പെൺകരുത്തിന്റെ തൻപോരിമ
ആണധികാരത്തിന്റെ അഹങ്കാരം ആടിതിമർക്കുന്ന കളി സ്ഥലങ്ങളിലേയ്ക്ക് പെൺകരുത്തിന്റെ തൻപോരിമ ഉയർത്തിക്കാട്ടിക്കൊണ്ട് ആർക്കു മുമ്പിലും അടിയറവ് വയ്ക്കാനുള്ളതല്ല തങ്ങളുടെ ജീവിതവും കഴിവും എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ക്രിക്കറ്റ് ജനിച്ച മണ്ണിൽ ഒരു ഐതിഹാസിക വിപ്ലവത്തിനു തുടക്കം കുറിച്ചിരിക്കുന്ന ഇന്ത്യൻ പെൺപുലികൾ. കർണ്ണം മല്ലേശ്വരി, മേരികോം, സൈന നേഹ്വാൾ, പി. വി. സിന്ധു, സാക്ഷി മല്ലിക്, പിന്നെ സെക്കന്റിന്റെ നൂറിലൊരംശത്തിനു മെഡൽ നഷ്ടപ്പെട്ട കേരളത്തിന്റെ സ്വന്തം പി. ടി. ഉഷ. എടുത്തു പറയുവാനും ഉയർത്തിപ്പിടിക്കുവാനും വിരലിൽ എണ്ണാവുന്ന നേട്ടങ്ങൾ മാത്രം അന്താരാഷ്ട്രതലത്തിൽ സ്വന്തമായുള്ള ഭാരതത്തിന്റെ പെൺമക്കൾ. എല്ലാവരും കഠിനാദ്ധ്വാനത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ഉജ്ജ്വല മാതൃകകൾ. എന്നാൽ ടീം ഇനത്തിൽ നേടിയിട്ടുള്ള നേട്ടങ്ങൾ ഉയർത്തിക്കാണിക്കാൻ മാത്രം ഒന്നും തന്നെയില്ല.
പട്ടിണിയുടെയും പരിവട്ടത്തിന്റെയും മാന്ത്രിക ശക്തികളുടെയും പാമ്പു പിടുത്തക്കാരുടെയും നാടെന്ന് പേരെടുത്ത് പറഞ്ഞ് അപമാനിച്ചിരുന്ന കോളോണിയൽ ശക്തികളെ ഗ്രൗണ്ടിൽ കീഴടക്കാൻ കഴിയും എന്ന് കാണിക്കാൻ 'കപിലിന്റെ ചെകുത്താൻ' മാർക്ക് കഴിഞ്ഞു. എന്നാൽ പിന്നീടങ്ങോട്ട് തിരിച്ചടികളുടെയും കാലമായിരുന്നു. പ്രതിഭകളുടെ ധാരാളിത്തമുള്ള ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഒരു അവതാര പിറവി പോലെ ഉദയം കൊള്ളുകയായിരുന്നു സച്ചിൻ ടെൻഡുൽക്കർ. ഗ്രൗണ്ടിലേയ്ക്കും സ്വീകരണ മുറികളിലേയ്ക്കും ക്രിക്കറ്റ് എന്താണെന്ന് അറിയുക പോലുമില്ലാത്തവരെ ആകർഷിക്കുവാൻ ആ ഒരു നാമത്തിനും കഴിഞ്ഞു.
സച്ചിന്റെ കടന്നു വരവോടെ അടിച്ചാൽ തിരിച്ചടിക്കാൻ കഴിയുന്ന ഒരു സംഘമാണ് ഇന്ത്യയുടേതെന്ന് മറ്റുള്ളവർക്ക് മനസ്സിലായി. അവിടെ നിന്നങ്ങോട്ട് ഓരോ ഇന്ത്യാക്കാരന്റെയും മനസ്സിൽ അഭിമാനബോധത്തിന്റെ പ്രകാശം പരത്തിയ കളിയോർമ്മകൾക്കു തുടക്കമായി. അതോടൊപ്പം വിപ്ലവകരമായ പരിവർത്തനങ്ങൾക്കും. അപ്പോഴും ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളിലെ അനാകർഷകമായ ഒരു നേരം പോക്കു മാത്രമായിരുന്നു ഇന്ത്യൻ വനിതാ ടീമിന്റെ കളി. എണ്ണിയാൽ തിട്ടപ്പെടുത്താത്ത അത്രയും ആൾക്കാർ എത്തിച്ചേരുന്ന പുരുഷ ടീമിന്റെ കളിയും സ്റ്റേഡിയത്തിന്റെ ഒറ്റ തിരിഞ്ഞ മൂലകളിൽ സംഘം ചേർന്നിരിക്കുന്ന എണ്ണിതിട്ടപ്പെടുത്താവുന്ന ആളുകൾ മാത്രം കാണാൻ എത്തുന്ന വനിതാ ടീമിന്റെ കളിയുമായി കാലം പോകുകയായിരുന്നു.
