അധികാരം താഴെത്തട്ടിൽ നിന്നും തുടങ്ങി പമ്പരത്തിന്റെ മുനപോലെ മുകളിലേക്കുയർന്നു പോകുന്നതാകണം; ഉപരിസഭകൾ ഗ്രാമസ്വരാജുകളു ടെ ഉപദേശക സഭകൾ മാത്രമാവണം; ആ പിരമിഡിന്റെ മുകളറ്റത്തായി വരുന്ന പാർലമെന്റും, നിയമസഭകളും ഗ്രാമങ്ങളുടെ ആശയങ്ങൾക്ക് ഭരണഘടനാ അനുമതി ഒരുക്കി കൊടുക്കാനുമുള്ള സ്ഥാപനങ്ങളായി വർത്തിക്കണം; ഉപദേശിക്കാം... ഭരിക്കരുത്...: ഗാന്ധിജി വിഭാവനം ചെയ്ത ഭരണഘടനാ സങ്കൽപത്തെ പറ്റി ഗാന്ധിസ്മൃതി ദിനത്തിൽ അശോക് കർത്ത എഴുതുന്നു
അശോക് കർത്ത
ആറുമാസം പോലും തികച്ച് സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കാതെ ഗോഡ്സേ ഗാന്ധിജിയെ വെടിവച്ചു കൊന്നത് രാഷ്ടീയക്കാർക്ക് അനുഗ്രഹമായിക്കാണും. അല്ലെങ്കിൽ ഖദറിടുകയും, ആദർശം പറച്ചിലിൽ മാത്രമായി ഒതുക്കുകയും ചെയ്യുന്ന കോൺഗ്രസുകാരോ, ദേശീയത ഉയർത്തിപ്പിടിക്കുകയും രഹസ്യമായി പരദേശികൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന BJP യോ ഭരണത്തിൽ വരുമായിരുന്നില്ല. രാജ്ഘട്ടിൽ അർപ്പിക്കപ്പെടുന്ന ഓരോ പൂവിതളും ഇന്ത്യൻ രാഷ്ട്രീയക്കാരന്റെ ഗൂഢ മന്ദസ്മിതമാണ്. നേരത്തെ കടന്നുപോയി, ആർഭാടജീവിതം ആസ്വദിക്കാൻ തങ്ങൾക്ക് അവസരമൊരുക്കിത്തന്ന ഗാന്ധിയോടുള്ള പുഞ്ചിരി!
അധികാരം ഗ്രാമജനതയ്ക്കായിരിക്കണം. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ അത് അവരിലേക്ക് കൈമാറണമെന്നു ഗാന്ധിജി ആഗ്രഹിച്ചു. ഗ്രാമങ്ങളിലേക്കു മടങ്ങുന്നത് ഭൂതകാലങ്ങളിലേക്കുള്ള തിരിച്ചു പോക്കല്ല. മറന്നുപോയ പാരമ്പര്യങ്ങളുടെ വീണ്ടെടുക്കലാണ്. തൊഴിലിന്റെയും, ജീവിതരീതിയുടേയും, സംസ്കാരത്തിന്റെയും പുനരുജ്ജീവനമാണു.
ഗാന്ധിയുടെ ഗ്രാമസ്വരാജ്യ സങ്കല്പത്തെ ഡോ.സർവ്വേപ്പള്ളി രാധാകൃഷ്ണൻ നിർവ്വചിച്ചത് അങ്ങനെയാണ്. ഗ്രാമങ്ങളിലേക്കുള്ള തിരിച്ചു പോക്കിനു പ്രതിബന്ധമായി ഗാന്ധിജി കണ്ടത് കോൺഗ്രസ് പ്രസ്ഥാനത്തെയായിരുന്നു. ഭരണത്തിൽ ബ്രിട്ടീഷ് മാതൃക പിന്തുടരാൻ ആഗ്രഹിച്ചവരായിരുന്നു അതിന്റെ പ്രമുഖ നേതാക്കൾ. സ്വാതന്ത്ര്യം കിട്ടിയപ്പോൾ കോൺഗ്രസ് പിരിച്ചുവിടാൻ ഗാന്ധിജി നിർദ്ദേശിച്ചത് അതു കൊണ്ടാണ്. ആ നിമിഷം മുതൽ ഗാന്ധിജിയുടെ മനസിൽ കോൺഗ്രസില്ലായിരുന്നു.
