ലോകത്തിന്റെ നിറുകയിലേക്ക് കാലെടുത്ത് വയ്ക്കാൻ പോവുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ഒരു ആഗോള നിക്ഷേപകന് എന്ത് ചെറ്റത്തരവും ചെയ്യാം; മലിനീകരണം നടത്തി നാടിന്റെ ഭാവിയെ നശിപ്പിക്കാം; സാമ്പത്തിക തട്ടിപ്പ് നടത്താം; നികുതി വെട്ടിക്കാം; സുരക്ഷയില്ലാതെ വ്യവസായശാലകൾ നടത്താം; എന്തിനേറെ പൊതുജനങ്ങളെ വെടിവച്ച് കൊല്ലുകയും ചെയ്യാം; എന്നാൽ ഇവർ ആഫ്രിക്കയിൽ പോലും അതിന് ധൈര്യം കാട്ടുകയില്ല: വേദാന്തയുടെ പൊട്ടുന്ന തോക്കിനെ കുറിച്ച് തന്നെ
ജയ്കുമാർ എൻ കെ
ആഫ്രിക്കൻ ജീവിതത്തിലെ എട്ട് വർഷവും ജോലി ചെയ്തത് സാംബിയയിലെ കൊങ്കോള കോപ്പർ മൈൻസിന്റെ ഖനികളിലായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ, ചെമ്പയിരിന്റെ തുറന്ന ഖനി (ഓപ്പൺ പിറ്റ്) ചിംഗോള എന്ന സാംബിയൻ പട്ടണത്തോട് ചേർന്നാണുള്ളത്. അല്ലെങ്കിൽ ആ ഖനിയോട് ചേർന്നാണ് ചിംഗോള പട്ടണം ഉയർന്നു വന്നത്. ചിംഗോളയിൽ നിന്ന് 25 കിലോമീറ്ററുകൾക്ക് ദൂരെ ചില്ലിലാബോംബ്വെ എന്ന സ്ഥലത്തുള്ള ഖനി സ്ഥിതി ചെയ്യുന്നത് ഭൂനിരപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ താഴ്ചയിലാണ്. ഇവിടെ നിന്നാകെ ഒരു വർഷം പൊട്ടിച്ചെടുക്കുന്നത് രണ്ട് ദശലക്ഷത്തിലധികം ടൺ ചെമ്പയിരാണ്.
ഈ അയിരിൽ നിന്ന് ചെമ്പ് വേർതിരിച്ചെടുക്കുന്ന രീതി അത്രയധികം കോംപ്ലിക്കേറ്റഡ് ആയതല്ല. നമ്മൾ സ്കൂളുകളിൽ പഠിച്ച ഇലക്ട്രോലൈസ് രീതി തന്നെ. കാഥോഡും ആനോഡും ആരും മറന്നിട്ടില്ല എന്ന് കരുതുന്നു. പൊട്ടിച്ചെടുത്ത ചെമ്പടങ്ങിയ പാറക്കഷണങ്ങൾ ക്രഷറിലൂടെ ചെറിയ കഷണങ്ങളായി പൊട്ടിക്കുന്നു. അത് വലിയ മില്ലുകളിലിട്ടരച്ച് ചെളി പ്പരുവമാക്കുന്നു (Slurry). സ്ലറി നിരനിരയായി വച്ചിരിക്കുന്ന ഫ്ളോട്ടേഷൻ ടാങ്കുകളിൽ തൈര് കടയുന്നത് പോലെ കടയുന്നു. തൈരിൽ നിന്ന് വെണ്ണ പുറത്ത് വരുന്നത് പോലെ കോപ്പർ എക്സ്ട്രാക്റ്റ് പുറത്ത് വരുന്നു. അതിൽ കോപ്പർ മാത്രമല്ല, കൊബാൾട്ട്, നിക്കൽ, കുറച്ച് സ്വർണം തുടങ്ങിയവയും അടങ്ങിയിരിക്കും. ഈ എക്സ്ട്രാക്റ്റ് പിന്നീട് തിക്നിങ് എന്ന പ്രൊസസ്സിലൂടെ കടത്തി അതിലടങ്ങിയ ജലാംശം കുറെക്കൂടി നീക്കം ചെയ്യും. വിസ്താരമേറിയ ആഴം കുറഞ്ഞ പല പല കള്ളികളായി തിരിച്ച ടാങ്കിലെ സൾഫ്യൂരിക് ആസിഡിൽ പോസിറ്റീവ് ചാർജു വരുന്ന കോപ്പർ ഓറും ( ആനോഡ് ) നെഗറ്റീവ് ചാർജ് ബന്ധിപ്പിച്ച ചെമ്പ് പ്ലേറ്റും (കാഥോഡ് )വയ്ക്കുന്നു. വൈദ്യുതി പ്രവഹിക്കുമ്പോൾ കോപ്പർ തന്മാത്രകൾ കാഥോഡിലേക്ക് ആകർഷിക്കപ്പെടുകയും കനം കൂടിയ ചെമ്പ് തകിട് രൂപപ്പെടുകയും ചെയ്യുന്നു. ഈ രീതി പരമ്പരാഗതമായി ചെയ്ത് വരുന്നു.
