ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് എവിടെയെങ്കിലും ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ? ഊഹാപോഹങ്ങൾ എഴുതുന്ന റഷ്യയിലെ ഒരു പത്രം തുടങ്ങി വച്ച കഥകൾ മലയാളവും ആവർത്തിക്കുന്നു: എല്ലാ ആത്മഹത്യകളും ബ്ലൂ വെയിൽ ആക്കുന്ന കാലത്ത് ഒരു സത്യാന്വേഷണം
സുജിത് കുമാർ
ബ്ലൂ വെയിൽ ചലഞ്ച് എന്ന ഗേമിനെക്കുറിച്ച് ദിനം പ്രതി നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. വർഷങ്ങൾക്ക് മുൻപ് നടന്ന ആത്മഹത്യകൾ വരെ ഇപ്പോൾ ബ്ലൂ വെയിൽ ചലഞ്ചുമായി ബന്ധിപ്പിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്നു. അപസർപ്പക കഥകളും കോൺസ്പിരസി തിയറികളും ജാതി മത ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ എന്നും എല്ലാവർക്കും പ്രിയപ്പെട്ടതു തന്നെയാണ്. കേട്ടു കേൾവികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് മുൻപ് ഇത്തരമൊരു കളി ഉണ്ടെന്ന് ആദ്യമായി ലോകത്തെ അറിയിച്ചത് ആരാണെന്നും ആ വാർത്ത എന്തെന്നും എങ്ങിനെ വന്നു എന്നുമെല്ലാം തീർച്ചയായും അറിയേണ്ടതുണ്ട്.
2016 മെയ് മാസത്തിൽ Novaya Gazetta എന്ന റഷ്യൻ ടാബ്ലോയ്ഡിൽ വന്ന Galina Mursaliyeva എഴുതിയ ഒരു ലേഖനത്തിലൂടെയാണ് ലോകം ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉള്ളതായി കേൾക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ റഷ്യയിലെ മൊത്തക്കച്ചവടക്കാരിൽ ഒരുവരായ ഈ പത്രം സംഭ്രമ ജനകമായ ഒരു ലേഖനത്തിലൂടെ ലോകത്തെ ആകെ ഞെട്ടിച്ചു. പൂർണ്ണമായും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ റഷ്യയിലെ വിവിധ കുറ്റാന്വേഷക ഏജൻസികളും സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവരുമെല്ലാം അന്വേഷിച്ചു എങ്കിലും പ്രസ്തുത ലേഖനത്തിൽ എടുത്തു പറയുന്ന 2015 നവംബർ മുതൽ 2016 ഏപ്രിൽ വരെ നടന്ന 130 ഓളം ആത്മഹത്യകളിൽ ഒരെണ്ണം പോലും ബ്ലൂ വെയിൽ ചലഞ്ച് എന്ന പേരിലുള്ള ഒരു ആത്മഹത്യാ കളിയുമായി ബന്ധിപ്പിക്കാനുള്ള യാതൊരു വിധ തെളിവുകളും കണ്ടുപിടിക്കാനായില്ല.
