത് ഇതാണ്-'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിർക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാതന്ത്ര്യങ്ങളെ
ഖണ്ഡിക്കാൻ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങൾ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു. പക്ഷേ നമ്മൾ മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തിൽ ഒരു പൗരൻ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്നേഹവും നിലനിർത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാൻ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.'
ഈ പ്രസ്താവനയിൽ പലർക്കും എന്താണ് ഇത്രമേൽ അസ്വസ്ഥമാകുവാനുള്ളത്? അഥവാ ഈ വരികളിൽ ഒരാൾ അസ്വസ്ഥനാകുന്നുവെങ്കിൽ അയാൾ ഒരു രാഷ്ട്രീയ അരാജകത്വവാദിയാകുന്നു. മേൽ ഉദ്ധരിച്ച ഈ വരികളെയാണ് ഒരു കൂട്ടർ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ മധുപാൽ ആത്മഹത്യ ചെയ്യും എന്ന തരത്തിൽ വ്യാപകമായി പ്രചാരണം നടത്തി ആദരാഞ്ജലികൾ അർപ്പിക്കുന്ന വിധത്തിലാക്കി മാറ്റിയത്. നൂറു തവണ ആടിനെ ചൂണ്ടി പട്ടിയാണെന്ന് പറയുമ്പോൾ ഒരാളെങ്കിലും അത് പട്ടിയാണെന്ന് വിശ്വസിച്ചേക്കാം എന്ന തിയറിയിന്മേൽ അവർ ഒളിഞ്ഞും തെളിഞ്ഞും മധുപാലിന്റെ പ്രസ്താവനയിലെ ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ് എന്നതിലെ മരണമെന്ന വാക്കിനെ അവരാഗ്രഹിക്കുന്ന ഒരു തരത്തിൽ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചു വരുന്നു.ഇത്തരം മാനിപ്പുലേറ്റഡ് പോസ്റ്റുകളും പ്രചാരണങ്ങളും അവർ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾക്ക് തന്നെ പലപ്പോഴും തിരിച്ചടിയാകാറുണ്ട്.
ജനാധിപത്യപ്രക്രിയയിൽ ചോദ്യം ചെയ്യാൻ ഭയപ്പെടുന്ന ഒരു കാലം നമ്മുടെ മരണമാണെന്ന് ഒരാൾ പറയുമ്പോൾ എന്നാൽ പോയി ആത്മഹത്യ ചെയ്യൂ,ആദരാഞ്ജലി എന്നിങ്ങനെ മറുപടി നിങ്ങൾ കൊടുക്കുന്നുവെങ്കിൽ നിങ്ങളിലെ നീലകുറുക്കൻ മറനീക്കി പുറത്തു വരികയാണ്.നിങ്ങൾ പറയാതെ പറയുകയാണ് ജനാധിപത്യപ്രക്രിയയിൽ ചോദ്യങ്ങൾ സാദ്ധ്യമല്ലെന്നും നിലവിൽ ഏകാധിപത്യഭരണമാണെന്നും! ഇവിടെയാണ് ശ്രീ.മധുപാലെന്ന എഴുത്തുകാരന്റെ അഥവാ രാഷ്ട്രബോധമുള്ള പൗരന്റെ വിജയം.അദ്ദേഹം നിങ്ങളെപ്പോലുള്ള മനോവൈകൃതങ്ങളെ തുറന്നുകാട്ടുന്നതിൽ നൂറുശതമാനം വിജയിച്ചിരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