ബുർഖിനിയും ബിക്കിനിയും; ഫ്രാൻസിലെ മുസ്ലീമിന്റെ ജീവിതം
ഫ്രാൻസിലെ മൂന്ന് പ്രധാന നഗരങ്ങളിലും (കാൻ, കോഴ്സിക, ലെ തൂഖിത്) പതിനഞ്ചിലധികം റിസോർട്ടുകളിലും ഉടലും തലമുടിയും മറയ്ക്കുന്ന നീന്തൽ വസ്ത്രമായ 'ബുർഖിനി' നിരോധിച്ച ഉത്തരവ് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ്. നിരോധത്തിന്റെ ഭാഗമായി കാൻ നഗരത്തിൽ ബുർഖിനി ധരിച്ച മൂന്ന് സ്ത്രീകളിൽനിന്ന് 38 യൂറോ പിഴയീടാക്കി. ജർമൻ നഗരമായ റോഷൻബർഗിലും സമാനനിയമം നടപ്പാക്കിയിട്ടുണ്ട്. 'സ്മൈൽ 13' എന്ന സ്ത്രീസംഘടന ഫ്രഞ്ച് നഗരമായ മാഴ്സേയിലെ ഒരു സ്വകാര്യ സ്പീഡ്വാട്ടർ പാർക്കിൽ 'ബുർഖിനി ഡേ' സംഘടിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം. കൂടുതൽ മുസ്ലിംസ്ത്രീകളെ ആകർഷിക്കാൻ ഫേസ്ബുക്കിലൂടെ പരിപാടി പ്രചരിപ്പിച്ചതോടെ ഫ്രാൻസിലെ വലതുപക്ഷ /മതേതരവാദികൾ പരിപാടിക്കെതിരെ പ്രതിഷേധവുമായി രംഗത്തത്തെി. സംഘാടകരുടെ ജീവന് ഭീഷണിയുയർന്നതിനാൽ പരിപാടി നിർത്തേണ്ടിവന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ അടയാളം, ഫ്രഞ്ച് മതേതരത്വത്തിനും പൊതുസാമൂഹിക ക്രമത്തിനും സുരക്ഷക്കും ഭീഷണി, ആരോഗ്യപരം, സ്ത്രീശരീരത്തിന്റെ ശുദ്ധി തുടങ്ങിയ കാരണങ്ങളാണ് നിരോധത്തെ അനുകൂലിക്കുന്നവരും ഔദ്യോഗിക ഭരണകൂടവൃത്തങ്ങളും വിശദീകരിക്കുന്നത്.
എന്നാൽ, ഫ്രാൻസിലെ പൊതുഇടങ്ങളിൽ 2004 മാർച്ചിൽ ഹിജാബും 2010 ഒക്ടോബറിൽ മുഖംമറയ്ക്കുന്ന നിഖാബും നിരോധിച്ചതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ 'ബുർഖിനി' നിരോധവും കൂട്ടിവായിക്കേണ്ടത്. മാത്രമല്ല, കഴിഞ്ഞ ആഴ്ച ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെർണാഡ് കാസിനൂഫ് 20 സലഫി മസ്ജിദുകൾ പൂട്ടിക്കുകയും ഡസൻ കണക്കിന് ഇമാമുമാരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും നൂറിലധികം പള്ളികൾ കൂടി അദ്ദേഹത്തിന്റെ ഹിറ്റ്ലിസ്റ്റിലുണ്ട് എന്നാണ് റിപ്പോർട്ട്. സലഫി പ്രത്യയശാസ്ത്രവുമായി ബന്ധമുണ്ട് എന്നതാണ് കാരണമായി അദ്ദേഹം പറയുന്നത്. മുൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ നികളസ് സാർകോസി എല്ലാ ഇസ്ലാമിക ചിഹ്നങ്ങളും നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബുർഖിനിയും ബിക്കിനിയും
2006ൽ ആസ്ട്രേലിയയിലെ ലൈഫ് ഗാഡ് അസോസിയേഷൻ ന്യൂനപക്ഷവിഭാഗത്തിൽനിന്നുള്ളവരെ, പ്രത്യേകിച്ചും മുസ്ലിംകളെ കടലിലിറങ്ങിയുള്ള രക്ഷാപ്രവർത്തനത്തിന് സന്നദ്ധപ്രവർത്തകരായി നിയമിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി മുസ്ലിം സ്ത്രീകൾക്ക് വിശ്വാസാചാരം പരിഗണിച്ചുള്ള യൂനിഫോം രൂപകൽപനചെയ്യാൻ ഒരു ലബനാനി വനിതയെ ഏൽപിച്ചു. അവർ നിർമ്മി ച്ച നീന്തൽവസ്ത്രത്തിനു നൽകിയ പേരാണ് 'ബുർഖിനി'. ഇന്ന് മറ്റു പല ബ്രാൻഡുകളിലും ഇത് കമ്പോളത്തിൽ ലഭ്യമാണ്.