മറ്റെല്ലായിടത്തും എന്നതുപോലെ റഷ്യയിലും കുട്ടികളുടെ ആത്മഹത്യ വലിയ ചർച്ചാ വിഷയമാണ്. UN പഠനങ്ങൾ പ്രകാരം റഷ്യയിൽ കൗമാരക്കാരുടെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേരിൽ ഇരുപതിൽ അധികമാണ്. ഇത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണ്. (http://www.unrussia.ru/en/node/2727) എന്തുകൊണ്ട് റഷ്യയിൽ ഇത്രയധികം കുട്ടികൾ ആത്മഹത്യ ചെയ്യുന്നു എന്നതിനെക്കുറീച്ച് Cetnral Research Institute of Health Organization and Informatization of the Minitsry of Health and Social Development of the Russian Federation വിശദമായ പഠനങ്ങൾ നടത്തിയിട്ടൂണ്ട്. മറ്റു പടിഞ്ഞാറൻ വികസിത രാജ്യങ്ങളിൽ കൗമാരക്കാരിൽ വെറും 5 % പേരിൽ മാത്രം വിഷാദ രോഗ ലക്ഷണങ്ങൾ കാണിക്കുമ്പോൾ റഷ്യയിൽ അത് 20 %ൽ അധികമാണെന്നും 45% റഷ്യൻ കൗമാരക്കാരികളും 27 % കൗമാരക്കാരും ആത്മഹത്യയെക്കുറിച്ച് പല ഘട്ടങ്ങളിലും ചിന്തിച്ചിട്ടൂണ്ടെന്ന് ഈ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
92 ശതമാനം ആത്മഹത്യകളും അനാരോഗ്യകരമായ കുടുംബാന്തരീക്ഷവുമായും ബന്ധപ്പെട്ടിരിക്കുന്നു. വിഷാദ രോഗവും മറ്റ് കുടുംബ പ്രശ്നങ്ങളും പ്രണയ പരാജയങ്ങളുമൊക്കെ കാരണം ആത്മഹത്യ ചെയ്യപ്പെടുന്ന കുട്ടികളിൽ കാണപ്പെടുന്ന പൊതു സ്വഭാവങ്ങളെ വളരെ എളുപ്പത്തിൽ ബ്ലൂ വെയിൽ ചലഞ്ച് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ കളിയിൽ പറഞ്ഞിരിക്കുന്ന ചലഞ്ചുകളിൽ ഏതെങ്കിലുമൊക്കെയുമായി ബന്ധിപ്പിക്കാവുന്നതാണ്. സ്വയം മുറിവേൽപ്പിക്കുക, ഒറ്റയ്ക്കിരിക്കുക, ആരുമായും സംസാരിക്കാതിരിക്കുക, ആത്മഹത്യയെക്കുറിച്ചുള്ള സൂചനകൾ നൽകുക തുടങ്ങിയവയൊക്കെ മാനസിക പ്രശ്നങ്ങളും വിഷാദ രോഗവുമെല്ലാമുള്ളവർ പൊതുവേ കാണിക്കുന്ന ലക്ഷണങ്ങളാണ്. നവായ ഗസറ്റയിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനം വലിയ തോതിലുള്ള ചർച്ചയ്ക്ക് വഴി തെളീക്കുകയും വിമർശനങ്ങൾക്ക് പാത്രമാവുകയും ചെയ്തു. നവായ ഗസറ്റയിലെ വിവാദ ലേഖനം എഴുതിയ ഗലിന മുറസലിയേവയുടെ ഇഷ്ട വിഷയം ആണ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട ആത്മഹത്യകൾ. ഈ വിഷയത്തിൽ അവർ 2007 ലും 2009 ലും എല്ലാം ഇതേ പാറ്റേണിലുള്ള ഒന്നിലധികം ലേഖനങ്ങൾ എഴുതിയിട്ടൂണ്ട്.
അതായത് ഇവർ കുട്ടികളുടെ ആത്മഹത്യകൾക്ക് കാരണമായി ഇന്റർനെറ്റിനെയും സോഷ്യൽ മീഡിയയേയും പ്രതിസ്ഥാനത്ത് നിർത്താൻ തന്റെ ലേഖനങ്ങളിലൂടെ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആദ്യമേ ഒരു നിഗമനത്തിലെത്തി അതിനെ സാധൂകരിക്കുന്നതിനായി വസ്തുതകളെ വളച്ചൊടിച്ച് സ്വന്തം വാദങ്ങൾക്ക് ഉപോത്ബലകങ്ങളായ തെളിവുകൾ ഉണ്ടാക്കി എടുക്കുന്ന Confirmation bias എന്ന രീതിയാണ് ഈ ലേഖനങ്ങളിലുടനീളം കാണാൻ കഴിയുന്നത്.