നാഷണൽ ചാനലുകൾ പോലും സമയം മാറ്റി വയ്ക്കാത്ത ഒരു സ്പോർട്സ് ഇനത്തിലേയക്കാണ് നിശ്ചയദാർഢ്യത്തിന്റെയും മനകരുത്തിന്റെയും പ്രതീകമായി എത്തിച്ചേർന്ന വനിതകൾ കളം നിറയുന്നത്.
സച്ചിൻ ടെൻഡുൽക്കർ ഇന്ത്യൻ ക്രിക്കറ്റിന് തുടക്കം കുറിച്ചതിനും പത്തു വർഷങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ടെൻഡുൽക്കറായ മിതാലിരാജിന്റെ അരങ്ങേറ്റം. തുടർന്നിങ്ങോട്ട് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിരവധി റെക്കോർഡുകളാണ് ഈ വനിതാ താരം സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഇന്ത്യൻ പുരുഷ താരങ്ങൾ കെനിയക്കെതിരെ സെഞ്ചുറി കുറിക്കുമ്പോൾ ന്യൂസ് പേപ്പറുകളുടെ ഫ്രണ്ടു പേജ് ന്യൂസാകുന്നു. വാർത്താ ചാനലുകൾ പ്രത്യേക പരിപാടികളുമായി രംഗത്തെത്തുന്നു. എന്നാൽ വനിതാ ടീമിന്റെ പ്രമുഖ ടീമുകൾക്കെതിരെയുള്ള വിജയം പോലും സ്പോർട്സ് പേജിലെ ഒറ്റക്കോളം വാർത്തായായി തീരുന്നു. തുടർച്ചയായി ഏഴു അർദ്ധ സെഞ്ചുറികളുമായി റെക്കോർഡ് തീർത്ത മിതാലി ഇന്ത്യൻ വനിതകളുടെ അഭിമാനത്തിന്റെ പ്രതീകമാണ്.
പാരമ്പര്യം തീർത്ത ചട്ടകൂടിനുള്ളിൽ ഒതുങ്ങി ജീവിക്കണം പെണ്ണ് എന്ന കാഴ്ചപ്പാടിനെ പുറംകാലുകൊണ്ട് ചവിട്ടി മെതിച്ച ഒരമ്മയുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്ന 'ഹർമൻ പ്രീത്' എന്ന പഞ്ചാബി പെൺകുട്ടിയുടെ സെമിഫൈനലിലെ 171 റൺസ് ഇന്ത്യ ലോകകപ്പ് നേടിയ കളിയിലെ കപിലിന്റെ ഇന്നിങ്സിന് ഒപ്പം വച്ച് ഓർമ്മിക്കാവുന്ന ഒരു ഇന്നിങ്സ്. ഒരു മുറിക്കുള്ളിൽ അടച്ചിടുന്നതിനു പകരം അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ അവരുടെ ഒപ്പം നിൽക്കൂ എന്നാണ് സതീന്ദർ കൗർ എന്ന അമ്മ ഇന്ത്യയിലെ എല്ലാ അമ്മമാരോടുമായി പറഞ്ഞത്. തങ്ങളെ ലീഗ് റൗണ്ടിൽ തോൽപ്പിച്ച ശക്തരായ ഓസ്ട്രേലിയയുമായുള്ള മത്സരം. ജയിച്ചാൽ ഫൈനൽ പരമാവധി റൺസ് വേണം. ഒന്നുകളെയെല്ലാം രണ്ടുകളാക്കാനുള്ള ശ്രമം. അതിനിടയിൽ പങ്കാളിയുടെ അലസത ഒട്ടും പൊറുക്കാനായില്ല ഹർമൻ പ്രീതിന് സെഞ്ചുറിയടിച്ചതു പോലും കരുതാതെ അലസത കാട്ടിയ 'ദീപ്തി ശർമ്മ' യ്ക്കു നേരെ ദേഷ്യപ്പെട്ടു.