കമ്പോളത്തിന്റെ ഭാഗമായതോടെ മുസ്ലിം ഇതര വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളും ബുർഖിനി ഉപയോഗിച്ചുതുടങ്ങി. സ്വന്തം ശരീരം തുറന്നുകാട്ടാൻ താൽപര്യമില്ലാത്തവരും ചർമത്തിന് അസുഖമുള്ളവരും മറ്റു ആരോഗ്യകാരണങ്ങളാലും നീന്തൽ വസ്ത്രമായി ബുർഖിനി തെരഞ്ഞെടുക്കുന്നുണ്ട്. അതിലൊരാളാണ് ബ്രിട്ടനിലെ സെലിബ്രിറ്റി ഷെഫ് ആയ നിഗല്ല ലോസൺ. പിന്നീട് ഒളിമ്പിക്സിലും പല കായികതാരങ്ങളും ബുർഖിനി മോഡൽ വസ്ത്രം ധരിക്കാൻ തുടങ്ങി. ഇത് ധരിക്കുന്നത് ആരും വലിയ പ്രശ്നമായി കണ്ടില്ല. 2012 വരെ വോളിബാൾ താരങ്ങൾക്ക് ബിക്കിനി ഡ്രസ് കോഡ് ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയൊരു നിയമമില്ല. സിഡ്നി ഒളിമ്പിക്സിൽ മുസ്ലിം അല്ലാത്ത, ആസ്ട്രേലിയയുടെ കാത്തി ഫ്രീമാൻ തലമുടി അടക്കം മറച്ചാണ് മത്സരത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ബിക്കിനി-ബുർഖിനി എന്ന സമവാക്യത്തിലൂടെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രശ്നമായി ഇതിനെ ചുരുക്കിക്കാട്ടുന്ന വാദങ്ങളെ പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു.
കൊളോണിയൽ രാഷ്ട്രീയത്തിന്റെ തുടർച്ച
ഫ്രാൻസിന്റെ കോളനിരാഷ്ട്രീയം അൽജീരിയ അടക്കമുള്ള കോളനികളിൽ അധിനിവേശ രാഷ്ട്രീയത്തെ ന്യായീകരിച്ചിരുന്നത് അധിനിവേശിത സ്ത്രീകളെ സംരക്ഷിക്കാനുള്ള ഒരു നാഗരികപദ്ധതിയെ മുൻനിർത്തിയായിരുന്നുവെന്നു അനേകം ഫെമിനിസ്റ്റ് ഗവേഷകർ (മലിക് Aevsfue, ജോൺസ്കോട്ട് തുടങ്ങിയവർ ഉദാഹരണം) എഴുതിയിട്ടുണ്ട്. ഇതേ മാതൃകയിൽ ഫ്രാൻസിലെ കുടിയേറ്റ സമുദായങ്ങളുടെ ദേശീയോദ്ഗ്രഥനത്തിന്റെ മുന്നുപാധി മുസ്ലിം സ്ത്രീകളുടെ സാംസ്കാരിക സങ്കലനമാണെന്ന കൊളോണിയൽ കാഴ്ചപ്പാട് ഇപ്പോഴും ശക്തമാണ്. സാംസ്കാരിക സങ്കലനം സാധ്യമാക്കാനാണ് ബുർഖിനി പോലുള്ള വസ്ത്രങ്ങൾ നിരോധിച്ച് ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകുന്നത്.