2015 നവംബറിൽ റിനാ പാലങ്കോവ എന്ന പതിനേഴുകാരി സെൽഫി വി കോണ്ടാക്റ്റെ എന്ന സോഷ്യൽ നെറ്റ് വർക്കിങ് വെബ് സൈറ്റിൽ പോസ്റ്റ് ചെയ്തതിനു ശേഷം 'ഗുഡ് ബൈ' പറഞ്ഞുകൊണ്ട് ട്രയിനിനു മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. ഈ സംഭവം റഷ്യൻ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും റിനാ പാലങ്കോവ ഒരു ഐക്കൺ ആയി മാറുകയും ചെയ്തു. അതിനെത്തുടർന്ന് വി. കെയിൽ ആത്മഹത്യ ഒരു ചർച്ചാ വിഷയമായി. റിനയുടെ വി.കെ. പോസ്റ്റുകളിൽ മിക്കതിലും വിഷാദവും ആത്മഹത്യയും എല്ലാ നിറഞ്ഞ് നിന്നിരുന്നു. ഈ പോസ്റ്റുകളെല്ലാം ആത്മഹത്യയെത്തുടർന്ന് പരക്കെ റീ ഷെയർ ചെയ്യപ്പെടുകയും അതിലൂടെ കൗമാരക്കാരുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ഒരു 'സൂയിസൈഡ് ഐക്കൺ' ആയി മാറിയ റിനാ പാലങ്കോവയുടെ അവസാന വാക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മെമേകൾ റഷ്യയ്ക്ക് പുറത്തും വലിയ പ്രചാരം നേടി. ഈ സംഭവം നടന്ന് ആറു മാസങ്ങൾക്ക് ശേഷം ആണ് നൊവായ ഗസറ്റയിൽ വിവാദ ലേഖനം വരുന്നതെന്ന് ഓർക്കുക. ലേഖനത്തിൽ പ്രതിപാദിക്കുന്ന ബ്ലൂ വെയിൽ , അയാം അ ബ്ലൂ വെയിൽ തുടങ്ങിയ 'ഡത്ത് ഗ്രൂപ്പുകൾ' എങ്ങിനെ ഉണ്ടായി എന്നതിനെ റിനയുടെ മരണവുമായി എളുപ്പത്തിൽ ബന്ധിക്കാവുന്നതാണ്. നീലത്തിംമിംഗലങ്ങളും ആത്മഹത്യയുമായി എന്താണ് ബന്ധമെന്ന് സംശയിക്കുന്നുണ്ടാകും. Beaching of Whales എന്നറിയപ്പെടുന്ന തിംമിംഗലങ്ങളുടെ ആത്മഹത്യ പണ്ടൂ തൊട്ടേ ചർച്ച ചെയ്യപ്പെടുന്നതാണ്. അതായത് ഒറ്റപ്പെട്ട തിംമിംഗലങ്ങൾ ഇതുവരെ വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത കാരണങ്ങളാൽ കടൽ തീരങ്ങളിൽ അടിഞ്ഞ് ചത്തു പോകുന്നതിനെ തിമിംഗലങ്ങൾ ആത്മഹത്യ ഇഷ്ടപ്പെടുന്ന ജീവികളായി ചിത്രീകരിക്കപ്പെടുന്നുണ്ട്. അതായത് ആത്മഹത്യ ചെയ്യാൻ തുനിയുന്നവർ സ്വയം തിമിംഗലങ്ങളായി സങ്കൽപ്പിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വിഷാദ രോഗത്തിനും മറ്റ് മാനസിക പ്രശ്നങ്ങൾക്കും അടിമപ്പെട്ട സമാന മനസ്കരുടേതായ ഗ്രൂപ്പുകൾ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. പൊതുവേ കൗമാരക്കാരിൽ ആത്മഹത്യാ പ്രവണത കൂടുതലായി കണ്ടു വരുന്ന റഷ്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ആത്മഹത്യയിലൂടെ ഒരു പെൺകുട്ടി വളരെ പെട്ടന്ന് ലോക ശ്രദ്ധ ആകർഷിക്കുക കൂടി ചെയ്തത് എരി തീയിൽ എണ്ണ ഒഴിക്കുന്ന ഫലം ആണ് ചെയ്തത്. റിനാ പാലങ്കോവ ഉൾപ്പെടെ ആത്മഹത്യ ചെയ്തവരെ ഗ്ലോറിഫൈ ചെയ്യാനായി ബ്ലൂ വെയിൽ ഹാഷ് ടാഗുകൾ പരക്കെ ഉപയോഗപ്പെട്ടതും തികച്ചും സ്വാഭാവികം തന്നെ. Sea of Whales , F57 തുടങ്ങിയ പല വി കെ കമ്യൂണിറ്റികളും ആത്മഹത്യ എന്ന ആശയത്തിന്റെ പുറത്ത് ഉണ്ടായതാണെങ്കിലും അവയൂടെ ലക്ഷ്യങ്ങളിൽ ഒന്നും അംഗങ്ങളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ളവയല്ലെന്ന് പ്രസ്തുത കമ്യൂണിറ്റികളുടെ അഡ്മിനിസ്ട്രേട്ടർമ്മാരായ More Kitov (Sea of Whales) , Filip Lis (F57) എന്നിവർ വെളിപ്പെടുത്തിയിട്ടുണ്ട്. വളരെ സെൻസിറ്റീവ് ആയ മാധ്യമ ശ്രദ്ധ ആകർഷിക്കപ്പെടുന്ന വിഷയങ്ങളിൽ സോഷ്യൽ മീഡീയാ കാമ്പൈനുകൾ നടത്തുന്നതും പേജുകൾ ഉണ്ടാക്കുന്നതും എല്ലാം നമ്മൂടെ നാട്ടിലും സാധാരണമാണല്ലോ അതിൽ മിക്കവയുടേയും യഥാർത്ഥ ലക്ഷ്യം പരസ്യങ്ങളിലൂടെയും മറ്റുമുള്ള ബിസിനസ് താല്പര്യങ്ങൾ ആയിരിക്കും. മേൽപ്പറഞ്ഞ കമ്യൂണിറ്റികളും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല എന്ന് അവയുടെ അഡ്മിനിസ്ട്രേറ്റർമാർ തന്നെ ഈ വിഷയം വിവാദമായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പ്രധാനമായും റിനാ പാലങ്കോവയുടെ മരണത്തെത്തുടർന്ന് അവരുടെ വി കെ പോസ്റ്റുകളും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ ബ്ലൂ വെയിൽ ചലഞ്ച് എന്ന കളി നൊവായ ഗസറ്റ ലേഖികയുടെ ഭാവനയിൽ വിരിഞ്ഞ അർദ്ധ സത്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കഥ ആയിരിക്കാനുള്ള സാദ്ധ്യതകളിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്. ഈ ലേഖനത്തിന്റെ ചുവടു പിടിച്ചാണ് വിക്കീ പീഡിയ പേജ് ഉൾപ്പെടെ ലോകത്തുള്ള സകല മാധ്യമങ്ങളും ബ്ലൂ വെയിൽ ചലഞ്ച് എന്ന ഗേമിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2016 നവംബറിൽ Phillip Budeikin എന്ന 21 വയസ്സുള്ള റഷ്യൻ വിദ്യാർത്ഥി താൻ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു ഗേം ഉണ്ടാക്കിയിട്ടൂണ്ടെന്നും പതിനാറ് വിദ്യാർത്ഥികളെ താൻ ഇതുവഴി ആത്മഹത്യ ചെയ്യിപ്പിച്ചിട്ടുണ്ടെന്നും കുറ്റ സമ്മതം നടത്തിയതായി വാർത്തകൾ വന്നിരുന്നു. എങ്കിലും തുടരന്വേഷണങ്ങൾക്കൊന്നും ഈ അവകാശ വാദത്തെ സ്ഥിരികരിക്കുന്ന തെളീവുകൾ ഒന്നും അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായില്ല. അതിനാൽ ഈ അവകാശ വാദത്തെയും ഒരു മാനസിക രോഗിയുടെ ജല്പനങ്ങളായി എടുക്കാനേ നിലവിലെ സാഹചര്യത്തിൽ കഴിയുകയുള്ളൂ. ബ്ലൂ വെയിൽ എന്ന കളിയുടേതായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വിവിധ ചലഞ്ചുകളുടെ സ്വഭാവം പരിശോധിച്ചാൽ മിക്കവാറും നല്ലൊരു ശതമാനം കൗമാര ആത്മഹത്യകളേയും ഇതിലേ ഏതെങ്കിലുമൊക്കെ ലെവലുകളുമായി ബന്ധിപ്പിക്കാവുന്നത് ആയതിനാൽ നോവായാ ഗസറ്റ തുടങ്ങി വച്ച ഈ കളിയുടെ 'ഇരകൾ' മുൻകാല പ്രാബല്യത്തോടെ ഇനിയും ഉണ്ടായേക്കാം. നിറം പിടിപ്പിച്ച കഥകളുമായി നീലത്തിമിംഗലത്തെ നമ്മുടെ കൊച്ചു കേരളത്തിലേക്കും ആനയിച്ചവർക്ക് അഭിമാനിക്കാം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്