ആധുനിക രീതിയിൽ ഇലക്ട്രൈലസ് ഒഴിവാക്കിയും ചെമ്പ് വേർതിരിച്ചെടുക്കുന്നുണ്ടണ്ട്. തിക്നിങ് പ്രോസസ്സ് കഴിഞ്ഞ കോപ്പർ എക്സ്ട്രാക്റ്റ് ഫർണസിലെ 2500 ഓളം ഡിഗ്രി ചൂടിലൂടെ കടത്തി മോൾട്ടൻ ലിക്വിഡ് അവസ്ഥയിലെത്തിക്കുന്നു. വീണ്ടും വെവ്വേറെ ഫർണസുകളിലൂടെ കടത്തി അതിലടങ്ങിയ ഇരുമ്പ്, സൾഫർ, കൊബാൾട്ട് മറ്റ് ലോഹങ്ങൾ മുതലായവ നീക്കി 99% ചെമ്പടങ്ങിയ ഒരു ടണ്ണോളം ഭാരമുള്ള ബ്ലോക്കുകളാക്കി മാറ്റുന്നു. ഈ പ്രോസസ്സിനെ സ്മെൽട്നിങ് എന്നും ഇത് നടത്തുന്ന ഏരിയായ മൊത്തമായി സ്മെൽട്ടർ എന്നും വിളിക്കുന്നു. കോപ്പർ ബൽറ്റ് എന്ന് പേരുള്ള സാംബിയയിലെ പ്രൊവിൻസിൽ KCM ന് രണ്ട് സ്മെൽട്ടർ ഉണ്ട്. ചിംഗോളയിലെ ന്ഞ്ചങ്ക സ്മെൽട്ടറും കിറ്റ് വേ എന്ന നഗരത്തിലെ ന്കാന സ്മെൽട്ടറും. ശ്രദ്ധിക്കുക, ഇരുപത് ലക്ഷം ടൺ ചെമ്പയിരാണ് ഈ രണ്ട് സ്മെൽട്ടറിലൂടെ ശുദ്ധീകരിച്ചെടുക്കപ്പെടുന്നത്. ഒരു ചോദ്യം, നിങ്ങളുടെ ഊഹത്തിൽ എത്ര കണ്ട് പരിസര മലിനീകരണം ഈ പ്ലാന്റുകൾ ഉണ്ടാക്കുന്നുണ്ടാവാം? നാം കൊച്ചി വ്യവസായ മേഖലയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും പരിസര മലിനീകരണത്തോത് കണക്കിലെടുത്ത് ഈ പ്ലാന്റുകളും വൻതോതിൽ പരിസര മലിനീകരണം നടത്തുന്നുണ്ട് എന്ന് കരുതിയാൽ അത് തെറ്റാവും. താരതമ്യേന വളരെക്കുറവ് മലിനീകരണമേ ഈ പ്ലാന്റുകൾ ചെയ്യുന്നുള്ളൂ ഇതിന്റെ തൊട്ടടുത്ത് തന്നെയാണ് ടൗൺഷിപ്പ്. നാലഞ്ച് ലക്ഷത്തോളം ജനങ്ങൾ ഈ പ്ലാന്റുകൾക്ക്, ഖനികൾക്ക് ചുറ്റും താമസിക്കുന്നു. കാര്യമായ പൊല്യുഷ്യനാലുള്ള രോഗങ്ങളില്ല.. എന്റെ ഓർമ്മയിൽ പ്ലാന്റിൽ നിന്ന് ഒരു മണം പുറത്തേക്കനുഭവപ്പെട്ടിട്ടില്ല. പ്ലാന്റിൽ നിന്നും നൂറ് മീറ്ററുടുത്ത് വരെ ജനവാസമുണ്ട്.