ഇത്തരം നടപടികൾവഴി, വെളുത്ത/ഉപരിവർഗ സാംസ്കാരിക മേൽക്കോയ്മ സ്ഥാപിക്കാൻ, താഴ്ന്നവർഗത്തിലുള്ള അറബ്/കുടിയേറ്റ മുസ്ലിം സ്ത്രീ ജീവിതങ്ങളുടെ സാംസ്കാരികത ഇല്ലാതാക്കുന്നതിലൂടെ ഫ്രഞ്ചുകാർക്ക് സാധ്യമാവുന്നു. ഇസ്ലാമിക സങ്കൽപത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടുമാത്രം അധമമാവുന്ന ഒരു ജനസമൂഹത്തെ സ്വന്തം രാഷ്ട്രത്തിനകത്ത് അപരരായി മാറ്റാനും അങ്ങനെ തങ്ങളുടെ സാംസ്കാരിക മേൽക്കോയ്മ നിരന്തരം നിർമ്മിച്ചെടുക്കാനും അവർക്ക് കഴിയുന്നു. ഈ സാംസ്കാരിക ഭിന്നതകളെ രാഷ്ട്രീയ ആയുധമാക്കിയാണ് കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ഫ്രാൻസിലെ ലിബറൽ രാഷ്ട്രീയം നിലനിന്നുപോരുന്നതെന്ന ഗ്യാരി യുങ്ങിനെപ്പോലുള്ളവരുടെ നിരീക്ഷണങ്ങൾ ഇവിടെ ശ്രദ്ധേയമാണ്.
മതേതരത്വവും ഫെമിനിസവും
ഇന്ന് ഫ്രഞ്ച് മുസ്ലിം വസ്ത്രവിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന പഠനങ്ങൾ മതേതരത്വം ഒരു ആധുനിക അധികാരമെന്ന നിലയിൽ കാണണമെന്ന നിർദേശമാണ് മുന്നോട്ടുവെക്കുന്നത്. മതേതരത്വത്തിന്റെ ഇടപെടലുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അന്വേഷണങ്ങളാണ് ഇപ്പോൾ വികസിച്ചുവരുന്നത്. രണ്ട് കാര്യങ്ങൾ ഇത്തരം പഠനങ്ങളിൽനിന്ന് മനസ്സിലാവുന്നു. ഒന്ന്, മുസ്ലിം സ്ത്രീയുടെ വസ്ത്രം വിലക്കുന്ന ഫ്രഞ്ച് സെക്കുലറിസം മുസ്ലിം സ്ത്രീയുടെ ശരീരത്തെ സെക്കുലറിസത്തിന്റെ പേരിൽ പ്രത്യേകമായി നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്ത്രീശരീരത്തിന്റെ ആവിഷ്കാരനിയന്ത്രണവും സ്വാതന്ത്ര്യത്തിന്റെ നിർവചനവും സെക്കുലർ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന നിരീക്ഷണം പുതിയ പഠനങ്ങളിൽ കാണാം. രണ്ട്) സെക്കുലർ ഇടങ്ങളിലെ പുരുഷ മേൽക്കോയ്മയും ഇതിനോടൊപ്പം കാണണം. സ്ത്രീകൾക്ക് അധികം സ്വാധീനമില്ലാത്ത, വലിയ ശതമാനം ഫ്രഞ്ച് പുരുഷന്മാർ നേതൃത്വം നൽകുന്ന മതേതര നിയമനിർമ്മാണ സഭകൾതന്നെയാണ് മുസ്ലിം സ്ത്രീകളുടെ ശരീരത്തിനുമേലെയും ജീവിതാഭിരുചികൾക്ക് മേലെയും തീരുമാനങ്ങളെടുക്കുന്നത്. പക്ഷേ, ബുർഖിനി നിരോധത്തെ കുറിച്ചുള്ള ഒരുവിഭാഗം സെക്കുലർ ഫെമിനിസ്റ്റ് നിലപാടുകൾ സ്വന്തം സമുദായത്തിലെ പുരുഷഹിംസകളെ സെക്കുലറിസത്തിന്റെ പേരിൽ ന്യായീകരിക്കുന്നത് കാണാം. മതേതര ഇടങ്ങളിൽ സ്ത്രീകൾക്കുനേരെ കൈയേറ്റങ്ങൾ ഉണ്ടാവില്ളെന്നും അങ്ങനെ സംഭവിച്ചാൽതന്നെ അത് മതത്തിന്റെയോ പൂർവാധുനിക സംസ്കാരങ്ങളുടെയോ കടന്നുകയറ്റമായി വ്യാഖ്യാനിച്ച് മതേതരത്വത്തിന്റെ ആദിമ വിശുദ്ധി സംരക്ഷിക്കാൻ കഴിയുമെന്നും അവർ വിചാരിക്കുന്നു. എന്നാൽ, ഈ വിമർശങ്ങൾ സെക്കുലർ അധികാരത്തിന്റെ പരിധികളെ കണ്ടില്ളെന്നു നടിക്കുകയും ഫെമിനിസത്തിന്റെ പേരിൽ നടക്കുന്ന സെക്കുലർ ഹിംസകളെ മറച്ചുപിടിക്കുകയും ചെയ്യുന്നു. ഫ്രഞ്ച് സെക്കുലർ/ലിബറൽ/പുരുഷ ഭരണകൂടമാവട്ടെ, തങ്ങളുടെ രാഷ്ട്രീയത്തെ സെക്കുലർ ഫെമിനിസം ഉപയോഗിച്ചുതന്നെ ന്യായീകരിക്കുകയും ചെയ്യുന്നു.