അതുൾക്കൊണ്ട വിനോബഭാവയും, ജയപ്രകാശ നാരായണനും, അതു പോലുള്ള യഥാർത്ഥ ഗാന്ധിയന്മാരും കോൺഗ്രസ് രാഷ്ട്രീയം വിട്ടു സ്വന്തമായ വഴികളിലൂടെ നടന്നു. അവർക്കു ഗാന്ധിജിയെപ്പോലെ രാഷ്ട്രത്തെ നയിക്കാൻ കഴിഞ്ഞില്ലെന്നതു വസ്തുതയാണു. പിന്നീട് രാഷ്ട്രീയ പരിസരങ്ങളും മാറി. എങ്കിലും, ഒരിക്കൽ, ഫാഷിസം പിടിമുറുക്കുന്നു എന്നു കണ്ടപ്പോൾ ഇന്ത്യൻ ജനത അഭയം തേടിയത് ഗാന്ധിയനായിരുന്ന സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ നാരായണനിലായിരുന്നു. അതാണ് ഗാന്ധിസത്തിന്റെ സർവ്വകാല പ്രസക്തിക്കുള്ള തെളിവ്. ജെ.പി. ആഹ്വാനം ചെയ്ത സമ്പൂർണ്ണ വിപ്ലവം ഗാന്ധിസത്തിന്റെ മറ്റൊരു പതിപ്പായിരുന്നു. അന്നു ഇന്ദിര ഭയന്നു വിറച്ചു.
സ്വതന്ത്ര ഭാരതം എങ്ങനെയാണു വളരേണ്ടതെന്നതിനേപ്പറ്റി ഗാന്ധിജിക്കൊരു സങ്കല്പമുണ്ടായിരുന്നു. കർമ്മങ്ങളുടെ ആധാരവും അധികാരത്തിന്റെ കേന്ദ്രവും ഗ്രാമങ്ങളായിരിക്കണം. നഗര കേന്ദ്രീകൃത സമൂഹങ്ങൾ വളരുന്നതിനെ ഗാന്ധിജി നിരാകരിച്ചിരുന്നു. യുദ്ധങ്ങൾക്കും ചൂഷണങ്ങൾക്കുമേ അതു ഉപകരിക്കു എന്നു ഉറച്ചു വിശ്വസിച്ചിരുന്നയാളായിരുന്നു ഗാന്ധി. പ്രാദേശിക സ്വതന്ത്ര റിപ്പബ്ലിക്കുകളായ ഗ്രാമസ്വരാജ്യത്തിലായിരുന്നു ഗാന്ധിജിയുടെ പ്രതീക്ഷ. ഇന്ത്യൻ ഗ്രാമങ്ങളുടെ നെഞ്ചിടിപ്പു തൊട്ടറിഞ്ഞ ഗാന്ധിജിയുടെ നിഗമനം ശരിയാണെന്നു പിന്നീട് തെളിഞ്ഞു. പഞ്ചായത്തി രാജ് ബില്ല്, ഗ്രാമീണ ന്യായാലയം, സുസ്ഥിരവികസനമെന്ന പുരോഗമന മാരീചൻ - ചില ഉദാഹരണങ്ങൾ.
അധികാരം താഴെത്തട്ടിൽ നിന്നും തുടങ്ങി പമ്പരത്തിന്റെ മുനപോലെ മുകളിലേക്കുയർന്നു പോകുന്നതാകണം. അതായിരുന്നു ഗാന്ധിജിയുടെ ഭരണസങ്കല്പം. തമ്മിലറിയാവുന്നവർക്കും നിത്യവും പരസ്പരം ബന്ധപ്പെടേണ്ടിവരുന്നവർക്കുമിടയിൽ നിയമത്തിന്റെയും ഗവർണൻസിന്റെയും നൂലാമാലകൾ കുറയും. ചെലവും. അതോടെ പാരസ്പര്യത്തിധിഷ്ഠിതമായ സമഗ്രവികസനവും കൈവരും. ഉപരി സഭകൾ ഗ്രാമ സ്വരാജു ക ളു ടെ ഉപദേശക സഭകൾ മാത്രമായിരിക്കണം. ആ പിരമിഡിന്റെ മുകളറ്റത്തായി വരുന്ന പാർലമെന്റും, നിയമസഭകളും ഗ്രാമങ്ങളിൽ നിന്നുരുത്തിരിഞ്ഞു വരുന്ന ആശയങ്ങൾക്കു ഭരണഘടനാനുമതിയും റിസോഴ്സസ് ഒരുക്കിക്കൊടുക്കാനുമുള്ള സ്ഥാപനങ്ങളായി വർത്തിക്കണം. ഉപദേശിക്കാം. ഭരിക്കരുത്. അതായിരുന്നു ഗാന്ധിജി ഉദ്ദേശിച്ചത്. മുകൾത്തട്ടിലുള്ള ഭരണാധികാരികൾക്ക് ബ്രിട്ടീഷ് സാഹിബുമാരെപ്പോലെ പെരുമാറാനോ, ചൂഷണം ചെയ്യാനോ ഉള്ള ഇടം ആ ആ സംവിധാനത്തിലുണ്ടാകില്ല. ഉദ്യോഗസ്ഥർ ഗ്രാമീണ ജനതയുടെ ജനതയുടെ സേവകരായി മാറണം. എന്തുകൊണ്ട് ആ സങ്കല്പം തിരസ്കരിക്കപ്പെട്ടു എന്നു ഇനി പ്രത്യേകം വിശദീകരിക്കണോ?