അലസരമായ ഓട്ടത്തിലൂടെ ചാമ്പ്യൻസ് ട്രോഫിയിൽ പുരുഷ ടീം പങ്കാളിയെ പുറത്താക്കിയതുമായി നോക്കുമ്പോൾ തന്റെ രാജ്യത്തിനോടും കളിയോടുമുള്ള പൂർണ്ണ സമർപ്പണമായി മാത്രമേ ആ ദേഷ്യപ്പെടലിനെ കാണേണ്ടതുള്ളൂ. അതുകൊണ്ട് തന്നെയാണ് പ്രമുഖ ക്രക്കറ്റ് പണ്ഡിതരെല്ലാം ആ ഇന്നിങ്സിനെ അവിശ്വസീനയമെന്ന് വിശേഷിപ്പിച്ചത്.
ആ ഒരു പുഞ്ചിരികൊണ്ട് ഒരാൾക്ക് തന്റെ ദിവസത്തിനനെയും ജീവിതത്തിനെയും മാറ്റി മറിക്കാൻ കഴിയും. അതും പ്രത്യേകിച്ച് സ്ത്രീയോടാകുമ്പോൾ അതും ലോകും മുഴുവൻ ഉറ്റുനോക്കുന്ന ഒരു ഗെയിമാകുമ്പോൾ. വെറും 21 വയസ്സു മാത്രം പ്രായമുള്ള സ്മൃതി മന്ദാനയെന്ന സുന്ദരി ഇന്ത്യയുടെ മനസ്സിനെ തന്നെ കീഴടക്കിയിരിക്കുകയാണ്. ഇനിയും വരാനിരിക്കുന്ന നിരവധി പെൺകുട്ടികൾക്ക് പ്രചേദനമായി ലോകകപ്പിൽ സെഞ്ചുറി നേടി.
ഒരിക്കൽ കൂടി ഇന്ത്യ ലോർഡ്സിൽ ഒരു ഫൈനലിനായി ഇറങ്ങുന്നു. അതും ഇന്ത്യ ലോകത്തിനു മുമ്പിൽ ഇപ്പോഴും എപ്പോഴും തലയുർത്തി നിൽക്കുന്ന ഒരു വിജയ കഥകൾ പേറുന്ന ഗ്രൗണ്ടിലേക്ക്. ആരും പ്രതീക്ഷിക്കാതെ കറുത്ത കുതിരകളായി മാറിയ ഇന്ത്യൻ പുരുഷ ടീമിന്റെ വീറും വീര്യവും ഉറങ്ങി കിടക്കുന്ന മണ്ണ്. അവിടേയ്ക്കാണ് മിതാലി രാജിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഇന്ത്യൻ വനിതാ ടീം ക്രിക്കറ്റ് പിറന്ന മണ്ണിന്റെ ഉടമകൾക്കെതിരെ ഇറങ്ങുന്നത്. ലീഗ് റൗണ്ടിൽ തന്നെ പുറത്താവുന്ന ഘട്ടത്തിൽ നിന്നും ഇന്ത്യൻ സ്ത്രീത്വത്തിന്റെ നിശ്ചദാർഢ്യം ഉയർത്തിപ്പിടിച്ച് പുരുഷ ടീമിനെ നാണിപ്പിക്കുന്ന ബാറ്റിങ്, ഫീൽഡിങ്. ആക്രമണോത്സുകത എന്നിവയിലൂടെ ഫൈനലിലേയേക്ക് നടന്നു കയറിയിരിക്കുന്നത്.
എല്ലാത്തിനും അപ്പുറം ഇതൊരു കളിയാണ്. ഓരോ തനിക്കപ്പുറം ടീമിനും രാജ്യത്തിനും വേണ്ടി മാത്രം കളിക്കുന്നത്. ഇപ്പോൾ തന്നെ പോരാട്ട വീര്യം കൊണ്ട് ഒരു രാജ്യത്തിന്റെ മനസ്സാണ് കീഴടക്കിയിരിക്കുന്നത്. ആണുങ്ങൾക്ക് മാത്രമല്ല സ്ത്രീകൾക്കും ലോകം കീഴടക്കാൻ സ്ത്രീകളെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ നിങ്ങൾക്കായി. ഇനിയും വിജയം നേടാൻ ശ്രമിക്കൂ. ഒരു കപ്പിന്റെ വിജയത്തിനപ്പുറം നിങ്ങൾ നേടി കഴിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