വെള്ളവും വംശീയ കലർപ്പുകളും
വെള്ളത്തിലൂടെ വായുവിലൂടെയുള്ളതിനെക്കാൾ ശാരീരിക സാമീപ്യവും അടുപ്പവും കൈവരാൻ സാധ്യതയുണ്ടെന്ന നിഗമനം ചരിത്രപരമായി വംശീയ രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടുണ്ട്. വെള്ളത്തിലൂടെ പകരുന്ന അഴുക്കാണ് ഫ്രാൻസിലെ ഈ നിരോധത്തെ സ്ത്രീശരീരത്തിന്റെ ശുദ്ധിയുടെ പ്രശ്നമായി ന്യായീകരിക്കാൻ ഒരു കാരണമായി ഫ്രഞ്ച് അധികാരികൾ പറയുന്നത്. ബുർഖിനി ധരിച്ച സ്ത്രീകൾ ബിക്കിനി ധരിച്ച സ്ത്രീകളെക്കാൾ ശരീരത്തിൽ കൂടുതൽ അഴുക്കുപേറുന്നുവെന്നും പൊതുകുളിയിടങ്ങളിൽ കൂടുതൽ രോഗങ്ങൾ കൊണ്ടുവരുന്നുവെന്നും അവർ വാദിക്കുന്നു. പൊതു ഇടത്തിലേക്ക് മുസ്ലിം സ്ത്രീകൾ കൊണ്ടുവരുന്ന അഴുക്കിനെയും യൂറോപ്യനല്ലാത്ത ശരീരത്തിന്റെ ശുദ്ധിക്കുറവിനെയും കുറിച്ചുള്ള ഈ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നത് വംശീയതയുടെ പുതിയ ഭൂമിശാസ്ത്രമാണ്.
കഴിഞ്ഞ ഓഗസ്റ്റ് 11ന് നടന്ന റിയോ ഒളിമ്പിക്സിൽ 100 മിറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയ സൈമൺ മാനുവൽ എന്ന ആഫ്രോ അമേരിക്കൻ കായികതാരം വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യത്തെ കറുത്ത നീന്തൽതാരമാണ്. തന്റെ വിജയത്തിനൊടുവിൽ മാനുവൽ നൽകിയ അഭിമുഖത്തിൽ എങ്ങനെയാണ് അമേരിക്കയിൽ വെളുത്ത വംശീയ രാഷ്ട്രീയം പൊതു നീന്തൽസ്ഥലങ്ങളിൽ നിരോധനം ഏർപ്പെടുത്തിയതെന്നും അതെങ്ങനെയാണ് ആഫ്രോ-അമേരിക്കൻ കായികതാരങ്ങളെ മത്സരങ്ങളിൽനിന്ന് ചരിത്രപരമായിതന്നെ തടഞ്ഞുനിർത്തിയതെന്നും സൂചന നൽകിയിരുന്നു. അമേരിക്കൻ ഐക്യനാടുകളിലും മറ്റും പൊതുവായ കുളിയിടങ്ങൾ വളരെ നേരത്തേതന്നെ വംശീയരാഷ്ട്രീയത്തിന്റെ പരീക്ഷണസ്ഥലങ്ങളായി മാറിയിരുന്നുവെന്നാണ് മാനുവലിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.
സമാനമായ വംശീയത നിലനിൽക്കുന്ന ഫ്രാൻസിലെ ബുർഖിനി നിരോധനം ഫ്രഞ്ച് സമൂഹത്തിൽ വളരെനാളായി വേരോടിയ വംശീയരാഷ്ട്രീയത്തിന്റെ പുതിയ അധ്യായമാണ്. ഇത് മുസ്ലിംസ്ത്രീകൾക്കു നേരെയുള്ള കടന്നുകയറ്റം എന്നതോടൊപ്പം തന്നെ ഫ്രാൻസിലെ വംശീയരാഷ്ട്രീയത്തിന്റെ നൂതനാവിഷ്കാരമായിതന്നെ കാണണം.
(ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ ഗവേഷകയാണ് ലേഖിക)
കടപ്പാട്: മാദ്ധ്യമം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്