ഗാന്ധിജിയുടെ ആശയങ്ങൾ മുൻനിർത്തി 1942ൽ തന്നെ ശ്രീമൻ നാരായണൻ അഗർവാൾ ഒരു ഭരണഘടന തയ്യാറാക്കി.
സ്വതന്ത്ര ഭാരതത്തിനു ഒരു ഗാന്ധിയൻ ഭരണഘടന - Gandhian Constitution for Free India.
കോൺസ്റ്റിറ്റിയൂഷനൽ അസംബ്ലി രൂപീകരിക്കുന്നതിനു മുൻപുതന്നെ അത് പ്രചാരത്തിൽ വന്നിരുന്നു.1945 ൽ ആദ്യ പതിപ്പ് ഔദ്യോഗികമായി പുറത്തിറങ്ങി.
സ്വതന്ത്ര ഭാരതത്തിനുള്ള ഭരണഘടനയേക്കുറിച്ച് ആദ്യമായി ഒരാശയം മുന്നോട്ട് വക്കുന്നത് റാഡിക്കൽ കമ്മ്യൂണിസ്റ്റായിരുന്ന എം.എൻ.റോയിയാണ്. 1936ൽ. പിന്നീട് കോൺഗ്രസ് അതേറ്റെടുത്തു. അതിന്റെ ചർച്ചകൾക്കിടയിലാണു 'സ്വതന്ത്ര ഭാരതത്തിനുള്ള ഗാന്ധിയൻ ഭരണഘടന' പുറത്തുവരുന്നത്. അതിലെ ആശയങ്ങളും, ഗ്രൌണ്ട് ടു എർത്ത് മെക്കാനിസവും കണ്ട് അപകടം മണത്തിട്ടാവണം വൈസ്രോയി കോൺസ്റ്റിറ്റിയുവന്റ് അസബ്ലി കൂടാനുള്ള അനുമതി പെട്ടെന്നു നല്കി. 1946 ജൂലൈ 6 നു ഭരണഘടനാ സമിതി നിലവിൽ വന്നു. ഇന്ത്യൻ ഭരണഘടന എഴുതിയുണ്ടാക്കി. അതോടെ ഗാന്ധിയൻ ഭരണഘടന അപ്രസക്തവുമായി.
ഗാന്ധിജിയുടെ ഗ്രാമസങ്കല്പം ഉൾക്കൊണ്ടവരായിരുന്നില്ല സ്വാതന്ത്ര്യാനന്തരം ഭാരത്തിന്റെ ഭരണാധികാരികളായത്. സ്വന്തം നിലനിൽപ്പിന്റെ ഭാഗമായി അവർക്ക് ഗാന്ധിയെ തള്ളിക്കളയാനും പറ്റില്ലായിരുന്നു. അതുകൊണ്ട് അവർ ഗാന്ധിയുടെ ആശയങ്ങൾ നടപ്പാക്കാതെ ഗാന്ധിയെ മുദ്രാവാക്യങ്ങളിലൊതുക്കാൻ ശ്രമിച്ചു. മുതലാളിത്തമായിരുന്നു അവരുടെ സഹയാത്രികർ. അതിന്റെ ഭാഗമായ അഴിമതിയിൽ മുങ്ങിക്കുളിച്ചു. ഗ്രാമീണജനതയെ അവഗണിച്ചു. 70 കൊല്ലത്തിനു ശേഷവും ഗ്രാമങ്ങളുടെ സ്ഥിതി കാലാനുസൃതമായി മെച്ചപ്പെട്ടിട്ടില്ല. ഭൂമിയോ തൊഴിലോ വീടോ ഇല്ലാത്ത ഗ്രാമീണർ അനവധിയുണ്ട്. കുടിവെള്ളവും ഭക്ഷണവും കിട്ടാത്തവരും കുറവല്ല. ഗ്രാമങ്ങളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഒരു സർക്കാരിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രാമാധിഷ്ഠിതമായ രാജ്യത്തിന്റെ സമ്പത്ത് ജനസംഖ്യയുടെ കേവലം 10% വരുന്ന സമ്പന്നരുടെ കയ്യിലേക്കു പോയി. അവർ ഭരണാധികാരികളെ അടിമകളാക്കിവച്ചിരിക്കുകയാണു. എല്ലാറ്റിലുമുപരി ഗ്രാമീണർ പാർശ്വവൽക്കരിക്കപ്പെട്ടു. പൊതുധാരക്കു പുറത്താണവർ. അധികാരം അവരുടെ ഏഴയലത്തില്ല. ആരും അവരെ കേൾക്കുന്നുമില്ല. ഗാന്ധിജിയുടെ ആശങ്ക അസ്ഥാനത്തല്ലായിരുന്നു എന്നു ബോദ്ധ്യപ്പെടുന്നതാണു വർത്തമാനകാല അനുഭവങ്ങൾ.
ഗാന്ധിജിയെ വിസ്മൃതിയിലേക്കു തള്ളുവാനാണു സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ എല്ലാ ഭരണാധികാരികളും ശ്രമിച്ചത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹൃവിന്റെ പേരിൽ 36 പ്രമുഖ സ്ഥാപനങ്ങളുണ്ട്. ഇന്ദിരാഗാന്ധിയുടേയും, രാജീവ് ഗാന്ധിയുടേയും പേരിലുണ്ട്. RSS കാരുടെ പേരിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗാന്ധിഗ്രാം ഒഴിവാക്കിയാൽ ഒരു വിദ്യാഭ്യാസ സ്ഥാപനമെങ്കിലും ഗാന്ധിയുടെ സ്മരണയ്ക്കുണ്ടോ? കേരളത്തിൽ ഒരു സർവ്വകലാശാലയുണ്ട്. പക്ഷെ അതിന്റെ പേരു MG യൂണിവേഴ്സിറ്റിയെന്നാണു. ഗാന്ധിജി യൂണിവേഴ്സിറ്റിയെന്നല്ല. പിന്നെ ആകെയുള്ളത് ഇന്ത്യയാകമാനം വ്യാപിച്ചുകിടക്കുന്ന തെരുവുപാതകളാണു. MG Road കൾ.
ഒരുകണക്കിനു അതൊരു സൂചനയാണു. റോഡുകൾ.
ഗാന്ധിജിയാണു ഇന്ത്യയുടെ യഥാർത്ഥ വഴി.
നവീകരിച്ച ഗാന്ധിയൻ ഗ്രാമസങ്കല്പം അവതരിപ്പിക്കാനുള്ള കാലമായി. അതിന്റെ ഉത്തരവാദിത്തം പുതുതലമുറയിലാണു. അഴിമതികൊണ്ട് ചെതുക്കിച്ചതും, ആദർശരാഹിത്യം കൊണ്ടുതകർന്നതുമായ രാഷ്ട്രീയ വിഗ്രഹങ്ങൾ കണ്ടുമടുത്ത പുതിയ തലമുറ ആലസ്യത്തിലേക്കു വീഴാതെ അതേറ്റെടുക്കണം. അവർക്കു പ്രചോദനമായും, വെളിച്ചമായും Gandhian Constitution for Free India ഉണ്ട്. ഇന്ത്യൻ ജനതയെ ഗ്രാമീണസ്വാതന്ത്ര്യത്തിലേക്കു നയിക്കുവാനുള്ള ചുമതല ഈ തലമുറയിലെ യുവതിയുവാക്കൾക്കാണു. ഈ ഗാന്ധിസ്മരണാ ദിനത്തിൽ നിങ്ങളെ അതോർമ്മപ്പെടുത്തുന്നു.
ജയ് ഹിന്ദ്.
(അശോക് കർത്ത ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്