ഈ കൊങ്കോള കോപ്പർ മൈൻസിന്റെ (KCM) മാതൃ സ്ഥാപനം ഏതാണെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. വേദാന്ത റിസോഴ്സസ് അതേ, ഇപ്പോൾ ബ്രീട്ടീഷ് പൗരനായിരിക്കുന്ന അനിൽ അഗർവാളിന്റെ സ്വന്തം വേദാന്ത. തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റും, രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ സിങ്കും, അരുൺ ഷൂരി വിറ്റ് തുലച്ച ബാൽകോയും, സെസ്സ ഗോവയും സ്വന്തമാക്കിയ അതേ വേദാന്ത. പരിസര മലിനീകരണത്തിന്റെ പേരിൽ ഇന്ത്യയിൽ കുപ്രസിദ്ധിയാർജിച്ച വേദാന്ത! മലിനീകരണം നിർത്തണമെന്നാവശ്യപ്പെട്ട ജനങ്ങളെ വെടി വെച്ച് കൊന്ന വേദാന്ത.
വേദാന്തയുടെ സാംബിയയിലെ സ്മെൽട്ടറുകളിൽ നിന്ന് വളരെയധികം രാസവസ്തുക്കൾ ഉപോത്പന്നങ്ങളായി ഉണ്ടാകുന്നുണ്ട്, അതിലധികം മാലിന്യങ്ങളും. പക്ഷേ മാലിന്യ നിർമ്മാർജ്ജനത്തിനായി, മലിനീകരണം തടയാനായി വളരെ സജ്ജീകരണങ്ങൾ അവർ ഒരുക്കിയിട്ടുണ്ട്. മൈനുകളിൽ നിന്നും സ്മെൽട്ടറിൽ നിന്നും പുറത്ത് വരുന്ന വെള്ളത്തിൽ നിന്ന് 99.5% സൾഫറും ശുദ്ധീകരിച്ചെടുക്കാൻ മാലിന്യ നിർമ്മാർജ്ജന പ്ലാന്റുകൾക്കാവുന്നുണ്ട്. ഫർണസിൽ നിന്നുയരുന്ന പുക ന്യൂട്രലൈസ് ചെയ്യാനും വേദാന്തയക്കാവുന്നുണ്ട്. തൂത്തുക്കുടിയിൽ നിന്ന് ഡപ്യൂട്ടേഷനിൽ പോയ ഉദ്യോഗസ്ഥരാണ് ഈ KC M ന്റെ ടോപ് മാനേജ്മെന്റ്. അവിടെ നിന്ന് തിരിച്ച് തൂത്തുക്കുടിക്കും. എങ്ങനെയാണ് മലിനീകരണം തടയേണ്ടത് എന്ന് വേദാന്തക്കറിയാഞ്ഞിട്ടല്ല. അതിന്റെ ആവശ്യം ഇന്ത്യയിലില്ല എന്ന് തീരുമാനിച്ചിട്ടാണ്.
ഇന്ത്യയിൽ വേദാന്ത മലിനീകരണ നിയന്ത്രണങ്ങളിൽ ശ്രദ്ധ പുലർത്താത്തതിനും സാംബിയയിൽ ശ്രദ്ധ പുലർത്തുന്നതിനും കാരണമുണ്ട്. സാംബിയയിൽ മലിനീകരണ നിയന്ത്രണം സ്റ്റാറ്റിയൂട്ടറിയാണ്. ഇന്ത്യയിലെപ്പോലെ അത് സാം ഏട്ടിലെപ്പശുവല്ല സാംബിയ ഭരിക്കുന്നവർക്ക് അതിൽ ശ്രദ്ധയുണ്ട്. നയമുണ്ട്. ശക്തമായ നിയമങ്ങളുണ്ട്. നിയമം ലംഘിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ ഇങ്ങേയറ്റം മുനിസിപ്പൽ ഭരണാധികാരികൾ തുടങ്ങി പ്രൊവിൻസ് അധികാരികളും, രാഷ്ട്രത്തലവൻ വരെയുള്ള ശക്തമായ മെക്കാനിസമുണ്ട്. അവർ മലിനീകരണം ശക്തമായി മോണിട്ടറിങ് ചെയ്യുന്നുണ്ട്. നടപടികൾ എടുക്കാറുണ്ട്. മൈനിങ് അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയാണെങ്കിലും ഗവൺമെന്റ് നിക്ഷേപകരെ കയറൂരി വിട്ടിട്ടില്ല. നിക്ഷേപകർക്ക് ഗവൺമെന്റിനെ ഭയമുണ്ട്.
ഇന്ത്യയിലെക്കാൾ കൂടുതൽ അഴിമതിയുള്ള സാംബിയ . പക്ഷേ അവിടെ പൊതു ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ അവർ അത് കാണിക്കില്ല. ഒരു അനിൽ അഗർവാളിന്റെ വാടകക്കൊലയാളികളുടെ തോക്കും ജനങ്ങളുടെ നേരേ പൊട്ടില്ല. പിന്നാക്ക രാജ്യമാണെങ്കിലും, നിരക്ഷരരും , അന്ധവിശ്വാസികളും, ഏയിഡ്സ് രോഗികളും, അഴിമതിക്കാരായ ഉദ്യോഗസ്ഥ രാഷ്ടീയക്കാരും നിറഞ്ഞ രാജ്യമാണെങ്കിലും സാംബിയയിൽ ജനങ്ങൾക്ക് വേണ്ടി ചോദിക്കാൻ സർക്കാരുണ്ട്. വേണ്ടി വന്നാൽ തങ്ങളുടെ പ്ലാന്റ് ഗവൺമെന്റ് ഏറ്റെടുത്തു കളയും എന്ന ഭയം ഇന്ത്യനും, ചൈനീസുമായ എല്ലാ നിക്ഷേപകർക്കുണ്ട്. അതുകൊണ്ട് വലിയ ഫ്രോഡ് പരിപാടിക്ക് ഒരു ഇൻവെസ്റ്ററും മുതിരില്ല.
പക്ഷേ ലോകത്തിന്റെ നിറുകയിലേക്ക് കാലെടുത്ത് വയ്ക്കാൻ പോവുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ഒരു ആഗോള നിക്ഷേപകന് എന്ത് ചെറ്റത്തരവും ചെയ്യാം. മലിനീകരണം നടത്തി നാടിന്റെ ഭാവിയെ നശിപ്പിക്കാം, സാമ്പത്തിക തട്ടിപ്പ് നടത്താം, നികുതി വെട്ടിക്കാം, വേണ്ടത്ര സുരക്ഷയില്ലാതെ വ്യവസായശാലകൾ നടത്താം. എന്തിനേറെ പൊതുജനങ്ങളെ വെടിവച്ച് കൊല്ലുകയും ചെയ്യാം. ആര് ചോദിക്കാൻ? സംസ്ഥാന സർക്കാരുകൾ, കേന്ദ്ര സർക്കാരുകൾ എല്ലാം അവരുടെ താളത്തിന് തുള്ളുന്ന സർക്കസ് കുരങ്ങുകൾ മാത്രം.
അതുകൊണ്ട് ഇനിയും തോക്കുകൾ ഉയരും , ജനങ്ങളുടെ ഹൃദയം ഭേദിച്ച് വെടിയുണ്ടകൾ പായുകയും ചെയ്യും. ഒരു ശക്തമായ ഭരണക്രമം , ഭരണാധികാരി ഉണ്ടാവുന്നത് വരെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്